
ഗൃഹനാഥന്‍ വിദേശത്തു പോകാനിരുന്ന ദിവസം തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍
പോത്തന്‍കോട്: ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്കുള്ള വിമാനത്തില്‍ വിദേശത്തു പോകാനിരുന്ന ഗൃഹനാഥനെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ പോത്തന്‍കോട് പൊലിസിന് പരാതി നല്‍കി. കാട്ടായിക്കോണം മങ്ങാട്ടുകോണം പാലാഴിയില്‍ വിക്രമന്‍നായര്‍(56) ആണ് വീട്ടിനുള്ളില്‍ രാവിലെ ഒന്‍പതു മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ശ്രീകലയും ഇവരിലെ ആദ്യ ഭര്‍ത്താവിലെ മകന്‍ ആരോമലും അയാളുടെ രണ്ടു സുഹൃത്തുക്കളും ഈ സമയം വീട്ടിലുണ്ടായിരുന്നു. എന്നാല്‍ രാവിലെ വിക്രമന്‍നായരുടെ കല്ലയത്തു താമസിക്കുന്ന സഹോദരി വീട്ടില്‍ വന്ന് കയറിയപ്പോഴുള്ള അവരുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടികൂടിയത്. മൃതദേഹം കാലുകള്‍ തറയിലേക്ക് നീട്ടിയനിലയില്‍ കട്ടിലില്‍ ഇരിക്കുന്ന നിലയിലായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴുത്തില്‍ കുരുക്കിയിരുന്ന മുണ്ട് ഫാനിന്റെ ലീഫിനിടയില്‍ കെട്ടിയനിലയിലായിരുന്നു. കഴുത്തില്‍ മുറിവും തറയില്‍ ചോരപാടുകള്‍ ഉണ്ടായിരുന്നതായും പൊലിസ് പറഞ്ഞു.
പോത്തന്‍കോട് പൊലിസെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ മുപ്പതു വര്‍ഷത്തിലേറെയായി ദുബൈയിലെ കമ്പനിയില്‍ ജോലി നോക്കി വന്നിരുന്ന വിക്രമന്‍ നായര്‍ ഭാര്യയും രണ്ടു പെണ്‍മക്കളുമായി സ്വന്തം സ്ഥലമായ മുരുക്കുംപുഴയിലായിരുന്നു താമസം. ആദ്യ ഭാര്യയുമായി പിണങ്ങി പിരിഞ്ഞ ശേഷം എട്ടു വര്‍ഷമായി മങ്ങാട്ടുകോണത്ത് ഇരുനില വീട് വാങ്ങി വര്‍ഷത്തിലൊരിക്കല്‍ ലീവിനു വരുമ്പോള്‍ ഇവിടെ താമസിക്കുമായിരുന്നു. മൂന്നു വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ നിന്നും വിധവയായ ശ്രീകലയെ വിവാഹം ചെയ്തു. വിക്രമന്‍ നായര്‍ ലീവിനു വരുമ്പോള്‍ മാത്രം ഇവര്‍ ഇവിടെ ഒന്നിച്ചു താമസിച്ചിരുന്നു. ശനിയാഴ്ച രാത്രി വീടിനുള്ളില്‍ ബഹളം കേട്ടതായി അയല്‍വാസികള്‍ പറഞ്ഞു. മരണത്തില്‍ ദുരൂഹതയുള്ളതായി വിക്രമന്‍നായരുടെ ആദ്യ ഭാര്യയിലെ മക്കളായ ഐശ്വര്യയും അഖിലയും ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ പൊലിസിനു പരാതി നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് ശ്രീകലയുടെയും മകന്‍ അമലിന്റെയും പേരില്‍ പോത്തന്‍കോട് പൊലിസ് സ്‌റ്റേഷനില്‍ ഐ.ടി ആക്ട് പ്രകാരം ജാമ്യമെടുക്കാത്ത അന്വേഷണത്തിലുള്ള കേസ് നിലവിലുള്ളതായും ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റുമാര്‍ട്ടത്തിനു ശേഷം മൃതദേഹം ശാന്തി കവാടത്തില്‍ സംസ്‌ക്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗോവ കീഴടക്കാൻ ഗോകുലം; സൂപ്പർ കപ്പിൽ ആദ്യ അങ്കത്തിനൊരുങ്ങി മലബാറിയൻസ്
Football
• 22 days ago
സി.എം.ആർ.എൽ-എക്‌സാലോജിക് കേസ്: തുടർനടപടികളിലേക്ക് കടന്ന് ഇ.ഡി; വീണ വിജയൻ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ടു
Kerala
• 22 days ago
മുളക് പൊടിയെറിഞ്ഞു, കെട്ടിയിട്ടു,നിരവധി തവണ കുത്തി; മുന്‍ ഡിജിപിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, പിടഞ്ഞുമരിക്കുന്നത് ഭാര്യയും മകളും നോക്കനിന്നു
National
• 22 days ago
ലോകത്തിലെ മികച്ച താരം, അവൻ ഞങ്ങളെ റൺസ് നേടാൻ അനുവദിച്ചില്ല: ധോണി
Cricket
• 22 days ago
റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തത് 20688 പേരെ
Saudi-arabia
• 22 days ago
ഹിറ്റ്മാന്റെ ഉയിർത്തെഴുന്നേൽപ്പിൽ പിറന്നത് ലോക റെക്കോർഡ്; ടി-20യിൽ ചരിത്രം സൃഷ്ടിച്ചു
Cricket
• 22 days ago
ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ചു കയറിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതെ ഗുജറാത്ത് പൊലിസ്
National
• 22 days ago
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ വൈസ് പ്രസിഡണ്ട് ജെഡി വാന്‍സ് ഡൽഹിയിൽ; വൈകീട്ട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അത്താഴ വിരുന്ന്
International
• 22 days ago
ഒന്നും അവസാനിക്കുന്നില്ല, ഐതിഹാസിക യാത്ര തുടരും; വമ്പൻ നീക്കത്തിനൊരുങ്ങി റൊണാൾഡോ
Football
• 22 days ago
ഝാര്‍ഖണ്ഡിൽ പൊലിസും സിആര്‍പിഎഫും സംയുക്തായി നടത്തിയ ഓപ്പറേഷനിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ചു
National
• 22 days ago
റോഡിലെ അഭ്യാസങ്ങൾ ഇനി വേണ്ട; കുവൈത്തിലെ പുതിയ ട്രാഫിക് നിയമം നാളെ മുതൽ പ്രാബല്യത്തിൽ; നിയമലംഘകരെ കാത്തിരിക്കുന്നത് തടവും പിഴയും ഉൾപ്പെടെ വലിയ ശിക്ഷകൾ
Kuwait
• 22 days ago
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ശക്തമായ മഴ; ഇടിമിന്നൽ
Weather
• 22 days ago
2022 ലോകകപ്പ് ഇപ്പോൾ എന്റെ കയ്യിലില്ല, അത് മറ്റൊരു സ്ഥലത്താണ്: മെസി
Football
• 22 days ago
തിരുവനന്തപുരത്തെ കത്തോലിക്കാസഭയ്ക്ക് കീഴിലുള്ള മാര്‍ ഇവാനിയോസ് കോളജ് ഗ്രൗണ്ടില്‍ ആര്‍എസ്എസ് പരിശീലന ക്യാംപ്; വിവാദം
Kerala
• 22 days ago
വിപുലീകരണം പ്രതിസന്ധിയിലായി; സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസൽ അടച്ചുപൂട്ടി
Kerala
• 22 days ago
സംസ്ഥാനത്തെ ഈ വർഷത്തെ ഹജ്ജ് യാത്രകൾക്ക് തുടക്കം; ആദ്യ വിമാനം കരിപ്പൂരിൽ നിന്നും
Kerala
• 22 days ago
17 വര്‍ഷത്തിന് ശേഷം വാദംകേള്‍ക്കല്‍ പൂര്‍ത്തിയായി, മലേഗാവ് കേസില്‍ വിധി മെയ് 8ന്; രാജ്യത്തെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളിലേക്ക് വെളിച്ചംവീശിയ കേസ് അറിയാം | 2008 Malegaon blast case
latest
• 22 days ago
എങ്ങും സുരക്ഷിത ഇടമില്ലാതെ ഗസ്സ; ക്രിസ്ത്യാനികളെയും ആക്രമിച്ച് ഇസ്റാഈല്‍; വെടിനിര്‍ത്തലിന് ആഹ്വാനംചെയ്ത് പോപ് | Israel War on Gaza Live
International
• 22 days ago
തളിപ്പറമ്പ് വഖ്ഫ് ഭൂമി വിഷയം; അവകാശവാദവുമായി നരിക്കോട് ഈറ്റിശേരി ഇല്ലം
Kerala
• 22 days ago
പുതിയ പാർട്ടിയായി ജെ.ഡി.എസ് കേരള ഘടകം; നടപടി തുടങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
Kerala
• 22 days ago
പിണറായി സർക്കാരിന്റെ നാലാം വാർഷികം; പ്രതിഷേധ സാധ്യതകൾ പരിശോധിക്കാൻ രഹസാന്വേഷണ വിഭാഗം
Kerala
• 22 days ago