HOME
DETAILS

ഗൃഹനാഥന്‍ വിദേശത്തു പോകാനിരുന്ന ദിവസം തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

  
backup
December 18 2016 | 20:12 PM

%e0%b4%97%e0%b5%83%e0%b4%b9%e0%b4%a8%e0%b4%be%e0%b4%a5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%aa%e0%b5%8b%e0%b4%95%e0%b4%be

പോത്തന്‍കോട്: ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്കുള്ള വിമാനത്തില്‍ വിദേശത്തു പോകാനിരുന്ന ഗൃഹനാഥനെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ പോത്തന്‍കോട് പൊലിസിന് പരാതി നല്‍കി. കാട്ടായിക്കോണം മങ്ങാട്ടുകോണം പാലാഴിയില്‍ വിക്രമന്‍നായര്‍(56) ആണ് വീട്ടിനുള്ളില്‍ രാവിലെ ഒന്‍പതു മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ശ്രീകലയും ഇവരിലെ ആദ്യ ഭര്‍ത്താവിലെ മകന്‍ ആരോമലും അയാളുടെ രണ്ടു സുഹൃത്തുക്കളും ഈ സമയം വീട്ടിലുണ്ടായിരുന്നു. എന്നാല്‍ രാവിലെ വിക്രമന്‍നായരുടെ കല്ലയത്തു താമസിക്കുന്ന സഹോദരി വീട്ടില്‍ വന്ന് കയറിയപ്പോഴുള്ള അവരുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടികൂടിയത്. മൃതദേഹം കാലുകള്‍ തറയിലേക്ക് നീട്ടിയനിലയില്‍ കട്ടിലില്‍ ഇരിക്കുന്ന നിലയിലായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴുത്തില്‍ കുരുക്കിയിരുന്ന മുണ്ട് ഫാനിന്റെ ലീഫിനിടയില്‍ കെട്ടിയനിലയിലായിരുന്നു. കഴുത്തില്‍ മുറിവും തറയില്‍ ചോരപാടുകള്‍ ഉണ്ടായിരുന്നതായും പൊലിസ് പറഞ്ഞു.
പോത്തന്‍കോട് പൊലിസെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ മുപ്പതു വര്‍ഷത്തിലേറെയായി ദുബൈയിലെ കമ്പനിയില്‍ ജോലി നോക്കി വന്നിരുന്ന വിക്രമന്‍ നായര്‍ ഭാര്യയും രണ്ടു പെണ്‍മക്കളുമായി സ്വന്തം സ്ഥലമായ മുരുക്കുംപുഴയിലായിരുന്നു താമസം. ആദ്യ ഭാര്യയുമായി പിണങ്ങി പിരിഞ്ഞ ശേഷം എട്ടു വര്‍ഷമായി മങ്ങാട്ടുകോണത്ത് ഇരുനില വീട് വാങ്ങി വര്‍ഷത്തിലൊരിക്കല്‍ ലീവിനു വരുമ്പോള്‍ ഇവിടെ താമസിക്കുമായിരുന്നു. മൂന്നു വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ നിന്നും വിധവയായ ശ്രീകലയെ വിവാഹം ചെയ്തു. വിക്രമന്‍ നായര്‍ ലീവിനു വരുമ്പോള്‍ മാത്രം ഇവര്‍ ഇവിടെ ഒന്നിച്ചു താമസിച്ചിരുന്നു. ശനിയാഴ്ച രാത്രി വീടിനുള്ളില്‍ ബഹളം കേട്ടതായി അയല്‍വാസികള്‍ പറഞ്ഞു. മരണത്തില്‍ ദുരൂഹതയുള്ളതായി വിക്രമന്‍നായരുടെ ആദ്യ ഭാര്യയിലെ മക്കളായ ഐശ്വര്യയും അഖിലയും ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ പൊലിസിനു പരാതി നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് ശ്രീകലയുടെയും മകന്‍ അമലിന്റെയും പേരില്‍ പോത്തന്‍കോട് പൊലിസ് സ്‌റ്റേഷനില്‍ ഐ.ടി ആക്ട് പ്രകാരം ജാമ്യമെടുക്കാത്ത അന്വേഷണത്തിലുള്ള കേസ് നിലവിലുള്ളതായും ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റുമാര്‍ട്ടത്തിനു ശേഷം മൃതദേഹം ശാന്തി കവാടത്തില്‍ സംസ്‌ക്കരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോവ കീഴടക്കാൻ ഗോകുലം; സൂപ്പർ കപ്പിൽ ആദ്യ അങ്കത്തിനൊരുങ്ങി മലബാറിയൻസ്

Football
  •  22 days ago
No Image

സി.എം.ആർ.എൽ-എക്‌സാലോജിക് കേസ്: തുടർനടപടികളിലേക്ക് കടന്ന് ഇ.ഡി; വീണ വിജയൻ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ടു

Kerala
  •  22 days ago
No Image

മുളക് പൊടിയെറിഞ്ഞു, കെട്ടിയിട്ടു,നിരവധി തവണ കുത്തി; മുന്‍ ഡിജിപിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, പിടഞ്ഞുമരിക്കുന്നത് ഭാര്യയും മകളും നോക്കനിന്നു

National
  •  22 days ago
No Image

ലോകത്തിലെ മികച്ച താരം, അവൻ ഞങ്ങളെ റൺസ് നേടാൻ അനുവദിച്ചില്ല: ധോണി

Cricket
  •  22 days ago
No Image

റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തത് 20688 പേരെ

Saudi-arabia
  •  22 days ago
No Image

ഹിറ്റ്മാന്റെ ഉയിർത്തെഴുന്നേൽപ്പിൽ പിറന്നത് ലോക റെക്കോർഡ്; ടി-20യിൽ ചരിത്രം സൃഷ്ടിച്ചു

Cricket
  •  22 days ago
No Image

ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ചു കയറിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതെ ഗുജറാത്ത് പൊലിസ്

National
  •  22 days ago
No Image

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ വൈസ് പ്രസിഡണ്ട് ജെഡി വാന്‍സ് ഡൽഹിയിൽ; വൈകീട്ട് പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ അത്താഴ വിരുന്ന്

International
  •  22 days ago
No Image

ഒന്നും അവസാനിക്കുന്നില്ല, ഐതിഹാസിക യാത്ര തുടരും; വമ്പൻ നീക്കത്തിനൊരുങ്ങി റൊണാൾഡോ 

Football
  •  22 days ago
No Image

ഝാര്‍ഖണ്ഡിൽ പൊലിസും സിആര്‍പിഎഫും സംയുക്തായി നടത്തിയ ഓപ്പറേഷനിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ചു

National
  •  22 days ago