പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് 10,000 രൂപ പിഴ
ന്യൂഡല്‍ഹി:പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍ 10,000 രൂപ പിഴ ലഭിക്കുന്ന കുറ്റമായി ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി. മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ഖരമാലിന്യം വലിയ സാമൂഹിക പ്രശ്നമായി മാറിയിട്ടുണ്ട്. ഡെല്‍ഹിയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇത്തരം മാലിന്യങ്ങള്‍ തീര്‍ക്കുന്ന ദുരിതം വളരെ വലുതാണെന്നും ദേശീയ ഹരിത ട്രൈബ്യൂണ്‍ നിരീക്ഷിച്ചു.
2016ലെ ഖരമാലിന്യ നിര്‍മാര്‍ജന നിയമത്തിന്റെ ചട്ടത്തില്‍ പ്രത്യേകമായി നിഷ്കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം പൊതുജനാരോഗ്യത്തിന് ഹാനികരമായി മാറുന്ന തരത്തില്‍ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കരുതെന്ന് പറയുന്നുണ്ട്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, അറവുശാലകള്‍, ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍, പച്ചക്കറി മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് മുനിസിപ്പല്‍ പ്രദേശങ്ങളില്‍ പ്രധാനമായും ഖരമാലിന്യങ്ങളുണ്ടാകുന്നത്. ഇവയെല്ലാം പ്രത്യേകമായി മുനിസിപ്പാലിറ്റിയുടെ മാലിന്യ ശേഖരണ വിഭാഗത്തിന് നിയമാനുസൃതമായ രീതിയില്‍ കൈമാറണമെന്നും ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഇതിന് വിരുദ്ധമായി വ്യക്തികള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, അറവുകേന്ദ്രങ്ങള്‍, പച്ചക്കറി മാര്‍ക്കറ്റുകള്‍ എന്നിവ മാലിന്യം അലസമായി പൊതു സ്ഥലത്ത് ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ രീതിയില്‍ കൊണ്ടിട്ടാല്‍ പരിസ്ഥിതി നശീകരണത്തിനുള്ള നഷ്ടപരിഹാരമായി 10,000 രൂപ പിഴനല്കണമെന്നാണ് ട്രൈബ്യൂണല്‍ വ്യക്തമാക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് സ്വതന്ത്രകുമാറിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 9,600 മെട്രിക് ടണ്‍ ആണ് പ്രതിദിന ഖരമാലിന്യം. ഈ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം മുനിസിപ്പാലിറ്റികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇതിനായി ഓരോ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ഒരു മാസത്തിനകം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന കാര്യം വ്യക്തമാക്കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. മാലിന്യം അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന സൊസൈറ്റികള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവര്‍ക്കും പിഴചുമത്താന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കുമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം
National
• a day agoഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം
National
• a day agoപി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്കി മുഖ്യമന്ത്രി
Kerala
• a day agoകാഫിര്‍ സ്ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
Kerala
• a day ago'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
National
• a day agoസി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ
National
• a day ago'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി
National
• a day agoകോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു
Kerala
• a day agoപി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി
Kerala
• a day agoടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി
Kerala
• a day agoസി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി
National
• a day agoആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി
Kerala
• a day agoചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്
Kerala
• a day ago'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍
National
• a day agoമുട്ടില്‍ മരംമുറിക്കേസ് അഗസ്റ്റിന് സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിശ്വാസ വഞ്ചന കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി
latest
• a day agoആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
latest
• a day agoചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ
oman
• a day agoതെരുവ് പൂച്ചകൾക്കായി മാസം ചെലവഴിക്കുന്നത് 10,000 ദിർഹത്തോളം; നന്മയുടെ കഥയുമായി ദുബൈയിലെ പ്രവാസികൾ
uae
• a day agoശൈഖുല്‍ ജാമിഅ ഇനി ഓര്മ; പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍
70 തവണയായി മയ്യിത്ത് നിസ്ക്കാരം
ജിഫ്രി തങ്ങളും സാദിഖലി തങ്ങളും ഉള്‍പെടെ നേതൃത്വം നല്കി