HOME
DETAILS

ഇന്ത്യയെ മത, വര്‍ഗീയ ശാസനത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ ശ്രമം: മുഖ്യമന്ത്രി

  
backup
December 27, 2016 | 7:00 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%86-%e0%b4%ae%e0%b4%a4-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af-%e0%b4%b6%e0%b4%be%e0%b4%b8%e0%b4%a8


തിരുവനന്തപുരം: ഏകശിലാ രൂപത്തിലുള്ള മത, വര്‍ഗീയ ശാസനത്തിന്‍കീഴില്‍ ഇന്ത്യയെ കൊണ്ടുവരാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സംഘ്പരിവാര്‍ ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് 77 ാം സെഷന്റെ ഭാഗമായി കേരള സര്‍വകലാശാലാ സെനറ്റ് ഹാളില്‍ നടന്ന മതേതരത്വവും ആധുനിക ഇന്ത്യയും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഒരു പ്രത്യേക രീതിയില്‍ വാര്‍ത്തെടുക്കാനുള്ള ബോധപൂര്‍വമായ ഇത്തരം നീക്കങ്ങള്‍ സംഘ്പരിവാര്‍ ശക്തികള്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം നാം അഭിമുഖീകരിച്ചിട്ടുണ്ട്.
വൈവിധ്യപൂര്‍ണമായ ഇന്ത്യന്‍ സംസ്‌കാരത്തെ ഏകമുഖ ഹൈന്ദവ സംസ്‌കാരമാക്കി രൂപാന്തരപ്പെടുത്താന്‍ ഇവര്‍ പല മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. അതില്‍ പ്രധാനം ചരിത്രത്തെ വളച്ചൊടിച്ച് തങ്ങളുടേതായ രീതിയില്‍ മാറ്റിയെഴുതുകയാണ്. ചരിത്രത്തെ തിരുത്തുക മാത്രമല്ല, വിദ്യാഭ്യാസ രംഗമാകെ കാവിവല്‍കരിക്കാനും ശ്രമം നടക്കുകയാണ്.
ഏതെങ്കിലും ജനവിഭാഗം മാത്രമല്ല നമ്മുടെ രാജ്യത്തെയും സംസ്‌കാരത്തെയും വളര്‍ത്തിയെടുത്തത്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും മതനിരപേക്ഷത പുലര്‍ത്തേണ്ടതുണ്ട്. എന്നാല്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുംവിധം സിലബസ് പോലും പൊളിച്ചെഴുതി അക്കാദമിക് സ്ഥാപനങ്ങളിലെ മതനിരപേക്ഷത ചോര്‍ത്തിക്കളയാനും ഇപ്പോള്‍ ശ്രമം നടക്കുകയാണെന്നും പിണറായി പറഞ്ഞു. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം അഡ്വ. എ.എ. റഹിം, പ്രശസ്ത ചരിത്രകാരി പ്രൊഫ. റൊമീല ഥാപ്പര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി സയന്‍സസ് ഡയറക്ടര്‍ പ്രൊഫ. ജി. മോഹന്‍ ഗോപാല്‍, മാഗ്‌സാസെ പുരസ്‌കാര ജേതാവ് ടി.എം കൃഷ്ണ, എന്‍. വീരമണികണ്ഠന്‍, കെ.എസ്. ഗോപകുമാര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട് നിർമ്മാണത്തിനായി മണ്ണുമാറ്റിയപ്പോൾ കണ്ടത് ചെമ്പ് പാത്രം, തുറന്നപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന സ്വർണ്ണാഭരണങ്ങൾ; പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തും

National
  •  2 days ago
No Image

''പ്രിയപ്പെട്ട ദൈവമേ നന്ദി, ലോകത്തിന് മുന്നില്‍ എത്താതിരുന്ന നിലവിളികള്‍ നീ കേട്ടു''; രാഹുലിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ആദ്യ പരാതിക്കാരി

Kerala
  •  2 days ago
No Image

മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

റീൽസ് ചിത്രീകരിച്ചത് ശരിയായില്ലെന്ന വിഷമം; കാസർകോട് യുവാവ് ജീവനൊടുക്കി

Kerala
  •  2 days ago
No Image

വന്ദേഭാരതുമായി ഓട്ടോ കൂട്ടിയിടിച്ച സംഭവം: നിയന്ത്രണങ്ങൾ കർശനമാക്കി ആർപിഎഫ്; നിയമം ലംഘിച്ചാൽ ഇനി അഞ്ച് വർഷം വരെ തടവ്

Kerala
  •  2 days ago
No Image

യുവതി രാഹുലിനെതിരെ ശക്തമായ തെളിവുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്; നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് പരാതിയില്‍ 

Kerala
  •  2 days ago
No Image

സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം! ഇല്ലെങ്കിൽ അയോ​ഗ്യത

Kerala
  •  2 days ago
No Image

പ്രക്ഷോഭം കത്തുന്നു, ഇന്റര്‍നെറ്റ്‌ വിച്ഛേദിച്ചു, ഐ.ആര്‍.ജി.സിയെ വിന്യസിച്ചു; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  2 days ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  2 days ago
No Image

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം: ഗ്ലോബൽ വില്ലേജ് സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  2 days ago