HOME
DETAILS

മാതൃ ശിശു കെട്ടിടം: ഉദ്ഘാടനം ജനുവരിയില്‍

  
Web Desk
December 31 2016 | 02:12 AM

%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83-%e0%b4%b6%e0%b4%bf%e0%b4%b6%e0%b5%81-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%82-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be-2

എടപ്പാള്‍: ജില്ലയില്‍ തന്നെ ഏറ്റവുമധികം പ്രസവം നടക്കുന്ന എടപ്പാള്‍ കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററിനോട് ചേര്‍ന്ന് കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച മാതൃ ശിശു കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഉദ്ഘാടനത്തിന്റെ മുന്നോടിയായി കെട്ടിട നമ്പര്‍ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. കെട്ടിട നമ്പര്‍ രണ്ടണ്ടാഴ്ചക്കകം ലഭിക്കുമെന്നെ രീതിയില്‍ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
ഉദ്ഘാടനം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍പേര്‍ക്ക് കിടത്തി ചികിത്സ സാധ്യമാക്കും വിധം കൂടുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും.നിലവിലെ കെട്ടിടത്തിന് മുകളില്‍ ഒരു നിലകൂടി പണിത് സൗകര്യമൊരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ.ടി.ജലീലിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കും. ഇതുമായി ബെന്ധപെട്ട അനൗപചാരിക ചര്‍ച്ചകള്‍ നടന്ന് കഴിഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആശുപത്രിയോട് ചേര്‍ന്ന് ആധുനിക സൗകര്യങ്ങളോടെ നിലവിലെ കെട്ടിടം നിര്‍മിച്ചത്. പഴയ ആശുപത്രിയും പുതിയ കെട്ടിടവും തമ്മില്‍ ചേര്‍ന്ന് റാംപ് നിര്‍മിക്കാത്തതും കെട്ടിടത്തിന് നമ്പര്‍ ലഭിക്കാത്തതും മൂലം ഉദ്ഘാടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഉടമസ്ഥത തെളിയിക്കുന്ന രേഖയുടെ അപര്യാപ്ത്തയാണ് നമ്പര്‍ നല്‍കുന്നതിന് തടസമായത്.
നമ്പര്‍ ലഭിക്കുന്നതിനുള്ള എല്ലാരേഖകളും മാസങ്ങള്‍ക്ക് മുന്‍പെ പഞ്ചായത്തില്‍ നല്‍കി കഴിഞ്ഞു. നിലവിലെ ആശുപത്രിയില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്ന് പുതിയ കെട്ടിടം ഉടന്‍ തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും നാട്ടുകാരും പ്രത്യക്ഷ സമരരംഗത്തിറങ്ങിയിരുന്നു. ഇതേതുടര്‍ന്നാണ് ഉദ്ഘാടനം നടത്തുന്നതിനാവശ്യമായ നടപടികള്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ വേഗത്തിലാക്കിയത്. അവശേഷിക്കുന്ന അറ്റകുറ്റപ്പണികളും ഉടന്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തി രോഗികള്‍ക്ക് തുറന്ന് കൊടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago