HOME
DETAILS

ഫറോക്ക് നഗരസഭ; യു.ഡി.എഫ് ഭരണം പ്രതിസന്ധിയിലേക്ക്

  
backup
January 06, 2017 | 4:40 AM

%e0%b4%ab%e0%b4%b1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ad%e0%b4%b0

കോഴിക്കോട് : മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ തീരുമാനം നടപ്പിലാക്കാത്തതിലും നിരന്തരമായ അവഗണനയിലും പ്രതിഷേധിച്ച് ഫറോക്ക് മുനിസിപ്പാലിറ്റി യു.ഡി.എഫ് ഭരണത്തിനുളള പിന്തുണ പിന്‍വലിക്കാന്‍ സ്വതന്ത്രന്മാര്‍ ഒരുങ്ങുന്നു. നഗരസഭ 16-ാം ഡിവിഷനില്‍ നിന്നും വിജയിച്ചതും നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണുമായ ടി. നുസ്‌റത്തും 21ാം വാര്‍ഡില്‍ നിന്നു ജയിച്ച ഖമറുല്‍ ലൈലയുമാണ് അഞ്ച് ദിവസത്തിനുളളില്‍ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ജനക്ഷേമ പരിപാടികളുമായി ഭരണം നടത്താന്‍ മുന്നോട്ട് വരുന്നവര്‍ക്ക് പിന്തുണനല്‍കാന്‍ തയാറാണെന്ന് അറിയിച്ച് പത്രക്കുറിപ്പ് ഇറക്കിയത്.
സ്വതന്ത്രരുടെ പിന്തുണുയോടെയുളള യു.ഡി.എഫ് ഭരണം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഭരണം ഏറ്റെടുക്കുമ്പോള്‍ ലീഗ് നേതൃത്വം നല്‍കിയ വാക്കുകളൊന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. സ്വതന്ത്രര്‍ എന്ന നിലക്ക് തീര്‍ത്തും അവഗണനയാണ് കഴിഞ്ഞ ഒരു വര്‍ഷമായി മുനിസിപ്പാലിറ്റിയില്‍ നിന്നും നേരിട്ടുകൊണ്ടിരിക്കുന്നത്. ജനക്ഷേമ പരിപാടികള്‍ക്ക് യാതൊരു വിലയും നല്‍കാതെ ചെയര്‍പേഴ്‌സനെ നോക്കുകുത്തിയാക്കിയുളള ഭരണമാണ് നടക്കുന്നത്. ഡിവിഷനിലെ സാധരണക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കുന്ന അവസ്ഥയാണ് നിലവിലുളളത്.
അവസാനമായി കുടിവെളള പ്രശ്‌നത്തില്‍ പോലും ചിറ്റമ്മ നയമാണ് ചെയര്‍പേഴ്‌സനും പൊതമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും തന്നോട് കാണിച്ചതെന്നു 21-ാം ഡിവിഷന്‍ കൗണ്‍സിലര്‍ ഖമറുല്‍ ലൈല ആരോപിച്ചു.
ഇത്രകാലം അവഗണന സഹിച്ചു നിന്നത് ഒരുവര്‍ഷം കഴിഞ്ഞാല്‍ നിലവിലെ ചെയര്‍പേഴ്‌സണ്‍ മാറുമെന്ന ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളുടെ നിര്‍ദേശപ്രകാരമായിരുന്നു. എന്നാല്‍ ഭരണമാറ്റം വരുമ്പോള്‍ നിലവിലെ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്ന് ആശിച്ച തങ്ങള്‍ക്ക് കടുത്ത നിരാശയാണ് ലീഗിന്റെ നേതൃത്വത്തില്‍ നിന്നുമുണ്ടായത്. ഒരുവര്‍ഷവും രണ്ട് മാസവും പിന്നിട്ടിട്ടും തങ്ങളുടെ തീരുമാനം നടപ്പിലാക്കുന്നതിനുളള യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും ഖമറുല്‍ ലൈല പത്രകുറിപ്പില്‍ വ്യക്തമാക്കി.
ഡിവിഷനുമായി ബന്ധപ്പെട്ട പല വികസന പ്രവര്‍ത്തനങ്ങളിലും തികഞ്ഞ അവഗണനയാണ് ഉണ്ടായതെന്നും ഇവരും ആക്ഷേപിക്കുന്നു. ന്യായമായ ആവശ്യങ്ങള്‍ക്കു പോലും തര്‍ക്കിക്കേണ്ട ഗതികേടിലാണ്. സ്ഥിരംസമിതി അധ്യക്ഷയെന്ന നിലയില്‍ തന്റെ അധികാരത്തില്‍ പോലും മറ്റുപലരും കൈക്കടത്തുകയാണൈന്നും ഇവര്‍ പത്രകുറിപ്പില്‍ ആരോപിച്ചു.
ആയിതിനാല്‍ ഈ നിലയില്‍ തുടര്‍ന്നു പോകാനാവില്ലെന്നാണ് രണ്ടു സ്വതന്ത്രരുടെയും നിലപാട്. അഞ്ച് ദിവസത്തിനുളളില്‍ നിലവിലെ സ്ഥിതിയില്‍ മാറ്റം വന്നില്ലെങ്കില്‍ ജനക്ഷേമ പരിപാടികളുമായി ആര് ഭരണം നടത്താന്‍ വന്നാലും അവരെ പിന്തുണക്കുമെന്നും ഇരുവരും പത്രകുറിപ്പില്‍ വ്യക്തമാക്കി. മുനിസിപ്പാലിറ്റിയില്‍ 17 സീറ്റാണ് യു.ഡി.എഫിനുളളത്. ഇതില്‍ 14 സീറ്റ് മുസ്്‌ലിം ലീഗിനും, 3 എണ്ണം കോണ്‍ഗ്രസ്സിനുമാണ്. 18 സീറ്റാണ് എല്‍.ഡി.എഫിനുണ്ടായിരുന്നത്. എന്നാല്‍ 38-ാം ഡിവിഷനില്‍ നിന്നും വിജയിച്ച കെ.എം അബ്ദുള്‍ റഷീദ് മരിച്ചതോടെ ഇപ്പോള്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ പതിനേഴായി ചുരുങ്ങിയിരിക്കുകായണ്. ഒരു സീറ്റാണ് ബി.ജെ.പിയ്ക്കുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ ഈ ലോക കിരീടം ഞാൻ അവർക്ക് സമർപ്പിക്കുന്നു: ഗംഭീർ

Cricket
  •  13 minutes ago
No Image

പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു

Kerala
  •  14 minutes ago
No Image

ഫുജൈറ ഓയിൽ ടാങ്ക് മേഖലയിൽ തീപിടുത്തം; പ്രദേശത്ത് ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതായി റിപ്പോർട്ട്

uae
  •  17 minutes ago
No Image

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ പരി​ഗണനയിൽ; ഇന്ന് 50 സർവീസുകൾ നടത്തും

uae
  •  37 minutes ago
No Image

തകർന്നു പോയ സമയങ്ങളിൽ എന്നെ രക്ഷിച്ചത് അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  41 minutes ago
No Image

ഉത്സവപ്പറമ്പിലെ തല്ലിനിടെ തലക്ക് അടിയേറ്റ യുവാവ് മരിച്ചു; കൊലപാതകമെന്ന് നിഗമനം, വഴിത്തിരിവ്

crime
  •  41 minutes ago
No Image

'തെരഞ്ഞെടുത്തത് യു.എസിന്റെ അനുമതിയില്ലാതെ, മുജ്തബ ഖാംനഈയെ അധികകാലം വാഴിക്കില്ല' ഭീഷണി ആവര്‍ത്തിച്ച് ട്രംപ്; ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് എപ്സ്റ്റീന്‍ സംഘമല്ലെന്ന് ഇറാന്‍ സ്പീക്കര്‍ 

International
  •  an hour ago
No Image

ഏത് തരത്തിലുമുള്ള പ്രകോപനവും നേരിടാൻ സൈന്യം സജ്ജം, സംഘർഷം വർദ്ധിച്ചാൽ ഏറ്റവും വലിയ നഷ്ടം ഇറാനായിരിക്കുമെന്നും സഊദി അറേബ്യയുടെ മുന്നറിയിപ്പ്

Saudi-arabia
  •  an hour ago
No Image

പാർലമെന്റ് സമ്മേളനത്തിന് തുടക്കം; ഭരണപക്ഷത്തിന്റെ നാവായ സ്പീക്കറെ മാറ്റാൻ 118 പ്രതിപക്ഷ എംപിമാർ ഒപ്പിട്ട പ്രമേയം ഇന്ന് ചർച്ചക്ക്, പശ്ചിമേഷ്യൻ സംഘർഷവും സഭയിൽ

National
  •  2 hours ago
No Image

മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചെന്ന സഊദി വാർത്ത നിഷേധിച്ച് റിയാദിലെ ഇന്ത്യൻ എംബസി

Saudi-arabia
  •  2 hours ago