HOME
DETAILS

ഫറോക്ക് നഗരസഭ; യു.ഡി.എഫ് ഭരണം പ്രതിസന്ധിയിലേക്ക്

  
backup
January 06, 2017 | 4:40 AM

%e0%b4%ab%e0%b4%b1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ad%e0%b4%b0

കോഴിക്കോട് : മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ തീരുമാനം നടപ്പിലാക്കാത്തതിലും നിരന്തരമായ അവഗണനയിലും പ്രതിഷേധിച്ച് ഫറോക്ക് മുനിസിപ്പാലിറ്റി യു.ഡി.എഫ് ഭരണത്തിനുളള പിന്തുണ പിന്‍വലിക്കാന്‍ സ്വതന്ത്രന്മാര്‍ ഒരുങ്ങുന്നു. നഗരസഭ 16-ാം ഡിവിഷനില്‍ നിന്നും വിജയിച്ചതും നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണുമായ ടി. നുസ്‌റത്തും 21ാം വാര്‍ഡില്‍ നിന്നു ജയിച്ച ഖമറുല്‍ ലൈലയുമാണ് അഞ്ച് ദിവസത്തിനുളളില്‍ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ജനക്ഷേമ പരിപാടികളുമായി ഭരണം നടത്താന്‍ മുന്നോട്ട് വരുന്നവര്‍ക്ക് പിന്തുണനല്‍കാന്‍ തയാറാണെന്ന് അറിയിച്ച് പത്രക്കുറിപ്പ് ഇറക്കിയത്.
സ്വതന്ത്രരുടെ പിന്തുണുയോടെയുളള യു.ഡി.എഫ് ഭരണം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഭരണം ഏറ്റെടുക്കുമ്പോള്‍ ലീഗ് നേതൃത്വം നല്‍കിയ വാക്കുകളൊന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. സ്വതന്ത്രര്‍ എന്ന നിലക്ക് തീര്‍ത്തും അവഗണനയാണ് കഴിഞ്ഞ ഒരു വര്‍ഷമായി മുനിസിപ്പാലിറ്റിയില്‍ നിന്നും നേരിട്ടുകൊണ്ടിരിക്കുന്നത്. ജനക്ഷേമ പരിപാടികള്‍ക്ക് യാതൊരു വിലയും നല്‍കാതെ ചെയര്‍പേഴ്‌സനെ നോക്കുകുത്തിയാക്കിയുളള ഭരണമാണ് നടക്കുന്നത്. ഡിവിഷനിലെ സാധരണക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കുന്ന അവസ്ഥയാണ് നിലവിലുളളത്.
അവസാനമായി കുടിവെളള പ്രശ്‌നത്തില്‍ പോലും ചിറ്റമ്മ നയമാണ് ചെയര്‍പേഴ്‌സനും പൊതമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും തന്നോട് കാണിച്ചതെന്നു 21-ാം ഡിവിഷന്‍ കൗണ്‍സിലര്‍ ഖമറുല്‍ ലൈല ആരോപിച്ചു.
ഇത്രകാലം അവഗണന സഹിച്ചു നിന്നത് ഒരുവര്‍ഷം കഴിഞ്ഞാല്‍ നിലവിലെ ചെയര്‍പേഴ്‌സണ്‍ മാറുമെന്ന ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളുടെ നിര്‍ദേശപ്രകാരമായിരുന്നു. എന്നാല്‍ ഭരണമാറ്റം വരുമ്പോള്‍ നിലവിലെ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്ന് ആശിച്ച തങ്ങള്‍ക്ക് കടുത്ത നിരാശയാണ് ലീഗിന്റെ നേതൃത്വത്തില്‍ നിന്നുമുണ്ടായത്. ഒരുവര്‍ഷവും രണ്ട് മാസവും പിന്നിട്ടിട്ടും തങ്ങളുടെ തീരുമാനം നടപ്പിലാക്കുന്നതിനുളള യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും ഖമറുല്‍ ലൈല പത്രകുറിപ്പില്‍ വ്യക്തമാക്കി.
ഡിവിഷനുമായി ബന്ധപ്പെട്ട പല വികസന പ്രവര്‍ത്തനങ്ങളിലും തികഞ്ഞ അവഗണനയാണ് ഉണ്ടായതെന്നും ഇവരും ആക്ഷേപിക്കുന്നു. ന്യായമായ ആവശ്യങ്ങള്‍ക്കു പോലും തര്‍ക്കിക്കേണ്ട ഗതികേടിലാണ്. സ്ഥിരംസമിതി അധ്യക്ഷയെന്ന നിലയില്‍ തന്റെ അധികാരത്തില്‍ പോലും മറ്റുപലരും കൈക്കടത്തുകയാണൈന്നും ഇവര്‍ പത്രകുറിപ്പില്‍ ആരോപിച്ചു.
ആയിതിനാല്‍ ഈ നിലയില്‍ തുടര്‍ന്നു പോകാനാവില്ലെന്നാണ് രണ്ടു സ്വതന്ത്രരുടെയും നിലപാട്. അഞ്ച് ദിവസത്തിനുളളില്‍ നിലവിലെ സ്ഥിതിയില്‍ മാറ്റം വന്നില്ലെങ്കില്‍ ജനക്ഷേമ പരിപാടികളുമായി ആര് ഭരണം നടത്താന്‍ വന്നാലും അവരെ പിന്തുണക്കുമെന്നും ഇരുവരും പത്രകുറിപ്പില്‍ വ്യക്തമാക്കി. മുനിസിപ്പാലിറ്റിയില്‍ 17 സീറ്റാണ് യു.ഡി.എഫിനുളളത്. ഇതില്‍ 14 സീറ്റ് മുസ്്‌ലിം ലീഗിനും, 3 എണ്ണം കോണ്‍ഗ്രസ്സിനുമാണ്. 18 സീറ്റാണ് എല്‍.ഡി.എഫിനുണ്ടായിരുന്നത്. എന്നാല്‍ 38-ാം ഡിവിഷനില്‍ നിന്നും വിജയിച്ച കെ.എം അബ്ദുള്‍ റഷീദ് മരിച്ചതോടെ ഇപ്പോള്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ പതിനേഴായി ചുരുങ്ങിയിരിക്കുകായണ്. ഒരു സീറ്റാണ് ബി.ജെ.പിയ്ക്കുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയുടെ പുതിയ ഗ്രാന്റ് മുഫ്തിയായി ശൈഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ

Saudi-arabia
  •  17 days ago
No Image

ജമ്മു കശ്മീരിൽ റോഹിങ്ക്യൻ മുസ്‌ലിം അഭയാർഥികൾക്ക് നേരെ കടുത്ത നടപടി; ക്യാമ്പുകളിലെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കാൻ ഉത്തരവ്

National
  •  17 days ago
No Image

പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ മർദനം; പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വലിച്ചിട്ടു; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

Kerala
  •  17 days ago
No Image

പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി

Kerala
  •  17 days ago
No Image

അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ

Cricket
  •  17 days ago
No Image

റോ‍ഡ് അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  17 days ago
No Image

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ' 51 സ്കോർപിയോ' കാറുകൾ നൽകി ഉടമ: എം.കെ. ഭാട്ടിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി

auto-mobile
  •  17 days ago
No Image

യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി

uae
  •  17 days ago
No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  17 days ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  17 days ago