HOME
DETAILS

അപകടവഴിയായി ചുരം റോഡ്

  
backup
May 26, 2016 | 6:38 PM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%9a%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d

ഇരിട്ടി: ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണം ചെക്ക്‌പോസ്റ്റ് വെട്ടിച്ചുകടക്കാനുള്ള ചരക്കുലോറിയുടെ അമിതവേഗത. ഒരാഴ്ചയ്ക്കിടെ ചുരം റോഡിലുണ്ടായ രണ്ടാമത്തെ അപകടം കൂടിയാണ് ഇന്നലത്തേത്. ഇന്നലെ പുലര്‍ച്ചെ 3.15ഓടെയായിരുന്നു വടകരയില്‍ നിന്നുള്ള വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ നാടിനെ നടുക്കിയ ദുരന്തം.
കര്‍ണാടകയില്‍ നിന്നു ചുക്ക് കയറ്റിവന്ന പുന്നാട് സ്വദേശിയുടെ ലോറി പെരുമ്പാടി വില്‍പനനികുതി ചെക്ക്‌പോസ്റ്റിലെ ജീവനക്കാര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ അമിതവേഗത്തിലെത്തി റോഡരികില്‍ നിര്‍ത്തിയ മറ്റു രണ്ടുലോറികളെ ഇടിച്ചശേഷമാണു കുടകിലേക്കു വിനോദയാത്രയ്ക്കു പോവുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ടവേര കാറിനു മുകളില്‍ മറിഞ്ഞത്. സമീപത്തെ റസ്‌റ്റോറന്റ് ജീവനക്കാരാണു രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതും അധികൃതരെ വിവരമറിയിച്ചതും. എന്നാല്‍ പുലര്‍ച്ചെ നടന്ന സംഭവം പുറംലോകമറിയാന്‍ വൈകിയതും ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ചില ജീവനെങ്കിലും രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നു നാട്ടുകാരും പൊലിസും പറയുന്നു.
അപകടത്തില്‍പ്പെട്ട ആഷിഖ് മരിച്ചതു രാവിലെ ഏഴോടെ രക്ഷാപ്രവര്‍ത്തകര്‍ നല്‍കിയ വെള്ളം കുടിച്ചതിനു ശേഷമാണത്രെ. ഇത്ര വലിയ അപകടമുണ്ടായിട്ടും സഹായത്തിനായി അതുവഴി പോകുന്ന വാഹനങ്ങള്‍ക്കു കൈകാണിച്ചിട്ടും നിര്‍ത്തിയില്ലെന്നു രക്ഷാപ്രവര്‍ത്തകര്‍ സങ്കടത്തോടെ പറയുന്നു. മൂന്നുദിവസം മുമ്പു മാക്കൂട്ടം കാക്കത്തോട് ക്ഷേത്രത്തിനു സമീപം മൈസൂരില്‍ വിനോദയാത്രയ്ക്കു പോയി മടങ്ങിയ വള്ളിത്തോട് സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചിരുന്നു. അമിതവേഗത്തില്‍ വരുന്ന ട്രാവലറിനു മുന്നില്‍ സഞ്ചരിച്ച കാര്‍ പെട്ടെന്നു നിര്‍ത്തിയതായിരുന്നു അപകടത്തിനു കാരണം.
ഇരുവാഹനങ്ങളും ഇടിച്ചശേഷം കൊക്കയിലേക്കു മറിഞ്ഞിരുന്നു. കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമയി രക്ഷപ്പെട്ടെങ്കിലും ട്രാവലറിലെ യാത്രക്കാരായ 17 പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. മഴക്കാലം തുടങ്ങിയാല്‍ മേഖലയില്‍ അപകടം വര്‍ധിക്കുമെന്ന ആശങ്കയിലാണു ജനങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  7 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  7 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  7 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  7 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  7 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  7 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  7 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  7 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  7 days ago