HOME
DETAILS

അപകടവഴിയായി ചുരം റോഡ്

  
backup
May 26 2016 | 18:05 PM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%9a%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d

ഇരിട്ടി: ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണം ചെക്ക്‌പോസ്റ്റ് വെട്ടിച്ചുകടക്കാനുള്ള ചരക്കുലോറിയുടെ അമിതവേഗത. ഒരാഴ്ചയ്ക്കിടെ ചുരം റോഡിലുണ്ടായ രണ്ടാമത്തെ അപകടം കൂടിയാണ് ഇന്നലത്തേത്. ഇന്നലെ പുലര്‍ച്ചെ 3.15ഓടെയായിരുന്നു വടകരയില്‍ നിന്നുള്ള വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ നാടിനെ നടുക്കിയ ദുരന്തം.
കര്‍ണാടകയില്‍ നിന്നു ചുക്ക് കയറ്റിവന്ന പുന്നാട് സ്വദേശിയുടെ ലോറി പെരുമ്പാടി വില്‍പനനികുതി ചെക്ക്‌പോസ്റ്റിലെ ജീവനക്കാര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ അമിതവേഗത്തിലെത്തി റോഡരികില്‍ നിര്‍ത്തിയ മറ്റു രണ്ടുലോറികളെ ഇടിച്ചശേഷമാണു കുടകിലേക്കു വിനോദയാത്രയ്ക്കു പോവുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ടവേര കാറിനു മുകളില്‍ മറിഞ്ഞത്. സമീപത്തെ റസ്‌റ്റോറന്റ് ജീവനക്കാരാണു രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതും അധികൃതരെ വിവരമറിയിച്ചതും. എന്നാല്‍ പുലര്‍ച്ചെ നടന്ന സംഭവം പുറംലോകമറിയാന്‍ വൈകിയതും ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ചില ജീവനെങ്കിലും രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നു നാട്ടുകാരും പൊലിസും പറയുന്നു.
അപകടത്തില്‍പ്പെട്ട ആഷിഖ് മരിച്ചതു രാവിലെ ഏഴോടെ രക്ഷാപ്രവര്‍ത്തകര്‍ നല്‍കിയ വെള്ളം കുടിച്ചതിനു ശേഷമാണത്രെ. ഇത്ര വലിയ അപകടമുണ്ടായിട്ടും സഹായത്തിനായി അതുവഴി പോകുന്ന വാഹനങ്ങള്‍ക്കു കൈകാണിച്ചിട്ടും നിര്‍ത്തിയില്ലെന്നു രക്ഷാപ്രവര്‍ത്തകര്‍ സങ്കടത്തോടെ പറയുന്നു. മൂന്നുദിവസം മുമ്പു മാക്കൂട്ടം കാക്കത്തോട് ക്ഷേത്രത്തിനു സമീപം മൈസൂരില്‍ വിനോദയാത്രയ്ക്കു പോയി മടങ്ങിയ വള്ളിത്തോട് സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചിരുന്നു. അമിതവേഗത്തില്‍ വരുന്ന ട്രാവലറിനു മുന്നില്‍ സഞ്ചരിച്ച കാര്‍ പെട്ടെന്നു നിര്‍ത്തിയതായിരുന്നു അപകടത്തിനു കാരണം.
ഇരുവാഹനങ്ങളും ഇടിച്ചശേഷം കൊക്കയിലേക്കു മറിഞ്ഞിരുന്നു. കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമയി രക്ഷപ്പെട്ടെങ്കിലും ട്രാവലറിലെ യാത്രക്കാരായ 17 പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. മഴക്കാലം തുടങ്ങിയാല്‍ മേഖലയില്‍ അപകടം വര്‍ധിക്കുമെന്ന ആശങ്കയിലാണു ജനങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെയാണ് നേപ്പാളിലെ ജെന്‍സി പ്രക്ഷോഭം, ഇതിനെ ഇന്ത്യയിലെ ഗോഡി മീഡിയകള്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്തിന്?' രൂക്ഷ വിമര്‍സനവുമായി ധ്രുവ് റാഠി

International
  •  8 days ago
No Image

വീണ്ടും ലോക റെക്കോർഡ്; ഒറ്റ ഗോളിൽ ചരിത്രത്തിലേക്ക് നടന്നുകയറി റൊണാൾഡോ

Football
  •  8 days ago
No Image

വേടന്‍ അറസ്റ്റില്‍; വൈദ്യപരിശോധനക്ക് ശേഷം വിട്ടയക്കും 

Kerala
  •  8 days ago
No Image

അവസാന മത്സരം കളിക്കാതിരുന്നിട്ടും ഒന്നാമൻ; അർജന്റീനക്കൊപ്പം ലാറ്റിനമേരിക്ക കീഴടക്കി മെസി

Football
  •  8 days ago
No Image

''നിറഞ്ഞോട്ടെ ബഹുമാനം'': മുഖ്യമന്ത്രിയേയും മന്ത്രിമാരെയും 'ബഹുമാനപ്പെട്ട' എന്നു സംബോധന ചെയ്യണം, സര്‍ക്കുലര്‍ പുറത്തിറക്കി

Kerala
  •  8 days ago
No Image

തെല്‍ അവീവ് കോടതിയില്‍ കേസ് നടക്കുകയാണ്, അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നെതന്യാഹു ശിക്ഷിക്കപ്പെടും, ഇതൊഴിവാക്കാന്‍ അയാള്‍ എവിടേയും ബോംബിടും;സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരത

International
  •  8 days ago
No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: സൂര്യകുമാർ യാദവ് 

Cricket
  •  8 days ago
No Image

ഇന്ത്യന്‍ രൂപ താഴേക്ക് തന്നെ; അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി പ്രവാസികള്‍; ഇന്നത്തെ മൂല്യം ഇങ്ങനെ | Indian Rupee Value

Economy
  •  8 days ago
No Image

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രക്ഷോഭകര്‍; ജലനാഥ് ഖനാലിന്റെ ഭാര്യ വെന്തുമരിച്ചു

International
  •  8 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പ്രതിസന്ധിയിലായി അന്വേഷണ സംഘം

Kerala
  •  8 days ago