HOME
DETAILS

വിനോദ് ഇനി അന്താരാഷ്ട്ര പഞ്ചഗുസ്തി വേദിയിലേക്ക്

  
backup
May 27, 2016 | 8:32 PM

%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%a6%e0%b5%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0

ശംസുദ്ധീന്‍ ഫൈസി

മഞ്ചേരി: കഴിഞ്ഞ ദിവസം നാഗ്പൂരില്‍ സമാപിച്ച ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ മലയാളി യുവാവ് ഇനി അന്താരാഷ്ട്ര വേദിയിലേക്ക്. മഞ്ചേരി സ്വദേശിയായ വി.ടി വിനോദാണ് അഞ്ചാം തവണയും ദേശീയ ചാംപ്യന്‍ഷിപ്പ് നേടി അന്താരാഷ്ട്ര മത്സരത്തിലേക്കു അര്‍ഹതനേടിയത്. കഴിഞ്ഞ 21 മുതല്‍ 23 വരെയായിരുന്നു നാഗ്പൂരില്‍ നാഷനല്‍ പഞ്ചഗുസ്തി മത്സരം നടന്നത്. വരുന്ന ഒക്ടോബറില്‍ ബള്‍ഗേറിയയില്‍ നടക്കുന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തില്‍ ലോക ചാംപ്യന്‍മാരോട് മാറ്റുരക്കാനൊരുങ്ങുകയാണ് മലയാളിയായ ഈ ജേതാവ്.
നേരത്തെ കേരളം, പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നടന്ന നാല് ദേശീയ മത്സരങ്ങളിലും കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു. അരക്കുകീഴെ വൈകല്യംബാധിച്ച ഈ യുവാവിന്റെ മനസ്സിന്റെയും ശരീരത്തിന്റെയും കരുത്താണ് അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യക്കുവേണ്ടി മത്സരിക്കാന്‍ അവസരമൊരുക്കിയത്. ചെറുപ്പത്തിലെ പഞ്ചഗുസ്തിയോടു താല്‍പര്യം കാണിച്ച വിനോദ് ജീവിതത്തിന്റെ കൂടുതല്‍ സമയവും പരിശീലനത്തിനായി വിനിയോഗിച്ചു. തൃശൂര്‍ സ്വദേശികളായ ഷാജു, അസീസ് എന്നിവരാണ് പഞ്ചഗുസ്തിയില്‍ ഇദ്ദേഹത്തിന്റെ കഴിവിനെ പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് ഇവരുടെ നിരന്തരമുള്ള പരിശീലനങ്ങളിലൂടെ മത്സര വേദികളില്‍ വിനോദ് കരുത്തിന്റെ പ്രതീകമായി വിജയകിരീടങ്ങള്‍ ചൂടി. 2012ല്‍ കസാകിസ്താനില്‍ വച്ച് നടന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇപ്പോള്‍ രണ്ടാം തവണയാണ് അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുവാനുള്ള അവസരമൊരുങ്ങിയിരിക്കുന്നത്.
മഞ്ചേരിയിലെ സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ വാടക്കു നല്‍കുന്ന തന്റെ കടയില്‍ നിന്നും ലഭിക്കുന്ന സമ്പാദ്യമാണ് വിനോദിന്റെയും കുടുംബത്തിന്റെയും വരുമാനം. രാജ്യത്തിന്റെ പ്രതീക്ഷയായ ഈ ജേതാവിന്റെ കരുത്തിലും പ്രകടനത്തിലും പരിശീലകരായ അധ്യാപകരും കുടുംബവും നിറഞ്ഞ സന്തോഷത്തിലാണ്. അയ്യപ്പന്‍, സരോജിനി എന്നിവരാണ് മാതാപിതാക്കള്‍. രമ്യയാണ് ഭാര്യ. ജീവ, വിനായക് എന്നിവര്‍ മക്കളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീൽസ് ചിത്രീകരിച്ചത് ശരിയായില്ലെന്ന വിഷമം; കാസർകോട് യുവാവ് ജീവനൊടുക്കി

Kerala
  •  a day ago
No Image

വന്ദേഭാരതുമായി ഓട്ടോ കൂട്ടിയിടിച്ച സംഭവം: നിയന്ത്രണങ്ങൾ കർശനമാക്കി ആർപിഎഫ്; നിയമം ലംഘിച്ചാൽ ഇനി അഞ്ച് വർഷം വരെ തടവ്

Kerala
  •  a day ago
No Image

യുവതി രാഹുലിനെതിരെ ശക്തമായ തെളിവുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്; നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് പരാതിയില്‍ 

Kerala
  •  a day ago
No Image

സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം! ഇല്ലെങ്കിൽ അയോ​ഗ്യത

Kerala
  •  a day ago
No Image

പ്രക്ഷോഭം കത്തുന്നു, ഇന്റര്‍നെറ്റ്‌ വിച്ഛേദിച്ചു, ഐ.ആര്‍.ജി.സിയെ വിന്യസിച്ചു; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  a day ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  a day ago
No Image

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം: ഗ്ലോബൽ വില്ലേജ് സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  a day ago
No Image

തദ്ദേശം; മൂന്ന് വാര്‍ഡുകളില്‍ നാളെ പ്രത്യേക തെരഞ്ഞെടുപ്പ്

Kerala
  •  a day ago
No Image

നാരങ്ങാമിഠായിയും തീമാറ്റിക് ആഴ്ചകളും; കുട്ടികൾക്കായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിയെക്കുറിച്ചറിയാം

Kerala
  •  a day ago
No Image

രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളി സമൂഹം തിരിച്ചറിയണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  a day ago