HOME
DETAILS

വിനോദ് ഇനി അന്താരാഷ്ട്ര പഞ്ചഗുസ്തി വേദിയിലേക്ക്

  
backup
May 27, 2016 | 8:32 PM

%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%a6%e0%b5%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0

ശംസുദ്ധീന്‍ ഫൈസി

മഞ്ചേരി: കഴിഞ്ഞ ദിവസം നാഗ്പൂരില്‍ സമാപിച്ച ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ മലയാളി യുവാവ് ഇനി അന്താരാഷ്ട്ര വേദിയിലേക്ക്. മഞ്ചേരി സ്വദേശിയായ വി.ടി വിനോദാണ് അഞ്ചാം തവണയും ദേശീയ ചാംപ്യന്‍ഷിപ്പ് നേടി അന്താരാഷ്ട്ര മത്സരത്തിലേക്കു അര്‍ഹതനേടിയത്. കഴിഞ്ഞ 21 മുതല്‍ 23 വരെയായിരുന്നു നാഗ്പൂരില്‍ നാഷനല്‍ പഞ്ചഗുസ്തി മത്സരം നടന്നത്. വരുന്ന ഒക്ടോബറില്‍ ബള്‍ഗേറിയയില്‍ നടക്കുന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തില്‍ ലോക ചാംപ്യന്‍മാരോട് മാറ്റുരക്കാനൊരുങ്ങുകയാണ് മലയാളിയായ ഈ ജേതാവ്.
നേരത്തെ കേരളം, പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നടന്ന നാല് ദേശീയ മത്സരങ്ങളിലും കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു. അരക്കുകീഴെ വൈകല്യംബാധിച്ച ഈ യുവാവിന്റെ മനസ്സിന്റെയും ശരീരത്തിന്റെയും കരുത്താണ് അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യക്കുവേണ്ടി മത്സരിക്കാന്‍ അവസരമൊരുക്കിയത്. ചെറുപ്പത്തിലെ പഞ്ചഗുസ്തിയോടു താല്‍പര്യം കാണിച്ച വിനോദ് ജീവിതത്തിന്റെ കൂടുതല്‍ സമയവും പരിശീലനത്തിനായി വിനിയോഗിച്ചു. തൃശൂര്‍ സ്വദേശികളായ ഷാജു, അസീസ് എന്നിവരാണ് പഞ്ചഗുസ്തിയില്‍ ഇദ്ദേഹത്തിന്റെ കഴിവിനെ പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് ഇവരുടെ നിരന്തരമുള്ള പരിശീലനങ്ങളിലൂടെ മത്സര വേദികളില്‍ വിനോദ് കരുത്തിന്റെ പ്രതീകമായി വിജയകിരീടങ്ങള്‍ ചൂടി. 2012ല്‍ കസാകിസ്താനില്‍ വച്ച് നടന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇപ്പോള്‍ രണ്ടാം തവണയാണ് അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുവാനുള്ള അവസരമൊരുങ്ങിയിരിക്കുന്നത്.
മഞ്ചേരിയിലെ സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ വാടക്കു നല്‍കുന്ന തന്റെ കടയില്‍ നിന്നും ലഭിക്കുന്ന സമ്പാദ്യമാണ് വിനോദിന്റെയും കുടുംബത്തിന്റെയും വരുമാനം. രാജ്യത്തിന്റെ പ്രതീക്ഷയായ ഈ ജേതാവിന്റെ കരുത്തിലും പ്രകടനത്തിലും പരിശീലകരായ അധ്യാപകരും കുടുംബവും നിറഞ്ഞ സന്തോഷത്തിലാണ്. അയ്യപ്പന്‍, സരോജിനി എന്നിവരാണ് മാതാപിതാക്കള്‍. രമ്യയാണ് ഭാര്യ. ജീവ, വിനായക് എന്നിവര്‍ മക്കളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം മൃഗശാലയിലെ വ്യാജ നിയമനം: പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി വിജിലന്‍സ്; വിവരാവകാശ രേഖകള്‍ കൈമാറി

Kerala
  •  6 days ago
No Image

സര്‍ക്കാര്‍ ഇടപെട്ടു; കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ മരവിപ്പിച്ചു

Kerala
  •  6 days ago
No Image

മുണ്ടിനീര്‍ വ്യാപനം: ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

Kerala
  •  6 days ago
No Image

വിദ്യാര്‍ഥിയുടെ വാട്ടര്‍ബോട്ടിലില്‍ വാറ്റ് ചാരായം: മദ്യം എത്തിച്ചുനല്‍കിയ വിദ്യാര്‍ഥിയുടെ രണ്ടാനച്ഛന്‍ വിദേശത്തേക്ക് കടന്നു

Kerala
  •  6 days ago
No Image

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവില്‍ ഹൈക്കോടതിക്കെതിരേ അസാധാരണ വിമര്‍ശനവുമായി സര്‍ക്കാര്‍

Kerala
  •  6 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍; സി.ബി.ഐ അന്വേഷണം ഹൈക്കോടതി തള്ളി

Kerala
  •  6 days ago
No Image

ഓപ്പറേഷന്‍ തൂഫാനിടെ പൊലിസിനെ ആക്രമിച്ച കേസ്; മുഖ്യപ്രതി അവധിക്ക് നാട്ടിലെത്തിയ സൈനികന്‍

Kerala
  •  6 days ago
No Image

ഒഴിവുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം; വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി, നിർദേശവുമായി സർക്കാർ

Kerala
  •  6 days ago
No Image

മലബാറില്‍ ബീഫ് വില കുത്തനെ കൂട്ടുന്നു; 15 മുതല്‍ എല്ലില്ലാത്ത ഇറച്ചിക്ക് കിലോയ്ക്ക് 460 രൂപ

Kerala
  •  6 days ago
No Image

മെസിക്ക് പൂട്ടിടാൻ വെർദെ; അർജൻ്റീന x കേപ് വെർദെ

Football
  •  6 days ago