HOME
DETAILS

വിനോദ് ഇനി അന്താരാഷ്ട്ര പഞ്ചഗുസ്തി വേദിയിലേക്ക്

  
backup
May 27, 2016 | 8:32 PM

%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%a6%e0%b5%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0

ശംസുദ്ധീന്‍ ഫൈസി

മഞ്ചേരി: കഴിഞ്ഞ ദിവസം നാഗ്പൂരില്‍ സമാപിച്ച ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ മലയാളി യുവാവ് ഇനി അന്താരാഷ്ട്ര വേദിയിലേക്ക്. മഞ്ചേരി സ്വദേശിയായ വി.ടി വിനോദാണ് അഞ്ചാം തവണയും ദേശീയ ചാംപ്യന്‍ഷിപ്പ് നേടി അന്താരാഷ്ട്ര മത്സരത്തിലേക്കു അര്‍ഹതനേടിയത്. കഴിഞ്ഞ 21 മുതല്‍ 23 വരെയായിരുന്നു നാഗ്പൂരില്‍ നാഷനല്‍ പഞ്ചഗുസ്തി മത്സരം നടന്നത്. വരുന്ന ഒക്ടോബറില്‍ ബള്‍ഗേറിയയില്‍ നടക്കുന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തില്‍ ലോക ചാംപ്യന്‍മാരോട് മാറ്റുരക്കാനൊരുങ്ങുകയാണ് മലയാളിയായ ഈ ജേതാവ്.
നേരത്തെ കേരളം, പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നടന്ന നാല് ദേശീയ മത്സരങ്ങളിലും കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു. അരക്കുകീഴെ വൈകല്യംബാധിച്ച ഈ യുവാവിന്റെ മനസ്സിന്റെയും ശരീരത്തിന്റെയും കരുത്താണ് അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യക്കുവേണ്ടി മത്സരിക്കാന്‍ അവസരമൊരുക്കിയത്. ചെറുപ്പത്തിലെ പഞ്ചഗുസ്തിയോടു താല്‍പര്യം കാണിച്ച വിനോദ് ജീവിതത്തിന്റെ കൂടുതല്‍ സമയവും പരിശീലനത്തിനായി വിനിയോഗിച്ചു. തൃശൂര്‍ സ്വദേശികളായ ഷാജു, അസീസ് എന്നിവരാണ് പഞ്ചഗുസ്തിയില്‍ ഇദ്ദേഹത്തിന്റെ കഴിവിനെ പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് ഇവരുടെ നിരന്തരമുള്ള പരിശീലനങ്ങളിലൂടെ മത്സര വേദികളില്‍ വിനോദ് കരുത്തിന്റെ പ്രതീകമായി വിജയകിരീടങ്ങള്‍ ചൂടി. 2012ല്‍ കസാകിസ്താനില്‍ വച്ച് നടന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇപ്പോള്‍ രണ്ടാം തവണയാണ് അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുവാനുള്ള അവസരമൊരുങ്ങിയിരിക്കുന്നത്.
മഞ്ചേരിയിലെ സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ വാടക്കു നല്‍കുന്ന തന്റെ കടയില്‍ നിന്നും ലഭിക്കുന്ന സമ്പാദ്യമാണ് വിനോദിന്റെയും കുടുംബത്തിന്റെയും വരുമാനം. രാജ്യത്തിന്റെ പ്രതീക്ഷയായ ഈ ജേതാവിന്റെ കരുത്തിലും പ്രകടനത്തിലും പരിശീലകരായ അധ്യാപകരും കുടുംബവും നിറഞ്ഞ സന്തോഷത്തിലാണ്. അയ്യപ്പന്‍, സരോജിനി എന്നിവരാണ് മാതാപിതാക്കള്‍. രമ്യയാണ് ഭാര്യ. ജീവ, വിനായക് എന്നിവര്‍ മക്കളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസോമ്നിയ'യുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മെന്റലിസ്റ്റ് ആദിയും സംവിധായകൻ ജിസ് ജോയിയും പ്രതിപ്പട്ടികയിൽ; കേസെടുത്ത് പൊലിസ്

Kerala
  •  10 minutes ago
No Image

മദീന ഹറമിലെ ഇഫ്താർ വിതരണം; അനുമതിക്കായി അപേക്ഷിക്കേണ്ട തീയതികൾ പ്രഖ്യാപിച്ചു, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Saudi-arabia
  •  27 minutes ago
No Image

മേയറാക്കാത്തതിൽ പരിഭവം മാറാതെ ശ്രീലേഖ; പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ മാറിനിന്നു

Kerala
  •  29 minutes ago
No Image

ചെന്നൈയുടെ ചരിത്ര താരത്തിന് പരുക്ക്; ഐപിഎല്ലിന് മുമ്പേ ധോണിപ്പടക്ക് കനത്ത തിരിച്ചടി

Cricket
  •  30 minutes ago
No Image

ഖോർഫക്കാനിൽ നാളെ ഗതാഗത നിയന്ത്രണം; പ്രധാന റോഡുകൾ അടച്ചിടുമെന്ന് ഷാർജ പൊലിസ്

uae
  •  an hour ago
No Image

ലോകത്തിലെ മൂന്നാമത്തെ രാജ്യം; ഇന്ത്യയിൽ സെഞ്ച്വറിയടിച്ച് ചരിത്രമെഴുതി ഇന്ത്യ

Cricket
  •  an hour ago
No Image

കമല്‍ മൗലാ പള്ളിയില്‍ ഒരേസമയം മുസ്ലിംകള്‍ ജുമുഅ നിസ്‌കരിച്ചു; ഹിന്ദുക്കള്‍ പൂജയും നടത്തി; എല്ലാം സമാധാനപരം

National
  •  an hour ago
No Image

സഊദിയിൽ ഇനി വിദേശികൾക്കും വീടും സ്ഥലവും വാങ്ങാം; പുതിയ നിയമം പ്രാബല്യത്തിൽ

Saudi-arabia
  •  an hour ago
No Image

രക്തസാക്ഷി ഫണ്ടിൽ നിന്ന് മുക്കിയത് ലക്ഷങ്ങൾ: മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് ആരോപണം; സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അം​ഗത്തിന്റെ വെളിപ്പെടുത്തൽ

Kerala
  •  an hour ago
No Image

വി.വി. രാജേഷിന് സ്റ്റാറ്റസില്ലേ?': മേയറെ ഒഴിവാക്കിയത് ജനങ്ങളോടുള്ള അപമാനം; ബി.ജെ.പിയുടേത് ഫെഡറൽ മര്യാദകളുടെ ലംഘനമെന്ന് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  2 hours ago