HOME
DETAILS

വിനോദ് ഇനി അന്താരാഷ്ട്ര പഞ്ചഗുസ്തി വേദിയിലേക്ക്

  
backup
May 27, 2016 | 8:32 PM

%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%a6%e0%b5%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0

ശംസുദ്ധീന്‍ ഫൈസി

മഞ്ചേരി: കഴിഞ്ഞ ദിവസം നാഗ്പൂരില്‍ സമാപിച്ച ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ മലയാളി യുവാവ് ഇനി അന്താരാഷ്ട്ര വേദിയിലേക്ക്. മഞ്ചേരി സ്വദേശിയായ വി.ടി വിനോദാണ് അഞ്ചാം തവണയും ദേശീയ ചാംപ്യന്‍ഷിപ്പ് നേടി അന്താരാഷ്ട്ര മത്സരത്തിലേക്കു അര്‍ഹതനേടിയത്. കഴിഞ്ഞ 21 മുതല്‍ 23 വരെയായിരുന്നു നാഗ്പൂരില്‍ നാഷനല്‍ പഞ്ചഗുസ്തി മത്സരം നടന്നത്. വരുന്ന ഒക്ടോബറില്‍ ബള്‍ഗേറിയയില്‍ നടക്കുന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തില്‍ ലോക ചാംപ്യന്‍മാരോട് മാറ്റുരക്കാനൊരുങ്ങുകയാണ് മലയാളിയായ ഈ ജേതാവ്.
നേരത്തെ കേരളം, പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നടന്ന നാല് ദേശീയ മത്സരങ്ങളിലും കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു. അരക്കുകീഴെ വൈകല്യംബാധിച്ച ഈ യുവാവിന്റെ മനസ്സിന്റെയും ശരീരത്തിന്റെയും കരുത്താണ് അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യക്കുവേണ്ടി മത്സരിക്കാന്‍ അവസരമൊരുക്കിയത്. ചെറുപ്പത്തിലെ പഞ്ചഗുസ്തിയോടു താല്‍പര്യം കാണിച്ച വിനോദ് ജീവിതത്തിന്റെ കൂടുതല്‍ സമയവും പരിശീലനത്തിനായി വിനിയോഗിച്ചു. തൃശൂര്‍ സ്വദേശികളായ ഷാജു, അസീസ് എന്നിവരാണ് പഞ്ചഗുസ്തിയില്‍ ഇദ്ദേഹത്തിന്റെ കഴിവിനെ പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് ഇവരുടെ നിരന്തരമുള്ള പരിശീലനങ്ങളിലൂടെ മത്സര വേദികളില്‍ വിനോദ് കരുത്തിന്റെ പ്രതീകമായി വിജയകിരീടങ്ങള്‍ ചൂടി. 2012ല്‍ കസാകിസ്താനില്‍ വച്ച് നടന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇപ്പോള്‍ രണ്ടാം തവണയാണ് അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുവാനുള്ള അവസരമൊരുങ്ങിയിരിക്കുന്നത്.
മഞ്ചേരിയിലെ സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ വാടക്കു നല്‍കുന്ന തന്റെ കടയില്‍ നിന്നും ലഭിക്കുന്ന സമ്പാദ്യമാണ് വിനോദിന്റെയും കുടുംബത്തിന്റെയും വരുമാനം. രാജ്യത്തിന്റെ പ്രതീക്ഷയായ ഈ ജേതാവിന്റെ കരുത്തിലും പ്രകടനത്തിലും പരിശീലകരായ അധ്യാപകരും കുടുംബവും നിറഞ്ഞ സന്തോഷത്തിലാണ്. അയ്യപ്പന്‍, സരോജിനി എന്നിവരാണ് മാതാപിതാക്കള്‍. രമ്യയാണ് ഭാര്യ. ജീവ, വിനായക് എന്നിവര്‍ മക്കളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ടുമാസം പ്രായമായ കുഞ്ഞ്‌ കുവൈത്തിൽ മരിച്ചു

Kuwait
  •  11 days ago
No Image

ധാക്കക്ക് സമീപം ഭൂകമ്പം, 5.5 തീവ്രത; ബംഗ്ലാദേശ്- അയര്‍ലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം തടസപ്പെട്ടു

International
  •  11 days ago
No Image

കുവൈത്ത് ദേശീയ ദിനം: യുഎഇ - കുവൈത്ത് ബന്ധം ആഘോഷിക്കാൻ ഒരാഴ്ചത്തെ പരിപാടി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  11 days ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത് കുമാറിന് താല്‍ക്കാലിക ആശ്വാസം; തുടരന്വേഷണമില്ല

Kerala
  •  11 days ago
No Image

കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദും മാർക്ക് കാർണിയും: നിക്ഷേപം, വ്യാപാരം, എഐ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണ

uae
  •  11 days ago
No Image

വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ആര്യയുടെ ഓഫിസ് ഇടപെട്ടു, സത്യവാങ്മൂലം എഴുതിവാങ്ങി, തെളിവുകള്‍ പുറത്ത്

Kerala
  •  11 days ago
No Image

ക്ഷേത്രത്തില്‍ വെച്ച് മകളെ നരബലി നല്‍കാന്‍ അമ്മയുടെ ശ്രമം, ജ്യോതിഷിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് പൊലിസ്; മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ 

National
  •  11 days ago
No Image

നിർമ്മാണപ്പിഴവ്; രണ്ടാമത് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെ ഫാക്ടറിയിലേക്ക് തിരിച്ചയച്ചു

National
  •  11 days ago
No Image

തൃശൂരില്‍ തിയേറ്റര്‍ ഉടമയ്ക്കും ഡ്രൈവര്‍ക്കും വെട്ടേറ്റു; സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന, ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  11 days ago
No Image

പള്ളികളിൽ ക്യാമറ സ്ഥാപിക്കാൻ ഇനി പ്രത്യേക നിയമം; ഇമാമുമാർക്ക് കർശന നിർദ്ദേശം

Kuwait
  •  11 days ago