HOME
DETAILS

രാജനൈതികത പാലിച്ച നേതാവ്

  
backup
February 01, 2017 | 7:08 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%a8%e0%b5%88%e0%b4%a4%e0%b4%bf%e0%b4%95%e0%b4%a4-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d

ഇന്ത്യന്‍ മുസ്‌ലിംകളുടെ ആധികാരിക ശബ്ദവും ദേശീയതയുടെ മുഖവുമായി പതിറ്റാണ്ടുകള്‍ പൊതുരംഗത്ത് യാതൊരു ആക്ഷേപത്തിനും ഇടം നല്‍കാതെ കര്‍മ നിരതനായ ഇ അഹമ്മദ് രാജനൈതികതയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത നേതാവായിരുന്നു.

കേരള സംസ്ഥാന ഗ്രാമ വികസന ബോര്‍ഡ് ചെയര്‍മാനില്‍ നിന്ന് തുടങ്ങി എം.എല്‍.എ, മന്ത്രി പിന്നീട് എം.പി, കേന്ദ്രമന്ത്രി എന്നീ നിലകളിലും നിരവധി അന്താരാഷ്ട്ര വേദികളിലും നിറ സാനിധ്യമായ പൊതു പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ എല്ലാ വിഭാഗങ്ങളോടും നീതി പുലര്‍ത്തിയ മികച്ച നേതാവായി ഇ അഹമ്മദ് ചരിത്രത്തില്‍ ഇടം നേടി. സമസ്തയുടെ സ്‌നേഹിയും സഹകാരിയും ഗുണകാംക്ഷിയുമായ അദ്ദേഹം നിരവധി അന്താരാഷ്ട്ര ഇസ്‌ലാമിക് സമ്മേളന വേദിയില്‍ പങ്കെടുക്കാന്‍ എനിക്ക് എല്ലാവിധ സഹായങ്ങളും സൗകര്യങ്ങളും ഒരുക്കി തന്നിട്ടുണ്ട്.

ജാമിഅ നൂരിയ്യക്ക് പ്രത്യേക പരിഗണന ഇ അഹമ്മദ് നല്‍കിയത് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. സമസ്തയുമായി ബന്ധപ്പെട്ട എല്ലാ പൊതു പരിപാടികളിലും ഇ അഹമ്മദിന്റെ സേവനവും സാന്നിധ്യവും ഉണ്ടാവാറുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകളും പൊതു സമൂഹവും നേരിട്ട വലിയ പ്രതിസന്ധികള്‍ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ മികച്ച നേതൃ പാടവം അദ്ദേഹത്തില്‍ നിന്നുണ്ടായി.

ലോക രാഷ്ട്ര നേതാക്കളുമായി അദ്ദേഹത്തിനുണ്ടായ അടുപ്പം അധിക പേര്‍ക്കുണ്ടായിരുന്നില്ല. വിശേഷിച്ച് അറബ് മുസ്‌ലിം രാഷ്ട്ര നേതാക്കളുമായി സാഹോദര്യ ബന്ധം അദ്ദേഹം സ്ഥാപിച്ചു.

ആദരവോടെയാണ് ആ നാടുകളിലെ ഭരണാധികാരികള്‍ അദ്ദേഹത്തെ കണ്ടിരുന്നത്. ഒരു പുരുഷായുസ്സ് മുഴുവന്‍ പൊതു പ്രവര്‍ത്തകനായിട്ടും ആക്ഷേപങ്ങള്‍ക്കിരയായിട്ടില്ലെന്നത് നിസാരകാര്യമല്ല. ഏറ്റെടുക്കുന്ന ചുമതലകള്‍ ഉത്തരവാദിത്വ ബോധത്തോടെ നിര്‍വഹിക്കാന്‍ ഇഛാശക്തി കാണിക്കുന്ന നേതാവായിരുന്നു അദ്ദേഹം.

സമുദായം വേട്ടയാടപ്പെട്ട എല്ലാ ഘട്ടങ്ങളിലും ധീരനായ ഒരു യോദ്ധാവിനെ പോലെ അദ്ദേഹം ഉണ്ടായി. മാറാട് പൂട്ടിയിട്ട പള്ളിയില്‍ കയറി രണ്ട് റക്അത്ത് നിസ്‌കരിച്ച് വിശ്വാസികള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുമായി വൈകാരിക അടുപ്പം അദ്ദേഹം നിലനിര്‍ത്തിയിരുന്നു.

പാണക്കാട് കൊടപ്പനക്കല്‍ തറവാടുമായി കാത്തു സൂക്ഷിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത സ്‌നേഹബന്ധം പോലെ സമസ്ത പണ്ഡിതരുമായും ഇ അഹമ്മദ് സാഹിബിന് അടുപ്പം ഉണ്ടായിരുന്നു. മര്‍ഹൂം കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമാ തുടങ്ങിയ മഹാ മനീഷികളുമായി വളരെ അടുത്ത ബന്ധം അദ്ദേഹം നിലനിര്‍ത്തിയത്.

ഫാസിസം നിഗ്രഹാവസ്ഥ പ്രകടിപ്പിച്ച ഇക്കാലത്ത് വംശീയതയുടെ ഇരകളായി പിന്നാക്കക്കാരും മുസ്‌ലിംകളും ടാര്‍ജറ്റ് ചെയ്യപ്പെട്ട ഈ ഘട്ടത്തില്‍ അഹമ്മദ് സാഹിബിന്റെ വിയോഗം തീരാനഷ്ടം തന്നെയാണ്. ബഹുസ്വരതയുടെ മാനം പൂര്‍ണാര്‍ഥത്തില്‍ സൂക്ഷിച്ച് കൊണ്ട് സമുദായത്തിന്റെ സാംസ്‌കാരികവും വിശ്വാസ പരവുമായ അസ്ഥിത്വം ഉറപ്പ് വരുത്താന്‍ പാര്‍ലമെന്റിലും പുറത്തും ഒരുപോലെ നിലയുറപ്പിച്ച അഹമ്മദ് സാഹിബ് ഓരോ പൗരനും അഭിമാനമായ നേതാവാണന്ന് ചരിത്രം പറയാതിരിക്കില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  5 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  5 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  5 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  5 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  5 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  6 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  6 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  6 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  6 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  6 days ago