HOME
DETAILS

രാജനൈതികത പാലിച്ച നേതാവ്

  
backup
February 01 2017 | 19:02 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%a8%e0%b5%88%e0%b4%a4%e0%b4%bf%e0%b4%95%e0%b4%a4-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d

ഇന്ത്യന്‍ മുസ്‌ലിംകളുടെ ആധികാരിക ശബ്ദവും ദേശീയതയുടെ മുഖവുമായി പതിറ്റാണ്ടുകള്‍ പൊതുരംഗത്ത് യാതൊരു ആക്ഷേപത്തിനും ഇടം നല്‍കാതെ കര്‍മ നിരതനായ ഇ അഹമ്മദ് രാജനൈതികതയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത നേതാവായിരുന്നു.

കേരള സംസ്ഥാന ഗ്രാമ വികസന ബോര്‍ഡ് ചെയര്‍മാനില്‍ നിന്ന് തുടങ്ങി എം.എല്‍.എ, മന്ത്രി പിന്നീട് എം.പി, കേന്ദ്രമന്ത്രി എന്നീ നിലകളിലും നിരവധി അന്താരാഷ്ട്ര വേദികളിലും നിറ സാനിധ്യമായ പൊതു പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ എല്ലാ വിഭാഗങ്ങളോടും നീതി പുലര്‍ത്തിയ മികച്ച നേതാവായി ഇ അഹമ്മദ് ചരിത്രത്തില്‍ ഇടം നേടി. സമസ്തയുടെ സ്‌നേഹിയും സഹകാരിയും ഗുണകാംക്ഷിയുമായ അദ്ദേഹം നിരവധി അന്താരാഷ്ട്ര ഇസ്‌ലാമിക് സമ്മേളന വേദിയില്‍ പങ്കെടുക്കാന്‍ എനിക്ക് എല്ലാവിധ സഹായങ്ങളും സൗകര്യങ്ങളും ഒരുക്കി തന്നിട്ടുണ്ട്.

ജാമിഅ നൂരിയ്യക്ക് പ്രത്യേക പരിഗണന ഇ അഹമ്മദ് നല്‍കിയത് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. സമസ്തയുമായി ബന്ധപ്പെട്ട എല്ലാ പൊതു പരിപാടികളിലും ഇ അഹമ്മദിന്റെ സേവനവും സാന്നിധ്യവും ഉണ്ടാവാറുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകളും പൊതു സമൂഹവും നേരിട്ട വലിയ പ്രതിസന്ധികള്‍ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ മികച്ച നേതൃ പാടവം അദ്ദേഹത്തില്‍ നിന്നുണ്ടായി.

ലോക രാഷ്ട്ര നേതാക്കളുമായി അദ്ദേഹത്തിനുണ്ടായ അടുപ്പം അധിക പേര്‍ക്കുണ്ടായിരുന്നില്ല. വിശേഷിച്ച് അറബ് മുസ്‌ലിം രാഷ്ട്ര നേതാക്കളുമായി സാഹോദര്യ ബന്ധം അദ്ദേഹം സ്ഥാപിച്ചു.

ആദരവോടെയാണ് ആ നാടുകളിലെ ഭരണാധികാരികള്‍ അദ്ദേഹത്തെ കണ്ടിരുന്നത്. ഒരു പുരുഷായുസ്സ് മുഴുവന്‍ പൊതു പ്രവര്‍ത്തകനായിട്ടും ആക്ഷേപങ്ങള്‍ക്കിരയായിട്ടില്ലെന്നത് നിസാരകാര്യമല്ല. ഏറ്റെടുക്കുന്ന ചുമതലകള്‍ ഉത്തരവാദിത്വ ബോധത്തോടെ നിര്‍വഹിക്കാന്‍ ഇഛാശക്തി കാണിക്കുന്ന നേതാവായിരുന്നു അദ്ദേഹം.

സമുദായം വേട്ടയാടപ്പെട്ട എല്ലാ ഘട്ടങ്ങളിലും ധീരനായ ഒരു യോദ്ധാവിനെ പോലെ അദ്ദേഹം ഉണ്ടായി. മാറാട് പൂട്ടിയിട്ട പള്ളിയില്‍ കയറി രണ്ട് റക്അത്ത് നിസ്‌കരിച്ച് വിശ്വാസികള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുമായി വൈകാരിക അടുപ്പം അദ്ദേഹം നിലനിര്‍ത്തിയിരുന്നു.

പാണക്കാട് കൊടപ്പനക്കല്‍ തറവാടുമായി കാത്തു സൂക്ഷിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത സ്‌നേഹബന്ധം പോലെ സമസ്ത പണ്ഡിതരുമായും ഇ അഹമ്മദ് സാഹിബിന് അടുപ്പം ഉണ്ടായിരുന്നു. മര്‍ഹൂം കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമാ തുടങ്ങിയ മഹാ മനീഷികളുമായി വളരെ അടുത്ത ബന്ധം അദ്ദേഹം നിലനിര്‍ത്തിയത്.

ഫാസിസം നിഗ്രഹാവസ്ഥ പ്രകടിപ്പിച്ച ഇക്കാലത്ത് വംശീയതയുടെ ഇരകളായി പിന്നാക്കക്കാരും മുസ്‌ലിംകളും ടാര്‍ജറ്റ് ചെയ്യപ്പെട്ട ഈ ഘട്ടത്തില്‍ അഹമ്മദ് സാഹിബിന്റെ വിയോഗം തീരാനഷ്ടം തന്നെയാണ്. ബഹുസ്വരതയുടെ മാനം പൂര്‍ണാര്‍ഥത്തില്‍ സൂക്ഷിച്ച് കൊണ്ട് സമുദായത്തിന്റെ സാംസ്‌കാരികവും വിശ്വാസ പരവുമായ അസ്ഥിത്വം ഉറപ്പ് വരുത്താന്‍ പാര്‍ലമെന്റിലും പുറത്തും ഒരുപോലെ നിലയുറപ്പിച്ച അഹമ്മദ് സാഹിബ് ഓരോ പൗരനും അഭിമാനമായ നേതാവാണന്ന് ചരിത്രം പറയാതിരിക്കില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  2 months ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  2 months ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  2 months ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  2 months ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  2 months ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  2 months ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  2 months ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  2 months ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം

Cricket
  •  2 months ago