ഏകജാലകം 'പൂട്ടി'; പ്ലസ് വൺ അപേക്ഷകർ നെട്ടോട്ടത്തിൽ
മലപ്പുറം: പ്ലസ് വൺ ഏകജാലകം അപേക്ഷാ സമർപ്പണം ഇന്നലെ മണിക്കൂറുകളോളം മുടങ്ങി. അവസാന തീയതി ഇന്നായിരിക്കെ സാങ്കേതിക തകരാർ വിദ്യാർഥികളെ ആശങ്കയിലായി. ഇന്നലെ രാവിലെ മുതൽ അപേക്ഷ സമർപ്പിക്കുമ്പോൾ 'കാൻഡിഡേറ്റ് ലോഗിൻ ' സൃഷ്ടിക്കുന്നതിന് സാധ്യമാകുന്നില്ലെന്ന സന്ദേശമാണ് ലഭിക്കുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. വീണ്ടും ശ്രമിക്കുമ്പോൾ 6 മണിക്കൂർ കഴിഞ്ഞ് ശ്രമിക്കുക എന്ന സന്ദേശം കാണിച്ച് ലോഗിൻ ബ്ലോക്ക് ആകും. ഇതോടെ നിരവധി വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയാതായി. സ്‌കൂളിൽനിന്ന് ക്ലബ് സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാലതാമസവും വിദ്യാർഥികളെ വലച്ചു.
കഴിഞ്ഞ മാസം 25 മുതലാണ് പ്ലസ് വൺ ഏകജാലക അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. ഇന്ന് വൈകുന്നേരം 5ന് സമാപിക്കും. ഇതുവരെ അപേക്ഷിച്ചത് 4,41,470 വിദ്യാർഥികളാണ്. ഇതിൽ 4,32,155 പേരുടെ അപേക്ഷാ സമർപ്പണം പൂർത്തിയായി. അപേക്ഷകരിൽ 4,04,941 പേരും എസ്.എസ്.എൽ.സി വിജയിച്ചവരാണ്.
3,84,440 പേർക്കാണ് ഏകജാലകത്തിൽ സീറ്റ് ലഭിക്കുക. എന്നാൽ അപേക്ഷകരുടെ എണ്ണം ഇതുവരെ 4,41,470 ആയി. മലബാറിലായിരിക്കും ഇത്തവണയും സീറ്റ് പ്രതിസന്ധി. അൺ എയ്ഡഡ് ഉൾപ്പെടെ 4,39,184 സീറ്റുണ്ടെന്നാണ് സർക്കാർ പറയുന്നത്. എട്ടിന് ട്രയൽ അലോട്ട്‌മെന്റും 15ന് ആദ്യ അലോട്ട്‌മെന്റും നടത്തും.
the closing of the 'single window' admission portal has left many plus one aspirants in kerala in a tough spot. with the deadline ending unexpectedly or the system shutting down, students and parents are rushing around trying to figure out alternative options or waiting for further updates from the education department.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."