HOME
DETAILS

പൊന്നാനി നഗര വികസനം വിവാദത്തില്‍

  
backup
February 01, 2017 | 7:14 PM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be-2




പൊന്നാനി: പൊന്നാനി നഗരവികസനം വന്‍ വിവാദത്തിലേക്ക്. പഴയ കെട്ടിടങ്ങള്‍ പൊളിച്ച് അങ്ങാടി മോടി പിടിപ്പിക്കാനുള്ള നഗരസഭയുടെ ശ്രമത്തെ ഒരു വിഭാഗം പിന്തുണക്കുമ്പോള്‍ ചരിത്ര പൈതൃകമുള്ള അങ്ങാടിയെ ഹെറിറ്റേജ് പദ്ധതിയിലുള്‍പ്പെടുത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു വിഭാഗവും രംഗത്തുവന്നിട്ടുണ്ട് .
പഴയ കെട്ടിടങ്ങള്‍ പൊളിക്കുന്നത് പൈതൃകങ്ങളെ നശിപ്പിക്കില്ലെന്നാണ് നഗരസഭയുടെ നിലപാട്. ഇതേ നിലപാട് തന്നെയാണ് പ്രതിപക്ഷത്തിനുമുള്ളത്. നല്ലൊരു വിഭാഗം നാട്ടുകാരുടെ പിന്തുണയും ഇവര്‍ക്കുണ്ട്. എന്നാല്‍ എം.ജി.എസ് അടക്കമുള്ള ചരിത്രകാരന്മാര്‍ ഇതിനെതിരേ രംഗത്ത് വന്നത് നഗരസഭാ ഭരണസമിതിയെ വെട്ടിലാക്കിയിട്ടുണ്ട്. ചരിത്രകാരന്മാരെ തെറ്റിധരിപ്പിച്ച് ഒരു വിഭാഗം പൊന്നാനിയുടെ വികസനം നശിപ്പിക്കുകയാണെന്നാണ് നഗരസഭയുടെ വാദം. വികസന വിരോധികള്‍ എന്നാരോപിച്ച് പൈതൃകങ്ങള്‍ നശിപ്പിക്കുന്നതിനെ ചോദ്യം ചെയ്തവര്‍ക്കെതിരേ നഗരസഭ പ്രമേയം പാസാക്കുകയും ചെയ്തു .
ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ടായിരുന്ന സൈനുദ്ദീന്‍ മഖ്ദൂമിന്റെ വീട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പൊളിച്ചുമാറ്റിയിരുന്നു. മഖ്ദൂം പള്ളിയുടെ ചില ഭാഗങ്ങളും ഇത്തരത്തില്‍ പൊളിച്ച് മാറ്റി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുഹിയുദ്ദീന്‍ പള്ളിയും സഭയുടെ കെട്ടിടവും വലിയ പള്ളിയുടെ കവാടങ്ങളും ഇത്തരത്തില്‍ പൊളിച്ച് മാറ്റിയിട്ടുണ്ട്. പൊന്നാനിയുടെ പൈതൃകങ്ങള്‍ ഓരോന്നായി നശിപ്പിക്കാനാണ് ഭരണകൂടവും നാട്ടുകാരും ശ്രമിക്കുന്നതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഏതായാലും പൊന്നാനി അങ്ങാടി മോടിപിടിപ്പിക്കാന്‍ തന്നെയാണ് നഗരസഭയുടെ തീരുമാനം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പിയുടെ ഫേസ്ബുക്ക് പേജിലൂടെ വർഗീയ സ്പർധയ്ക്ക് ശ്രമം: രാജീവ് ചന്ദ്രശേഖറിനെതിരെ യൂത്ത് കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നൽകി

Kerala
  •  3 days ago
No Image

ഉത്തര്‍പ്രദേശില്‍ അതിശക്തമായ ചുഴലിക്കാറ്റ്; ടിന്‍ ഷീറ്റില്‍ തൂങ്ങി വായുവിലുയര്‍ന്ന യുവാവിന് ഗുരുതര പരിക്ക്

Kerala
  •  3 days ago
No Image

ഉയരത്തിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും ഒന്നാം സ്ഥാനം; ഇൻസ്റ്റാഗ്രാമിൽ തിളങ്ങി ബുർജ് ഖലീഫ

uae
  •  3 days ago
No Image

പ്രഖ്യാപനത്തിൽ അതൃപ്തി? വി.ഡി സതീശൻ എത്തും മുൻപേ ചെന്നിത്തല ഔദ്യോഗിക വസതിയിൽ നിന്നും പടിയിറങ്ങി

Kerala
  •  3 days ago
No Image

ഡല്‍ഹിയില്‍ ഇനി ഹൈഡ്രജന്‍ ബസ് യാത്ര; പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് പുതിയ തുടക്കം

Kerala
  •  3 days ago
No Image

സതീശനെ മുഖ്യമന്ത്രിയാക്കിയത് ലീഗ് സമ്മർദ്ദത്താലല്ല; സി.പി.എം പ്രചാരണം പരാജയം മറയ്ക്കാൻ: കെ. മുരളീധരൻ

Kerala
  •  3 days ago
No Image

ചോദ്യപേപ്പർ ചോർച്ച വിവാദം; റദ്ദാക്കിയ നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

National
  •  3 days ago
No Image

യുഎഇയിൽ അപകടങ്ങൾ വർദ്ധിക്കുന്നു: 60% റോഡപകടങ്ങൾക്കും കാരണം ഈ 4 നിയമലംഘനങ്ങൾ; ഇ-സ്കൂട്ടർ അപകടങ്ങളിൽ വൻ വർദ്ധനവ്

uae
  •  3 days ago
No Image

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: വ്യാജരേഖയുണ്ടാക്കി വോട്ട് ചെയ്ത സ്ത്രീകൾ ഉൾപ്പെടെ 25 ഓളം വിദേശ പൗരന്മാർ അറസ്റ്റിൽ

National
  •  3 days ago
No Image

ഒമാനിൽ കാറിനുള്ളിൽ നാല് ബംഗ്ലാദേശി സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി

oman
  •  3 days ago