HOME
DETAILS

ജിഷവധം: മുന്നണികള്‍ മച്ചാന്‍ കളി നടത്തുന്നതായി പി.സി ജോര്‍ജ്

  
backup
May 27, 2016 | 11:47 PM

%e0%b4%9c%e0%b4%bf%e0%b4%b7%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%9a%e0%b5%8d%e0%b4%9a

പെരുമ്പാവൂര്‍: ജഷാ കൊലക്കേസില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ മച്ചാന്‍ മച്ചാന്‍ കളിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പി.സി ജോര്‍ജ്ജ്. ഇരുമുന്നണികളും കളവ് പുറത്തുപറയാതെയുള്ള ഉടമ്പടി വച്ചാണ് അഞ്ച് കൊല്ലം വീതം ഭരിക്കുന്നത്. കോടതി വെറുതെ വിട്ടാലും കട്ടവന്‍ കളളന്‍ തന്നെയാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
 ജിഷയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പെരുമ്പാവൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രി നിവാസില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണയും കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഒപ്പ് ശേഖരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം വി.എസിനെ ഒരു മൂലയിലിരുത്തി. എന്നാല്‍ തന്നെ മൂലയിലിരുത്താന്‍ വിചാരിക്കണ്ടെന്നും ഇനി കാണുന്ന സത്യങ്ങളെല്ലാം താന്‍ തുറന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐ പോലുള്ള പാര്‍ട്ടിയും ജനങ്ങളും തന്നോടൊപ്പമുണ്ട്. പെരുമ്പാവൂര്‍ മേഖലയില്‍ നിരവധി ദലിത് കൊലപാതകങ്ങളാണ് നടന്നതെന്ന് കണക്കുകള്‍ നിരത്തി പി.സി ജോര്‍ജ്ജ് വ്യക്തമാക്കി. ഇതിലെ കൊലയാളികളെ ആരേയും പിടികൂടാനായിട്ടില്ല. ജിഷയുടെ കൊലപാതകവും ചിലരുടെ സ്വാധീനം മൂലം ഇല്ലാതാകും. കിളിരൂര്‍ കേസില്‍ വി.എസ് പറഞ്ഞ വി.ഐ.പി തന്നെയാണ് സി.പി.എം പ്രഖ്യാപിച്ച രാപ്പകല്‍ സമരം അവസാനിപ്പിക്കാന്‍ പെരുമ്പാവൂരിലെത്തിയതെന്ന വിചിത്ര കാര്യവും ഇവിടെ നടന്നെന്നും പി.സി ജോര്‍ജ്ജ് വ്യക്തമാക്കി. എസ്.ഡി.പി.ഐ സംസ്ഥാന ജന.സെക്രട്ടറി എം.കെ മനോജ് കുമാര്‍, പി.പി മൊയ്തീന്‍കുഞ്ഞ്, അജ്മല്‍ കെ. മുജീബ്, വി.കെ ഷൗക്കത്തലി, എന്‍.എ അനസ്, മനാഫ് ഓടയ്ക്കാലി, സരോജിനി ശങ്കരന്‍, മനോജ് പി മൈലന്‍, അഷറഫ് തോലംകുഴി സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കിയിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗബാധ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്

Kerala
  •  2 days ago
No Image

സുബ്ഹി നിസ്കാരത്തിനായി പള്ളിയിലേക്ക് പോയ വയോധികന്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് മരിച്ച സംഭവം; ഒളിവാലിയിരുന്ന പ്രതി പിടിയില്‍ 

Kerala
  •  2 days ago
No Image

ആകാശത്തും അതിവേഗ ഇന്റർനെറ്റ്; യാത്രക്കാർക്ക് 'സൗജന്യ' സ്റ്റാർലിങ്ക് വൈ-ഫൈയുമായി പ്രമുഖ ഗൾഫ് വിമാനക്കമ്പനികൾ

uae
  •  2 days ago
No Image

ട്രംപാണ്, എന്തും സംഭവിക്കാം! ചർച്ചാസംഘത്തിന്റെ സന്ദേശങ്ങൾ രൂപപ്പെടുത്താൻ ഇറാൻ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടി 

International
  •  2 days ago
No Image

കിരീടം നിലനിർത്താൻ മെസ്സി ഇറങ്ങുന്നു; ലോകകപ്പ് ആദ്യ പോരാട്ടത്തിൽ അർജന്റീന നാളെ അൾജീരിയക്കെതിരേ!

Football
  •  2 days ago
No Image

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍ക്യാമറ നോക്കിയും H എടുക്കാം 

Kerala
  •  2 days ago
No Image

സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കിയത് 'പത്തുതവണ'; വെളിപ്പെടുത്തി സത്യാകി സവര്‍ക്കര്‍

Kerala
  •  2 days ago
No Image

സിയോളിലെ കണ്ണീർത്തുളികൾ ന്യൂജഴ്സിയിൽ കനലായി എരിയുമ്പോൾ!

Football
  •  2 days ago
No Image

മുഹറം 10 (ആശൂറാഅ്) ജൂണ്‍ 26ന് (വെള്ളി)

Kerala
  •  2 days ago
No Image

'അലി ഖാംനഇയുടെ അനന്തരവന്‍' ഉടന്‍ ഗുജറാത്ത് വിട്ടുപോണം; ഉത്തര്‍പ്രദേശുകാരനായ മുസ്‌ലിം തൊഴിലാളിയെ ആക്രമിച്ച് ബജ്‌റങ്ദള്‍ 

National
  •  2 days ago