HOME
DETAILS

ജിഷവധം: മുന്നണികള്‍ മച്ചാന്‍ കളി നടത്തുന്നതായി പി.സി ജോര്‍ജ്

  
backup
May 27, 2016 | 11:47 PM

%e0%b4%9c%e0%b4%bf%e0%b4%b7%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%9a%e0%b5%8d%e0%b4%9a

പെരുമ്പാവൂര്‍: ജഷാ കൊലക്കേസില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ മച്ചാന്‍ മച്ചാന്‍ കളിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പി.സി ജോര്‍ജ്ജ്. ഇരുമുന്നണികളും കളവ് പുറത്തുപറയാതെയുള്ള ഉടമ്പടി വച്ചാണ് അഞ്ച് കൊല്ലം വീതം ഭരിക്കുന്നത്. കോടതി വെറുതെ വിട്ടാലും കട്ടവന്‍ കളളന്‍ തന്നെയാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
 ജിഷയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പെരുമ്പാവൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രി നിവാസില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണയും കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഒപ്പ് ശേഖരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം വി.എസിനെ ഒരു മൂലയിലിരുത്തി. എന്നാല്‍ തന്നെ മൂലയിലിരുത്താന്‍ വിചാരിക്കണ്ടെന്നും ഇനി കാണുന്ന സത്യങ്ങളെല്ലാം താന്‍ തുറന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐ പോലുള്ള പാര്‍ട്ടിയും ജനങ്ങളും തന്നോടൊപ്പമുണ്ട്. പെരുമ്പാവൂര്‍ മേഖലയില്‍ നിരവധി ദലിത് കൊലപാതകങ്ങളാണ് നടന്നതെന്ന് കണക്കുകള്‍ നിരത്തി പി.സി ജോര്‍ജ്ജ് വ്യക്തമാക്കി. ഇതിലെ കൊലയാളികളെ ആരേയും പിടികൂടാനായിട്ടില്ല. ജിഷയുടെ കൊലപാതകവും ചിലരുടെ സ്വാധീനം മൂലം ഇല്ലാതാകും. കിളിരൂര്‍ കേസില്‍ വി.എസ് പറഞ്ഞ വി.ഐ.പി തന്നെയാണ് സി.പി.എം പ്രഖ്യാപിച്ച രാപ്പകല്‍ സമരം അവസാനിപ്പിക്കാന്‍ പെരുമ്പാവൂരിലെത്തിയതെന്ന വിചിത്ര കാര്യവും ഇവിടെ നടന്നെന്നും പി.സി ജോര്‍ജ്ജ് വ്യക്തമാക്കി. എസ്.ഡി.പി.ഐ സംസ്ഥാന ജന.സെക്രട്ടറി എം.കെ മനോജ് കുമാര്‍, പി.പി മൊയ്തീന്‍കുഞ്ഞ്, അജ്മല്‍ കെ. മുജീബ്, വി.കെ ഷൗക്കത്തലി, എന്‍.എ അനസ്, മനാഫ് ഓടയ്ക്കാലി, സരോജിനി ശങ്കരന്‍, മനോജ് പി മൈലന്‍, അഷറഫ് തോലംകുഴി സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് 10 മാസം പ്രായമുള്ള പെണ്‍കുഞ്ഞ്

Kerala
  •  7 days ago
No Image

നിതിന്‍ രാജിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍ 

National
  •  7 days ago
No Image

നെതന്യാഹുവിന്റെ ഫോണ്‍കാള്‍ ഇറാന്‍-യു.എസ് വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ ഗതിമാറ്റിയതെങ്ങനെ

International
  •  7 days ago
No Image

ബാറ്റ് പരിശോധനയ്ക്കിടെ തർക്കം; ഒഫീഷ്യൽസിനോട് ദേഷ്യപ്പെട്ട് രോഹിത് ശർമ്മ; വാങ്കഡെയിൽ നാടകീയ രംഗങ്ങൾ

Cricket
  •  7 days ago
No Image

വല്ലാര്‍പ്പാടത്ത് അച്ഛനെ ക്രൂരമായി തല്ലിച്ചതച്ച് മകന്‍; ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

മൈതാനത്ത് സഹോദര സ്നേഹമില്ല! ഹാർദിക് പുറത്തായപ്പോൾ ക്രുനാലിന്റെ 'വൈൽഡ്' ആഘോഷം; കലിപ്പിച്ച് മുംബൈ നായകൻ

Cricket
  •  7 days ago
No Image

'f(f(O))>f(O)' യു.എസിന്റെ ഹോര്‍മുസ് ഉപരോധ ഭീഷണിക്ക് മറുപടിയായി ഇറാന്റെ 'ഗണിതശാസ്ത്ര' താക്കീത്

International
  •  7 days ago
No Image

''ചൂട് മൂലം ഫോണ്‍ പൊട്ടിത്തെറിക്കാം, 55 ഡിഗ്രി വരെ താപനില ഉയരും''; വ്യാജ പ്രചരണത്തില്‍ വീഴല്ലേ... ജാഗ്രത വേണമെന്ന് അറിയിപ്പ്

Kerala
  •  7 days ago
No Image

വേനൽക്കാലം കടുക്കുന്നു, നീളുന്നു; 1960-കളെ അപേക്ഷിച്ച് 30 ദിവസത്തോളം ദൈർഘ്യം വർധിച്ചതായി പഠനം

International
  •  7 days ago
No Image

'കിരീടങ്ങൾ ആ ഇതിഹാസത്തെ ബാലൺ ഡി ഓറിലേക്ക് എത്തിക്കും'; പ്രീമിയർ ലീഗ് റെക്കോർഡുകളെക്കാൾ വലുത് നേട്ടങ്ങളെന്ന് ബ്രൂണോ ഫെർണാണ്ടസ്

Football
  •  7 days ago