HOME
DETAILS

ജിഷവധം: മുന്നണികള്‍ മച്ചാന്‍ കളി നടത്തുന്നതായി പി.സി ജോര്‍ജ്

  
backup
May 27, 2016 | 11:47 PM

%e0%b4%9c%e0%b4%bf%e0%b4%b7%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%9a%e0%b5%8d%e0%b4%9a

പെരുമ്പാവൂര്‍: ജഷാ കൊലക്കേസില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ മച്ചാന്‍ മച്ചാന്‍ കളിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പി.സി ജോര്‍ജ്ജ്. ഇരുമുന്നണികളും കളവ് പുറത്തുപറയാതെയുള്ള ഉടമ്പടി വച്ചാണ് അഞ്ച് കൊല്ലം വീതം ഭരിക്കുന്നത്. കോടതി വെറുതെ വിട്ടാലും കട്ടവന്‍ കളളന്‍ തന്നെയാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
 ജിഷയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പെരുമ്പാവൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രി നിവാസില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണയും കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഒപ്പ് ശേഖരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം വി.എസിനെ ഒരു മൂലയിലിരുത്തി. എന്നാല്‍ തന്നെ മൂലയിലിരുത്താന്‍ വിചാരിക്കണ്ടെന്നും ഇനി കാണുന്ന സത്യങ്ങളെല്ലാം താന്‍ തുറന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐ പോലുള്ള പാര്‍ട്ടിയും ജനങ്ങളും തന്നോടൊപ്പമുണ്ട്. പെരുമ്പാവൂര്‍ മേഖലയില്‍ നിരവധി ദലിത് കൊലപാതകങ്ങളാണ് നടന്നതെന്ന് കണക്കുകള്‍ നിരത്തി പി.സി ജോര്‍ജ്ജ് വ്യക്തമാക്കി. ഇതിലെ കൊലയാളികളെ ആരേയും പിടികൂടാനായിട്ടില്ല. ജിഷയുടെ കൊലപാതകവും ചിലരുടെ സ്വാധീനം മൂലം ഇല്ലാതാകും. കിളിരൂര്‍ കേസില്‍ വി.എസ് പറഞ്ഞ വി.ഐ.പി തന്നെയാണ് സി.പി.എം പ്രഖ്യാപിച്ച രാപ്പകല്‍ സമരം അവസാനിപ്പിക്കാന്‍ പെരുമ്പാവൂരിലെത്തിയതെന്ന വിചിത്ര കാര്യവും ഇവിടെ നടന്നെന്നും പി.സി ജോര്‍ജ്ജ് വ്യക്തമാക്കി. എസ്.ഡി.പി.ഐ സംസ്ഥാന ജന.സെക്രട്ടറി എം.കെ മനോജ് കുമാര്‍, പി.പി മൊയ്തീന്‍കുഞ്ഞ്, അജ്മല്‍ കെ. മുജീബ്, വി.കെ ഷൗക്കത്തലി, എന്‍.എ അനസ്, മനാഫ് ഓടയ്ക്കാലി, സരോജിനി ശങ്കരന്‍, മനോജ് പി മൈലന്‍, അഷറഫ് തോലംകുഴി സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  13 hours ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  13 hours ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  14 hours ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  14 hours ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  14 hours ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  14 hours ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  14 hours ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  14 hours ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  14 hours ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  15 hours ago