HOME
DETAILS

പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍പ്പെട്ട വയോധികന്‍ ശുദ്ധജലത്തിനായി അലയുന്നു

  
backup
February 04, 2017 | 8:30 AM

water-issue-old-man-v-special-story

മലയിന്‍കീഴ്: ഒരു വീട് വച്ചു. പഞ്ചായത്ത് വീട്ടു നമ്പരും നല്‍കി. എന്നാല്‍ കുടിവെള്ളത്തിനായി പൈപ്പിടാന്‍ പോയ വീട്ടുടമയ്ക്ക് പഞ്ചായത്തുകളുടെ അതിര്‍ത്തി തര്‍ക്കം പറഞ്ഞ് കണക്ഷനും നല്‍കിയില്ല. അങ്ങിനെ ഒരു വ്യദ്ധനെ ഓഫിസുകള്‍ തോറും കയറ്റിയിറക്കുകയാണ് അധികൃതര്‍. മലയം വിളവൂര്‍ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുള്ള അജിത മന്ദിരത്തില്‍ ശാസ്താകന്‍ (65 ) ആണ് ദുരിതം പേറുന്നത്. മുക്കുന്നിമലയുടെ താഴ്‌വാരത്ത് സ്‌കൂളിന് സമീപത്തായി പന്ത്രണ്ടു വര്‍ഷം മുന്‍പാണ് ശാസ്താകാനും ഭാര്യ പരമേശ്വരിയും മുന്ന് സെന്റ് പുരയിടം സ്വന്തമാക്കി ഇവിടെ വീടുപണി പൂര്‍ത്തീകരിച്ചത്. പണിപൂര്‍ത്തിയായതോടെ പള്ളിച്ചല്‍ ഉദ്യോഗസ്ഥര്‍ എത്തി ഇവര്‍ക്ക് വീട്ട് നമ്പര്‍ ഇട്ടു നല്‍കി .


സമീപത്തെ ഇരുപത്തിയേഴോളം കുടുംബങ്ങളും വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ടയാണ്. ഈ വാര്‍ഡിനുള്ളില്‍ പള്ളിച്ചല്‍ പഞ്ചായത്തിലുള്ള ഒന്നാം വാര്‍ഡ് എങ്ങനെ എത്തി എന്നതിന് പഞ്ചായത്തുകള്‍ക്ക് ഉത്തരമില്ല. എന്നാല്‍ അധികൃതര്‍ പള്ളിച്ചല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ഉള്‍പ്പെടുത്തി ശാസ്താകന്റെ വീടിനു 286 നമ്പര്‍ മുദ്ര ചാര്‍ത്തി. ഇതോടെ ദുരിതവും തുടങ്ങി. കുടിവെള്ള പൈപ്പിനായി അപേക്ഷ നല്‍കിയപ്പോള്‍ വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കയറിക്കൂടിയ പള്ളിച്ചല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡുകാരന് കുടിവെള്ളം കൊടുക്കാന്‍ നിയമ തടസം ഉണ്ടെന്നാണ് ജല വകുപ്പ് പറയുന്നത്.


വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പളളിച്ചല്‍ പഞ്ചായത്തുകാരന് വെള്ളം നല്‍കാനാവില്ല എന്ന് വിളവൂര്‍ക്കല്‍ പഞ്ചായത്തും നിലപാടെടുത്തു. ഇതോടെ കുടിവെള്ളത്തിനായി കയറി ഇറങ്ങുന്നതില്‍ കാര്യമില്ല എന്ന് കണ്ടു ഇരുപഞ്ചായത്തിലെയും ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച പാകപ്പിഴ പരിഹരിക്കണമെന്ന ആവശ്യവുമായി ശാസ്താകന്‍ കയറി ഇറങ്ങാതെ സര്‍ക്കാര്‍ ആഫീസുകള്‍ ഇല്ല. മുഖ്യമന്ത്രി , പഞ്ചായത്തു വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍, പഞ്ചായത്തു ഡയറക്ടര്‍, വില്ലേജ് ആഫീസുകള്‍ മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങി നിരവധി ഓഫിസുകള്‍ കയറി ഇറങ്ങി.

കുടിവെള്ളത്തിനായി അപേക്ഷ സമര്‍പ്പിച്ചത് നടപടി ആകാതെ വന്നതോടെ പുരയിടത്തില്‍ കിണര്‍ കുഴിച്ചു എന്നാല്‍ നിറവും രുചിയും വ്യത്യാസം കണ്ടു തിരുവനന്തപുരത്തു ഇ ഐ ലാബില്‍ വെള്ളം പരിശോധന നടത്തിയതില്‍ സമീപ ഡ്രെയിനേജുകളില്‍ നിന്നും അമിതമായി ബാക്ടീരിയ കടന്നു കൂടിയിട്ടുള്ളതിനാല്‍ ഉപയോഗ യോഗ്യമല്ല എന്ന് ഫലം വന്നു. മറ്റു മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഈ വെള്ളം തന്നെയാണ് ഇവര്‍ ഉപയോഗിക്കുന്നത്.


ശാസ്താകന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെങ്കില്‍ പള്ളിച്ചല്‍ പഞ്ചായത്തില്‍ നിന്നും ഈ വീടിനെ ഒഴിവാക്കി കിട്ടുകയും വിളവൂര്‍ക്കലില്‍ ഉള്‍പ്പെടുത്തുകയും വേണം. എന്നാല്‍ ഒരു പഞ്ചായത്തില്‍ നിന്നും ഒഴിവാക്കി മറ്റൊരു പഞ്ചായത്തില്‍ ഉള്‍പ്പെടുത്താന്‍ നിയമ തടസങ്ങള്‍ ഉണ്ടെന്നാണ് പള്ളിച്ചല്‍ പഞ്ചായത്തു അധികൃതരുടെ ഭാഷ്യം. അധികൃതരുടെ നിലപാടുകളില്‍ അപ്പുറവും ഇപ്പുറവും കയറി ഇറങ്ങി വിഷമത്തിലായ ശാസ്താകന്‍ ഇനി എന്താണ് മാര്‍ഗ്ഗമെന്നറിയാതെ ഒരിറ്റു ശുദ്ധജലത്തിനായി കാത്തിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  7 days ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  7 days ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  7 days ago
No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  7 days ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  7 days ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  7 days ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  7 days ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  7 days ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  7 days ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  7 days ago