
മുല്ലപ്പെരിയാര്‍: പിണറായിയുടെ നിലപാട് സി.പി.എമ്മിന്റെ പഴയ നിലപാടുകളുടെ തനിയാവര്‍ത്തനം
ബാസിത് ഹസന്
തൊടുപുഴ: മുല്ലപ്പെരിയാറില്‍ നിലവിലുള്ള അണക്കെട്ടിന് ബലക്ഷയമില്ലെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്, സി.പി.എമ്മിന്റെ പഴയ നിലപാടുകളുടെ തനിയാവര്‍ത്തനം. കേരളം പോലൊരു സംസ്ഥാനത്തിന്റെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്ന പ്രശ്നത്തില്‍ തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് മുമ്പ് സി.പി.എം പോളിറ്റ് ബ്യൂറോ തന്നെ സ്വീകരിച്ചതെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. പി.ബി തീരുമാനത്തിനെതിരേ വി.എസ് അച്യുതാനന്ദന് അന്ന് പരസ്യമായി രംഗത്തുവന്നിരുന്നെങ്കിലും അത് ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുകയായിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമില്ലെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ കഴിയൂ എന്നാണ് പിണറായി ഇന്നലെ പറഞ്ഞത്. ഇത് വ്യാപക പ്രതിഷേധത്തിന് ഇടനല്‍കിയിട്ടുണ്ട്. 'പുതിയ ഡാം, തമിഴ്നാടിന് വെള്ളം'എന്ന നിലപാടാണ് എല്‍.ഡി.എഫ് നേതൃത്വത്തിന് പൊതുവായുള്ളത്.
മുല്ലപ്പെരിയാര്‍ പ്രശ്നം പാര്‍ട്ടിക്ക് പുറത്ത് പരസ്യമായി ഉന്നയിക്കേണ്ടെന്ന് 1997 ഓഗസ്റ്റില്‍ ചേര്‍ന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച് സി.പി.എം രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു.
'കേരളവും തമിഴ്നാടും തമ്മിലുള്ള അന്തര്‍സംസ്ഥാന നദീജല പ്രശ്നം ഈ കാലഘട്ടത്തില്‍ ചര്‍ച്ചാ വിഷയമായി. പെരിയാര്‍ ഡാമില്‍ നിന്നുള്ള ജലം തമിഴ്നാട് ഉപയോഗിക്കുന്നതിനെതിരേയും ഡാമിന്റെ ഉയരത്തേയും പറ്റിയായിരുന്നു ചര്‍ച്ച. കേരളത്തില്‍ വി.എസ് അച്യുതാനന്ദന് ഇതു സംബന്ധിച്ച് ചില പരസ്യ പ്രസ്താവനകള്‍ നടത്തുകയുണ്ടായി. രണ്ടു സംസ്ഥാനങ്ങളിലും ഈ പ്രശ്നം തര്‍ക്ക വിഷയമായി. 97 ആഗസ്റ്റില്‍ പോളിറ്റ് ബ്യൂറോ ഈ വിഷയം ചര്‍ച്ച ചെയ്തു'.
തമിഴ്നാടും കേരളവും തമ്മില്‍ ചര്‍ച്ച ചെയ്ത് സ്പില്‍വേക്ക് മുന്നിലെ മണ്ണ് നീക്കം ചെയ്യുന്നതടക്കമുള്ള തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കണമെന്നായിരുന്നു പി.ബി നിലപാട്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സി.പി.എം തമിഴ്നാട് ഘടകം ഉറച്ച നിലപാട് എടുത്തതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് പാര്‍ട്ടിയെ എത്തിച്ചത്. പി ബി ഇടപെട്ടതോടെ നായനാര്‍ സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നിന്നും പിന്‍വലിഞ്ഞു. സ്പില്‍വേക്ക് മുന്നിലെ മണ്ണ് മാറ്റാന്‍ പോലും അന്ന് കഴിഞ്ഞില്ല. ഈ അവസരം മുതലെടുത്ത് കൂടുതല്‍ പാറക്കല്ലുകളും മണ്ണും സ്പില്‍വേക്ക് മുന്നില്‍ തമിഴ്നാട് നിക്ഷേപിച്ചു. നായനാര്‍ സര്‍ക്കാരിന്റെ ഈ നിലപാട് തന്നെയാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ വി എസ് സര്‍ക്കാരും പിന്തുടര്ന്നത്.
മുല്ലപ്പെരിയാര്‍ കാരാറിന് ഇപ്പോഴും നിയമസാധുതയുള്ളതിനാല്‍ സംസ്ഥാനത്തിന് ഏകപക്ഷീയമായി കരാര്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് 2006 സെപ്തംബറില്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന് നിയമസഭയില്‍ പറഞ്ഞിരുന്നു.
വിഷയത്തില്‍ പി.ബി യുടെ കൂച്ചുവിലങ്ങിലായിരുന്നു വി എസ്. പുതിയ ഡാമിന്റെ കാര്യത്തില്‍ പൊളിറ്റ് ബ്യൂറോ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നിലപാടുകള്‍ ഈ സാഹചര്യത്തിലാണ് ഏറെ പ്രസക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

23 വർഷത്തെ ദ്രാവിഡിന്റെ റെക്കോർഡും തകർന്നുവീഴാൻ സമയമായി; ചരിത്രനേട്ടത്തിനരികെ ഗിൽ
Cricket
• 23 minutes ago
താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍
International
• an hour ago
യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത
uae
• an hour ago
അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍
National
• 2 hours ago
ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ
uae
• 2 hours ago
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്കി ഖത്തര്‍ മന്ത്രിസഭ
qatar
• 2 hours ago
വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി സപ്ലൈക്കോ
Kerala
• 3 hours ago
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്
oman
• 3 hours ago
ഇസ്റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്; വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്
International
• 3 hours ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ
uae
• 4 hours ago
ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്റാഈല്‍
International
• 4 hours ago
അല്‍ അന്‍സാരി എക്സ്ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍
uae
• 5 hours ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു
National
• 5 hours ago
പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• 6 hours ago
ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ
International
• 15 hours ago
‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ
International
• 15 hours ago
കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി
Kerala
• 16 hours ago
അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്
National
• 16 hours ago
സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും
Kerala
• 6 hours ago
'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി
International
• 7 hours ago
'ആ വാദം ശരിയല്ല'; ഓപ്പറേഷന് സിന്ദൂറിനിടെ ചൈന സഹായിച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി
International
• 7 hours ago