HOME
DETAILS

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

  
Web Desk
September 26 2024 | 17:09 PM

Israel Rejects US Call for Ceasefire Netanyahu Orders Continued Offensive

ടെല്‍അവീവ്: വെടിനിര്‍ത്തലിനായുള്ള ആഗോള ആഹ്വാനം ഇസ്രായേല്‍ നിരസിച്ചു. ലെബനാനില്‍ ഹിസ്ബുള്ളയുമായി വെടിനിര്‍ത്തലിന് യുഎസ് ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ 21 ദിവസത്തേക്ക് വെടിനിര്‍ത്തുന്നതിനുള്ള നിര്‍ദേശമായിരുന്നു യു.എസ് പ്രസിഡന്റ് ജോ ബൈഡനും യൂറോപ്യന്‍ യൂണിയനും ചിലഅറബ് രാജ്യങ്ങളുമടക്കമുള്ള സഖ്യകക്ഷികള്‍ മുന്നോട്ടുവച്ചത്. എന്നാല്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച വാര്‍ത്തകള്‍ സത്യമല്ലെന്നു പറഞ്ഞ നെതന്യാഹു മുഴുവന്‍ സന്നാഹങ്ങളുമുപയോഗപ്പെടുത്തി ആക്രമണം തുടരാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കുകയായിരുന്നു. 

walkie-talkie-blasts.jpg

ലബനാനില്‍ കരയുദ്ധത്തിന് ഇസ്രാഈല്‍ ഒരുങ്ങുതായി റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അമേരിക്ക വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവച്ചത്. കരയുദ്ധമാരംഭിച്ചാല്‍ ആരും വിജയിക്കാതെ എല്ലാവര്‍ക്കും നാശം മാത്രമാണുണ്ടാവുകയെന്നും ബൈഡന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വെടിനിര്‍ത്തല്‍ നിര്‍ദേശത്തോട് പ്രത്യാശ പ്രകടിപ്പിച്ച ലബനാന്‍ പ്രധാനമന്ത്രി നജീബ് മീകാത്തി പ്രശ്‌നം പരിഹരിക്കാനുള്ള അന്തര്‍ദേശീയ ശ്രമങ്ങളെ സ്വാഗതംചെയ്തു. അന്താരാഷ്ട്ര ഉടമ്പടികള്‍ ഇസ്‌റാഈല്‍ നടപ്പാക്കുകയാണ് പ്രായോഗിക പരിഹാരമെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച ലെബനനിലുടനീളം പേജറുകളും വാക്കി ടോക്കികകളും പൊട്ടിത്തെറിക്കുകയും നിരവധി ആളുകള്‍ കൊല്ലപ്പെടുകയും ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തെ തുടര്‍ന്നാണ് ബോംബാക്രമണം ശക്തമായത്. ഗസയിലെ ആക്രമണത്തില്‍ ഹമാസിന് ഹിസ്ബുള്ള സംരക്ഷണം നല്‍കുന്നുവെന്നാരോപിച്ചായിരുന്നു ലെബനാനില്‍ ഇസ്രാഈല്‍ ആക്രമണം നടത്തിയത്.തിങ്കളാഴ്ച മുതല്‍ ഇസ്രായേലിന്റെ വ്യോമാക്രമണം രൂക്ഷമായി. 600-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. 

israel-palestinians.jpg

 വ്യാഴാഴ്ച  ബൈറൂത് അടക്കമുള്ള ലബനാനിലെ പ്രധാന നഗരങ്ങളില്‍ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തി.  ഈ ആക്രമണങ്ങള്‍ ഇസ്രായേല്‍ കരസേന യുദ്ധത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് അമേരിക്കയ യൂറോപ്യന്‍ യൂണിയന്‍, സഖ്യരാജ്യങ്ങളും ചേര്‍ന്ന് ലബനാനില്‍ 21 ദിവസത്തെ വെടിനിര്‍ത്തലിന് ആഹ്വാനവുമായി മുന്നോട്ടുവന്നത്. എന്നാൽ അതിനെ അട്ടിമറിക്കുന്ന സമീപനമാണ് നെതന്യാഹുവിൽ നിന്ന് ഉണ്ടായത്. ദോഹ കേന്ദ്രീകരിച്ച് ഖത്തറിൻറെ മധ്യസ്ഥതയിൽ അനുനയ നീക്കങ്ങളും ഗസ്സയിൽ പരിഹാരത്തിനുള്ള സമാധാനചർച്ചകളും നടക്കാനുള്ള നീക്കത്തിനിടെയാണ് പേജർ ഭീകരാക്രമണത്തിലൂടെ ഇസ്രാഈൽ സമാധാന ചർച്ചകൾ അട്ടിമറിച്ചത്. ചോരക്കൊതി തീരാത്ത ഇസ്രാഈൽ ഒരു സമാധാന നീക്കത്തിനും തയാറാകുന്നില്ല എന്നതാണ് വാസ്തവം.

Israel rejected global calls for a ceasefire, including a proposal from the US and allies. Netanyahu instructed continued military action, despite concerns over a potential ground war in Lebanon escalating further.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ

Kerala
  •  12 hours ago
No Image

അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു

Kerala
  •  12 hours ago
No Image

യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം

uae
  •  13 hours ago
No Image

അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി

International
  •  13 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും

Kerala
  •  13 hours ago
No Image

കേരളത്തിൽ പേവിഷബാധ മരണങ്ങൾ ഞെട്ടിക്കുന്നു: രോ​ഗം സ്ഥിരീകരിക്കുന്ന എല്ലാവരും മരിക്കുന്നതിൽ ആശങ്ക; ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടം

Kerala
  •  13 hours ago
No Image

വേനൽക്കാല പ്രചാരണ പരിപാടികൾ ആരംഭിച്ച് ദുബൈ ഡെസ്റ്റിനേഷൻസ്

uae
  •  13 hours ago
No Image

ബഹ്‌റൈനിൽ ആശൂറ ദിനത്തിൽ സൗജന്യ ബസ്, ഗോള്‍ഫ് കാര്‍ട്ട് സേവനങ്ങൾ തുടങ്ങി; ബസ് സ്റ്റേഷനുകൾ അറിയാം

bahrain
  •  14 hours ago
No Image

റോമിലെ ഗ്യാസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റ സംഭവം; ഇറ്റലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ

uae
  •  14 hours ago
No Image

ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് 31 വർഷം; മലയാള സാഹിത്യത്തിന്റെ നിത്യയൗവനം

Kerala
  •  14 hours ago


No Image

നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി

Kerala
  •  14 hours ago
No Image

57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ

National
  •  15 hours ago
No Image

39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ  വെളിപ്പെടുത്തല്‍: അന്വേഷണം

Kerala
  •  15 hours ago
No Image

21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.

National
  •  15 hours ago