
ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്റാഈല്‍; ഇന്നലെ മാത്രം കൊന്നൊടുക്കിയത് 88 പേരെ, മരണം 700 കടന്നു

ബെയ്റൂത്ത്: 21 ദിവസം വെടിനിര്‍ത്തല്‍ എന്ന അമേരിക്കയുടെയും ഫ്രാന്‍സിന്റെയും നിര്‍ദേശം തള്ളിയ ഇസ്റാഈല്‍, ബെയ്റൂത്ത് ഉള്‍പ്പെടെ ലബനാനില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ആക്രമണങ്ങളില്‍ ഇന്നലെ മാത്രം 88 പേര് മരിക്കുകയും 153 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകരുമുണ്ടെന്ന് ലബനാന് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.
ബെയ്റൂത്തിലെ അപ്പാര്‍ട്ട്മെന്റില്‍ ഇസ്റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല ഡ്രോണ്‍ കമാന്‍ഡര്‍ മുഹമ്മദ് ഹുസൈന് സുറൂറും കൊല്ലപ്പെട്ടു. സുറൂറിന്റെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. ഫുആദ് ഷുക്കൂര്‍, ഇബ്രാഹിം ആഖില്‍, ഇബ്രാഹിം ഖുബൈസി എന്നീ കമാന്‍ഡര്‍മാരേയും നേരത്തെ കൊലപ്പെടുത്തിയിരിക്കുന്നു. തെക്കന്‍ ബെയ്റൂത്തില്‍ ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലുള്ള അല്‍ മനാര്‍ ടി.വി. സ്റ്റേഷനു നേരെയും ആക്രമണം നടന്നു.
21 നാള് വെടിനിര്‍ത്തല്‍ എന്ന അമേരിക്ക-ഫ്രാന്‍സ് നിര്‍ദേശത്തോടും ഇസ്രായേല്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. വടക്കന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചവരെ തിരികെയെത്തിക്കുകയാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്നാണ് ഇസ്റാഈല്‍ വാദം. ഹിസ്ബുല്ലക്കെതിരെ കൂടുതല്‍ ശക്തമായ സൈനിക നടപടി തുടരാന്‍ നെതന്യാഹു സൈന്യത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വെടിനിര്‍ത്തലിനോട് ഹിസ്ബുല്ലയും പ്രതികരിച്ചിട്ടില്ല. അതേസമയം, വെടിനിര്‍ത്തലിനായി ന്യൂയോര്‍ക്കില്‍ ഇന്ന് ചര്‍ച്ച നടക്കുമെന്ന് അമേരിക്ക പറഞ്ഞു.
ലബനാനിലേക്കും തെല്‍ അവീവിലേക്കുമുള്ള യാത്ര നിര്‍ത്തിവെക്കാന്‍ വിവിധ രാജ്യങ്ങള്‍ പൗരന്മാര്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാന രാജ്യങ്ങള്‍ പലതും ലബനാനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടിയും ഊര്‍ജിതമാക്കി. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശവുമായി ബൈയ്റൂത്തിലെ ഇന്ത്യന്‍ എംബസിയും രംഗത്തെത്തി. മേഖലയിലെ സമീപകാല പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലബനനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് എംബസി അറിയിപ്പ് നല്കി. എന്നാല്‍ അനിവാര്യ കാരണങ്ങളാല്‍ ലബനാനില്‍ തന്നെ തങ്ങുന്നവര്‍ സഞ്ചാരങ്ങള്‍ നിയന്ത്രിക്കണമെന്നും ബൈറൂത്തിലെ ഇന്ത്യന്‍ എംബസിയുമായി ഇമെയില്‍ വഴി ബന്ധപ്പെടണമെന്നും അറിയിപ്പില്‍ നിര്‍ദേശിച്ചു. നിലവില്‍ ലബനാനിലുള്ള എല്ലാ ഇന്ത്യക്കാരും രാജ്യം വിടണമെന്നും എംബസി അറിയിച്ചിട്ടുണ്ട്.
അതിനിടെ, ഗസ്സയിലും ആക്രമണം രൂക്ഷമാണ്. ഇന്നലെ മാത്രം 37 പേരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബ്രിട്ടന്റെ മുന്നറിയിപ്പ്: ഇസ്രാഈൽ വെടിനിർത്തൽ നടപ്പിലാക്കിയില്ലെങ്കിൽ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും
International
• 2 months ago
ചൈനയിൽ വെള്ളപ്പൊക്കം; 38 മരണം, 130 ഗ്രാമങ്ങളിലേറെ ഇരുട്ടിൽ
International
• 2 months ago
ധർമസ്ഥല കേസ്: ആദ്യ പോയിന്റിൽ പരിശോധന പൂർത്തിയാക്കി; വെള്ളക്കെട്ട് മൂലം ജെസിബി ഉപയോഗിച്ച് തെരച്ചിൽ, ആദ്യദിനത്തിൽ ഒന്നും കണ്ടെത്താനായില്ല
National
• 2 months ago
സാമ്പത്തിക തര്‍ക്കം; തൃശൂരില്‍ മകന് പിതാവിനെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു
Kerala
• 2 months ago
തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
Kerala
• 2 months ago
ശമ്പളം കിട്ടുന്നില്ലേ, സര്‍ക്കാര്‍ രഹസ്യമായി വാങ്ങിത്തരും; പദ്ധതിയുമായി യുഎഇ
uae
• 2 months ago
കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ പണം; ചൈനയുടെ ജനനനിരക്ക് വർധിപ്പിക്കാൻ 1,500 ഡോളർ സബ്സിഡി
International
• 2 months ago
ചർച്ച പരാജയം; കേരളം വീണ്ടും അനിശ്ചിതകാല ബസ് സമരത്തിലേക്ക്
Kerala
• 2 months ago
ഇനിമുതല്‍ ലാപ്ടോപ് മാറ്റിവെക്കേണ്ട; ലഗേജ് പരിശോധനയ്ക്ക് ദുബൈയില്‍ ആധുനിക സംവിധാനം
uae
• 2 months ago
15-കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ദിവസങ്ങളോളം പീഡിപ്പിച്ചു; 25-കാരന് 50 വർഷം കഠിന തടവ്
Kerala
• 2 months ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം; രണ്ടുപേർ സേലത്ത് അറസ്റ്റിൽ
Kerala
• 2 months ago
വീഴ്ചകളിൽ നിന്ന് പഠിക്കാത്ത എയർ ഇന്ത്യ; ഡിജിസിഎ 51 സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയാതായി റോയിട്ടേഴ്സ് റിപ്പോർട്ട്
National
• 2 months ago
യുഎഇയിൽ നിന്ന് വേനൽ യാത്ര പ്ലാന്‍ ചെയ്യുകയാണോ?, ഈ നഗരത്തിലേക്ക് പറക്കാൻ വെറും 253 ദിർഹം
uae
• 2 months ago
ഖത്തറില്‍ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പണമിടപാടുകള്‍ നിശ്ചലമായി; പ്രതിസന്ധി പരിഹരിച്ചെന്ന് സെന്‍ട്രല്‍ ബാങ്ക്
qatar
• 2 months ago
ട്രംപ് നുണയനാണെന്ന് പറയാൻ മോദിക്ക് ധൈര്യമുണ്ടോ? പ്രധാനമന്ത്രിയുടെ ഇമേജിനേക്കാൾ വലുതാണ് രാഷ്ട്രം: വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
National
• 2 months ago
ക്രിമിനല്‍ കേസില്‍ 3,00,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവ്: ഇനിയും വേണമെന്ന് പരാതിക്കാരന്; അപ്പീല്‍ തള്ളി സുപ്രിം കോടതി
uae
• 2 months ago
20 കോടി രൂപയുടെ ഹണി ട്രാപ്പ് കേസ്; കൊച്ചിയിൽ ദമ്പതികൾ അറസ്റ്റിൽ
Kerala
• 2 months ago
വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച സർക്കാർ സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു
Kerala
• 2 months ago
ഷാർജയിൽ സർക്കാർ ജീവനക്കാരുടെ പ്രൊബേഷൻ കാലാവധി 9 മാസമായി നീട്ടി
uae
• 2 months ago
റോഡുകളുടെ ശോചനീയാവസ്ഥയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കേരളം നമ്പര്‍ 1 എങ്കില്‍ മരണത്തിന്റെ കാര്യത്തിലും നമ്പര്‍ 1 ആകരുതെന്ന് പരാമര്‍ശം
Kerala
• 2 months ago
ഒന്ന് കൈ വഴുതിയാൽ മരണത്തിലേക്ക്,പുഴ കടക്കാൻ വടത്തിൽ തൂങ്ങണം; അധികൃതർ തിരിഞ്ഞ് നോക്കാത്ത ഒരു ഗ്രാമം
National
• 2 months ago