
വിശക്കുന്നവരെ തേടി അത്താഴക്കൂട്ടം അശരണര്‍ക്കും അനാഥര്‍ക്കും കൈത്താങ്ങായി യുവാക്കളുടെ കൂട്ടായ്മ
ആലപ്പുഴ: അശരണര്‍ക്കും അനാഥര്‍ക്കും കൈതാങ്ങായി ആലപ്പുഴ നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയാണ് അത്താഴക്കൂട്ടം. അത്താഴത്തിന് വകയില്ലാതെ വിഷമിക്കുന്ന ആരെയും ഈ കൂട്ടായ്മ കൈവിടാറില്ല. വിശക്കുന്നവനെ തേടിപിടിച്ച് ഭക്ഷണമെത്തിക്കുന്ന കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ദിനംപ്രതി ജനശ്രദ്ധ പിടിച്ചു പറ്റുകയാണ്. കഴിഞ്ഞ ഒന്നരവര്‍ഷമായി പട്ടണത്തില്‍ സായംസന്ധ്യകളില്‍ വിശക്കുന്നവരെ തേടിപിടിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് മുപ്പതോളം വരുന്ന ചെറുപ്പക്കാര്‍. പ്രതിഫലേച്ഛയില്ലാതെ ഈ കൂട്ടായ്മ നഗരത്തിലെ ആശുപത്രി പരിസരങ്ങളില്‍ അത്താഴം വിളമ്പിക്കൊïിരിക്കുന്നു.
വരുന്ന 16ന് കൂട്ടായ്മ അഞ്ഞൂറ് ദിവസങ്ങള്‍ തികയ്ക്കും.പട്ടണത്തില്‍ അത്താഴത്തിന് വകയില്ലാത്തവരായി ആരും ഉïാകരുതെന്ന ദൃഢനിശ്ചയമാണ് ഈ കൂട്ടായ്മയെ സമൂഹ മധ്യത്തിലേക്ക് ഇറങ്ങിചെല്ലാന്‍ പ്രേരിപ്പിച്ചത്. ഒഴിവില്ലാതെ ദിവസവും 50 ഭക്ഷണ പൊതികളുമായി എത്തുന്ന പ്രവര്‍ത്തകരെ തേടി തെരുവോരങ്ങളില്‍ ഭക്ഷണത്തിനായി കാത്തുനില്ക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്. തെരുവില്‍ അലയുന്ന മാനസിക അസ്വാരസ്യങ്ങളുളളവര്ക്കും കടവരാന്തകളില്‍ അഭയം തേടിയിട്ടുളളവര്ക്കും ഇവര്‍ നിത്യേന ഭക്ഷണം നല്കുന്നു. നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ ആശുപത്രിയുടെ പടിവാതിലില്‍ ഇപ്പോള്‍ അത്താഴക്കൂട്ടത്തിന്റെ ഭക്ഷണവïിയും കാത്ത് നില്‍ക്കുന്നവരും ഏറെയാണ്. അത്താഴക്കൂട്ടത്തിന്റെ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍നിന്നും പ്രചോദനം ഉള്ക്കൊï് പട്ടണത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇപ്പോള്‍ ആഘോഷ പരിപാടികള്‍ക്ക് നിയന്ത്രണം വന്നു കഴിഞ്ഞു.
ആഘോഷങ്ങളെ ജീവകാരുണ്യമാക്കി മാറ്റിയാണ് ഇപ്പോള്‍ നാട്ടുക്കാരും ഈ കൂട്ടായ്മയെ സഹായിക്കുന്നത്. പ്രത്യേകിച്ചു ജന്മദിന ആഘോഷങ്ങള്‍ക്ക് അനാവശ്യമായി ചെലവിടുന്ന പണം അത്താഴക്കൂട്ടത്തെ ഏല്‍പ്പിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വിശക്കുന്നവന് ഭക്ഷണം എത്തിച്ചുക്കൊടുക്കുന്ന അത്താഴക്കൂട്ടത്തിന്റെ പ്രവര്‍ത്തികളില്‍ നാട്ടുക്കാര് ഏറെ സംതൃപ്തരാണ്. ഇതിനു പുറമെ 28 നിര്‍ധനരായ കുടുംബങ്ങള്‍ക്ക് എല്ലാ മാസവും 2000 രൂപ വിലവരുന്ന പലചരക്ക് സാധനങ്ങളും എത്തിച്ചു കൊടുക്കുന്നുï്. നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം എത്തിക്കുന്ന പതിവും അത്താഴംക്കൂട്ടം തെറ്റിക്കാറില്ല. രാജ്യത്താകമാനം പരന്നു കിടക്കുന്ന മലയാളി സുഹൃത്തുക്കളുടെയും പ്രവാസികളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങളാണ് അത്താഴക്കൂട്ടത്തെ മുന്നോട്ടു നയിക്കുന്നത്.
ആലപ്പുഴ പട്ടണം കേന്ദ്രീകരിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങൂം തണലുമായി വിവിധ പ്രദേശങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നുï്. ഇവരാണ് സമൂഹത്തിലെ യാതനയും വേദനയും അനുഭവിക്കുന്നവരെ കïെത്തുന്നത്. ഇവര്‍ നല്കുന്ന വിവരങ്ങളനുസരിച്ച് പീഡിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുകയാണ് ചെയ്യുന്നത്. സ്വന്തമായി അശരണരെ പാര്‍പ്പിക്കാന്‍ ഇടമില്ലാത്തതുക്കൊï് ജില്ലയിലെയും അന്യജില്ലകളിലെയും സുരക്ഷിതമായ ആശ്രിത ഭവനങ്ങളിലേക്ക് അനാഥകളെ എത്തിക്കുകയാണ് പതിവ്. ഇവിടെ സുരക്ഷിതരായി ഇവര്‍ കഴിയുന്നുïെങ്കിലും സ്വന്തം നാടുവിട്ട് നില്‍ക്കുന്നത് രോഗികളില്‍ പലര്‍ക്കും മാനസികമായി ബുദ്ധിമുട്ടുïാക്കുന്നുï്. ഇതുക്കൊïുതന്നെ സ്വന്തമായി ഒരു കെട്ടിടം ഉïാക്കാനുളള ശ്രമത്തിലാണ് സംഘാടകര്‍.
30 പേരുളള കൂട്ടായ്മയാണ് അത്താഴക്കൂട്ടത്തിന്റെ പിന്‍ബലം. പ്രവാസികളായ രാജി മേനോന്, രഞ്ജിനി സുജിത്ത്, ദീപാ മേനോന്, ബേനസീര്‍, റംല ഷാനവാസ്, നിര്‍മ്മല ജിജി തുടങ്ങിയ സ്പോണ്സറന്മാരുടെ സഹാടത്താലാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഒരു രൂപപോലും പിരിവ് നടത്താതെ അഭ്യൂദയകാംക്ഷികളുടെ സഹായത്തോടെ മുന്നോട്ടു പോകുന്ന അത്താഴക്കൂട്ടത്തിന് ഇനിയും ഏറെ ദുരം താïേïതുï്. ഇതിനായി കാരുണ്യത്തിന്റെ ഉറവവറ്റാത്ത സുമനസുകളെയാണ് അത്താഴക്കൂട്ടം പ്രതീക്ഷിക്കുന്നത്. ആലപ്പുഴയില്‍ ഈ കൂട്ടായ്മയ്ക്ക് ചുക്കാന്‍ പിടിക്കുന്നത് കലാകാരനും പ്രവാസിയുമായ എ ആര് നൗഷാദാണ്. നൗഷാദിന് കരുത്തായി പ്രൊഫ. എന്‍ സുകുമാര മേനോന്, പ്രൊഫ. ബാലചന്ദ്രന് , ചിത്രക്കാരന് എം സുബൈര്‍, ഷിജു വിശ്വനാഥ്, സുനീര്‍ സുലൈമാന്‍, ദീപു, റഷീദ്, ബിലാല്‍, റഫീക്ക്, അന്‍സില്‍ , അനീസ് ഇസ്മയില്‍, ഷിറാസ് തുടങ്ങിവരുമുï്.. അത്താഴക്കൂട്ടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപെടേï വിലാസം : അത്താഴക്കൂട്ടം, സക്കറിയാ ബസാര്‍, ആലപ്പുഴ -12. ഫോണ്‍. 9567276181.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കളഞ്ഞുപോയ എടിഎം കാര്‍ഡും പിന്‍നമ്പറും ഉപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവ് പിടിയില്‍
Kerala
• 6 days ago
ആറ് ദിവസത്തെ അവധി? ഷാർജയിൽ പൊതു മേഖലാ ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി അവധി പ്രഖ്യാപിച്ചു
uae
• 6 days ago
തിരുവനന്തപുരം കലക്ടറേറ്റിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിൽ വഴി
Kerala
• 6 days ago
ബാങ്ക് പണിമുടക്ക്; പണികിട്ടാതിരിക്കാൻ ഓർത്തുവെച്ചോളൂ ഈ രണ്ട് ദിവസങ്ങൾ
Business
• 6 days ago
ആംബുലന്‍സിനു മുന്നില്‍ അഭ്യാസം കാണിക്കല്ലേ, ഓരോ ജീവനും വിലപ്പെട്ടത്, ക്യാമ്പയിനുമായി അബൂദബി
uae
• 6 days ago
കണ്ണൂരില്‍ പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം; പ്രതി പന്ത്രണ്ട് വയസുകാരി പിടിയില്‍
Kerala
• 6 days ago
അബ്ദുറഹീമിന്റെ കേസ് വീണ്ടും നീട്ടി റിയാദ് കോടതി; ജാമ്യ ഹരജിയും പരിഗണിച്ചില്ല
latest
• 6 days ago
ദുബൈയെയും മുംബൈയെയും ബന്ധിപ്പിക്കാന്‍ 2000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ അണ്ടര്‍വാട്ടര്‍ ട്രെയിന്‍? മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്ന വമ്പന്‍ പദ്ധതി അണിയറയില്‍
uae
• 6 days ago
മോമോസ് ഷോപ്പിലെ ഫ്രിഡ്ജില്‍ നായയുടെ തല; തൊഴിലാളികള്‍ ഒളിവില്‍, സംഭവം പഞ്ചാബില്‍
National
• 6 days ago
2025 ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച 5 താരങ്ങളെ തെരഞ്ഞെടുത്ത് റിക്കി പോണ്ടിങ്
Cricket
• 6 days ago
മുസ്ലിംകള്ക്കെതിരെ വിഷം തുപ്പിയ സിപിഎം നേതാവ് എം.ജെ ഫ്രാന്‍സിസിനെതിരെ കേസ്
Kerala
• 6 days ago
ഇസ്റാഈലിന്റെ ഗസ്സ കൂട്ടക്കുരുതി അമേരിക്കയുമായി കൂടിയാലോചിച്ച്; മരണം 350 കവിഞ്ഞു
International
• 6 days ago
തോൽവിയുടെ പരമ്പര തുടരുന്നു; പാകിസ്താനെ വീഴ്ത്തി കിവികളുടെ തേരോട്ടം
Cricket
• 6 days ago
അനധികൃതമായി 12 പേര്‍ക്ക് ജോലി നല്കി; ഒടുവില്‍ പണി കൊടുത്തവര്‍ക്ക് കിട്ടിയത് മുട്ടന്‍പണി
uae
• 6 days ago
'ഇന്നാ പിടിച്ചോ കുരങ്ങാ മാംഗോ ജ്യൂസ്'...! 'എങ്കില്‍ ദേ, പിടിച്ചോ നിന്റെ ഫോണും'....
justin
• 7 days ago
വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ്; കാഴ്ചക്കാരായി വ്യോമയാന മന്ത്രാലയം
National
• 7 days ago
ഗസ്സയില്‍ വീണ്ടും കൂട്ടക്കൊല; വംശഹത്യാ ആക്രമണം പുനരാരംഭിച്ച് ഇസ്റാഈല്‍, 80ലേറെ മരണം
International
• 7 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ആറ് വർഷത്തിനിടെ 89 വ്യാജ സർട്ടിഫിക്കറ്റുകൾ; പ്രതികളെ കണ്ടെത്താൻ മതിയായ രേഖകളില്ല
Kerala
• 7 days ago
ആകാശനാളുകളോട് യാത്ര പറഞ്ഞ് സുനിത; ഡ്രാഗണ്‍ പേടകം അണ്‍ഡോക് ചെയ്തു, ഇനി മണ്ണിലേക്ക്
Science
• 6 days ago
ടെസ്ല കാറുകളുടെ വില്പനയിൽ വമ്പൻ ഇടിവ്; ചൈനയിൽ ടെസ്ലക്ക് തിരിച്ചടി
auto-mobile
• 6 days ago
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴ; ജാഗ്രത, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Weather
• 6 days ago