HOME
DETAILS

സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍ ആസിം നിക്ക് ഉട്ടിനെയും കാണാനെത്തി

  
backup
March 19, 2018 | 1:39 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%ae%e0%b5%87%e0%b4%95

കോഴിക്കോട്: തന്റെ സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍ എവിടെയും പോകാന്‍ തയാറാണ് ആസിം. വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക് ഉട്ട് കോഴിക്കോട്ടെത്തിയപ്പോള്‍ അദ്ദേഹത്തെ നേരില്‍കണ്ട് തന്റെ ആഗ്രഹങ്ങള്‍ പറയാനും ആസിം മറന്നില്ല.
ജന്മനാ കൈകള്‍ക്കും കാലിനും വൈകല്യം ബാധിച്ച ആസിം താന്‍ പഠിക്കുന്ന വെളിമണ്ണ യു.പി സ്‌കൂള്‍ ഹൈസ്‌കൂള്‍ ആയി ഉയര്‍ത്താന്‍ മുഖ്യമന്ത്രിയടക്കം പലരെയും സമീപിച്ചിരുന്നു. ആവശ്യങ്ങള്‍ നിരാകരിച്ചതോടെ നിരാശയില്‍ പിന്മാറാന്‍ അവന്‍ തയാറായില്ല.


ഇതേ ആവശ്യവുമായാണ് ആസിം വടകര സര്‍ഗാലയയിലെത്തി നിക് ഉട്ടിനെ സന്ദര്‍ശിച്ചത്. തന്റെ ആഗ്രഹങ്ങള്‍ ബോധിപ്പിച്ച ആസിം അദ്ദേഹത്തിനു വേണ്ടി കാലുകൊണ്ട് ചിത്രം വരച്ചു. അദ്ദേഹം കാമറയില്‍ പകര്‍ത്തി. തിരുവന്തപുരത്തു എത്തുമ്പോള്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താമെന്ന് ഉറപ്പും നല്‍കിയാണ് നിക് ഉട്ട് ആസിമിനെ തിരിച്ചയച്ചത്. കൂടെ പിതാവ് സഹീദ് യമാനി, സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍, ഷമീര്‍ വെളിമണ്ണ എന്നിവരും ഉണ്ടായിരുന്നു.


നിക്ക് ഉട്ടിനെ ലേബര്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍പാലേരി, ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ പി.പി ഭാസ്‌കരന്‍, എം. രാജേഷ്, എം.ടി സുരേഷ്ബാബു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കടത്തനാടന്‍ കളരിപ്പയറ്റ്, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെയായിരുന്നു നിക് ഉട്ടിനെ ആനയിച്ചത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'വെടിനിര്‍ത്തല്‍ തുടരും' പ്രഖ്യാപനവുമായി ട്രംപ്, ഇറാനെതിരായ നാവിക ഉപരോധം അവസാനിപ്പിക്കില്ലെന്നും പ്രഖ്യാപനം

International
  •  3 days ago
No Image

തൃശൂർ പൂരം നടത്തിപ്പ്: നിർണ്ണായക യോഗം വ്യാഴാഴ്ച; ദേവസ്വങ്ങളുമായി മന്ത്രി വി.എൻ. വാസവൻ ചർച്ച നടത്തും

Kerala
  •  3 days ago
No Image

പത്തു വർഷം, നാനൂറോളം അപകടങ്ങൾ, ആയിരത്തിലേറെ ജീവനുകൾ; കേരളത്തെ നടുക്കി വെടിക്കെട്ട് അപകടങ്ങൾ തുടർക്കഥയാകുന്നു

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വെടിക്കെട്ട് അപകടങ്ങൾ തൃശൂരിൽ; പിന്നാലെ പാലക്കാടും എറണാകുളവും

Kerala
  •  3 days ago
No Image

സ്‌ഫോടന ശബ്ദം കേട്ട് ഉച്ചമയക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു; നോക്കുമ്പോള്‍ ജനാലച്ചില്ലുകള്‍ തകര്‍ന്ന നിലയില്‍, ആറു വയസ്സുകാരിയുടെ കാലില്‍ ചില്ലുകള്‍ തുളച്ചു കയറി, സംഭവം മീറ്ററുകള്‍ക്കപ്പുറത്തെ വീട്ടില്‍

Kerala
  •  3 days ago
No Image

തിരിച്ചടിയായി ഇറാൻ യുദ്ധവും പോപ്പുമായുള്ള തർക്കവും; ഭരണകാലത്തെ ഏറ്റവും കുറഞ്ഞ ജനപ്രീതിയിൽ ട്രംപ്

International
  •  3 days ago
No Image

സെൻസസ് ഇനി വിരൽത്തുമ്പിൽ; ഉദ്യോഗസ്ഥരെ കാത്തിരിക്കാതെ വീട്ടിലിരുന്ന് നടപടികൾ പൂർത്തിയാക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

Kerala
  •  3 days ago
No Image

ഘടകകക്ഷികൾക്ക് സീറ്റുകൾ വാരിക്കോരി നൽകി; ബി.ജെ.പിയിൽ പൊട്ടിത്തെറി, കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കെതിരേ പ്രാദേശിക നേതാക്കൾ

Kerala
  •  3 days ago
No Image

എൻ.ഇ.പി നടപ്പാക്കിയില്ലെങ്കിലും കേരളത്തിന് 99.27 കോടി അനുവദിച്ചു; സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

Kerala
  •  3 days ago
No Image

മുണ്ടത്തിക്കോട് സ്‌ഫോടനം:  പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു; മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു, പരുക്കേറ്റവരില്‍ രണ്ട് പേര്‍ വെന്റിലേറ്ററില്‍ 

Kerala
  •  3 days ago