HOME
DETAILS

വേനലില്‍ വെന്തുരുകി നാടും നഗരവും

  
backup
March 19, 2018 | 2:41 AM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%81

മുക്കം: വേനല്‍ കടുത്തതോടെ അസഹനീയമായ ചൂടില്‍ വെന്തുരുകി നാടും നഗരവും. ഇടയ്ക്കിടെ പെയ്യുന്ന വേനല്‍മഴ നേരിയ ആശ്വാസം പകരുന്നുണ്ടെങ്കിലും ചൂടിന്റെ ക്രമാതീതമായ വര്‍ധനവ് ജനങ്ങളില്‍ ഭയപ്പെടുത്തുന്നുണ്ട്. മാര്‍ച്ച് മാസത്തില്‍ 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ജില്ലയിലെ താപനില. ഏപ്രില്‍, മെയ് മാസങ്ങളില്‍ താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.


ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ വരള്‍ച്ച അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വരുംമാസങ്ങളില്‍ ഇതിന്റെ തോത് വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സന്നദ്ധസംഘടനകളും കുടിവെള്ള വിതരണത്തിനായി മുന്നിട്ടിറങ്ങിയിട്ടുണ്ടെങ്കിലും പലയിടത്തും ആവശ്യത്തിനു ജലം കിട്ടാത്ത അവസ്ഥയാണുള്ളത്. കുടിവെള്ളക്ഷാമം രൂക്ഷമായ ഇടങ്ങളില്‍ സ്വകാര്യ ഏജന്‍സികളും വിതരണത്തിനായി രംഗത്തുണ്ട്. എന്നാല്‍ കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന ജലം എത്രത്തോളം മാലിന്യമുക്തവും സുരക്ഷിതവുമാണെന്ന് പരിശോധിക്കാന്‍ സംവിധാനങ്ങളില്ലാത്തതും ആരോഗ്യവകുപ്പ് ഇതില്‍ താല്‍പര്യം കാണിക്കാത്തതും വലിയ വെല്ലുവിളിയാണ്.


കുടിവെള്ളം എന്ന പേരില്‍ പലയിടത്തും വിതരണം ചെയ്യുന്നത് കോളിഫോം ബാക്ടീരിയ അടക്കമുള്ള ഗുരുതര രോഗാണുക്കള്‍ അടങ്ങിയ ജലമാണെന്ന് കഴിഞ്ഞവര്‍ഷങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു.


ഇരുവഴിഞ്ഞിപ്പുഴയിലും ചാലിയാര്‍ പുഴയിലും ബ്ലൂ ഗ്രീന്‍ ആല്‍ഗയുടെ സാന്നിധ്യം കണ്ടെത്തിയതും ജനങ്ങളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. സൂര്യാതപം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ചൂട് കൂടുതല്‍ അനുഭവപ്പെടുന്ന 12 മണി മുതല്‍ മൂന്നുമണിവരെ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ചൂടുകാലമായതോടെ ഫ്രൂട്ട്‌സ് വിപണിയും വിവിധതരത്തിലുള്ള ശീതളപാനീയ വിപണിയും സജീവമായിട്ടുണ്ട്. എന്നാല്‍ ഇത്തരം കടകളില്‍ വില്‍ക്കുന്ന പാനീയങ്ങളില്‍ വ്യാപകമായ തരത്തില്‍ കൃത്രിമ രാസവസ്തുക്കളും ശുദ്ധമല്ലാത്ത ജലവും അടങ്ങിയിട്ടുള്ളതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മാവൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഇത്തരം കടകളില്‍ മത്സ്യം കേടു വരാതിരിക്കാന്‍ ചേര്‍ക്കുന്ന ഐസ് വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.
സൂര്യാതപം ഏല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഏപ്രില്‍ 30 വരെ തൊഴിലാളികളുടെ സമയം പുനഃക്രമീകരിച്ചുകൊണ്ട് തൊഴില്‍ വകുപ്പ് ഉത്തരവിറക്കിയിരുന്നു. രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെ ഉള്‍ക്കൊള്ളുന്ന എട്ടു മണിക്കൂര്‍ സമയ ക്രമീകരണത്തില്‍ 12 മണി മുതല്‍ മൂന്നുവരെ തൊഴില്‍ എടുക്കരുതെന്നും മുന്നറിയിപ്പ് നല്‍കുന്നു.
രാവിലത്തെ ഷിഫ്റ്റ് 12 മണിക്ക് അവസാനിക്കുന്ന രീതിയിലും വൈകുന്നേരത്തെ ഷിഫ്റ്റ് മൂന്നു മണിക്ക് തുടങ്ങുന്ന രീതിയിലും ക്രമീകരിക്കണമെന്ന് തൊഴില്‍ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ചൂട് വര്‍ധിക്കുന്നത് വിവിധ തരത്തിലുള്ള കൃഷികളെയും കോഴി വിപണി അടക്കമുള്ളവയെയും സാരമായി ബാധിച്ചിട്ടുണ്ട്.


ശ്രദ്ധ വേണം ഈ കാര്യങ്ങളില്‍

സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ പകല്‍സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. കട്ടികൂടിയ കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ക്കു പകരം ഇളം നിറത്തിലുള്ള കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്.
ശരീരത്തിന് നിര്‍ജലീകരണം ഏല്‍ക്കാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണണമെന്നും തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൃത്തിയില്ലാത്ത സാഹചര്യങ്ങളില്‍ ഉണ്ടാക്കുന്ന ശീതളപാനീയങ്ങള്‍ കഴിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് മഞ്ഞപ്പിത്തം, കോളറ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമായേക്കാം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാജ്യത്ത് ഹിറ്റ്‌ലറുടെ ഭരണം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാസികളുടെ വിധി' കശ്മീരികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ഫാറൂഖ് അബ്ദുല്ല

National
  •  8 days ago
No Image

മകന്‍ യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചു; അമ്മയെ സഹകരണ ബാങ്കിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി പരാതി

Kerala
  •  8 days ago
No Image

ബര്‍ഗറില്‍ ചിക്കന്‍ കുറഞ്ഞത് ചോദ്യം ചെയ്തു; വിദ്യാര്‍ഥിക്ക് നേരെ കത്തിയുമായി പാഞ്ഞടുത്ത മാനേജരെ പിരിച്ചുവിട്ട് ചിക്കിങ്

Kerala
  •  8 days ago
No Image

ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനെ 'തീവ്രവാദി' എന്നാക്ഷേപിച്ച് വെള്ളാപ്പള്ളി, മുസ്‌ലിം ലീഗിന് നേരെ വീണ്ടും അധിക്ഷേപം; നിലവിട്ട് വെള്ളാപ്പള്ളി നടേശൻ

Kerala
  •  8 days ago
No Image

സി.പി.എമ്മിന് പണം കൊടുത്ത് ആളെ പിടിക്കേണ്ട ആവശ്യമില്ല: വടക്കാഞ്ചേരി കോഴ ആരോപണത്തില്‍ മറുപടിയുമായി എം.വി ഗോവിന്ദന്‍

Kerala
  •  8 days ago
No Image

'മറക്കില്ല, പിന്‍വാങ്ങില്ല, നിശബ്ദരാവില്ല' പുതുവത്സരനാളില്‍ ഗസ്സക്കായി ഇസ്താംബൂളില്‍ കൂറ്റന്‍ റാലി; കനത്ത തണുപ്പിനെ അവഗണിച്ച് തെരുവിലിറങ്ങിയത് ലക്ഷങ്ങള്‍ 

International
  •  8 days ago
No Image

In Depth Story: ബംഗ്ലാദേശികൾ എന്നാരോപിച്ച് നാടുകടത്തലും ആൾക്കൂട്ടമർദനവും, ഒപ്പം മറ്റു നാടുകളിൽനിന്ന് എത്തുന്നവർക്ക് പൗരത്വം കൊടുക്കുന്നു; അനധികൃത കുടിയേറ്റത്തിന്റെ പേരിൽ പുറത്താക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു; വൈരുധ്യങ്ങളുടെ കുടിയേറ്റനയം

National
  •  8 days ago
No Image

മദ്യത്തിൽ മുങ്ങി പുതുവത്സരാഘോഷം! മലയാളികൾ കുടിച്ചത് 125 കോടിയിലേറെ രൂപയുടെ മദ്യം, മുന്നിൽ കൊച്ചി

Kerala
  •  8 days ago
No Image

മദ്യലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  8 days ago
No Image

'പ്രിയ ഉമര്‍, നിങ്ങളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്' ഉമര്‍ ഖാലിദിന് മംദാനിയുടെ കത്ത് 

International
  •  8 days ago