HOME
DETAILS

നിലപാടില്‍ മാറ്റമില്ലാതെ പിണറായി: കോണ്‍ഗ്രസ് ബി.ജെ.പിയാകുന്ന കാലമെന്ന് ആരോപണം

  
backup
March 26, 2018 | 5:36 PM

56546456546123123


കോഴിക്കോട്: ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസുമായി സഖ്യത്തിലാവാമോയെന്ന കാര്യത്തില്‍ നിലപാടില്‍ മാറ്റമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് ബി.ജെ.പിയാകുന്ന കാലമാണിതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

ത്രിപുരയില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ പോയി. ബി.ജെ.പി അധികാരം പിടിച്ചത് അങ്ങനെയാണ്. ഇക്കാര്യം ജനങ്ങള്‍ ചിന്തിക്കണമെന്ന് സി.ഐ.ടി.യു ദേശീയ കൗണ്‍സിലിന് സമാപനം കുറിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന റാലി ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷത വെറുതെ പറഞ്ഞതുകൊണ്ട് കാര്യമായില്ല. പറച്ചില്‍ മാത്രമായാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ വരും. മതനിരപേക്ഷതയുടെ ശരിയായ ഉരകല്ല് വര്‍ഗീയതയോടുളള സമീപനമാണ്. കോണ്‍ഗ്രസ് വര്‍ഗീയതയോട് എക്കാലത്തും വിട്ടുവീഴ്ചചെയ്തു.

സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെയുള്ള ബദല്‍ കണ്‍മുന്നിലുണ്ട്. തൊഴിലാളി പ്രക്ഷോഭത്തിലൂടെ വളര്‍ന്നുവരുന്ന മഹാഐക്യംതന്നെ പ്രധാന ബദല്‍. എല്ലാ ജനവിഭാഗങ്ങളും പ്രക്ഷോഭത്തിന്റെ മാര്‍ഗത്തിലാണ്. തൊഴിലാളികള്‍ മാത്രമല്ല സാംസ്‌കാരിക ലോകവും ക്യാമ്പസുകളും പ്രതിഷേധത്തിലാണ്. അവരുടെ പ്രക്ഷോഭങ്ങളും ബദലുകളാണ്.

പുര്‍ണമായും തൊഴിലാളിവിരുദ്ധമാണ് കേന്ദ്രസര്‍ക്കാര്‍. തൊഴിലാളികളുടെ അവകാശങ്ങള്‍ ഒന്നൊന്നായി തട്ടിപ്പറിക്കുന്നു. ഇപ്പോള്‍ തൊഴില്‍ സ്ഥിരതയില്ലാതായി. കുത്തകകള്‍ക്ക് സര്‍ക്കാരിന്റെ ഇളവുകള്‍ ധാരാളമുണ്ട്. നികുതി ആനുകൂല്യങ്ങളും നല്‍കുന്നു. അവരുടെ ബാധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളുന്നു. ബാങ്കിങ് രംഗത്ത് നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. നിക്ഷേപങ്ങള്‍ തോന്നിയപോലെ ഉപയോഗിക്കാന്‍ പുതിയ പരിഷ്‌കാരം അനുമതി നല്‍കുന്നു. നിക്ഷേപം വകമാറ്റാനും ഓഹരിയാക്കാനും സാധിക്കും.

വഴിവിട്ടുപോകുന്ന സര്‍ക്കാരിനെ നിയന്ത്രിക്കാനും പിടിച്ചുകെട്ടാനും പ്രക്ഷോഭം ശക്തമാക്കണം. വലിയതോതിലുള്ള ജനകീയമുന്നേറ്റം ഇനിയും വളര്‍ന്നുവരണം. കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ഥികളും യുവജനങ്ങളും സമരത്തിലാണ്. ഈ ഐക്യനിര കേന്ദ്രസര്‍ക്കാരിനെ ഭയപ്പെടുത്തുന്നു. ഈ ഐക്യം ഇല്ലാതാക്കാന്‍ വര്‍ഗീയവികാരം ആളിക്കത്തിക്കാനാണ് ശ്രമം. ബി.ജെ.പി അധികാരത്തിലുള്ളിടത്തെല്ലാം വര്‍ഗീയസംഘര്‍ഷം നടക്കുന്നു. അതുവഴി ജനങ്ങളെ ഭിന്നിപ്പിക്കലാണ് ലക്ഷ്യം. മതനിരപേക്ഷത സംരക്ഷിച്ചുകൊണ്ടുമാത്രമേ മുന്നോട്ടുപോകാനാകൂപിണറായി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

24 അല്ല, 32 ടീമുകൾ നോക്കൗട്ടിലേക്ക്; ഗ്രൂപ്പ് ഘട്ടത്തിൽ വൻ മാറ്റങ്ങളുമായി പുതിയ ഫിഫ ലോകകപ്പ് ഫോർമാറ്റ്

Football
  •  21 hours ago
No Image

ഖാംനഈയുടെ സംസ്‌കാരം ജൂലൈ നാലിന്‌ ടെഹ്‌റാനിൽ തുടങ്ങും; ജൂലൈ ഒമ്പതിന് മഷാദിൽ അന്ത്യവിശ്രമം

International
  •  21 hours ago
No Image

ടി20 ലോകകപ്പിൽ റെക്കോർഡുകൾ തിരുത്തി ചരിത്ര തുടക്കം; ലങ്കയെ തകർത്ത് ഇംഗ്ലണ്ട് പടയോട്ടം

Cricket
  •  21 hours ago
No Image

മലയിടംതുരുത്ത് ഭൂമിയൊഴിപ്പിക്കല്‍: ഇന്ന് രാത്രിയും ചര്‍ച്ച

Kerala
  •  a day ago
No Image

തെന്മല പുനര്‍ജനി അഭയകേന്ദ്രത്തിലെ വയോജനങ്ങളെ ഗാന്ധിഭവനിലേക്ക് മാറ്റിപാര്‍പ്പിച്ചു

Kerala
  •  a day ago
No Image

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം

Kerala
  •  a day ago
No Image

അസമില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് പുതിയ ആധാര്‍ അനുവദിക്കില്ല; കുടിയേറ്റം തടയാന്‍ കടുത്ത നടപടിയുമായി അസം സര്‍ക്കാര്‍

National
  •  a day ago
No Image

കരസേനാ മേധാവിയായി ലെഫ്. ജനറല്‍ ധീരജ് സേത്തിനെ നിയമിച്ചു; ജൂണ്‍ 30 ന് ചുമതലയേല്‍ക്കും

National
  •  a day ago
No Image

മുഅല്ലിം ഡേ നാളെ

organization
  •  a day ago
No Image

അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി: ഫുട്ബോള്‍ കോച്ചിനെതിരേ പോക്സോ കേസ്

National
  •  a day ago