HOME
DETAILS

സഊദി അരാംകോ ആക്രമിച്ചത് ഹൂതികളല്ലെന്ന് യു.എന്‍ സംഘം

  
backup
January 10, 2020 | 3:45 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%85%e0%b4%b0%e0%b4%be%e0%b4%82%e0%b4%95%e0%b5%8b-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d

 

യുനൈറ്റഡ് നാഷന്‍സ്: സഊദി അറേബ്യയിലെ അരാംകോ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഹൂതികള്‍ക്കു പങ്കില്ലെന്നു ഐക്യരാഷ്ട്ര സഭാ അന്വേഷണ സംഘം. റോയിട്ടേഴ്‌സ് ആണ് രഹസ്യ വിവരങ്ങള്‍ പുറത്തുവിട്ടത്. അന്വേഷണ റിപ്പോര്‍ട്ട് യുഎന്‍ രക്ഷാസമിതിയുടെ യമന്‍ ഉപരോധ സമിതിക്ക് സമര്‍പ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
ഡ്രോണുകളും ക്രൂയിസ് മിസൈലുകളുമാണ് അരാംകോ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് യുഎന്‍ അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചു.
അരാംകോ കേന്ദ്രത്തിലേക്ക് എത്തിയ മിസൈലുകള്‍ യമന്‍ ഭാഗത്ത് നിന്നല്ല വന്നത്. ആക്രമണത്തിന്റെ ദിശ പഠിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തദ്ദേശീയമായി നിര്‍മിച്ച ആയുധമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നു കരുതുന്നില്ലെന്നും യുഎന്‍ സംഘം വ്യക്തമാക്കി. യമനെതിരേ തുടരുന്ന ഉപരോധം സംബന്ധിച്ച് പരിശോധിക്കുന്ന സംഘമാണ് അന്വേഷണം നടത്തിയത്. യമനില്‍ നിന്ന് അരാംകോ കേന്ദ്രത്തിന് നേരെ ആക്രമണം നടന്നോ എന്നത് മാത്രമായിരുന്നു ഇവര്‍ക്ക് നല്‍കിയ പരിഗണനാ വിഷയം. അതേസമയം, മറ്റേതെങ്കിലും ശക്തി ആക്രമിച്ചോ എന്ന് സംഘം പരിശോധിച്ചിട്ടില്ല.
സെപ്റ്റംബര്‍ 14നാണ് സഊദിയിലെ അബ്‌ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ അരാംകോ കേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായത്. അരാംകോ എണ്ണ പ്ലാന്റുകള്‍ക്കു നേരെയുള്ള ആക്രമണത്തിനു പിന്നില്‍ ഹൂതികളാണെന്നായിരുന്നു സഊദിയുടെ വാദം. ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതികള്‍ രംഗത്തെത്തുകയും ചെയ്തു. ആക്രമണത്തിനു പിന്നില്‍ ഇറാന്‍ ആണെന്നായിരുന്നു സഊദിയുടെയും അമേരിക്കയുടെയും ആരോപണം. ഇത് ഇറാന്‍ നിഷേധിക്കുകയും ചെയ്തിരുന്നു. ആക്രമണമുണ്ടായ സെപ്റ്റംബറില്‍ അരാംകോയുടെ എണ്ണവില്‍പ്പന തകിടം മറിഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉദ്യോഗസ്ഥരുടെ വോട്ടിങ് പ്രതിസന്ധിയിൽ; പോസ്റ്റൽ ബാലറ്റുകൾ എത്തിയില്ല, ഹൈക്കോടതി ഇടപെടുന്നു

Kerala
  •  2 days ago
No Image

ടി-20യിൽ 600*; ചരിത്രം സൃഷ്ടിച്ച് ജോസേട്ടൻ

Cricket
  •  2 days ago
No Image

സൈനിക നടപടിയിൽ നിന്ന് സാമ്പത്തിക ഉപരോധത്തിലേക്ക്; ഇറാന് ആയുധം നൽകുന്ന രാജ്യങ്ങൾക്ക് 50% അധിക തീരുവ ചുമത്തുമെന്ന് ട്രംപ്

International
  •  2 days ago
No Image

കലയും എണ്ണയും ചേര്‍ന്നൊരുക്കം; റിയാദില്‍ 'ബ്ലാക്ക് ഗോള്‍ഡ് മ്യൂസിയം' ഉദ്ഘാടനം ചെയ്തു

Saudi-arabia
  •  2 days ago
No Image

അപൂർവ താരമാവാൻ സുവർണാവസരം; ഐപിഎല്ലിലെ പുതിയ ചരിത്രത്തിനരികെ സമീർ റിസ്‌വി

Cricket
  •  2 days ago
No Image

തിരിച്ചടി ഭയന്ന് നെതന്യാഹു; രാഷ്ട്രീയ നിലനില്പിനായി ലബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്റാഈൽ

International
  •  2 days ago
No Image

പൂക്കളാല്‍ നിറഞ്ഞ യന്‍ബു; മലയാളി കുടുംബങ്ങള്‍ ഉള്‍പ്പെടെ പ്രവാസികളുടെ ഒഴുക്ക്

Saudi-arabia
  •  2 days ago
No Image

കിഴക്കന്‍ സൗദിയെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം; അഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ തടഞ്ഞതായി അധികൃതര്‍

Saudi-arabia
  •  2 days ago
No Image

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇറാന്‍ വിജയിച്ചെന്ന് വാര്‍ത്ത നല്‍കി സിഎന്‍എന്‍; പരസ്യമായി മാപ്പുപറയണമെന്ന് ട്രംപ്; വഴങ്ങാതെ ചാനല്‍  

International
  •  2 days ago
No Image

സൗദിയില്‍ പുതിയ വിനോദ യുഗം; വന്‍ ആകര്‍ഷണങ്ങളുമായി 'അക്വാറേബിയ' തുറക്കുന്നു

Saudi-arabia
  •  2 days ago

No Image

മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ടം ലംഘിച്ചു; അടൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ് എടുക്കാന്‍ കലക്ടറുടെ നിര്‍ദ്ദേശം

Kerala
  •  2 days ago
No Image

'വോട്ടിന് പണം കൂടാതെ സാരിയും'; ചിത്രങ്ങള്‍ പുറത്ത്, തെരഞ്ഞെടുപ്പ് കമ്മിഷനും പൊലിസ് മേധാവിക്കും പരാതി നല്‍കി കോണ്‍ഗ്രസ്

Kerala
  •  2 days ago
No Image

'നെതന്യാഹു വന്‍തോല്‍വി, ഒരു ലക്ഷ്യവും നേടിയില്ല; വെടിനിര്‍ത്തല്‍ ഇസ്‌റാഈലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പരാജയം' രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

International
  •  2 days ago
No Image

നാലാം ക്ലാസ് വിദ്യാര്‍ഥി വീട്ടില്‍ മദ്യപിച്ചെത്തി, അന്വേഷണം; ബിഹാറിലെ സ്‌കൂളില്‍ ശുചിമുറിയില്‍ നിന്ന് കണ്ടെടുത്തത് 204 ലിറ്റര്‍ മദ്യം

National
  •  2 days ago