HOME
DETAILS

സഊദി അരാംകോ ആക്രമിച്ചത് ഹൂതികളല്ലെന്ന് യു.എന്‍ സംഘം

  
backup
January 10, 2020 | 3:45 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%85%e0%b4%b0%e0%b4%be%e0%b4%82%e0%b4%95%e0%b5%8b-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d

 

യുനൈറ്റഡ് നാഷന്‍സ്: സഊദി അറേബ്യയിലെ അരാംകോ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഹൂതികള്‍ക്കു പങ്കില്ലെന്നു ഐക്യരാഷ്ട്ര സഭാ അന്വേഷണ സംഘം. റോയിട്ടേഴ്‌സ് ആണ് രഹസ്യ വിവരങ്ങള്‍ പുറത്തുവിട്ടത്. അന്വേഷണ റിപ്പോര്‍ട്ട് യുഎന്‍ രക്ഷാസമിതിയുടെ യമന്‍ ഉപരോധ സമിതിക്ക് സമര്‍പ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
ഡ്രോണുകളും ക്രൂയിസ് മിസൈലുകളുമാണ് അരാംകോ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് യുഎന്‍ അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചു.
അരാംകോ കേന്ദ്രത്തിലേക്ക് എത്തിയ മിസൈലുകള്‍ യമന്‍ ഭാഗത്ത് നിന്നല്ല വന്നത്. ആക്രമണത്തിന്റെ ദിശ പഠിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തദ്ദേശീയമായി നിര്‍മിച്ച ആയുധമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നു കരുതുന്നില്ലെന്നും യുഎന്‍ സംഘം വ്യക്തമാക്കി. യമനെതിരേ തുടരുന്ന ഉപരോധം സംബന്ധിച്ച് പരിശോധിക്കുന്ന സംഘമാണ് അന്വേഷണം നടത്തിയത്. യമനില്‍ നിന്ന് അരാംകോ കേന്ദ്രത്തിന് നേരെ ആക്രമണം നടന്നോ എന്നത് മാത്രമായിരുന്നു ഇവര്‍ക്ക് നല്‍കിയ പരിഗണനാ വിഷയം. അതേസമയം, മറ്റേതെങ്കിലും ശക്തി ആക്രമിച്ചോ എന്ന് സംഘം പരിശോധിച്ചിട്ടില്ല.
സെപ്റ്റംബര്‍ 14നാണ് സഊദിയിലെ അബ്‌ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ അരാംകോ കേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായത്. അരാംകോ എണ്ണ പ്ലാന്റുകള്‍ക്കു നേരെയുള്ള ആക്രമണത്തിനു പിന്നില്‍ ഹൂതികളാണെന്നായിരുന്നു സഊദിയുടെ വാദം. ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതികള്‍ രംഗത്തെത്തുകയും ചെയ്തു. ആക്രമണത്തിനു പിന്നില്‍ ഇറാന്‍ ആണെന്നായിരുന്നു സഊദിയുടെയും അമേരിക്കയുടെയും ആരോപണം. ഇത് ഇറാന്‍ നിഷേധിക്കുകയും ചെയ്തിരുന്നു. ആക്രമണമുണ്ടായ സെപ്റ്റംബറില്‍ അരാംകോയുടെ എണ്ണവില്‍പ്പന തകിടം മറിഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമം; അഞ്ചുപേര്‍ പിടിയില്‍

National
  •  13 days ago
No Image

ജബൽ അലി റോഡിൽ ബസുകൾ കൂട്ടിയിടിച്ച് 25 പേർക്ക് പരുക്ക്; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  13 days ago
No Image

ഇനി പതിനാറിൻ്റെ കളി- ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

Football
  •  13 days ago
No Image

വല്ലിപ്പക്കൊപ്പം പ്രാര്‍ഥനകള്‍ ഏറ്റുവാങ്ങി കുഞ്ഞുമോളും; ഖാംനഈക്കൊപ്പം ചെറുമകളുടെ മയ്യിത്തും, കാണുന്നവരില്‍ നോവുണര്‍ത്തി പാല്‍മണം മാറാത്ത കുരുന്നിന്റെ ചിത്രം

International
  •  13 days ago
No Image

എല്‍.പി.ജി പ്രതിസന്ധി ഏഴ് ദിവസത്തിനകം പരിഹരിക്കും; 'ഇന്ത്യ ഫസ്റ്റ്' നയം ഊര്‍ജ്ജമേഖലയെ കരകയറ്റിയെന്ന് മോദി

National
  •  13 days ago
No Image

13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Kerala
  •  13 days ago
No Image

24 മണിക്കൂറിനിടെ അഞ്ച് പള്ളികളുടെ ഭാഗങ്ങള്‍ പൊളിച്ച് യു.പി സര്‍ക്കാര്‍; നടപടി റോഡ് വികസനത്തിന്

National
  •  13 days ago
No Image

ബെംഗളൂരുവില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ചു; അഞ്ച് യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പരുക്ക്

National
  •  13 days ago
No Image

ഇത്തിഹാദ് റെയിൽവേ സ്റ്റേഷൻ നിർമ്മാണം; ഷാർജയിലെ പ്രധാന റൂട്ടുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

uae
  •  13 days ago
No Image

ഒ.ടി.ടി ഉള്ളടക്കങ്ങളുടെ പൈറസി; ടെലഗ്രാമിന് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്

National
  •  13 days ago