HOME
DETAILS

കുരുമുളകിനും ഇഞ്ചിക്കും കഷ്ടകാലം

  
backup
January 07 2019 | 19:01 PM

%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%ae%e0%b5%81%e0%b4%b3%e0%b4%95%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%87%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82

 


തൊടുപുഴ: കര്‍ഷകരെ കണ്ണീര്‍ കുടിപ്പിച്ച് ഹൈറേഞ്ച് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കുരുമുളകിനും ഇഞ്ചിക്കും വിലയിടിയുന്നു. പ്രളയം ഏക്കറ്കണക്കിന് കൃഷിയിടങ്ങളെയാണ് തരിശാക്കിയത്. വിളനാശവും ഗണ്യമായ ഉല്‍പാദനക്കുറവും നേരിടുന്ന കുരുമുളകിന് കിലോയ്ക്ക് 350 ല്‍ താഴെയാണ് നിലവില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. വിളവെടുപ്പ് സീസണ്‍ പൂര്‍ത്തിയാകാന്‍ ഇനി ചുരുക്കം ദിവസങ്ങളേയുള്ളൂ. ഉല്‍പാദനചെലവും പണിക്കൂലിയും വര്‍ധിച്ച സാഹചര്യത്തില്‍ കുരുമുളക് കര്‍ഷകര്‍ ഏറെ അസംതൃപ്തരാണ്.
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ ഇറക്കുമതി നയമാണ് 650- 700 രൂപ വിലയുണ്ടായിരുന്ന കുരുമുളകിനെ ഇന്നത്തെ പരിതാപകരമായ അവസ്ഥയില്‍ എത്തിച്ചത്. വിയറ്റ്‌നാം കുരുമുളക് ടണ്‍ കണക്കിന് ഇറക്കുമതി ചെയ്ത് മറ്റ് സംസ്ഥാനത്തെ നിലവാരമില്ലാത്ത കുരുമുളകില്‍ കൂട്ടിച്ചേര്‍ത്ത് വന്‍കിട കച്ചവടക്കാര്‍ വിറ്റഴിക്കാന്‍ തുടങ്ങിയതോടെ വിദേശത്ത് ആവശ്യം കുറഞ്ഞു. ഇതോടെ ഉത്തരേന്ത്യന്‍ വ്യാപാരികളും പിന്‍വലിഞ്ഞതോടെ ആഭ്യന്തരവിപണിയിലും കുരുമുളകിന് വിലയിടിവുണ്ടായി. പ്രളയത്തെത്തുടര്‍ന്ന് മണ്ണിന്റെ സ്വഭാവത്തിലും മൂലകങ്ങളുടെ ഘടനയിലുമുണ്ടായ മാറ്റം കുരുമുളക് വള്ളികളില്‍ മഞ്ഞളിപ്പും ദ്രുതവാട്ടവും കുമിള്‍ രോഗവും വ്യാപകമാക്കി. ഇതോടൊപ്പം വളത്തിനും കീടനാശിനികള്‍ക്കും വില കുതിച്ചുയര്‍ന്നതോടെ കുരുമുളക് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ഉല്‍പാദനക്കുറവും വിലത്തകര്‍ച്ചയുംകാരണം ഇഞ്ചി കൃഷിയില്‍നിന്ന് കര്‍ഷകര്‍ പിന്‍വാങ്ങുകയാണ്. ഒക്ടോബറില്‍ 50 രൂപയുണ്ടായിരുന്ന പച്ച ഇഞ്ചിയുടെ വില ഇപ്പോള്‍ 40ല്‍ എത്തി. 160 -170 രൂപയാണ് ചുക്കിന്റെ വില. ഏറ്റവും മികച്ചതിന് 205 രൂപയാണ് കൊച്ചി വിപണിയിലുള്ളത്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഇഞ്ചിയുടെ വിളവെടുപ്പ് നടക്കുന്നത്. ഏതാനും വര്‍ഷം മുന്‍പ് 250 രൂപ വരെ ചുക്കിന് ലഭിച്ചിരുന്നു. തൊഴിലാളിക്ഷാമം മൂലം ചുക്ക് ആക്കാതെ ഭൂരിഭാഗം കര്‍ഷകരും ഇഞ്ചി പച്ചയ്ക്ക് വില്‍ക്കുകയാണ്. പച്ച ഇഞ്ചിക്ക് വില ഇടിയുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. പച്ച ഇഞ്ചിക്ക് 75 രൂപയെങ്കിലും ലഭിച്ചെങ്കിലേ കൃഷിയുമായി മുന്നോട്ടുപോകാനാകൂ എന്ന് കര്‍ഷകര്‍ പറയുന്നു.
തൊഴിലാളികള്‍ക്കുള്ള കൂലിയും വളപ്രയോഗവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ കൃഷിക്കായി മുടക്കിയ തുകപോലും പലര്‍ക്കും തിരികെ കിട്ടുന്നില്ല. പൂപ്പല്‍ ബാധമൂലം അധികകാലം ഉണക്കി സൂക്ഷിക്കാനാവാതെ നഷ്ടം സഹിച്ചും വിറ്റഴിക്കേണ്ടിവരികയാണ്. മെയ്, ജൂണ്‍ മാസങ്ങളിലാണ് ഇഞ്ചി കൃഷി ചെയ്യുന്നത്. മഴയുടെ തോതിനെ ആശ്രയിച്ചാണ് ഇതിന്റെ വിളവ്. പ്രധാന നാണ്യവിളകളോടൊപ്പം ഇഞ്ചി കൃഷി ചെയ്യുന്നവരുടെ എണ്ണം കുറയുകയാണ്. സ്വന്തം ആവശ്യത്തിന് മാത്രമായി പലരും കൃഷി പരിമിതപ്പെടുത്തുകയാണ് ഇപ്പോള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദര്‍ഭാജയം; മൂന്നാം രഞ്ജി ട്രോഫി കിരീടം; കേരളത്തിന് നിരാശ

Cricket
  •  16 minutes ago
No Image

ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടഞ്ഞ് ഇസ്‌റാഈല്‍

International
  •  29 minutes ago
No Image

മോഷ്ടിച്ചത് 22 വാഹനങ്ങള്‍, ഒടുവില്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്

Kuwait
  •  43 minutes ago
No Image

ഗസ്സയില്‍ ഇത് മരണം പെയ്യാത്ത പുണ്യമാസം;  റമദാനില്‍ ആക്രമണം വേണ്ടെന്ന യു.എസ് നിര്‍ദേശം അംഗീകരിച്ച് ഇസ്‌റാഈല്‍

International
  •  an hour ago
No Image

പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്

Kerala
  •  2 hours ago
No Image

റൗളാ ശരീഫ് സന്ദര്‍ശനം ഇനി വേഗത്തില്‍; ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ച് നുസുക് ആപ്പ്

Saudi-arabia
  •  2 hours ago
No Image

കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍; ഷെഹ്‌സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ | Shahzadi Khan Case

National
  •  2 hours ago
No Image

ദുബൈ മറീനയില്‍ പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്‍കൊള്ളും

uae
  •  3 hours ago
No Image

ഒരാഴ്ചക്കുള്ളില്‍ പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന

latest
  •  3 hours ago
No Image

ലോകത്തെ പ്രധാന കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം | India Rupees Value

Economy
  •  3 hours ago