HOME
DETAILS

ഫൂലന്‍ ദേവിയുടെ മാതാവും സഹോദരിയും കൊടുംദാരിദ്ര്യത്തില്‍

  
backup
February 23, 2017 | 7:10 PM

%e0%b4%ab%e0%b5%82%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%87%e0%b4%b5%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%be%e0%b4%a4%e0%b4%be%e0%b4%b5%e0%b5%81%e0%b4%82



ജലുവാന്‍(യു.പി): ചമ്പല്‍ കാടുകളെ വിറപ്പിച്ച കൊള്ളക്കാരി ഫൂലന്‍ ദേവിയുടെ മാതാവും സഹോദരിയും ജീവിക്കാനായി കഷ്ടപ്പെടുന്നു. പട്ടിണികൊണ്ട് അതിജീവനം പ്രതിസന്ധിയിലായ ഇവര്‍ എങ്ങനെ ജീവിക്കുമെന്നറിയാതെ കഷ്ടപ്പെടുകയാണ്.
കൊള്ളസംഘം വിട്ട് സാധാരണ ജീവിതത്തിലേക്ക് വന്ന ഫൂലന്‍ ലോക്‌സഭാംഗമായിരിക്കെ 2001 ജൂലൈ 25നാണ് ഡല്‍ഹിയില്‍ വെടിയേറ്റ് മരിക്കുന്നത്. തുടര്‍ന്ന് ഇവരുടെ ബന്ധുക്കളെക്കുറിച്ച് ആരും അന്വേഷിച്ചില്ല. ഇപ്പോഴിതാ കൊടിയ ദാരിദ്ര്യത്തില്‍ കഴിയുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ഫൂലന്റെ മാതാവും സഹോദരിമാരും അവരുടെ  മക്കളും കൊടിയ ദാരിദ്ര്യത്തിലാണെന്ന വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഫൂലന്റെ സഹോദരിയായ രാംകലി ദേവിക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന പണമാണ് ഇവരെ ഇപ്പോള്‍ ജീവിപ്പിക്കുന്നത്.
ഫൂലന്‍ ആയിരുന്നു ഇവര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളുമെല്ലാം നല്‍കിയിരുന്നത്. അവരുടെ മരണത്തോടെ വല്ലാത്ത അനിശ്ചിതത്വമാണ്. ഫൂലന്റെ പേരിലുണ്ടായിരുന്ന കൃഷി ഭൂമി, പെട്രോള്‍ പമ്പ് എന്നിവയെല്ലാം നഷ്ടപ്പെട്ടു. ഇതിനിടയില്‍ പലയിടത്തുനിന്നും ഭീഷണിയും വരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി രാംകലിക്ക് മുലായം സിങ് യാദവ്  ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നല്‍കിയില്ലെന്ന് അവര്‍ പറഞ്ഞു.
സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സര്‍വെ നടത്താനെത്തിയ ഒരു സന്നദ്ധ സംഘടനയാണ് ഇവരുടെ ദൈന്യത മാധ്യമുങ്ങള്‍ക്ക് മുന്നിലെത്തിച്ചത്.  പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കുടിലില്‍ താമസിക്കുന്ന ഇവരെ രാഷ്ട്രീയ നേതൃത്വങ്ങളെല്ലാം അവഗണിക്കുകയാണെന്നും എന്‍.ജി.ഒ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാണക്കേട്' എ.ഐ ഉച്ചകോടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി അഖിലേഷ് യാദവ്

National
  •  3 hours ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ മരണം; സിസേറിയന്‍ നടത്തുന്നതില്‍ കാലതാമസമുണ്ടായി, ഡോ.ബിന്ദുവിന് ഗുരുതരവീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ കൊല്ലം സ്വദേശിനി ഹൃദയാഘാതംമൂലം അന്തരിച്ചു

Kuwait
  •  4 hours ago
No Image

ട്രെയിനുകളിലെ 'സ്ഥിരം മോഷ്ടാവ്' പിടിയില്‍; കൈക്കലാക്കിയത് ഐഫോണും ലാപ്‌ടോപ്പുകളും

Kerala
  •  4 hours ago
No Image

ആറ് സംസ്ഥാനങ്ങളിലെ അന്തിമ വോട്ടര്‍ പട്ടിക പൂര്‍ത്തിയായി; ഏറ്റവും കൂടുതല്‍ ആളുകള്‍ പുറത്തായത് ഗുജറാത്തില്‍, 68 ലക്ഷത്തിലേറെ വോട്ടര്‍മാര്‍, കേരളത്തിലും ഗണ്യമായ കുറവ് 

National
  •  4 hours ago
No Image

അഫ്ഗാനിസ്ഥാനിൽ കയറി പാകിസ്ഥാന്റെ മിന്നലാക്രമണം; നിരവധി ഭീകരരെ വധിച്ചതായി പാകിസ്ഥാൻ, ചാവേർ ആക്രമണങ്ങൾക്ക് തിരിച്ചടി

International
  •  5 hours ago
No Image

'സഊദിവരെ നീളുന്ന ഭൂപ്രദേശം പിടിച്ചെടുത്താലും കുഴപ്പമില്ല'; സയണിസ്റ്റ് അധിനിവേശത്തെ പിന്തുണച്ച് യു.എസ് അംബാസഡര്‍; കടുത്ത പ്രതികരണവുമായി അറബ്, മുസ്‌ലിം രാജ്യങ്ങള്‍ 

International
  •  5 hours ago
No Image

ഒരു ദിവസം 20 രൂപ ലാഭം; മണ്‍പാത്ര വില്‍പ്പനക്കാരന് 1.25 കോടിയുടെ ജിഎസ്ടി നോട്ടിസ്..!

National
  •  5 hours ago
No Image

ശസ്ത്രക്രിയ കഴിഞ്ഞ് ഉപകരണങ്ങള്‍ നീക്കിയതായി നഴ്‌സ് ഉറപ്പ് നല്‍കിയതിന് ശേഷമാണ് തുന്നിട്ടതെന്ന് ഡോക്ടറുടെ മൊഴി;  കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  5 hours ago
No Image

സൂര്യാതപ സാധ്യത; 4 ജില്ലകളിൽ മുന്നറിയിപ്പ്, തെക്കൻ കേരളത്തിൽ വേനൽമഴ, യെല്ലോ അലർട്ട്

Weather
  •  5 hours ago