
നോവലെഴുത്തിന്റെ പുതുവഴി
ഇ.കെ റശീദ് വാഫി#
സമകാലിക അറബ് സാഹിത്യകാരന്മാരില്‍ പ്രശസ്തനായ ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ അശ്‌റഫ് അബുല്‍ യസീദിന്റെ പുതിയ നോവല്‍ 'അത്തുര്‍ജുമാന്‍' ഉറക്കമിളിച്ചിരുന്നാണു വായിച്ചുതീര്‍ത്തത്. നോവലിനെപ്പറ്റിയുള്ള വിലയിരുത്തലുകള്‍ അറബ് സാഹിത്യലോകത്ത് പലയിടങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നു. ആധുനിക അറബ് സാഹിത്യത്തില്‍ ശക്തമായ സാന്നിധ്യം അടയാളപ്പെടുത്തുന്ന രചനകളില്‍ മുഖ്യസ്ഥാനം ഈ നോവലിനുണ്ടാവുമെന്നതില്‍ സംശയമില്ല. മധുരമായ ഗദ്യം കൊണ്ടും അവതരണശൈലി കൊണ്ടും നോവല്‍ വ്യത്യസ്തത പുലര്‍ത്തുന്നു.
നിരവധി പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെങ്കിലും അശ്‌റഫ് ദാലി എന്ന പേരില്‍ അറിയപ്പെടുന്ന അശ്‌റഫ് അബുല്‍ യസീദിന്റെ 'അത്തുര്‍ജുമാന്‍' വായിക്കാന്‍ തുടങ്ങുമ്പോള്‍ അവയില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരു അനുഭവതലം പ്രതീക്ഷിച്ചിരുന്നു. 354 പുറങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന നോവല്‍ വായിച്ചുതീര്‍ന്നപ്പോള്‍ ആ പ്രതീക്ഷ ഒട്ടും അസ്ഥാനത്തായില്ല. പുത്തന്‍ ആവിഷ്‌കാരത്തിന്റെ മനോഹാരിത കൊണ്ട് ഓരോ കഥാപാത്രവും മായാതെ മനസില്‍ തങ്ങിനില്‍ക്കുന്നു.
ഇറാഖിന്റെ കുവൈത്ത് അധിനിവേശ കാലത്ത് ഭര്‍ത്താവിനെ നഷ്ടപ്പെട്ട എഴുത്തുകാരി ഫൗസിന്റെ തീവ്രമായ ജീവിതാനുഭവങ്ങളെയാണ് നോവല്‍ വരച്ചുകാണിക്കുന്നത്. ഫൗസിന് തുണ നഷ്ടപ്പെട്ട് ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം നടന്ന സംഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തം. നോവലിലെ മുഖ്യകഥാപാത്രം, ഈജിപ്തിലെ വിവര്‍ത്തകന്‍ മുഹ്‌സിനുമായി ഫൗസ് പ്രണയത്തിലാവുന്നു. ഫൗസാണ് അദ്ദേഹത്തിന് കുവൈത്തില്‍ ജോലി ഏര്‍പ്പാടാക്കുന്നത്. പിന്നീട് അവര്‍ ഒരുമിച്ചുജീവിക്കാന്‍ തീരുമാനിക്കുന്നു. പക്ഷെ, ദൈവവിധി മറ്റൊന്നായിരിന്നു. പെട്ടെന്നൊരുനാള്‍ മുഹ്‌സിന് തലക്ക് എന്തോ ആഘാതമേല്‍ക്കുകയും സ്വബോധം നഷ്ടപ്പെട്ട് കിടപ്പിലാകുകയും ചെയ്യുന്നു.
ഇരുപത്തിയെട്ട് അധ്യായങ്ങളിലായി നീണ്ടുകിടക്കുന്ന നോവല്‍ അത്രയും കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്നു. അതില്‍ രണ്ടു കഥാപാത്രങ്ങള്‍ ഇന്ത്യക്കാരുമാണ്. ജോലി, സൗഹൃദം, കുടുംബം തുടങ്ങിയ ജീവിതത്തിലെ വ്യത്യസ്തതലങ്ങളാണ് അവരെ ഒരുമിപ്പിക്കുന്നത്. ഒടുവില്‍ എല്ലാവരും ഒരുമിക്കുന്ന ഒറ്റ കഥയായി മാറുന്നു. കഥാപാത്രങ്ങള്‍ വ്യത്യസ്ത ദേശക്കാരായതുകൊണ്ടു തന്നെ അവര്‍ക്കിടയിലെ ഭാഷാവൈവിധ്യങ്ങളെ നോവലില്‍ കൊണ്ടുവരാനും അശ്‌റഫ് ദാലി ശ്രമിച്ചിട്ടുണ്ട്.
അതിജീവനം, പ്രവാസം, തീക്ഷ്ണമായ യാത്രാനുഭവം തുടങ്ങിയ കാര്യങ്ങളെല്ലാം നോവലില്‍ വിഷയീഭവിക്കുന്നുണ്ട്. മുഖ്യ കഥാപാത്രങ്ങളുടെ പരദേശത്തെ ജീവിതത്തിന്റെ ആവിഷ്‌കാരമാണ് നോവലെന്നു പറയാം. പ്രവാസികള്‍ക്കു സവിശേഷമായ ജീവിതാനുഭവങ്ങളുണ്ട്. ജന്മനാടിന്റെ കൊച്ചുവൃത്തത്തെ ഭേദിച്ചു പുറത്തു കടന്നുപോയവരാണവര്‍. വലിയ ജീവിത യാഥാര്‍ഥ്യങ്ങളുമായി അവര്‍ ഏറ്റുമുട്ടുന്നു. പ്രവാസമാണു പലപ്പോഴും അനുഭവതീക്ഷ്ണതയുള്ള എഴുത്തുകാരെ സൃഷ്ടിക്കുന്നത്. തലമുറകളായി തുടരുന്ന മനുഷ്യന്റെ പ്രവാസജീവിതത്തിന്റെ അനുഭവസാക്ഷ്യങ്ങള്‍ തന്മയത്വത്തോടെയും കാല്‍പനികതയുടെ ചാരുത നിലനിര്‍ത്തിയും എഴുത്തുകാരന്‍ അവതരിപ്പിക്കുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റപ്പെട്ടുപോവുന്ന അനുഭവം ഉണ്ടായപ്പോഴാണല്ലോ ലോകസാഹിത്യത്തില്‍ തന്നെ ക്ലാസിക് രചനകള്‍ ഉണ്ടായത്.
കാഥാകൃത്തിന്റെ ജീവിതത്തില്‍നിന്നു പറിച്ചുനട്ട ഒരു ഏടായി നോവലിനെ വായിക്കാവുന്നതാണ്. വര്‍ഷങ്ങളോളം പ്രവാസജീവിതം നയിച്ചയാളാണ് അശ്‌റഫ് ദാലി. ജീവിതത്തിന്റെ വലിയൊരു ഭാഗം കുവൈത്തിലായിരുന്നു. കുവൈത്ത് പശ്ചാത്തലമാക്കിയാണ് നോവലിന്റെ കൂടുതല്‍ ഭാഗവും എഴുതപ്പെട്ടതെന്നത് അതുകൊണ്ടു തന്നെ സ്വാഭാവികം. ലോകസഞ്ചാരിയായ നോവലിസ്റ്റിന്റെ ആത്മകഥ കൂടിയാണ് നോവലെന്നും പറയാം. ഇരുപത്തിയെട്ട് കഥാപാത്രങ്ങളെ എടുത്തുവച്ചു തന്റെ ജീവിതചിത്രം വരച്ചുകാണിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.
2017ലാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. ഈജിപ്തിലെ മുഅസ്സസത്തു പത്താനയാണു പ്രസാധകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദോഹയിലെ ഇസ്‌റാഈൽ ആക്രമണത്തിന് വൈകാതെ മറുപടി; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ
qatar
• 7 days ago
മദ്യപിച്ച് വാഹന പരിശോധന: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
Kerala
• 7 days ago
മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു
Kerala
• 7 days ago
ലെബനനിലെയും സുഡാനിലെയും ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി സഊദി അറേബ്യ; 6,197 പേർക്ക് ഭക്ഷണം വിതരണം ചെയ്തു
Saudi-arabia
• 7 days ago
സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന അവനെ അടുത്ത കളിയിൽ ഇന്ത്യ ഒഴിവാക്കും: മുൻ ഇന്ത്യൻ താരം
Cricket
• 7 days ago
ഡൽഹി - കാഠ്മണ്ഡു സ്പൈസ്ജെറ്റ് വിമാനത്തിന്റെ ടെയിൽ പൈപ്പിൽ തീ; വിമാനം പരിശോധനകൾക്കായി ബേയിലേക്ക് മടങ്ങി
National
• 7 days ago
'മുസ്‌ലിംകളുടെ തലവെട്ടും, തങ്ങള്‍ക്ക് നേരെ കല്ലെറിയുന്നവരെ ജീവനോടെ കുഴിച്ചു മൂടാന്‍ വരെ ഹിന്ദുക്കള്‍ക്ക് അധികാരമുണ്ട്' റാലിക്കിടെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്
National
• 7 days ago
അവൻ ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാണ്: സൂര്യകുമാർ യാദവ്
Cricket
• 7 days ago
'ആക്രമണം ഭരണകൂട ഭീകരത, നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് നെതന്യാഹുവിനെ' ഇസ്‌റാഈല്‍ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഖത്തര്‍ പ്രധാനമന്ത്രി
International
• 7 days ago
ശാസ്ത്രീയ അടിത്തറയും, ആരോഗ്യ വിദഗ്ദരുടെ അംഗീകാരവും ഇല്ലാത്ത ഉൽപന്നം പ്രമോട്ട് ചെയ്തു; സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ നിയമനടപടികൾ ആരംഭിച്ച് യുഎഇ
uae
• 7 days ago
ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിനൊപ്പം അഭിഷേക് ശർമ്മ
Cricket
• 7 days ago
സൈപ്രസിൽ ട്രേഡ് യൂണിയൻ പണിമുടക്ക്; ലാർക്കാനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്
uae
• 7 days ago
ധോണി, കോഹ്ലി, രോഹിത് എല്ലാവരെയും കടത്തിവെട്ടി; ടി-20യിൽ ചരിത്രമെഴുതി സ്കൈ
Cricket
• 7 days ago
'വെറുമൊരു കളിയാണ്, അത് നടക്കട്ടെ' ഇന്ത്യ-പാക് മത്സരത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി
National
• 7 days ago
ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങി, ശബരിമലയിലെ സ്വര്‍ണ്ണപ്പാളി ഉടന്‍ തിരിച്ചെത്തിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്
Kerala
• 7 days ago
ഓൺലൈനിൽ അപരിചിതരുമായി ഇടപഴകുന്നവർ ജാഗ്രത; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 7 days ago
9/11 ആക്രമണം ഇറാഖിലേക്ക് കടന്നു കയറാനുള്ള അമേരിക്കൻ തന്ത്രമോ; ലക്ഷ്യം വെച്ചത് സദ്ദാമിനെയോ
International
• 7 days ago
സഊദിയിൽ വേനൽക്കാലം അവസാനിക്കുന്നു; അടയാളമായി സുഹൈൽ നക്ഷത്രം
Saudi-arabia
• 7 days ago
പെരുമ്പാമ്പിനെ ഫ്രൈ ചെയ്ത് കഴിച്ചു; യുവാക്കള്‍ അറസ്റ്റില്‍
Kerala
• 7 days ago
അപകടത്തിൽ പരുക്കേറ്റ് മരണപ്പെട്ട ഐസക്കിന്റെ ഹൃദയം ഇനി അജിനിൽ മിടിക്കും; ഹൃദയപൂർവം കൊച്ചിയിലേക്ക്
Kerala
• 7 days ago
ഫുട്ബോൾ മാമാങ്കത്തിന് ഇനി കേവലം ഒമ്പത് മാസം മാത്രം; ടിക്കറ്റുകൾ എങ്ങനെ സ്വന്തമാക്കാമെന്നറിയാം
uae
• 7 days ago