HOME
DETAILS

പ്രതിപക്ഷ പ്രതിഷേധം: മനങ്ഗാഗ്‌വെ സിംബാബ്‌വെയിലേക്ക് മടങ്ങി

  
Web Desk
January 22 2019 | 19:01 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%ae%e0%b4%a8%e0%b4%99


ഹരാരെ: പെട്രോള്‍ വില വര്‍ധനവിനെതിരേയുള്ള പ്രതിപക്ഷ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് വിദേശ യാത്രയിലായിരുന്ന സിംബാബ്‌വെ പ്രസിഡന്റ് എമേഴ്‌സന്‍ മനങ്ഗാഗ്‌വെ രാജ്യത്തേക്ക് മടങ്ങിയെത്തി.
ദാവോസിലെ സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട പ്രസിഡന്റ് തിങ്കളാഴ്ച രാത്രിയാണ് തിരിച്ചെത്തിയത്. പ്രതിഷേധക്കാരെ നേരിടുന്നതിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പാളിച്ചകള്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടിയായ മൂവ്‌മെന്റ് ഫോര്‍ ഡെമോക്രാറ്റിക് ചെയ്ഞ്ചിന്റെ (എം.ഡി.സി) നേതൃത്വത്തിലാണ് എണ്ണ വില വര്‍ധനവിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നത്. വിലയില്‍ 150 ശതമാനം വര്‍ധനവാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
ഇന്ധന കുറവ് പരിഹരിക്കാനാണ് വിലവര്‍ധിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ധന വിലയുള്ള രാജ്യമാണ് സിംബാബ്‌വെയെന്നാണ് ഗ്ലോബല്‍ പെട്രോള്‍ പ്രൈസ് ഡോട് കോം റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതിഷേധക്കാരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും പൊലിസ് വെടിവയ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടെന്നും എം.ഡി.സി പറഞ്ഞു.
78 പേര്‍ക്കു പരുക്കേറ്റു.
പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്ന് സിംബാബ്‌വെ സര്‍ക്കാരിനോട് യു.എന്‍ ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ സര്‍ക്കാര്‍ കഴിഞ്ഞാഴ്ച റദ്ദാക്കിയെങ്കിലും ഇവ പുനഃസ്ഥാപിക്കാന്‍ ഹൈക്കോടതി പിന്നീട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
പ്രതിഷേധക്കാരെ നേരിടുന്നതിന്റെ മറവില്‍ നാല് പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്‌തെന്ന് എം.ഡി.സി നേതാവ് നെല്‍സണ്‍ ചാമിസ പറഞ്ഞു.
പ്രതിഷേധക്കാര്‍ നേരെ വെടിയുതിര്‍ക്കുകയും തെരുവില്‍ നേരിടുകയും ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടി ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 days ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 days ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  5 days ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  5 days ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  5 days ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  5 days ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  5 days ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  5 days ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  5 days ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  5 days ago