HOME
DETAILS

ആലപ്പുഴയില്‍ കെ.സി കളത്തില്‍; ഇടതില്‍ ചിത്രം അവ്യക്തം

  
backup
January 27, 2019 | 7:00 PM

alappuzha-u-h-sideeq-todays-article-28-jan-2019

യു.എച്ച് സിദ്ദീഖ്#


ചുവരെഴുത്തുകളില്‍ നിറഞ്ഞ് കെ.സി വേണുഗോപാല്‍ ലോക്‌സഭയിലേക്ക് മൂന്നാം അങ്കം ഉറപ്പിച്ച് ഇറങ്ങിയിട്ടും എതിര്‍പാളയങ്ങളില്‍ അവ്യക്തത. മോഹന്‍ലാല്‍ വരുമോ ഇല്ലയോ എന്ന സിനിമാ ഡയലോഗ് പോലെ കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍ ഉണ്ടാവുമോ ഇല്ലയോ എന്നതിനെക്കുറിച്ച് അന്തരീക്ഷത്തില്‍ അശരീരി ഉയരുന്നുണ്ട്. എന്നാല്‍, കെ.സി വേണുഗോപാലിനെ മുന്നില്‍ നിര്‍ത്തി യു.ഡി.എഫ് ആദ്യഘട്ട പ്രചാരണത്തിന് തന്നെ തുടക്കമിട്ടു. യു.ഡി.എഫില്‍ കെ.സി വേണുഗോപാല്‍ അല്ലാതെ മറ്റാരും ചിത്രത്തിലേയില്ല.


സംഘടനാ ചുമതയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കെ.സി മാറിയതോടെ ആലപ്പുഴയില്‍ അദ്ദേഹം മത്സരത്തിനുണ്ടാവുമോ എന്ന ചര്‍ച്ച പലകോണുകളില്‍ നിന്നും ഉയര്‍ന്നെങ്കിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ അതിനൊന്നും ചെവികൊടുത്തിട്ടില്ല. ആലപ്പുഴ മണ്ഡലത്തില്‍ കെ.സി തന്നെ സ്ഥാനാര്‍ഥി എന്നുറപ്പിച്ച് പ്രവര്‍ത്തകര്‍ ചുവരെഴുത്തുകളുമായി സജീവമാണ്. മണ്ഡലത്തിലെ പ്രമുഖരെയെല്ലാം സന്ദര്‍ശിച്ചു ആദ്യഘട്ട പ്രചാരണത്തിന് കെ.സി നേരത്തെ തന്നെ തുടക്കമിട്ടിരുന്നു. അനായാസം ജയിച്ചു കയറാവുന്ന സീറ്റില്‍ കെ.സിയെ മാറ്റി പരീക്ഷണത്തിന് യു.ഡി.എഫ് തയാറല്ലെന്ന് ജില്ലാ നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം തന്നെ മത്സരിക്കുമെന്ന് ഡി.സി.സി നേതൃത്വവും ഉറപ്പിക്കുന്നു.
ദേശീയതലത്തില്‍ സംഘടനാ ചുമതലയുമായി ഓടിനടക്കുമ്പോഴും മണ്ഡലത്തിലും കെ.സി സജീവമാണ്. കെ.സിയെക്കാള്‍ വിജയസാധ്യതയുള്ള മറ്റൊരു പേര് ആലപ്പുഴയില്‍ പകരം വയ്ക്കാന്‍ യു.ഡി.എഫിനില്ല. കെ.സി മത്സരരംഗത്ത് ഉണ്ടാവുമോ ഇല്ലയോ എന്നത് സംബന്ധിച്ച അന്തിമതീരുമാനം രാഹുല്‍ ഗാന്ധിയുടേതാണ്. അദ്ദഹം മത്സരിക്കില്ലെന്ന അന്തിമതീരുമാനം വന്നാല്‍ മാത്രമേ മറ്റു പേരുകള്‍ ഉയരൂ.
കെ.സി മാറിയാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍, എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയ പേരുകള്‍ ഉയരുന്നുണ്ട്. മത്സരരംഗത്തേക്കില്ലെന്ന് സുധീരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷാനിമോള്‍ ഉസ്മാന് ആലപ്പുഴയേക്കാള്‍ താല്‍പര്യം വയനാടിനോടാണ്. കെ.സി മാറിയാല്‍ പകരം പി.സി വിഷ്ണുനാഥിനാവും പ്രഥമ പരിഗണന.


ആലപ്പുഴ തിരികെ പിടിക്കാന്‍ ലക്ഷ്യമിട്ട് ഇടതുപക്ഷത്ത് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ സജീവമാണെങ്കിലും സ്ഥാനാര്‍ഥി ആരാവുമെന്നതില്‍ വ്യക്തതയില്ല. കെ.സിയെ നേരിടാന്‍ സി.പി.എമ്മിലെ പ്രമുഖര്‍ക്കൊന്നും താല്‍പര്യമില്ല. പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, അരൂര്‍ എം.എല്‍.എ എ.എം ആരിഫ്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് അംഗം ദലീമ ജോജോ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ആരിഫ് മികച്ച സ്ഥാനാര്‍ഥിയാണെന്ന നിര്‍ദേശമാണ് ജില്ലാ നേതൃത്വം മുന്നോട്ടു വച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുകള്‍ക്കൊപ്പം ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ ആരിഫിന് കഴിയുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
എം.എ ബേബി മത്സരിക്കാന്‍ എത്തിയേക്കുമെന്നും കേള്‍ക്കുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള ബേബി ആലപ്പുഴയില്‍ സുപരിചിതനാണ്. ദേശീയ നേതൃത്വത്തിന്റെ ഭാഗമായ ബേബിയുടെ നിലപാടും സ്ഥാനാര്‍ഥി കാര്യത്തില്‍ നിര്‍ണായകമാണ്. കഴിഞ്ഞ തവണ കെ.സിയോട് മത്സരിച്ചു തോറ്റ സി.ബി ചന്ദ്രബാബുവിന്റെ പേരും പരിഗണനയിലുണ്ട്. വനിതയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ദലീമ ജോജോണ്ട്യായിരിക്കും പരിഗണിക്കുക.


എന്‍.ഡി.എയില്‍ ആലപ്പുഴ സീറ്റ് ബി.ഡി.ജെ.എസിനാണെന്ന് ധാരണയായിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ഥി ആവണമെന്ന താല്‍പര്യം ബി.ജെ.പി മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍, തുഷാര്‍ മത്സരത്തിനുണ്ടാവില്ല. പകരം ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ രംഗത്തിറക്കാനാണ് സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുട്ടനാട്ടില്‍ മികച്ച പോരാട്ടം കാഴ്ചവയ്ക്കാന്‍ സുഭാഷ് വാസുവിനു കഴിഞ്ഞിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിക്ഷേപകരെ ഇതിലേ ഇതിലേ; നിക്ഷേപക സൗഹൃദമാകാൻ കേരളം

Kerala
  •  12 days ago
No Image

ഹൈഡ്രോഫോയിൽ ജലഗതാഗതം: വിജയമാതൃക കേരളത്തിലേക്ക്

Kerala
  •  12 days ago
No Image

'ഓപ്പറേഷൻ തൂഫാൻ': വെള്ളിയാഴ്ച പള്ളികളിൽ ബോധവൽക്കരണം നടത്താൻ ഖത്തീബുമാർക്ക് ജിഫ്‌രി തങ്ങളുടെ ആഹ്വാനം

Kerala
  •  12 days ago
No Image

സഊദി തീരങ്ങളിൽ ആയിരത്തിലധികം പുരാവസ്തുക്കൾ; 1,293 സമുദ്ര പൈതൃക കേന്ദ്രങ്ങൾ കണ്ടെത്തി

Saudi-arabia
  •  12 days ago
No Image

എബോള ഭീതി ഒഴിയുന്നു; സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ് 

Kerala
  •  12 days ago
No Image

ലഹരിക്കെതിരെ കൈകോർത്ത് ആഭ്യന്തര വകുപ്പും സമസ്തയും; ജിഫ്‌രി തങ്ങൾക്ക് 'തൂഫാൻ വാരിയർ' ബാഡ്ജ് നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  12 days ago
No Image

കിഫ്ബി പൂട്ടിക്കെട്ടാൻ സർക്കാർ? അനുമതി നൽകിയ പദ്ധതികൾക്കും പണം നൽകില്ല; നിർണായക നീക്കം

Kerala
  •  12 days ago
No Image

സുരക്ഷിതമായ കാല്‍നടയാത്ര പൗരന്റെ മൗലികാവകാശം; പ്രത്യേക നിയമം നിര്‍മ്മിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം

National
  •  12 days ago
No Image

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം; കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് എം.എൽ.എ ഏറ്റെടുക്കും

Kerala
  •  12 days ago
No Image

കോഴിക്കോട്ട് വീണ്ടും പനിമരണം; മാവൂരിൽ 54കാരി മരിച്ചു, ഷിഗെല്ലയെന്ന് സംശയം

Kerala
  •  12 days ago