HOME
DETAILS

നെഞ്ചിടറി വിശ്വാസികൾ: സഊദിയടക്കം ഗൾഫ് നാടുകളിൽ വിശ്വാസികൾ ജുമുഅക്ക് പകരം വീടുകളിൽ വെച്ച് ദുഹ്ർ നിസ്കരിച്ചു തൃപ്തിയടഞ്ഞു

  
Web Desk
March 20 2020 | 16:03 PM

imam-of-the-prophets-mosque-reminds-that-god-must-seek-forgiveness-and-repent-from-all-sin123
      മക്ക: സഊദി അറേബ്യയടക്കം വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് വിശ്വാസികൾക്ക് നെഞ്ചിടറിയ ദിനമായിരുന്നു. പലർക്കും ജീവിതത്തിൽ തന്നെ ആദ്യമായുണ്ടായ നീറുന്ന അനുഭവവും. കൊവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ പള്ളികളിലെ അഞ്ചു നേരത്തെ സംഘടിത നിസ്കാരത്തോടൊപ്പം ജുമുഅ നിസ്കാരവും പാടെ നിർത്തി വെച്ചതിനാൽ വിശ്വാസികൾ ഇന്നലെ വിങ്ങുന്ന ഹൃദയത്തോടെ വീടുകളിലും റൂമുകളിലും വെച്ച് ദുഹ്ർ നിസ്കരിച്ചു സംതൃപ്തി അടയുകയായിരുന്നു. വെള്ളിയാഴ്ചകളിൽ വളരെ നേരത്തെ പള്ളികളിൽ ഇടം പിടിച്ചു വിവിധ സുന്നത്തുകളും ഔറാദുകളും വർഷങ്ങളായി പതിവാക്കിയവർക്ക് ഏറെ വേദനാജനകമായിരുന്നു ഇന്നലത്തെ വെള്ളിയാഴ്ച ദിനം. 
     ഇസ്‌ലാമിക രാജ്യങ്ങളായതിനാൽ ഗൾഫ് നാടുകളിൽ ചെറുതും വലുതുമായ ആയിരക്കണക്കിന് പള്ളികളാണുള്ളത്. അവിടങ്ങളിൽ ഒന്നും തന്നെ ഇന്നലെ ജുമുഅ നിസ്കാരം നടന്നിരുന്നില്ല. ആകെ നടന്നത് വിശുദ്ധ മക്കയിലെയും മദീനയിലും ഹറം പള്ളികളിൽ മാത്രമായിരുന്നു. അത് തന്നെ വളരെ കർശനമായി ചുരുങ്ങിയ ആളുകളെ മാത്രമായിരുന്നു കടത്തി വിട്ടത്. ആളുകളെ കൂടുന്നത് ഒഴിവാക്കാനായി ഇവിടങ്ങളിൽ മുറ്റത് വെച്ചുള്ള നിസ്കാരങ്ങളും ഒഴിവാക്കിയിരുന്നു. സഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, യു എ ഇ എന്നീ രാജ്യങ്ങള്‍ പള്ളികളാണ് അധികൃതർ താത്കാലികമായി  അടച്ചിട്ടത്.
 
      കോവിഡ് 19  കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ഗള്‍ഫ് രാജ്യങ്ങളെ  നയിച്ചത്. വിവിധ രാജ്യങ്ങളിലെ ഇസ്‌ലാമിക ഔഖാഫ് മന്ത്രാലയങ്ങളും ഇസ്‌ലാമിക പണ്ഡിത സഭകളുമാണ് ഇത് പ്രഖ്യാപിച്ചത്. വൈറസ് വ്യാപനം ശക്തമായ കുവൈത്ത് ഒരാഴ്ച മുമ്പെ ഈ മാതൃക പിന്തുടര്‍ന്നു. പിന്നീടാണ് വിവിധ രാജ്യങ്ങളിൽ ഇത് നടപ്പിലാക്കിയത്. സാധാരണ ബാങ്കുവിളിക്കിടെ 'സ്വല്ലൂ ഫി ബുയൂതിക്കും' (നിങ്ങളുള്ള സ്ഥലങ്ങളില്‍ തന്നെ നമസ്‌ക്കരിക്കുക) ചേര്‍ത്താണ് ഇപ്പോൾ ഈ രാജ്യങ്ങളിൽ ബാങ്ക് വിളിക്കുന്നത്. പലയിടത്തും മുഅദിനുകൾ കണ്ഡമിടറിയാണ് ഇത് വിളിച്ചു പറയുന്നത്.
 
     അതേസമയം, മക്കയിലും മദീനയിലും സാധാരണ രീതിയിൽ തന്നെ ജുമുഅ നിസ്കാരവും പ്രാർത്ഥനയും നടന്നു. ശക്തമായ നിയന്ത്രണത്തോടെ കുറഞ്ഞ ആളുകളാണ് പങ്കെടുത്തത്. മക്കയിൽ ഡോക്ടർ ശൈഖ് ഉസാമത് ബിൻ അബ്ദുല്ലാഹ് അൽ ഖയാതുംമദീനയിൽ ഇമാം ഡോക്ടർ അഹ്‌മദ്‌ ബിൻ ത്വാലിബും ജുമുഅ ഖുത്വുബ നിസ്കാരങ്ങൾക്ക് നേതൃത്വം നൽകി. നിലവിലെ സാഹചര്യങ്ങൾ നീങ്ങുന്നതിനു ഖുതുബയിൽ പ്രത്യേകം പ്രാർത്ഥനയും ഉൾകൊള്ളിച്ചിരുന്നു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  7 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago