HOME
DETAILS

യോഗ പരിശീലനം നിര്‍ബന്ധമാക്കി വീണ്ടും സി.ബി.എസ്.ഇ സര്‍ക്കുലര്‍

  
Web Desk
June 20 2016 | 02:06 AM

%e0%b4%af%e0%b5%8b%e0%b4%97-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%ae%e0%b4%be

തൃശൂര്‍: സ്‌കൂളുകളില്‍ യോഗ പരിശീലനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സി.ബി.എസ്.ഇ സര്‍ക്കുലര്‍ വീണ്ടും. ആറാംക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് എല്ലാദിവസവും യോഗ പരിശീലനം നല്‍കണമെന്നാണ് നിര്‍ദേശം.

ജൂണ്‍ 21ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് യോഗ പരിശീലനം നടത്തണമെന്ന സര്‍ക്കുലര്‍ കഴിഞ്ഞവര്‍ഷവും പുറത്തിറക്കിയിരുന്നെങ്കിലും പൊതുകായിക പരിശീലന പദ്ധതിയുടെ ഭാഗമാക്കിയിരുന്നില്ല. ഇത് കഴിഞ്ഞവര്‍ഷം വിവിധ മതവിശ്വാസികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

45 മിനുട്ട് നേരം യോഗ പരിശീലനം നടത്തണമെന്നാണ് ഉത്തരവ്. ഇതില്‍ രണ്ട് മിനുട്ട് നമസ്‌കാര മുദ്രയിലും യോഗ മുദ്രാസനയിലും ഇരുന്നുകൊണ്ട് മൂന്നുവട്ടം ഓംകാരം മുഴക്കി അഗ്നിദേവനെ ആരാധിക്കുന്ന സൂക്തം ചൊല്ലണമെന്നാണ് ഉത്തരവ്. കൂടാതെ യോഗയെ അടിസ്ഥാനമാക്കി സംഗീത പരിപാടികള്‍, ആഘോഷങ്ങള്‍, ചര്‍ച്ചകള്‍, ക്വിസ്, ഡ്രോയിങ് മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. അഗ്നിദേവനെ സ്തുതിക്കുന്ന ഐക്യമത സൂക്തത്തിലെ രണ്ടാം ശ്ലോകം എല്ലാ മതവിശ്വാസികളും ചൊല്ലണം. സ്‌കൂള്‍ അസംബ്ലിയില്‍ ആഴ്ചയില്‍ ഒരു ദിവസം യോഗപ്രദര്‍ശനം നിര്‍ബന്ധമാക്കുകയും വേണം.

ഇതിനായി ഒരു യോഗാധ്യാപകനെ നിയമിക്കണമെന്നും നിര്‍ദേശമുണ്ട്. യോഗയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വര്‍ഷാവസാന പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പ്രത്യേക ഗ്രേഡും നല്‍കും. ഇന്ത്യയിലേയും വിദേശത്തേയും സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കാണ് പുതിയ ഉത്തരവ് ബാധകമാകുക. അതിനിടെ, വിവിധ മതവിശ്വാസികള്‍ക്കിടയില്‍ വ്യാപക എതിര്‍പ്പിന് കാരണമാകാവുന്ന മതവിരുദ്ധ ചടങ്ങുകളുള്‍ക്കൊള്ളുന്നതാണ് പുതിയ ഉത്തരവെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ഇതുകൂടാതെ രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും പ്രവൃത്തിദിവസമാക്കണമെന്ന നിര്‍ദേശവും സി.ബി.എസ്.ഇ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് ശനിയാഴ്ച മാത്രം മദ്‌റസാ പഠനം നടത്തുന്ന വിദ്യാര്‍ഥികളെ ദോഷമായി ബാധിക്കുന്നതിനാല്‍ പിന്‍വലിക്കണമെന്നുള്ള ആവശ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നിട്ടുണ്ടെങ്കിലും പുതിയ ഉത്തരവ് ഇതിനകംതന്നെ നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്. അഞ്ച് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ശനിയാഴ്ച ക്ലാസ് നടക്കുന്നത്.

സിലബസ് പഠിപ്പിച്ചുതീര്‍ക്കുന്നതിനാണ് ശനിയാഴ്ചയും പ്രവൃത്തിദിവസമാക്കുന്നതെന്നാണ് സി.ബി.എസ്.ഇ വാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  15 days ago
No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  15 days ago
No Image

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്

Kerala
  •  15 days ago
No Image

എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച്‌ ഡി.ഇ.ഒ റിപ്പോർട്ട്

Kerala
  •  15 days ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്

International
  •  15 days ago
No Image

വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി

Kerala
  •  15 days ago
No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  16 days ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  16 days ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  16 days ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  16 days ago