HOME
DETAILS

അസിമാനന്ദയെ വെറുതെവിട്ടത് എന്‍.ഐ.എ ചോദ്യംചെയ്യും

  
Web Desk
March 10 2017 | 19:03 PM

%e0%b4%85%e0%b4%b8%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%af%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b1%e0%b5%81%e0%b4%a4%e0%b5%86%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f

ന്യൂഡല്‍ഹി: സംഘപരിവാരം പ്രതിസ്ഥാനത്തുള്ള അജ്മീര്‍ സ്‌ഫോടനക്കേസില്‍ മുഖ്യ ആസൂത്രകന്‍ സ്വാമി അസിമാനന്ദയുള്‍പ്പെടെയുള്ള ഏഴുപേരെ വെറുതെവിട്ട വിചാരണക്കോടതി നടപടിയെ എന്‍.ഐ.എ ചോദ്യംചെയ്യും. അസിമാനന്ദയുള്‍പ്പെടെയുള്ളവര്‍ക്കെതിരേ മതിയായ തെളിവുകളുണ്ടെന്ന് പബ്ലിക് പ്രോസികൂട്ടര്‍ അശ്വിനി ശര്‍മ പറഞ്ഞു.
മൊത്തം 149 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 29 പേര്‍ കൂറുമാറിയതും അസിമാനന്ദയ്‌ക്കെതിരായ കേസില്‍ പരാജയപ്പെടാന്‍ കാരണമായി. ഇതില്‍ പലസാക്ഷികളുടെ മൊഴികളും സി.ആര്‍.പി.സി 164 പ്രകാരം മജിസ്‌ട്രേറ്റിനു മുന്‍പാകെ നല്‍കിയതാണ്. കേസില്‍ ശിക്ഷ പ്രഖ്യാപിക്കുന്ന ഈ മാസം 16 വരെ കാത്തിരിക്കും. അതിനുശേഷം വിചാരണാ കോടതി നടപടിയെ ഉയര്‍ന്ന കോടതിയില്‍ ചോദ്യംചെയ്യുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. മജിസ്‌ട്രേറ്റിനു മുന്‍പാകെ നല്‍കിയ മൊഴിയില്‍ അജ്മീര്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടനങ്ങള്‍ ആസൂത്രണംചെയ്തത് താനാണെന്ന് അസിമാനന്ദ പറഞ്ഞിരുന്നു. മൊഴിയുടെ ഓഡിയോ റെക്കോഡിങ് ഉള്‍പ്പെടെയുള്ള തെളിവുകളും കോടതി പരിഗണിച്ചില്ലെന്നാണ് പ്രോസിക്യൂഷന്റെ പരാതി. ഇതിനു പുറമെ രണ്ടുമാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുകയുണ്ടായി.
ബുധനാഴ്ചയാണ് സ്വാമി അസിമാനന്ദയെ കൂടാതെ ലോകേഷ് ശര്‍മ, ചന്ദ്രശേഖര്‍, ഹര്‍ഷദ് സോളങ്കി, മെഹുല്‍കുമാര്‍, മുകേഷ് വാനി, ഭരത് മോഹന്‍ രതേശ്വര്‍ എന്നിവരെ വെറുതെവിട്ട് ജയ്പൂര്‍ കോടതി ജഡ്ജി ദിനേശ് ഗുപ്ത വിധിപറഞ്ഞത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് അസിമാനന്ദയെ വെറുതെവിടുന്നതെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷി, ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരായ ഭവേശ് പട്ടേല്‍, ദേവേന്ദ്ര ഗുപ്ത എന്നിവരെ കോടതി കുറ്റക്കാരെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.
കേസില്‍ പ്രതികളായ കോഴിക്കോട് ഉള്ള്യേരി സ്വദേശി സുരേഷ് നായര്‍, സന്ദീപ് ഡാംഗേ, രാമചന്ദ്ര കല്‍സാംഗ്രെ എന്നിവരെ പിടികിട്ടാപുള്ളികളായി എന്‍.ഐ.എ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിധിയെ മേല്‍ക്കോടതിയില്‍ ചോദ്യംചെയ്യണമെങ്കില്‍ വിചാരണാ കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഉത്തരവിന്റെ പകര്‍പ്പ് എന്‍.ഐ.എക്ക് ഇതുവരെ ലഭിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  13 minutes ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  44 minutes ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  an hour ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  an hour ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  2 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  2 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  2 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  3 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  3 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  3 hours ago