സ്‌കൂള്‍ സമയ മാറ്റം സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചു; ചര്‍ച്ച അടുത്തയാഴ്ച്ച മന്ത്രി ശിവന്‍കുട്ടി
കണ്ണൂര്‍: സ്‌കൂള്‍ സമയമാറ്റത്തില്‍ സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും സമസ്ത നേതാക്കളുമായി അടുത്തയാഴ്ച്ച ചര്‍ച്ച നടത്തുമെന്നും മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാഭ്യാസവും മതവും കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. സര്‍ക്കാര്‍ സ്‌കൂളുകളിലെ പഠനസമയം വിദ്യാഭ്യാസ നിയമങ്ങള്‍ക്ക് അനുസരിച്ചാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ സമസ്തയ്ക്ക് അവരുടെ അഭിപ്രായം പറയാമെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാണ്. സ്‌കൂള്‍ സമയമാറ്റത്തെക്കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നതിനായി സമസ്തയുടെ നേതാവായ ജിഫ് രി തങ്ങളെ ഫോണില്‍ വിളിച്ചിരുന്നെന്നും ചര്‍ച്ചയ്ക്ക് തയാറാണെന്ന് അദ്ദേഹം അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ സമയമാറ്റ വിഷയത്തില്‍ സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. അതേസമയം ചര്‍ച്ച തീരുമാനം മാറ്റാനല്ല, ബോധ്യപ്പെടുത്താനണെന്നും ശിവന്‍കൂട്ടി കൂട്ടിച്ചേര്‍ത്തു. 47 ലക്ഷം വിദ്യാര്‍ഥികള്‍ കേരളത്തില്‍ പഠിക്കുന്നുണ്ടെന്നും എല്ലാവരുടെയും താല്‍പര്യമാണ് സംരക്ഷിക്കുകയെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഏതെങ്കിലും വിഭാഗത്തിന്റെ വിശ്വാസത്തിനോ പ്രാര്‍ത്ഥനക്കോ എതിരല്ല. പക്ഷേ, കുട്ടികളുടെ വിദ്യാഭ്യസവും അക്കാദമിക മുന്നേറ്റവുമാണ് ഏറ്റവും വലുത്.
സ്‌കൂളുകളിലെ പാദപൂജയെയും ഗവര്‍ണറെയും മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. പാദപൂജ നടത്താനുള്ള ഗവര്‍ണറുടെ ആഗ്രഹം മനസ്സിലിരിക്കുകയേയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. ആര്‍.എസ്.എസ് സംരക്ഷണയില്‍ പാദപൂജ നടത്തിയാല്‍ നിയമപരമായി സ്‌കൂളുകള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളെക്കൊണ്ട് കാല് കഴുകിപ്പിക്കുന്നതിനെ ഗവര്‍ണര്‍ക്ക് എങ്ങനെ അനുകൂലിക്കാന്‍ സാധിക്കുന്നുവെന്നും മന്ത്രി ചോദിച്ചു. സര്‍വകലാശാലകളിലെ ഭരണ സ്തംഭനത്തിന്റെ പൂര്‍ണ ഉത്തരവാദി ഗവര്‍ണറാണെന്നും മന്ത്രി വി. ശിവന്‍കുട്ടി കുറ്റപ്പെടുത്തി. കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായ സാഹചര്യം ഉള്‍ക്കൊണ്ട് ഗവര്‍ണര്‍ രാജിവെക്കുകയാണ് വേണ്ടതെന്നും ശിവന്‍കുട്ടി പറഞ്ഞു
The Samastha Kerala Jem-iyyathul Ulama was reportedly misled regarding the proposed school timing changes in Kerala. Education Minister V. Sivankutty has clarified the issue and announced that discussions on the matter will be held next week to address concerns and finalize decisions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."