HOME
DETAILS

മാതൃസഹായ പദ്ധതി: സംസ്ഥാന വിഹിതമായി 34.34 കോടി അനുവദിച്ചു

  
backup
May 12 2018 | 18:05 PM

maathru-sahaaaya-padhathi

 

തിരുവനന്തപുരം: മാതൃസഹായ പദ്ധതിയില്‍ സംസ്ഥാന വിഹിതമായ 34,33,72,000 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
പദ്ധതിപ്രകാരം ആദ്യപ്രസവത്തിന് 5,000 രൂപ ധനസഹായം ലഭിക്കും. സംസ്ഥാനത്ത് 4,578 ഗുണഭോക്താക്കള്‍ക്കായി 19.79 ലക്ഷം രൂപയാണ് നിലവില്‍ അനുവദിച്ചത്. മൂന്ന് ഗഡുക്കളായി ആധാര്‍ ലിങ്ക്ഡ് അക്കൗണ്ടില്‍ നേരിട്ടാണ് പണം നിക്ഷേപിക്കുക. ഒന്നാം ഗഡുവായി ആയിരം രൂപയാണ് നല്‍കുന്നത്. ഇത് ലഭിക്കാന്‍ ഗര്‍ഭിണികള്‍ രജിസ്റ്റര്‍ ചെയ്യുകയും എം.സി.പി കാര്‍ഡില്‍ രേഖപ്പെടുത്തുകയും വേണം. ഗര്‍ഭാവസ്ഥ ആറുമാസവും ഒരു എ.എന്‍.സിയെങ്കിലും കഴിഞ്ഞവര്‍ക്കാണ് രണ്ടാം ഗഡുവായി 2,000 രൂപ നല്‍കുന്നത്.
മൂന്നാം ഗഡുവായി 2,000 രൂപയാണ് നല്‍കുന്നത്. ഇത് ലഭിക്കാന്‍ കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യണം. കുട്ടിക്ക് ആദ്യഘട്ട പ്രതിരോധ മരുന്നുകളായ ബി.സി.ജി, ഒ.പി.വി, ഡി.പി.ടി, ഹെപ്പറ്റൈറ്റിസ് ബി എന്നിവ നല്‍കിയിരിക്കണം. എം.സി.പി കാര്‍ഡില്‍ രേഖപ്പെടുത്തലുകള്‍ അനിവാര്യവുമാണ്. ആശുപത്രിയിലെ പ്രസവത്തിന് ജെ.എസ്.വൈ പദ്ധതിപ്രകാരം ഒരു ഗര്‍ഭിണിക്ക് 1,000 രൂപക്ക് അര്‍ഹതയുണ്ട്. ആകെ 6,000 രൂപ ധനസഹായം ലഭിക്കും. മറ്റേതെങ്കിലും പദ്ധതിപ്രകാരം മെറ്റേണിറ്റി ബെനിഫിറ്റ് ലഭിക്കുന്നവര്‍ക്കും കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ ഒഴികെ മറ്റെല്ലാ ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും അവരുടെ ആദ്യ പ്രസവത്തിന് ധനസഹായത്തിന് അര്‍ഹതയുണ്ട്.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്കും നിബന്ധനകള്‍ക്കുവിധേയമായി ധനസഹായത്തിന് അര്‍ഹതയുണ്ട്. പി.എം.എം.വി.വൈ പദ്ധതി പ്രകാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈ പദ്ധതിക്കായി 60:40 എന്ന അനുപാതത്തിലാണ് തുക വകയിരുത്തുന്നത്. പദ്ധതി നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 40 ശതമാനം തുകയായ 34.34 കോടി രൂപയാണ് നടപ്പുവര്‍ഷത്തെ വിഹിതത്തില്‍നിന്ന് അനുവദിച്ചത്. 1.42 ലക്ഷം അമ്മമാര്‍ക്കാണ് പദ്ധതിപ്രകാരം ആദ്യഘട്ടത്തില്‍ പ്രയോജനം ലഭിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാഗിങ്ങിന് ഇരയായാല്‍ എന്തു ചെയ്യണം..നാം ആരെ സമീപിക്കണം 

Kerala
  •  15 days ago
No Image

ചാമ്പ്യന്‍സ് ട്രോഫി; ദുബൈയില്‍ വെച്ച് നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളുടെ കൂടുതല്‍ ടിക്കറ്റുകള്‍ ഇന്ന് വില്‍പ്പനക്ക്

latest
  •  15 days ago
No Image

സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ജ്വല്ലറി ഓഫീസില്‍ നിന്ന് മൂന്നു ലക്ഷം ദിര്‍ഹവും സ്മാര്‍ട്ട് ഫോണുകളും തട്ടിയ മൂന്നു പേര്‍ക്ക് തടവുശിക്ഷയും നാടുകടത്തലും

uae
  •  15 days ago
No Image

ചാലക്കുടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

ശുചിത്വക്കുറവ്, അബൂദബിയില്‍ അഞ്ചു റെസ്‌റ്റോറന്റുകളും ഒരു സൂപ്പര്‍മാര്‍ക്കറ്റും അടച്ചുപൂട്ടി

uae
  •  15 days ago
No Image

തോൽവിയിലും ഇടിമിന്നലായി മുംബൈ ക്യാപ്റ്റൻ; സ്വന്തമാക്കിയത്‌ ടി-20യിലെ വമ്പൻ നേട്ടം

Cricket
  •  15 days ago
No Image

യു.എസില്‍ നിന്ന് നാടു കടത്തപ്പെട്ട രണ്ടാം സംഘം ഇന്ത്യയിലെത്തി; ഇത്തവണ 'കയ്യാമ'മില്ലെന്ന് സൂചന 

National
  •  15 days ago
No Image

അവനാണ് ഫുട്ബോളിലെ ഏറ്റവും മോശം താരം: റൊണാൾഡോ നസാരിയോ

Football
  •  15 days ago
No Image

പാലക്കാട് ജില്ല ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല; വനിത വാര്‍ഡിലെ രോഗികളെ മാറ്റി

Kerala
  •  15 days ago
No Image

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി

National
  •  15 days ago