HOME
DETAILS

ഗസയിൽ അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമാകുന്നു; ഇസ്രാഈൽ ഉപരോധം തുടരുന്നു

  
Web Desk
March 05 2025 | 16:03 PM

Gazas shortage of essential goods worsens The Israeli blockade continues

ജറുസലേം: ഇസ്രാഈലിന്റെ കർശന ഉപരോധം മൂലം ഗസയിലെ ജനജീവിതം കൂടുതൽ ദുഷ്‌കരമാകുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഒന്നാം ഘട്ട വെടിനിർത്തലിന് ശേഷം ഇസ്രാഈൽ ഗസയിലേക്കുള്ള എല്ലാ അവശ്യവസ്തുക്കളുടെയും ഒഴുക്ക് തടഞ്ഞിട്ടുണ്ട്. ഇതോടെ, ഇരുപത് ലക്ഷംത്തോളം ഗസ ഭക്ഷണം, ഇന്ധനം, മരുന്നുകൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമം നേരിടുകയാണ്.

16 മാസമായി നീണ്ടുനിലക്കുന്ന യുദ്ധം ഗസയിലെ ജനങ്ങളെ ഗുരുതരമായ അഭയാർത്ഥി ജീവിതത്തിലേക്ക് തള്ളിയിട്ടുണ്ട്. വിദേശ സഹായങ്ങൾ ആശ്രയിച്ചായിരുന്നു ഇവരുടെ ജീവനം. വീടുകൾ നഷ്ടപ്പെട്ടവർ മുതൽ ആശുപത്രികൾക്കാവശ്യമായ ഇന്ധനം വരെ അന്താരാഷ്ട്ര സഹായങ്ങളിലൂടെ ലഭിക്കുന്ന സാഹചര്യമായിരുന്നു. എന്നാൽ, രണ്ടാം ഘട്ട വെടിനിർത്തൽ കരാർ തകരാറിലായതോടെ, ഇസ്രാഈൽ എല്ലാ സഹായവും നിർത്തിയതായാണ് റിപ്പോർട്ട്.

ഉപരോധം നാലാം ദിവസം പിന്നിട്ടപ്പോൾ തന്നെ ഗസയിൽ ഭക്ഷണവും ഇന്ധനവും തികച്ചും അപര്യാപ്തമാവുകയും അവശ്യവസ്തുക്കളുടെ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം രൂപപ്പെടുകയും ചെയ്തു. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോർട്ട് പ്രകാരം, പരമാവധി രണ്ടാഴ്ച മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഭക്ഷണ സാധനങ്ങളാണ് നിലവിൽ അവശേഷിക്കുന്നത്. ഇതിനാൽ, ഭക്ഷണ വിതരണം കൃത്യമായി നിയന്ത്രിക്കേണ്ട സാഹചര്യമാണുണ്ടായത്. വിതരണ വാഹനങ്ങൾക്ക് ആവശ്യമായ ഇന്ധനവും പരിമിതമാണെന്നും സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

ഗസ ഉപരോധം: അന്താരാഷ്ട്ര വിമർശനം

ഇസ്രാഈൽ ഗസയ്ക്ക് മേൽ മാനുഷിക സഹായം തടയുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നും അതിനെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്നും ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം, ഗസ ഉപരോധത്തിന് പുറമെ വെസ്റ്റ് ബാങ്കിൽ, ജെനിനി, തുൽക്കറെം ക്യാംപുകളിലും ആക്രമണങ്ങൾ തുടരുന്നുവെന്നാരോപിച്ച് ഫലസ്തീൻ അധികൃതരും രംഗത്തെത്തി.

ഗസ ഭരണം സംബന്ധിച്ച അറബ് പദ്ധതികൾ തള്ളിയെന്ന് റിപ്പോർട്ട്

ഗസ പുനരധിവാസവുമായി ബന്ധപ്പെട്ട് അറബ് രാഷ്ട്രങ്ങൾ മുന്നോട്ടുവച്ച പ്രമേയം ഇസ്രാഈലും യുഎസും തള്ളിയതായി ബിബിസി റിപ്പോർട്ട്. ഗസയിലെ 2.1 ദശലക്ഷം നിവാസികൾ തങ്ങളുടെ പ്രദേശത്ത് തുടരാൻ അനുമതി നൽകുന്നതിനുള്ള പദ്ധതിയായിരുന്നു ഇത്. ഗസയെ താൽക്കാലികമായി ഒരു സ്വതന്ത്ര കമ്മിറ്റിക്ക് നിയന്ത്രിക്കാനും അന്താരാഷ്ട്ര സമാധാന സേന വിന്യസിക്കാനും അറബ് രാഷ്ട്രങ്ങൾ നിർദേശിച്ചിരുന്നു. ഈ പദ്ധതി ഫലസ്തീൻ അതോറിറ്റിയും ഹമാസും സ്വാഗതം ചെയ്തിരുന്നെങ്കിലും, ഇസ്രാഈൽ-യുഎസ് സഖ്യം ഇത് നിരാകരിക്കുകയായിരുന്നു.

ഗസയിലെ സ്ഥിതി വഷളാകുമ്പോഴും സമാധാന ചർച്ചയ്ക്ക് യാതൊരു പുരോഗതിയുമില്ലെന്നത് പ്രശ്നം കൂടുതൽ ഗൗരവമേറിയതാക്കുന്നുവെന്നതാണ് അന്താരാഷ്ട്രതലത്തിൽ ഉയർന്നു വരുന്ന ആശങ്കയെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷ്യമിട്ടത് ഭാര്യാ പിതാവിനെ മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ വെളിപെടുത്തൽ

Kerala
  •  4 days ago
No Image

ട്രാഫിക് പിഴകളിലെ 50ശതമാനം ഇളവ് ഏപ്രിൽ 18 വരെ മാത്രം; നിർദേശവുമായി സഊദി അറേബ്യ

Saudi-arabia
  •  4 days ago
No Image

സാങ്കേതിക തകരാർ മാത്രമല്ല, സുനിതയുടെ യാത്ര വൈകിയതിന് പിന്നിൽ രാഷ്ട്രീയക്കളികളും? 

International
  •  4 days ago
No Image

സ്വകാര്യ മേഖല ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

പുനരുപയോഗ ഊർജ്ജവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ച് കുവൈത്തും ചൈനയും

Kuwait
  •  4 days ago
No Image

ഗസ്സയുണര്‍ന്നത് മരണം പെയ്ത അത്താഴപ്പുലരിയിലേക്ക്, തെരുവുകള്‍ രക്തക്കളം; ഇന്നും തുടരുന്ന ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണത്തിലെ മരണം 420 കവിഞ്ഞു

International
  •  4 days ago
No Image

മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയില്‍ 

Kerala
  •  4 days ago
No Image

ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം നടന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത വില്യംസിന് സ്വന്തം

International
  •  4 days ago
No Image

തിരികെയെത്തി, ഇനി കരുതലിന്റെ നാളുകള്‍

International
  •  4 days ago
No Image

കൂടുതൽ ആയുധങ്ങൾ വങ്ങിക്കൂട്ടുന്നവരിൽ ഇന്ത്യക്കും പാകിസ്ഥാനും ഒപ്പം സഊദിയും ഖത്തറും?; ഗൾഫ് രാഷ്ട്രങ്ങൾ സ്വയം പ്രതിരോധശേഷി ആർജ്ജിക്കുന്നതിന് കാരണം ഉണ്ട്

qatar
  •  4 days ago