
നിപാ കൈകാര്യം ചെയ്യുമ്പോള്‍
രണ്ടു ദിവസമായി നിപാ വൈറസ് മൂലം ഉണ്ടായ മരണത്തെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ ആണ് മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്നത്. അറിവുള്ളവരും അറിവില്ലാത്തവരും വേണ്ടതും വേണ്ടാത്തതും ഒക്കെ പറയുന്നു. ശരിയും തെറ്റും ആയ നിര്‍ദേശങ്ങള്‍ വാട്ട്സാപ്പില്‍ പറന്നുകളിക്കുന്നു. ഒരു പന്നിപ്പനിക്കാലത്ത് ചൈനയിലെ ക്വറന്റൈനിയില്‍ കുടുങ്ങിയതിന്റെ വ്യക്തിപരമായ അനുഭവവും എബോള വൈറസിനെ നേരിട്ടതില്‍ നിന്ന് യു.എന്‍ നേടിയ പാഠങ്ങളും അടിസ്ഥാനമായി ചില കാര്യങ്ങള്‍ പറയാം.
1. എപ്പോഴും പറയാറുള്ള പോലെ ദുരന്തങ്ങള്‍ വരുന്നതിന് മുന്‍പാണ് തയ്യാറെടുപ്പുകള്‍ വേണ്ടത്. എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാല്‍ പ്ലാന്‍ ചെയ്ത പോലെ 'സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീഡിയര്‍' ഒന്നൊന്നായി നടപ്പിലാക്കുകയാണ് വേണ്ടത്. ഹെല്‍ത്ത് എമര്ജെന്സിക്ക് അങ്ങനെയുള്ള സംവിധാനങ്ങള്‍ കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റിയുടെ അടുത്ത് ഉണ്ടാകും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഇനിപ്പറയുന്ന കാര്യങ്ങള്‍ ആളുകള്‍ക്ക് ഈ വിഷയത്തെ പറ്റി കൂടുതല്‍ അറിവുണ്ടാകാന്‍ വേണ്ടി എഴുതുന്നതാണ്.
2 . തല്ക്കാലം എങ്കിലും വൈറസ് ബാധ കുറഞ്ഞ ഒരു ഭൂപ്രദേശത്തു നിന്നു മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അത് പടരുന്നതായോ പുതിയതായ പ്രദേശങ്ങളില്‍ എന്തെങ്കിലും സംഭവിക്കുന്നതായോ വാര്‍ത്ത ഇല്ല. അതുകൊണ്ടു തന്നെ ഇതൊരു ക്രൈസിസ് സാഹചര്യം ആകാതെ പോകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. അതേസമയം കാര്യങ്ങള്‍ കൂടുതല്‍ വഷളായാല്‍ എന്ത് ചെയ്യണം എന്ന് ചിന്തിക്കുകയും ആവാം.
3. ഏറ്റവും പ്രധാനമായിട്ടുള്ളത് അധികാരികള്‍ ജനങ്ങളോട് സത്യസന്ധമായി വിവരങ്ങള്‍ പങ്കുവയ്ക്കുക എന്നതാണ്. കാര്യങ്ങള്‍ നിയന്ത്രണത്തില്‍ ആണെങ്കിലും അല്ലെങ്കിലും ജനങ്ങള്‍ അതറിയണം. നിയന്ത്രണത്തില്‍ അല്ലെങ്കില്‍ നിയന്ത്രിക്കാന്‍ എന്താണ് ചെയ്യുന്നത് എന്ന് പറയണം. 'ആശങ്ക വേണ്ട' എന്ന് മാത്രം പറഞ്ഞിട്ട് കാര്യം ഇല്ല.
4. പ്രശ്നം ഉണ്ടായ പ്രദേശത്ത് ലഭ്യമായ സാങ്കേതിക ജ്ഞാനത്തില്‍ കൂടുതല്‍ ഈ പ്രശ്നം കൈകാര്യം ചെയ്യാന്‍ വേണ്ടതിനാലും കേരളത്തിന്റെ റെപ്യൂട്ടേഷനെ ബാധിക്കുന്ന പ്രശ്നം ആയതിനാലും ഇത് സംസ്ഥാന തലത്തില്‍ ഉള്ള ഒരു എമര്‍ജന്‍സി ആയി കൈകാര്യം ചെയ്യണം.
5. അതുകൊണ്ടു തന്നെ ഡോക്ടര്‍മാരും, മാധ്യമ വിദഗ്ധരും ഭരണാധികാരികളും ഉള്‍പ്പെട്ട ഒരു ക്രൈസിസ് മാനേജ്മെന്റ് ടീം തിരുവനന്തപുരത്തും പ്രശ്നബാധിത ജില്ലയിലും വേണം. ഇതിന്റെ നേതൃത്വം എല്ലാ ദിവസവും ഒരു അഞ്ചു മിനിറ്റെങ്കിലും മാധ്യമങ്ങളെ കാണണം, കാര്യങ്ങളുടെ തല്‍സ്ഥിതി നാട്ടുകാരെ അറിയിക്കണം. ശരിയായ വിവരങ്ങള്‍ ഏറ്റവും ഉയര്‍ന്ന നേതൃത്വത്തില്‍ നിന്നും വരുന്നത് വിശ്വാസം ആര്‍ജ്ജിക്കാന്‍ ഏറ്റവും പ്രധാനം ആണ്.
6. കൂടാതെ, മാധ്യമങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ തത്സമയം നല്കാന് ഒരു വെബ്സൈറ്റ് വേണം. അവര്‍ക്ക് എല്ലാ സമയവും ബന്ധപ്പെടാന്‍ ഒരു ഡോക്ടറെയും ചുമതലപ്പെടുത്തണം.
7. സാങ്കേതികമായി ഇതിനെ എങ്ങനെ നേരിടാം എന്നതിനെ പറ്റി ലോകാരോഗ്യ സംഘടനയുടെയും അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെയും അനവധി മാര്‍ഗരേഖകള്‍ ലഭ്യമാണ്.
8. അതേസമയം ഈ വിഷയത്തില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല പരിശീലനവും, വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങളും എല്ലാ വിധത്തിലുള്ള പരിരക്ഷയും സര്‍ക്കാര്‍ നല്‍കണം. ഏത് വ്യക്തി സുരക്ഷ സംവിധാനങ്ങള്‍ ആണ് വേണ്ടത് എന്നതിനെ പറ്റിയും ധാരാളം മാര്‍ഗരേഖകള്‍ ലഭ്യമാണ്.
9. ആരോഗ്യ എമര്‍ജന്‍സി എന്നാല്‍, ഡോക്ടര്‍മാര്‍ മാത്രം കൈകാര്യം ചെയ്യുന്നതോ ചെയ്യേണ്ടതോ ആയ ഒന്നല്ല. രോഗത്തിന്റെ ഉത്ഭവം അന്വേഷിക്കുന്ന എപ്പിഡെമിയോളജിസ്റ്റുകള്‍, രോഗികളെ കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, മരിച്ചുകഴിഞ്ഞാല്‍ അവരെ ആദരപൂര്വവും എന്നാല്‍, പൊതുജനാരോഗ്യ പ്രശ്നം ഉണ്ടാക്കാതെ മറവു ചെയ്യുന്നവര്‍, രോഗം പടരാതെ മുന്‍കൂര്‍ നടപടികള്‍ എടുക്കുന്ന പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍, രോഗത്തെ പറ്റി സമൂഹത്തെ ബോധവല്‍ക്കരിക്കുവാനുള്ള സംഘം എന്നിങ്ങനെ ചുരുങ്ങിയത് അഞ്ചു ടീം എങ്കിലും വേണം. ഇവര്‍ക്കെല്ലാം വേണ്ട സംരക്ഷണം നല്‍കാനുള്ള പോലീസിങ്ങും ഉണ്ടായിരിക്കണം. കേന്ദ്ര ദുരന്ത നിവാരണ സംവിധാനങ്ങളില്‍ ബയോളജിക്കല്‍ എമര്‍ജെന്‍സി നേരിടാന്‍ പ്രത്യേകം പരിശീലിപ്പിക്കപ്പെട്ട ടീമുകള്‍ ഉണ്ട്. അവരുടെ സഹായം തേടണം.
10. അറിഞ്ഞോ അറിയാതെയോ തെറ്റായ വാര്‍ത്തകള്‍ പരത്തുന്നവര്‍ ഈ സമയങ്ങളില്‍ വലിയ പ്രശ്നം ആണ്. അറിഞ്ഞുകൊണ്ട് തെറ്റായ വിവരങ്ങള്‍ പരത്തുന്നവരെ കര്‍ശനമായി നിയന്ത്രിക്കണം, വേണ്ടി വന്നാല്‍ ദുരന്ത നിവാരണ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്യണം. ശരിയായ വിവരങ്ങള്‍ സര്‍ക്കാര്‍ തന്നെ എപ്പോഴും പുറത്തു വിട്ടാല്‍ തെറ്റായ വിവരങ്ങളുടെ ഒഴുക്ക് കുറക്കാം. റയും.
11. കേരളത്തില്‍ ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ ഭാഗത്തു നിന്നുമുള്ള മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. മലയാളത്തിലോ ഇംഗ്ലീഷിലോ നമ്മുടെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അവരില്‍ എത്തില്ല. അവര്‍ ഒരു ആവശ്യവും ഇല്ലാതെ പേടിച്ചോടാനുള്ള സാധ്യത ഒരു വശത്ത്. അസുഖം വാസ്തവത്തില്‍ ഉണ്ടായാല്‍ അവരായി ഇന്ത്യ മുഴുവന്‍ പരത്താനുള്ള സാധ്യത മറുവശത്ത്. അത് രണ്ടും മുന്‍കൂട്ടി കണ്ട് മറുനാട്ടുകാരില്‍ ശരിയായ വിവരങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
12. ബി.ബി.സിയില്‍ വരെ വാര്‍ത്ത എത്തിയതിനാലും എബോള വീണ്ടും തല പൊക്കുന്ന സമയം ആയതിനാലും ഈ വിഷയത്തെ പറ്റി കേരളത്തിലേക്ക് വരാന്‍ പ്ലാന്‍ ചെയ്യുന്നവരില്‍ ആശങ്ക ഉണ്ടാക്കും എന്നത് ഉറപ്പാണ്. ഇവരോട് 'ആശങ്ക വേണ്ട' എന്ന് പറഞ്ഞത് കൊണ്ട് കാര്യം ഇല്ല. മറിച്ച് പ്രശ്നത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്, എന്ത് നടപടികള്‍ ആണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്, ഇവിടെ വരുന്നവര്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ അത് കൈകാര്യം ചെയ്യാന്‍ എന്ത് സംവിധാനങ്ങള്‍ ആണ് ഉള്ളത് എന്നുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ ലഭ്യമാക്കണം. ഇപ്പോള്‍ നമ്മുടെ ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിലോ ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ വെബ്സൈറ്റിലോ നോര്‍ക്ക വെബ്സൈറ്റിലോ ഒന്നും യാതൊരു വിവരവും ലഭ്യമല്ല. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റില്‍ അല്പം വിവരങ്ങള്‍ മലയാളത്തില്‍ മാത്രം ലഭ്യമാണ്. ഇത് പോരാ. മുന്‍പ് പറഞ്ഞതു പോലെ ശരിയായ വിവരങ്ങള്‍ കൊടുക്കാതിരുന്നാല്‍ തെറ്റായ വിവരം ആണ് ആ സ്ഥലം ഏറ്റെടുക്കുന്നത്. സത്യം പാന്റിട്ട് വരുമ്പോഴേക്കും നുണ പകുതി ലോകം സഞ്ചരിച്ചിരിക്കും എന്ന ചര്‍ച്ചിലിന്റെ വാക്കുകള്‍ എപ്പോഴും ഓര്‍ക്കുക.
13. ഈ രോഗികളുമായി നേരിട്ട് ബന്ധപ്പെടാത്തവരോ ആ ഗ്രാമങ്ങളില്‍ നിന്നും ഇല്ലാത്തവരോ ആയവര്‍ക്ക് വ്യക്തിപരമായി നമ്മള് ചെയ്യേണ്ട കാര്യങ്ങള്‍ ഉണ്ട്. ഒന്നാമതായി, ശരിയെന്ന് ഉറപ്പില്ലാത്ത വിവരങ്ങള്‍ പങ്കുവക്കാതിരിക്കുക. രണ്ടാമത്, അമിതമായി പേടിച്ച് തീരുമാനങ്ങള്‍ എടുക്കാതിരിക്കുക. ഞാന്‍ കേരളത്തില്‍ ഉണ്ട്, നിപാ പേടിച്ച് ഞാന്‍ സ്ഥലം വിടാന്‍ പോകുന്നില്ല, ഇങ്ങോട്ട് വരുന്ന ആളുകളെ നിരുത്സാഹപ്പെടുത്തുന്നും ഇല്ല. പ്രശ്നം കൂടുതല്‍ സ്ഥലങ്ങളിലേക്ക് ബാധിക്കുന്നുണ്ടെങ്കില്‍ അപ്പോള്‍ ഈ ഉപദേശം ഞാന്‍ മാറ്റും.
14. ഈ രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടവരിലോ (ആരോഗ്യപ്രവര്‍ത്തകര്‍ അല്ലാതെ) ആ പ്രദേശങ്ങളില്‍ ഉള്ളവരും ഡോക്ടര്‍മാരും അധികാരികളും നല്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുക. തല്ക്കാലം ഇതൊക്കെ അല്പം അമിതമായി തോന്നിയേക്കാം, പക്ഷെ നിങ്ങളുടെയും നാടിന്റെയും ആരോഗ്യം സംരക്ഷിക്കാന്‍ ഇത് അത്യന്താപേക്ഷിതമാണ്. ഒരിക്കല്‍ ഒരു പന്നിപ്പനിയുടെ കാലത്ത് ഞാന്‍ കുറേ നാള് ചൈനയിലെ ഒരു പ്രത്യേക ആശുപത്രിയില്‍ മറ്റൊരാളുമായി ബന്ധപ്പെടാന്‍ പോലും ആകാതെ കഴിച്ചു കൂട്ടിയിട്ടുണ്ട്. വ്യക്തിപരമായി ഏറെ വിഷമിപ്പിച്ചതാണെങ്കിലും നമുക്കും സമൂഹത്തിനും വേണ്ടി അത് അംഗീകരിച്ചേ തീരു.
15. എ ബോള രോഗബാധയുടെ സമയത്തെ ഒരു പ്രധാന പ്രശ്നം മരിച്ചവരുടെ ശവശരീരം മറവു ചെയ്യന്നതിന് മുന്‍പുള്ള ചടങ്ങുകള്‍ ആയിരുന്നു. മൃതദേഹം കുളിപ്പിക്കുന്നതൊക്കെ രോഗം പടര്‍ത്തുന്ന കാര്യങ്ങള്‍ ആണ്. നിപായുടെ കാര്യവും അതുപോലെ തന്നെ. അതുകൊണ്ട് നിപാ ബാധിച്ച് ആരെങ്കിലും മരിച്ചാല്‍ അവരുടെ ശരീരം പ്രത്യേകം പരിശീലനം ലഭിച്ചവര്‍ മാത്രം കൈകാര്യം ചെയ്യണം. ഇക്കാര്യത്തില്‍ കുടുംബവും മത നേതാക്കളും വിട്ടുവീഴ്ചകള്‍ കാണിക്കണം.
ഔദ്യോഗികമായി ഞാന്‍ കേരള ദുരന്ത നിവാരണ സംവിധാനങ്ങളുടെ ഭാഗം അല്ല എന്നറിയാമല്ലോ. അതുകൊണ്ടു തന്നെ മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്. കേരളത്തിലെ കാര്യങ്ങള്‍ ഞാന്‍ എന്നത്തേയും പോലെ ശ്രദ്ധിക്കുന്നുണ്ട്. ഏറെ കാര്യങ്ങള്‍ പറയാനും ഉണ്ട്. ഈ പ്രശ്നം അവസാനിക്കുന്നത് വരെ എനിക്കറിയാവുന്ന വിവരങ്ങളും ഉപദേശങ്ങളും ഇവിടെ പങ്കുവക്കാം.
(ഐക്യരാഷ്ട്രസഭാ ദുരന്ത ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാലക്കാട് സ്വദേശിയായ യുവാവ് ബഹ്റൈനില്‍ മരിച്ച നിലയില്‍
bahrain
• 7 days ago
ബിഹാർ: നിർണായകമാവുക മുസ്ലിം, പിന്നോക്ക വോട്ടുകൾ; ഭരണവിരുദ്ധ വികാരത്തിലും നിതീഷിന്റെ ചാഞ്ചാട്ടത്തിലും ഇൻഡ്യ സഖ്യത്തിന് പ്രതീക്ഷ
National
• 7 days ago
'സർക്കാരുകൾ ബ്രാഹ്മണരെ സേവിക്കണം, ആയുധങ്ങളിലൂടെയും വിശുദ്ധഗ്രന്ഥങ്ങളിലൂടെയും മാത്രമേ രാജ്യത്തെ സംരക്ഷിക്കാൻ സാധിക്കൂ' - വിവാദ പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി
National
• 7 days ago
ഇസ്റാഈൽ തന്നെ പറയുന്നു; ഗസ്സയിൽ നടക്കുന്നത് വംശഹത്യ തന്നെ - കൊടും ക്രൂരതയുടെ രണ്ടാണ്ട്
International
• 7 days ago
ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഒരു പ്രദര്‍ശനം; ആക്സസ് എബിലിറ്റീസ് എക്സ്പോ 2025 ഏഴാം പതിപ്പിന് ദുബൈയില്‍ തുടക്കം
uae
• 7 days ago
ബഹ്റൈന്‍: പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ പുതിയ സമിതി വരുന്നു
bahrain
• 7 days ago
ലവ് ജിഹാദ് ആരോപണം; ഉത്തരാഖണ്ഡില്‍ മുസ്ലിം വ്യാപാരിയുടെ ബാര്‍ബര്‍ ഷോപ്പ് പൂട്ടിച്ച് ഹിന്ദുത്വര്‍
National
• 7 days ago
നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ
uae
• 7 days ago
ഗ്രെറ്റ തെന്‍ബര്‍ഗ് ഉള്‍പ്പെടെ 170 ഫ്ളോട്ടില്ല പോരാളികളെ കൂടി ഇസ്രാഈല്‍ നാടുകടത്തി
International
• 7 days ago
ഡ്രോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് റായ്ബറേലിയിൽ ദലിത് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു: ഭർത്താവിനെ കൊന്നവർക്കും അതേ ശിക്ഷ വേണം; നീതി ആവശ്യപ്പെട്ട് കുടുംബം
National
• 7 days ago.png?w=200&q=75)
കേരളത്തിൽ കോൾഡ്രിഫ് സിറപ്പ് വിൽപ്പന നിർത്തി; കുട്ടികളുടെ ചുമ മരുന്നുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്
Kerala
• 7 days ago
'ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തണം'; അധിക സ്വര്‍ണം ഉപയോഗിക്കാന്‍ ഉണ്ണികൃഷ്ണന് പോറ്റി ദേവസ്വം പ്രസിഡന്റിനോട് അനുമതി തേടി; പുതിയ കണ്ടെത്തല്‍
Kerala
• 7 days ago
സന്ദർശകരേ ഇതിലേ; റിയാദ് സീസണിന്റെ ആറാം പതിപ്പിന് വെള്ളിയാഴ്ച (ഒക്ടോബർ 10) അരങ്ങുണരും
Saudi-arabia
• 7 days ago
കുന്നംകുളത്ത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവം; പിടിയിലായ പ്രതി 'സൈക്കോ കില്ലർ' എന്ന് പൊലിസ്
Kerala
• 7 days ago
ഇ-പോസ് മെഷീനുകളുടെ തകരാർ: റേഷൻ വിതരണം തടസ്സപ്പെടുന്ന സംഭവങ്ങൾ ഇനി ആവർത്തിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ
Kerala
• 7 days ago
ഗസ്സയിൽ വെടിനിർത്താൻ ആവശ്യപ്പെട്ട് ഈജിപ്തിൽ ചർച്ച: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സൃഷ്ടിക്കപ്പെടാതെ മിഡിൽ ഈസ്റ്റിൽ യഥാർത്ഥ സമാധാനം കൈവരിക്കാനാവില്ലെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്താഹ്
International
• 7 days ago
നാല് വിഭാഗങ്ങൾക്ക് ടോൾ ഒഴിവാക്കി സാലിക്; ആർക്കൊക്കെ ഇളവ് ലഭിക്കും, ഇളവിന് എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം
uae
• 7 days ago
ഫലസ്തീൻ ഐക്യദാർഡ്യം: എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ തെരുവ് നാളെ
Kerala
• 7 days ago
അന്ന് ഷൂ നക്കിയവർ, ഇന്ന് ഷൂ എറിയുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിന്റെ ബാക്കിപത്രം; എ എ റഹീം
National
• 7 days ago
ലോകത്തിൽ രണ്ടാമനാവാൻ കോഹ്ലി; രാജാവിന്റെ തിരിച്ചുവരവിൽ ചരിത്രങ്ങൾ മാറിമറിയും
Cricket
• 7 days ago
അജ്മാൻ: പെട്രോൾ ടാങ്കറുകൾ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതിന് വിലക്ക്; നിയമ ലംഘകർക്കെതിരെ കടുത്ത നടപടികൾ
uae
• 7 days ago