HOME
DETAILS

ആരോപണം തള്ളാതെയും കൊള്ളാതെയും ശശീന്ദ്രന്‍

  
backup
March 27, 2017 | 12:30 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%a4%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be


കോഴിക്കോട്: തനിക്കു നേരെയുണ്ടായ ആരോപണം നിഷേധിച്ചും ഫോണ്‍ സംഭാഷണം തള്ളാതെയും എ.കെ ശശീന്ദ്രന്‍. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അശ്ലീലച്ചുവയുള്ള ഫോണ്‍സംഭാഷണം നടത്തിയെന്ന ആരോപണം നിഷേധിച്ചത്. എന്നാല്‍, താങ്കളുടേതായി പ്രചരിക്കുന്ന ശബ്ദസംഭാഷണത്തെ എതിര്‍ക്കുന്നുവോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല.
തന്നെ സമീപിക്കുന്ന ആരോടും നല്ല നിലയില്‍ മാത്രമാണ് പ്രതികരിച്ചിട്ടുള്ളതെന്നായിരുന്നു മറുപടി. അസാധ്യമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് സമീപിക്കുന്നതെങ്കില്‍പോലും നല്ല രീതിയില്‍ പെരുമാറാനാണ് ശ്രമിച്ചിട്ടുള്ളത്. തന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു വീഴ്ച സംഭവിച്ചിട്ടുള്ളതായി തോന്നിയിട്ടില്ല. ഇക്കാര്യത്തില്‍ ശരിതെറ്റുകള്‍ മനസിലാക്കേണ്ടതുണ്ട്. ഇക്കാര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്.
ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നതായി അറിയില്ല. സത്യം തെളിയുക എന്നതാണ് ഇപ്പോള്‍ പ്രധാനം. തന്റെ പാര്‍ട്ടിക്കും ഇടതുമുന്നണിക്കും രാഷ്ട്രീയ ധാര്‍മികതയുണ്ട്. തലകുനിക്കേണ്ടി വരില്ലെന്ന് തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. രാജി കുറ്റസമ്മതമായി കാണേണ്ടതില്ല. സര്‍ക്കാരിന്റെ യശസും പാര്‍ട്ടിയുടെ അന്തസും ഉയര്‍ത്തിപ്പിടിക്കാനാണ് രാജി പ്രഖ്യാപിച്ചത്. ആരെക്കുറിച്ചും സംശയവും ഉന്നയിക്കുന്നില്ല. പാര്‍ട്ടി ദേശീയ, സംസ്ഥാന നേതൃത്വവുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയാണ് രാജി തീരുമാനത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനോട് വളരെയധികം നന്ദിയുണ്ട്. ശരിയെന്ന് തോന്നുന്ന ഉചിതമായ തീരുമാനമെടുക്കാന്‍ സാധിക്കുന്നയാളാണ് താങ്കളെന്നാണ് അദ്ദേഹം പറഞ്ഞത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ ഓഫിസുകളിൽ പോസ്റ്ററുകൾക്കും ബാനറുകൾക്കും നിരോധനം; കർശന നിർദ്ദേശവുമായി ഭരണപരിഷ്കാര വകുപ്പ്; ലംഘിച്ചാൽ മേധാവികൾക്കെതിരേ നടപടി

Kerala
  •  4 days ago
No Image

പൊന്നാനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  4 days ago
No Image

'കൊള്ള' പരാമർശം: കേരളത്തെ പഠിപ്പിക്കാൻ മോദി വരേണ്ട, യാഥാർത്ഥ്യം ജനങ്ങൾക്കറിയാം; ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

Kerala
  •  4 days ago
No Image

ഇനി പോരാട്ടം മലബാറിൽ; രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിലും കോഴിക്കോട്ടും; ആദ്യ പരിപാടി കണ്ണൂർ പൊലിസ് മൈതാനിയിൽ

Kerala
  •  4 days ago
No Image

മലയാളം പറഞ്ഞ്, സദസിനെ കൈയിലെടുത്ത് ബൃന്ദ കാരാട്ട്

Kerala
  •  4 days ago
No Image

സ്ത്രീകൾക്ക് സൗജന്യ യാത്ര, വിദ്യാർഥിനികൾക്ക് പ്രതിമാസ ധനസഹായം; രാഹുൽ ഗാന്ധിയുടെ അഞ്ച് ഉറപ്പുകൾ ജനങ്ങളിലേക്ക്; ആലുവയിൽ ഇന്ദിരാ ഗ്യാരണ്ടി കാർഡ് വിതരണം ചെയ്ത് കെ.സി. വേണുഗോപാൽ

Kerala
  •  4 days ago
No Image

"കേരളത്തിൽ ബി.ജെ.പി ജയിക്കാനല്ല, കോൺഗ്രസ് തോൽക്കാനാണ് മോദിയുടെ ആഗ്രഹം"; പത്തനംതിട്ടയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Kerala
  •  4 days ago
No Image

എൽ.പി.ജി വിഹിതം ഉയർത്തിയെന്ന് പ്രഖ്യാപനം, പക്ഷേ വിതരണമില്ല; ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ ഗ്യാസ് കമ്പനികൾക്ക് മുന്നിൽ സമരത്തിനൊരുങ്ങി കെ.എച്ച്.ആര്‍.എ

Kerala
  •  4 days ago
No Image

ഹജ്ജ് തീർത്ഥാടകരുടെ ശ്രദ്ധക്ക്: ഹജ്ജ് സുവിധ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി; സഹായത്തിന് ഹെൽപ്പ് ലൈൻ

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് വീട്ടിലെ വോട്ട് ഏപ്രിൽ 4 വരെ; ആദ്യദിനം 10,922 വോട്ടുകൾ; 7561 മുതിർന്നവരും 3361 ഭിന്നശേഷിക്കാരും വോട്ട് രേഖപ്പെടുത്തി

Kerala
  •  4 days ago