
വിലക്ക് ലംഘിച്ച് ജുമുഅ അനാവശ്യം, ഇന്ത്യയില്‍ വൈറസ് വ്യാപനത്തിന് കാരണക്കാര്‍ തബ്ലീഗ് ജമാഅത്തല്ല: ജിഫ്രി തങ്ങള്‍- വീഡിയോ
കോഴിക്കോട്: കൊവിഡ്- 19 എന്ന വൈറസ് പകരുന്ന പ്രത്യേക സാഹചര്യത്തില്‍ ജുമുഅയും പള്ളികളിലെ നിസ്കാരവും നിയന്ത്രിക്കാന്‍ സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടനകള്‍ തീരുമാനിച്ചിരുന്നുവെന്നും മതത്തിന്റെ വിധി മറികടന്ന് ജുമുഅ നിസ്കാരം ഈ സമയത്ത് നിര്വഹിക്കേണ്ടതില്ലെന്നും ആളുകള്‍ ഒരുമിച്ച് കൂടി ചിലര്‍ ജുമുഅ നടത്തിയത് ആവശ്യമില്ലാത്തതാണെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സുപ്രഭാതത്തോട് പറഞ്ഞു.
സര്‍ക്കാറിനോട് ആലോചിച്ച് ഇതുമായി ബന്ധപ്പെട്ട ചില നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. എല്ലാ നാട്ടിലേയും പോലെ നമ്മുടെ നാട്ടിലും പുറത്തിറങ്ങുന്നത് നിരോധിക്കപ്പെട്ട സമയമാണിത്. ഈ സമയത്ത് ജുമുഅ നിസ്കാരത്തിന്റെ കല്പന വിശ്വാസികളോടില്ല. ജുമുഅയുടെ എല്ലാ നിബന്ധനളും പാലിച്ചുള്ള നിസ്കാരം ഈ സമയത്ത് കഴിയില്ല. ജുമുഅ ശരിയാവുന്നതിന് ആവശ്യമായ നാല്പത് ആളുകള്‍ ഒരുമിച്ചുകൂടാന്‍ പറ്റാത്ത സമയമാണിതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മഹല്ലില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യണം. ലീവിന്റെ സമയത്തുള്ള ശമ്പളം നല്‍കണം. വേതനം നിഷേധിക്കപ്പെടരുത്. അവര്‍ക്ക് അവകാശപ്പെട്ട ശമ്പളം നല്കാന് മഹല്ല് അധികാരികള്‍ ശ്രദ്ധിക്കണം. വൈറസിന് ആധുനിക വൈദ്യശാസ്ത്രം പ്രതിവിധി കണ്ടുപിടിച്ചിട്ടില്ല. യഥാര്‍ഥ ഡോക്ടര്‍മാരുടെ ചികിത്സയാണ് നാം നേടേണ്ടത്. മറ്റു തരത്തിലുള്ള ചികിത്സയുമായി ബന്ധപ്പെട്ടാല്‍ അപകടം വരുത്തുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ തബ്ലീഗ് ജമാഅത്തിന്റെ സമ്മേളനം നടന്നു. സമസ്ത അവരുടെ ആശയത്തോട് വിയോജിക്കുന്നവരാണ്. സമസ്ത വിഭാവനം ചെയ്യുന്ന ശരിയായ അഹ്ലുസ്സുന്നത്തു വല്‍ ജമാഅത്തിന്റെ ആശയപ്രകാരം പ്രവര്‍ത്തിക്കുന്നവരല്ല അവര്‍. അവര്‍ അവിടെ സമ്മേളനം സംഘടിപ്പിച്ചത് ലോക്ക്ഡൗണിന്റെ മുന്നെയാണ്. അവിടെ വൈറസ് ബാധിക്കുമ്പോള്‍ അതിനെ മുഴുവന്‍ ഇസ്ലാമിന്റെ മേല്‍ വച്ചുകെട്ടുന്ന നിലപാട് ശരിയല്ല. ഏതു വിഭാഗക്കാര്‍ കൂടിയാലും ഇതു സംഭവിക്കാം. അവര്‍ അനുമതി വാങ്ങാതെ സംഘടിപ്പിച്ചതാണെങ്കില്‍ അവര്‍ തെറ്റുകാരാണ്. അനുമതി വാങ്ങിയാണ് പരിപാടി നടത്തിയതെങ്കില്‍ ആ അര്‍ഥത്തില്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ സമ്മേളനം നടത്തിയപ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ അവരുടെ ആരോഗ്യത്തിനു കുറച്ചും കൂടി ശ്രദ്ധ നല്‍കേണ്ടതായിരുന്നു. ഇന്ത്യയില്‍ വൈറസ് വ്യാപിക്കാന്‍ കാരണക്കാര്‍ അവരാണെന്ന രീതിയിലുള്ള ആക്ഷേപത്തില്‍ നിന്നു ബന്ധപ്പെട്ടര്‍ പിന്മാണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ
National
• 15 hours ago
റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ
International
• 16 hours ago
ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി
International
• 16 hours ago
തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍
Kerala
• 16 hours ago
ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ഫോടനം; വീട്ടുജോലിക്കാരി അതീവ ഗുരുതരാവസ്ഥയിൽ
uae
• 17 hours ago
അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• 17 hours ago
ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍
National
• 17 hours ago
‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം
Kerala
• 17 hours ago
ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി
Kerala
• 18 hours ago
വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
National
• 18 hours ago
ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്
crime
• 18 hours ago
വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം
uae
• 18 hours ago
വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്രി തങ്ങള്‍
organization
• 19 hours ago
ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ
auto-mobile
• 20 hours ago
ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ
uae
• 21 hours ago
'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ
Kerala
• 21 hours ago
യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ
uae
• 21 hours ago
വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ
crime
• 21 hours ago
വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്
International
• 20 hours ago
മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് ഉത്തരവിട്ട് കോടതി
uae
• 20 hours ago
ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
International
• 20 hours ago