
റോഡ് നവീകരണം അനിശ്ചിതത്വത്തില്‍
സ്വന്തംലേഖകന്‍
കൊട്ടിയം: അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് കണ്ണനല്ലൂരിലെ ഗതാഗത പരിഷ്‌കാരം വഴിമുട്ടി. 22 കോടി രൂപയുടെ വികസന പാക്കേജാണ് റവന്യു വകുപ്പും മന്ത്രിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലം പ്രഖ്യാപനത്തിലൊതുങ്ങിയത്.
അതേസമയം കണ്ണനല്ലൂരിലെ ഗതാഗത പരിഷ്‌കാരം എങ്ങുമെത്താതെ പോയതിന് പിന്നില്‍ ചിലവ്യാപാരി സംഘടനകള്‍ക്ക് പങ്കുള്ളതായും ആക്ഷേപമുയരുന്നുണ്ട്. കൊട്ടിയം ഭാഗത്തേക്കുള്ള റോഡില്‍ 30 മീറ്റര്‍ വീതി കൂട്ടണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ മന്ത്രിയാകട്ടെ, വീതികൂട്ടല്‍ 20 മീറ്ററില്‍ ഒതുക്കി ചെയ്യണമെന്ന ചില പ്രാദേശിക നേതാക്കളുടെ വാക്കിന് പിന്തുണ പ്രഖ്യാപിച്ച് നില്‍ക്കുന്നതായാണ് ആരോപണം. ഇതാണ് പി.ഡബ്ല്യു.ഡി മാനദണ്ഡമനുസരിച്ച് റോഡ് വീതികൂട്ടല്‍ പ്രവര്‍ത്തി നടക്കാത്തതിന് കാരണമായത്.
ഒന്നരവര്‍ഷത്തിന് മുന്‍പ് സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ജെ. മേഴ്‌സിക്കുട്ടിയമ്മ കണ്ണനല്ലൂരിന്റെ വികസനത്തിന് പ്രഖ്യാപിച്ച 22 കോടിയുടെ പാക്കേജാണ് പ്രഖ്യാപനത്തിലൊതുങ്ങിയത്. അതിനായി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരടക്കം അന്ന് കമ്മിറ്റിയും രൂപീകരിച്ചിരുന്നു.
ജങ്ഷന്റെ വികസനം വഴിമുട്ടിയതോടെ കണ്ണനല്ലൂരിലെ ദുരിതക്കാഴ്ചകള്‍ ഏറിവരികയാണ്. തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ മഴ കനത്തതോടെ വെള്ളക്കെട്ടുകളായി മാറി. റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. കൂടാതെ ജങ്ഷന്റെ മധ്യഭാഗത്തെ റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
റോഡിലെ കുഴികള്‍ കടക്കാന്‍ വാഹനങ്ങള്‍ ഏറെ സമയമെടുക്കുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഓടകള്‍ അടഞ്ഞുകിടക്കുന്നതു കാരണം മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ചെറിയ മഴ പെയ്താല്‍ പോലും ഉയരമുള്ള പ്രദേശങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളം ജങ്ഷനിലാകെ നിറഞ്ഞു കവിഞ്ഞൊഴുകുന്ന അവസ്ഥയാണ്. വെള്ളം റോഡിലൂടെ പരന്ന് ഒഴുകുന്നതാണ് റോഡുകളുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നത്.
കണ്ണനല്ലൂര്‍ -കൊട്ടിയം റോഡിലാണ് വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. ഇരുചക്രവാഹന യാത്രികര്‍ ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവാണ്. കുഴികളില്‍ നിറഞ്ഞു കിടക്കുന്ന ചെളിവെള്ളം വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ബസ് കാത്തുനില്‍ക്കുന്നവരുടെ ശരീരത്തില്‍ തെറിയ്ക്കുന്നത് പലപ്പോഴും സംഘര്‍ഷത്തിനും കാരണമാകുന്നു. കുണ്ടറയില്‍ നിന്നും വരുന്ന റോഡിന്റെ മധ്യത്തില്‍ കണ്ണനല്ലൂര്‍ പബ്ലിക് ലൈബ്രറിയുടെ സമീപത്തുള്ള കുഴിയും അപകടക്കെണിയാണ്. അടുത്തിടെ ലൈബ്രറിക്ക് സമീപത്തെ വലിയ കുഴി താല്‍ക്കാലികമായി അടച്ചെങ്കിലും വീണ്ടും റോഡ് തകരുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കണ്ണനല്ലൂര്‍ ജങ്ഷന്റെ വികസനമെന്നത് നാളുകളായുള്ള ആവശ്യമാണ്. വ്യാപാരികളും പൊതുപ്രവര്‍ത്തകരും നല്‍കിയ നിരവധി നിവേദനങ്ങളുടെ ഫലമായാണ് വികസന പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറായത്. എന്നാല്‍ അവരില്‍ ഒരുവിഭാഗം തന്നെ ഇതിന് തുരങ്കംവയ്ക്കുന്നതാണ് പിന്നീട് കണ്ടതെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. സ്ഥലമെടുത്ത് റോഡിന് വീതികൂട്ടി പുനര്‍നിര്‍മിക്കുന്നതിനും പുതിയ ഗതാഗത പരിഷ്‌കാര നടപടികള്‍ക്കും ഓടകള്‍ നിര്‍മിക്കുന്നതടക്കമുള്ള വലിയ പരിഷ്‌ക്കാരങ്ങളായിരുന്നു അന്ന് കണ്ണനല്ലൂരിന് മാത്രമായി വിഭാവന ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 4 hours ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• 4 hours ago
രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• 5 hours ago
ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• 5 hours ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• 5 hours ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• 5 hours ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• 6 hours ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• 6 hours ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 6 hours ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• 6 hours ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• 7 hours ago
എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 8 hours ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• 8 hours ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• 8 hours ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 10 hours ago
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍
Kerala
• 10 hours ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്‍കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 11 hours ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 11 hours ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 13 hours ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 15 hours ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 8 hours ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• 8 hours ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 9 hours ago