HOME
DETAILS

വിസാ പ്രശ്‌നം; സഊദിയുമായുള്ള നോര്‍ക്കയുടെ കരാര്‍ ഒപ്പിടുന്നത് വൈകും

  
Web Desk
April 13 2017 | 11:04 AM

%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af

ജിദ്ദ: ആരോഗ്യരംഗത്തെ വിദേശ ജോലികള്‍ക്കുള്ള കേരളത്തിന്റെ സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിന് സഊദി-നോര്‍ക്ക കരാര്‍ ഒപ്പിടുന്നത് വൈകും. സഊദി ആരോഗ്യമന്ത്രാലയം ഔദ്യോഗിക റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി അംഗീകരിച്ച നോര്‍ക്ക റൂട്ട്‌സിന്റെ ഉന്നത ഉദ്യോഗസ്ഥസംഘത്തിന്റെ സന്ദര്‍ശനാനുമതി വൈകുന്നതാണ് കാരണം. നേരത്തേ നിശ്ചയിച്ചതുപ്രകാരം 16ന് കരാര്‍ ഒപ്പുവെയ്ക്കാനായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ.ഇതിനായി 14ന് റിയാദിലേക്ക് തിരിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.


എന്നാല്‍ വിസ പ്രശ്‌നംകാരണമാണ് യാത്ര വൈകുന്നത്. കരാര്‍ ഒപ്പിടുമെന്ന് ഉറപ്പായതോടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് കേരളം. സഊദിയുടെ ഔദ്യോഗിക ഏജന്‍സിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ക്കായുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് നോര്‍ക്ക റൂട്ട്‌സ്. കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കരാര്‍ ജീവനക്കാരുടെ നിയമനനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

റിക്രൂട്ട്‌മെന്റ് നടപടികള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി നോര്‍ക്കയുടെ തൊഴില്‍പോര്‍ട്ടല്‍ ശക്തിപ്പെടുത്തും. നേരത്തെ 20,000 രൂപ ഫീസ് വേണ്ടിടത്ത് 20 ലക്ഷം രൂപവരെ ഫീസ് ഈടാക്കി സ്വകാര്യ ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളെ ചൂഷണം ചെയ്തിരുന്നതായി പരാതിയുണ്ടായിരുന്നു. സ്വകാര്യ ഏജന്‍സികള്‍ കൊള്ളലാഭം നേടിയിരുന്ന മേഖലയില്‍ സമഗ്രമായ പരിഷ്‌കരണങ്ങളാണ് നോര്‍ക്ക ലക്ഷ്യമിടുന്നത്. ഇതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹായവും തേടുന്നുണ്ട്. മെഡിക്കല്‍ കോളജുകളിലും പാരാ മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്യും. കേരളത്തിന് ഏറെ തൊഴില്‍സാധ്യതകളുള്ള മേഖലയെ പൂര്‍ണമായി ഉപയോഗപ്പെടുത്താനാണ് ശ്രമം.

നോര്‍ക്ക റൂട്ട്‌സ് ഉദ്യോഗസ്ഥസംഘം റിയാദിലെ വിവിധ മലയാളിസംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. വിവിധ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പ്രവാസിക്ഷേമ പദ്ധതികള്‍ ആലോചിക്കാനും ഈ കൂടിക്കാഴ്ചകള്‍ ഉപയോഗപ്പെടുത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  3 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  3 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  3 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  3 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  3 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  3 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  3 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  3 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  3 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  3 days ago