HOME
DETAILS

വിസാ പ്രശ്‌നം; സഊദിയുമായുള്ള നോര്‍ക്കയുടെ കരാര്‍ ഒപ്പിടുന്നത് വൈകും

  
backup
April 13, 2017 | 11:27 AM

%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af

ജിദ്ദ: ആരോഗ്യരംഗത്തെ വിദേശ ജോലികള്‍ക്കുള്ള കേരളത്തിന്റെ സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിന് സഊദി-നോര്‍ക്ക കരാര്‍ ഒപ്പിടുന്നത് വൈകും. സഊദി ആരോഗ്യമന്ത്രാലയം ഔദ്യോഗിക റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി അംഗീകരിച്ച നോര്‍ക്ക റൂട്ട്‌സിന്റെ ഉന്നത ഉദ്യോഗസ്ഥസംഘത്തിന്റെ സന്ദര്‍ശനാനുമതി വൈകുന്നതാണ് കാരണം. നേരത്തേ നിശ്ചയിച്ചതുപ്രകാരം 16ന് കരാര്‍ ഒപ്പുവെയ്ക്കാനായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ.ഇതിനായി 14ന് റിയാദിലേക്ക് തിരിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.


എന്നാല്‍ വിസ പ്രശ്‌നംകാരണമാണ് യാത്ര വൈകുന്നത്. കരാര്‍ ഒപ്പിടുമെന്ന് ഉറപ്പായതോടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് കേരളം. സഊദിയുടെ ഔദ്യോഗിക ഏജന്‍സിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ക്കായുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് നോര്‍ക്ക റൂട്ട്‌സ്. കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കരാര്‍ ജീവനക്കാരുടെ നിയമനനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

റിക്രൂട്ട്‌മെന്റ് നടപടികള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി നോര്‍ക്കയുടെ തൊഴില്‍പോര്‍ട്ടല്‍ ശക്തിപ്പെടുത്തും. നേരത്തെ 20,000 രൂപ ഫീസ് വേണ്ടിടത്ത് 20 ലക്ഷം രൂപവരെ ഫീസ് ഈടാക്കി സ്വകാര്യ ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളെ ചൂഷണം ചെയ്തിരുന്നതായി പരാതിയുണ്ടായിരുന്നു. സ്വകാര്യ ഏജന്‍സികള്‍ കൊള്ളലാഭം നേടിയിരുന്ന മേഖലയില്‍ സമഗ്രമായ പരിഷ്‌കരണങ്ങളാണ് നോര്‍ക്ക ലക്ഷ്യമിടുന്നത്. ഇതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹായവും തേടുന്നുണ്ട്. മെഡിക്കല്‍ കോളജുകളിലും പാരാ മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്യും. കേരളത്തിന് ഏറെ തൊഴില്‍സാധ്യതകളുള്ള മേഖലയെ പൂര്‍ണമായി ഉപയോഗപ്പെടുത്താനാണ് ശ്രമം.

നോര്‍ക്ക റൂട്ട്‌സ് ഉദ്യോഗസ്ഥസംഘം റിയാദിലെ വിവിധ മലയാളിസംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. വിവിധ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പ്രവാസിക്ഷേമ പദ്ധതികള്‍ ആലോചിക്കാനും ഈ കൂടിക്കാഴ്ചകള്‍ ഉപയോഗപ്പെടുത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  2 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  2 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  2 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  2 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  2 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  2 days ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  2 days ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  2 days ago