HOME
DETAILS

വിസാ പ്രശ്‌നം; സഊദിയുമായുള്ള നോര്‍ക്കയുടെ കരാര്‍ ഒപ്പിടുന്നത് വൈകും

  
backup
April 13, 2017 | 11:27 AM

%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af

ജിദ്ദ: ആരോഗ്യരംഗത്തെ വിദേശ ജോലികള്‍ക്കുള്ള കേരളത്തിന്റെ സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിന് സഊദി-നോര്‍ക്ക കരാര്‍ ഒപ്പിടുന്നത് വൈകും. സഊദി ആരോഗ്യമന്ത്രാലയം ഔദ്യോഗിക റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി അംഗീകരിച്ച നോര്‍ക്ക റൂട്ട്‌സിന്റെ ഉന്നത ഉദ്യോഗസ്ഥസംഘത്തിന്റെ സന്ദര്‍ശനാനുമതി വൈകുന്നതാണ് കാരണം. നേരത്തേ നിശ്ചയിച്ചതുപ്രകാരം 16ന് കരാര്‍ ഒപ്പുവെയ്ക്കാനായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ.ഇതിനായി 14ന് റിയാദിലേക്ക് തിരിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.


എന്നാല്‍ വിസ പ്രശ്‌നംകാരണമാണ് യാത്ര വൈകുന്നത്. കരാര്‍ ഒപ്പിടുമെന്ന് ഉറപ്പായതോടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് കേരളം. സഊദിയുടെ ഔദ്യോഗിക ഏജന്‍സിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ക്കായുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് നോര്‍ക്ക റൂട്ട്‌സ്. കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കരാര്‍ ജീവനക്കാരുടെ നിയമനനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

റിക്രൂട്ട്‌മെന്റ് നടപടികള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി നോര്‍ക്കയുടെ തൊഴില്‍പോര്‍ട്ടല്‍ ശക്തിപ്പെടുത്തും. നേരത്തെ 20,000 രൂപ ഫീസ് വേണ്ടിടത്ത് 20 ലക്ഷം രൂപവരെ ഫീസ് ഈടാക്കി സ്വകാര്യ ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളെ ചൂഷണം ചെയ്തിരുന്നതായി പരാതിയുണ്ടായിരുന്നു. സ്വകാര്യ ഏജന്‍സികള്‍ കൊള്ളലാഭം നേടിയിരുന്ന മേഖലയില്‍ സമഗ്രമായ പരിഷ്‌കരണങ്ങളാണ് നോര്‍ക്ക ലക്ഷ്യമിടുന്നത്. ഇതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹായവും തേടുന്നുണ്ട്. മെഡിക്കല്‍ കോളജുകളിലും പാരാ മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്യും. കേരളത്തിന് ഏറെ തൊഴില്‍സാധ്യതകളുള്ള മേഖലയെ പൂര്‍ണമായി ഉപയോഗപ്പെടുത്താനാണ് ശ്രമം.

നോര്‍ക്ക റൂട്ട്‌സ് ഉദ്യോഗസ്ഥസംഘം റിയാദിലെ വിവിധ മലയാളിസംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. വിവിധ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പ്രവാസിക്ഷേമ പദ്ധതികള്‍ ആലോചിക്കാനും ഈ കൂടിക്കാഴ്ചകള്‍ ഉപയോഗപ്പെടുത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  6 days ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  6 days ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  6 days ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  6 days ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  6 days ago
No Image

'തിരക്കോട് തിരക്ക്, ഒടുവിൽ കുടുങ്ങി': മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന; രണ്ട് പേർ പിടിയിൽ

Kerala
  •  6 days ago
No Image

സ്പെയിനിന്റെ നെഞ്ചകം തകർത്ത ആ ഒരേയൊരു താരം! ലോകകപ്പ് ക്വാർട്ടർ ലക്ഷ്യമിട്ട് റൊണാൾഡോയും സ്പാനിഷ് പടയും നേർക്കുനേർ

Football
  •  6 days ago
No Image

യുഎഇയിലെ നിയമനങ്ങളിൽ 23% കുറവ്; കുറഞ്ഞ ശമ്പളമുള്ള ജോലികളിൽ വൻ ഇടിവ്, എഐ മേഖലയിൽ മുന്നേറ്റമെന്ന് റിപ്പോർട്ട്

uae
  •  6 days ago
No Image

നെയ്യാറ്റിൻകരയിൽ ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലി തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു; ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാല് പേർ കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

ലോകകപ്പ് നേടാനാകാത്ത തലമുറയായി നമ്മൾ ഒതുങ്ങി; ആരാധകരോട് കണ്ണീരോടെ മാപ്പ് ചോദിച്ച് സൂപ്പർ താരം

Football
  •  6 days ago