HOME
DETAILS

വിസാ പ്രശ്‌നം; സഊദിയുമായുള്ള നോര്‍ക്കയുടെ കരാര്‍ ഒപ്പിടുന്നത് വൈകും

  
backup
April 13, 2017 | 11:27 AM

%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af

ജിദ്ദ: ആരോഗ്യരംഗത്തെ വിദേശ ജോലികള്‍ക്കുള്ള കേരളത്തിന്റെ സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിന് സഊദി-നോര്‍ക്ക കരാര്‍ ഒപ്പിടുന്നത് വൈകും. സഊദി ആരോഗ്യമന്ത്രാലയം ഔദ്യോഗിക റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി അംഗീകരിച്ച നോര്‍ക്ക റൂട്ട്‌സിന്റെ ഉന്നത ഉദ്യോഗസ്ഥസംഘത്തിന്റെ സന്ദര്‍ശനാനുമതി വൈകുന്നതാണ് കാരണം. നേരത്തേ നിശ്ചയിച്ചതുപ്രകാരം 16ന് കരാര്‍ ഒപ്പുവെയ്ക്കാനായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ.ഇതിനായി 14ന് റിയാദിലേക്ക് തിരിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.


എന്നാല്‍ വിസ പ്രശ്‌നംകാരണമാണ് യാത്ര വൈകുന്നത്. കരാര്‍ ഒപ്പിടുമെന്ന് ഉറപ്പായതോടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് കേരളം. സഊദിയുടെ ഔദ്യോഗിക ഏജന്‍സിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ക്കായുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് നോര്‍ക്ക റൂട്ട്‌സ്. കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കരാര്‍ ജീവനക്കാരുടെ നിയമനനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

റിക്രൂട്ട്‌മെന്റ് നടപടികള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി നോര്‍ക്കയുടെ തൊഴില്‍പോര്‍ട്ടല്‍ ശക്തിപ്പെടുത്തും. നേരത്തെ 20,000 രൂപ ഫീസ് വേണ്ടിടത്ത് 20 ലക്ഷം രൂപവരെ ഫീസ് ഈടാക്കി സ്വകാര്യ ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളെ ചൂഷണം ചെയ്തിരുന്നതായി പരാതിയുണ്ടായിരുന്നു. സ്വകാര്യ ഏജന്‍സികള്‍ കൊള്ളലാഭം നേടിയിരുന്ന മേഖലയില്‍ സമഗ്രമായ പരിഷ്‌കരണങ്ങളാണ് നോര്‍ക്ക ലക്ഷ്യമിടുന്നത്. ഇതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹായവും തേടുന്നുണ്ട്. മെഡിക്കല്‍ കോളജുകളിലും പാരാ മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്യും. കേരളത്തിന് ഏറെ തൊഴില്‍സാധ്യതകളുള്ള മേഖലയെ പൂര്‍ണമായി ഉപയോഗപ്പെടുത്താനാണ് ശ്രമം.

നോര്‍ക്ക റൂട്ട്‌സ് ഉദ്യോഗസ്ഥസംഘം റിയാദിലെ വിവിധ മലയാളിസംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. വിവിധ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പ്രവാസിക്ഷേമ പദ്ധതികള്‍ ആലോചിക്കാനും ഈ കൂടിക്കാഴ്ചകള്‍ ഉപയോഗപ്പെടുത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷന്‍ തൂഫാന്‍ ദക്ഷിണേന്ത്യയിലേക്ക്; ദക്ഷിണേന്ത്യൻ ഡി.ജി.പിമാരുമായുള്ള യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി

Kerala
  •  8 days ago
No Image

കുംഭമേള വൈറല്‍ താരത്തിന് തിരിച്ചടി; പെണ്‍കുട്ടിക്ക് നല്‍കിയ പൊലിസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു

Kerala
  •  8 days ago
No Image

അഞ്ച് വര്‍ഷമായി കസ്റ്റഡിയിലെടുത്ത ജെ.സി.ബി വിട്ടുനല്‍കാതെ വനംവകുപ്പ്; ഉടമയുടെ ആത്മഹത്യ ഭീഷണി, പിന്നാലെ ഇടപെട്ട് മന്ത്രി

Kerala
  •  8 days ago
No Image

'കോടതിയോട് ഏറ്റുമുട്ടാന്‍ നില്‍ക്കരുത്, ഒരു സര്‍ക്കാരിനും രക്ഷിക്കാനാവില്ല'; കെ.ബിജുവിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം, മാപ്പപേക്ഷ കോടതി തള്ളി

Kerala
  •  8 days ago
No Image

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: പി. വിജയഭാനുവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു

National
  •  8 days ago
No Image

ഹൈക്കോടതി പ്ലീഡര്‍ നിയമനത്തില്‍ വീണ്ടും വിവാദം; എസ്.എഫ്.ഐ മുന്‍നേതാവിന്റെ നിയമനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി കെ.എസ്.യു

Kerala
  •  8 days ago
No Image

മഹാരാഷ്ട്രയില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ ഭൂമി ഇടപാടുകള്‍ പരിശോധിക്കും; മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട്

National
  •  8 days ago
No Image

രാമക്ഷേത്ര സംഭാവനക്കൊള്ള; അന്വേഷണം തുടരുന്നതിനിടെ ജീവനക്കാരുടെ കൂട്ടരാജി

National
  •  8 days ago
No Image

പ്രണയപ്പക: നവവധുവിനെ വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ച് 18 കാരനായ മുന്‍കാമുകന്‍

Kerala
  •  8 days ago
No Image

സ്‌പെയിനില്‍ കാട്ടുതീ: 12 പേര്‍ക്ക് ദാരുണാന്ത്യം

International
  •  8 days ago