HOME
DETAILS

ന്യൂസിലന്‍ഡ് ഭീകരാക്രമണം: അക്രമി ആദ്യം വെടിയുതിര്‍ത്തത് ഇമാമിനുനേരെ

  
backup
March 17, 2019 | 12:41 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae-2

റിയാദ്: ന്യൂസിലന്‍ഡിലെ പള്ളിയില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിന്റെ നേര്‍സാക്ഷ്യവുമായി രക്ഷപ്പെട്ട സഊദി വിദ്യാര്‍ഥി. പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന അസീല്‍ അല്‍ അന്‍സാരിയാണ് താന്‍ മറക്കാനാഗ്രഹിക്കുന്ന ഭീകരദൃശ്യങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുത്തത്. ന്യൂസിലന്‍ഡിലെ സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ പള്ളിയില്‍ ഓസ്‌ട്രേലിയന്‍ ഭീകരന്‍ ആദ്യം വെടിവച്ചത് അല്‍നൂര്‍ മസ്ജിദിലെ ഇമാമിനു നേരെയാണെന്ന് അസീല്‍ പറഞ്ഞു.
ഇമാം ഖുതുബ (വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു മുന്‍പുള്ള പ്രത്യേക പ്രസംഗം) പൂര്‍ത്തിയായ ഉടനെയാണ് ഭീകരന്‍ മസ്ജിദില്‍ പ്രവേശിച്ച് വെടിവയ്പ് ആരംഭിച്ചത്. ജീവന് വേണ്ടിയുള്ള ഓട്ടത്തിലാണ് തനിക്കു വെടിയേറ്റത്. അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടതെന്നും അസീല്‍ പറഞ്ഞു. വെടിവയ്പ് നടന്ന പള്ളിയില്‍ പൊലിസ് എത്താന്‍ ഏറെ സമയമെടുത്തെന്നും 10 മിനുട്ടിനു ശേഷം വീട്ടുടമയാണ് വെടിയേറ്റ തന്നെ ആശുപത്രിയയിലേക്ക് എത്തിച്ചതെന്നും വിദ്യാര്‍ഥി പറഞ്ഞു.
അതേസയം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ സഊദി പൗരനുമുണ്ട്. 61 കാരനായ മുഹ്‌സിന്‍ അല്‍മുസൈനി അല്‍ഹര്‍ബിയാണ് കൊല്ലപ്പെട്ടത്. പള്ളിയില്‍വച്ച് അഞ്ചു തവണയാണ് പിതാവിനു വെടിയേറ്റതെന്ന് പുത്രന്‍ ഫറാസ് പറഞ്ഞു. 25 വര്‍ഷമായി ന്യൂസിലാന്‍ഡില്‍ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഹ്‌സിന്‍ ഏറ്റവും ഒടുവില്‍ മൂന്നു വര്‍ഷം മുന്‍പാണ് സഊദി അറേബ്യ സന്ദര്‍ശിച്ചത്.
ആക്രമണത്തില്‍ ജോര്‍ദാന്‍ സ്വദേശി മരിക്കുകയും അഞ്ചു പേര്‍ക്ക് പരുക്കേറ്റതായും ജോര്‍ദാന്‍ വിദേശ മന്ത്രാലയം സ്ഥിരീകരിച്ചു. ഒരു ഫലസ്തീനിയും കൊല്ലപ്പെട്ടിട്ടുണ്ട്. കുവൈത്ത്, യു.എ.ഇ വിദ്യാര്‍ഥികളടക്കമുള്ളവര്‍ സുരക്ഷിതരാണെന്ന് ന്യൂസിലന്‍ഡിലെ ഇവരുടെ എംബസി വൃത്തങ്ങള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റെങ്കിലും വാക്ക് പാലിച്ചു: സ്വന്തം ചെലവിൽ അഞ്ച് കുടുംബങ്ങൾക്ക് വഴി നിർമ്മിച്ചു നൽകി യുഡിഎഫ് സ്ഥാനാർഥി

Kerala
  •  23 days ago
No Image

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

Kerala
  •  23 days ago
No Image

കാസർകോട് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് പൂർണ്ണമായി കത്തി നശിച്ചു; ഒമ്പത് അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago
No Image

മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; പാണ്ടിക്കാട് വൻ പ്രതിഷേധം, ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Kerala
  •  23 days ago
No Image

ദുബൈ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം ഡിസംബറിലെ ഈ ദിനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  23 days ago
No Image

ജോലി വിട്ടതിന്റെ വൈരാഗ്യം: അസം സ്വദേശിനിയെ തമിഴ്‌നാട്ടിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർക്കെതിരെ കേസ്

National
  •  23 days ago
No Image

ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ

National
  •  23 days ago
No Image

വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Kerala
  •  23 days ago
No Image

How an airline with legacy of punctuality ended up in cancellation of many flights in a single week: The story of Indigo Airlines

National
  •  23 days ago
No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  23 days ago