HOME
DETAILS

ഗ്രാമ പ്രദേശങ്ങളിലേക്ക് കൂടുതല്‍ ബസ് സര്‍വിസ് ഏര്‍പ്പെടുത്തണമെന്ന്

  
backup
June 29, 2018 | 7:06 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

 


ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ യാത്രാ ക്ലേശത്തിന് പരിഹാരമായി ഗ്രാമ പ്രദേശങ്ങളിലേക്ക് കൂടുതല്‍ ബസ് സര്‍വിസ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യം. മലയോര-തോട്ടം മേഖലയായ ഗൂഡല്ലൂര്‍ കേരള-തമിഴ്‌നാട്-കര്‍ണാടക സംസ്ഥാനങ്ങളുടെ സംഗമഭൂമി കൂടിയാണ്. കര്‍ണാടക-കേരള ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ ധാരാളം ഈ മേഖലയിലേക്ക് സര്‍വിസ് നടത്തുന്നുണ്ട്. 
എന്നാല്‍ ഈ മേഖലയില്‍ സര്‍വിസ് നടത്തുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ പലതും ചോര്‍ന്നൊലിക്കുന്നതും എന്‍ജിന്‍ തകരാറുള്ളതുമാണ്. ഈറോഡ്, കോയമ്പത്തൂര്‍, തിരിപ്പൂര്‍, സേലം തുടങ്ങിയ സ്ഥലങ്ങളില്‍ ഓടിതളര്‍ന്ന കാലപ്പഴക്കം ചെന്ന ബസുകളാണ് ഇരു താലൂക്കുകളിലും സര്‍വിസ് നടത്തുന്നത്. 13 പുതിയ ബസുകള്‍ നീലഗിരിക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഗൂഡല്ലൂര്‍ മേഖലക്ക് ഒരു ബസ് പോലും ലഭിച്ചിട്ടില്ല. 
ഗൂഡല്ലൂര്‍ ഡിപ്പോയില്‍ നിലവില്‍ 48 ബസുകളാണുള്ളത്. മുന്നറിയിപ്പില്ലാതെ ബസുകള്‍ ട്രിപ്പ് മുടക്കുന്നതും പതിവായിരിക്കുകയാണ്. 
ആവശ്യത്തിന് ബസ് സര്‍വിസ് ഇല്ലാത്തതിനാല്‍ നൂറുക്കണക്കിന് വിദ്യാര്‍ഥികളും പ്രയാസപ്പെടുകയാണ്. വൈകുന്നേര സമയങ്ങളില്‍ ഗൂഡല്ലൂരില്‍ നിന്ന് ദേവര്‍ഷോല വഴി പാട്ടവയലിലേക്കും പന്തല്ലൂര്‍ വഴി പാട്ടവയലിലേക്കും നാടുകാണി വഴി ചേരമ്പാടിയിലേക്കും ഓവാലിയിലേക്കും കൂടുതല്‍ ബസ് സര്‍വിസ് ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. 
കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികളുടെ നിരന്തര ശല്യമുള്ള പ്രദേശമാണ് ഗൂഡല്ലൂര്‍-പന്തല്ലൂര്‍ മേഖല. 
ടൗണ്‍ ബസ് സര്‍വിസുകളും പ്രധാന സ്ഥലങ്ങളിലേക്ക് കൂടുതല്‍ സര്‍വിസുകളും ഏര്‍പ്പെടുത്തി ഈ മേഖലയിലെ യാത്രാ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖ് അലി അൽ ഹുദൈഫി അറഫാ സംഗമത്തിന് നേതൃത്വം നൽകും

International
  •  a day ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് സമാപിച്ചു; യാത്രയായത് 8,341 തീർഥാടകർ

Kerala
  •  a day ago
No Image

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കാന്‍ 10 ദിവസത്തിനകം ധവളപത്രം; ഡോ. കെ.എം ചന്ദ്രശേഖര്‍ സമിതിയുടെ ആദ്യ യോഗം ഇന്ന്

Kerala
  •  a day ago
No Image

ഹജ്ജ് വേളയിൽ മക്കയിൽ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി സഊദി കാലാവസ്ഥാ വകുപ്പ് | Saudi Weather updates

Saudi-arabia
  •  a day ago
No Image

'പാളംതെറ്റി' റെയിൽ വൺ ആപ്പ്; യാത്രക്കാർ വലയുന്നു

Kerala
  •  a day ago
No Image

ചെറുവണ്ണൂര്‍ കാര്‍ അപകടം: തീപിടിത്തത്തിന് കാരണം പെട്രോളെന്ന് നിഗമനം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  a day ago
No Image

എം.വി.ആറിന്റെ വിശ്വസ്തൻ സഹകരണ മന്ത്രിയാകുമ്പോള്‍

Kerala
  •  a day ago
No Image

ആ പ്രഖ്യാപനം 60 ലക്ഷത്തിൻ്റെ പ്രതീക്ഷ; വയോജനവകുപ്പിൽ നടപ്പാക്കുക ജപ്പാൻ മോഡൽ

Kerala
  •  a day ago
No Image

അഡ്വ. ടി.ആസഫ് അലി: പോരാട്ടങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പോരാളി

Kerala
  •  a day ago
No Image

മുഖ്യന്മാർക്ക് പ്രിയം ആഭ്യന്തരവകുപ്പ്, ധനകാര്യമേറ്റെടുത്തത് മൂന്നുപേർ; വകുപ്പ് വിഭജനത്തിൽ ഇന്നും ചർച്ച 

Kerala
  •  a day ago