HOME
DETAILS

കുടിയേറ്റ വിരുദ്ധനയം: യു.എസില്‍ പതിനായിരങ്ങള്‍ തെരുവിലിറങ്ങി

  
Web Desk
July 01 2018 | 18:07 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%af%e0%b4%82-%e0%b4%af%e0%b5%81

വാഷിങ്ടണ്‍: ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരേ പ്രതിഷേധവുമായി പതിനായിരങ്ങള്‍ യു.എസില്‍ തെരുവിലിറങ്ങി. തലസ്ഥാനമായ വാഷിങ്ടണില്‍ നടന്ന പ്രതിഷേധത്തില്‍ 50,000 പേര്‍ പങ്കെടുത്തു. രാജ്യത്തിന്റെ 50 സംസ്ഥാനങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. 

അമേരിക്കന്‍ ലിബര്‍ട്ടീസ് യൂനിയനാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധ ആഹ്വാനത്തിന് വന്‍ പ്രചാരണമുണ്ടായിരുന്നു. ഡമോക്രാറ്റിക് നേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി.
ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ പ്രതിഷേധക്കാര്‍ വ്യത്യസ്ത നഗരങ്ങളില്‍ ഒരുമിച്ച് കൂടാന്‍ തുടങ്ങി. 11 ഓടെയാണ് റാലി ആരംഭിച്ചത്. അനധികൃതമായി രാജ്യത്ത് കുടിയേറിയ കുടുംബങ്ങളില്‍ നിന്ന് കുട്ടികളെ വേര്‍പിരിക്കുന്നത് അവസാനിപ്പിക്കണമെന്നും കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
സംഗീത സംവിധായകന്‍ ലിന്‍ മാന്വല്‍ മിരന്‍ഡ, നടിമാരായ അമേരിക്ക ഫെരാര, ഡിയാന ഗരേറോ തുടങ്ങിയവര്‍ പ്രതിഷേധസംഗമത്തിന് അഭിവാദ്യം അര്‍പ്പിച്ചു.
കുടുംബങ്ങളെ കൂട്ടിയോജിപ്പിക്കുക, കുടുംബങ്ങളെ തടവിലിടുന്നത് അവസാനിപ്പിക്കുക, സീറോ ടോളറന്‍സ് നയം ഉപേക്ഷിക്കുക എന്ന്ീ ആവശ്യങ്ങളാണ് തങ്ങള്‍ക്കുള്ളതെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന മൂവ് ഓണ്‍ ഡോട്ട് ഓര്‍ഗ് ഡയരക്ടര്‍ അന്ന ഗല്ലന്‍ഡ് പറഞ്ഞു.
അതിനിടെ അനധികൃതമായി രാജ്യത്ത് കുടിയേറിയ കുടുംബങ്ങളിലെ കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം തടവിലിടുമെന്ന് യു.എസ് ഭരണകൂടം പറഞ്ഞു. അതിര്‍ത്തി കടന്നെത്തുന്ന ഇത്തരം ആളുകളെ തടവിലിടാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്ന് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി കാലിഫോര്‍ണിയ ജില്ലാ കോടതിയില്‍ വ്യക്തമാക്കി.
നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ഇവരെ തടവിലിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധനയങ്ങള്‍ക്കെതിരേ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ നല്‍കിയ പരാതിയില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു സര്‍ക്കാര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  12 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  12 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  12 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  12 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  12 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  12 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  12 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  12 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  12 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  12 days ago