HOME
DETAILS

ഉമര്‍ സുല്ലമിയെ പുറത്താക്കിയത് പ്രവര്‍ത്തകരോട് പറയാന്‍ ഭയന്ന് നേതൃത്വം

  
backup
July 07, 2018 | 6:46 PM

%e0%b4%89%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%ae%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95

കോഴിക്കോട്: മുതിര്‍ന്ന മുജാഹിദ് നേതാവ് സി.പി ഉമര്‍ സുല്ലമിക്കെതിരേയുള്ള നടപടി പ്രവര്‍ത്തകരോട് തുറന്നുപറയാന്‍ ഭയന്ന് സി.ഡി ടവര്‍ വിഭാഗത്തിന്റെ പത്രകുറിപ്പ്. ഉമര്‍ സുല്ലമിയെ പുറത്താക്കിയെന്ന വാര്‍ത്തയെ നിഷേധിക്കുന്ന പത്രകുറിപ്പില്‍ തന്നെ ജൂണ്‍ 30 ന് ചേര്‍ന്ന കേരള ജംഇയ്യത്തുല്‍ ഉലമ നിര്‍വാഹക സമിതി സി.പി ഉമര്‍ സുല്ലമിയെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതായി പറയുന്നു. പുറത്താക്കി എന്നു പറയാന്‍ മടിക്കുന്ന പത്രകുറിപ്പ് ഐക്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ തല്‍സ്ഥാനത്തു നിന്ന് നീക്കി എന്നാണ് വിശദീകരിക്കുന്നത്. 

ഇന്നലെ സി.ഡി. ടവറില്‍ ചേര്‍ന്ന കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) ഉന്നതാധികാര സമിതി യോഗത്തിനു ശേഷമാണ് സംഘടന പത്രകുറിപ്പ് ഇറക്കിയത്. മുതിര്‍ന്ന നേതാവിനെതിരേയുണ്ടായത് ഏകപക്ഷീയ നടപടിയാണെന്നും അതിനോട് പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുമെന്നുമുള്ള സംഘടനാ നേതൃത്വത്തിന്റെ ആശങ്കയും നിഴലിക്കുന്നതാണ് പത്രകുറിപ്പ്.
ടി.കെ മുഹ്‌യുദ്ദീന്‍ ഉമരി നേരെത്തെയും ഇപ്പോഴും കെ.ജെ.യു പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണെന്നും സി.ഡി ടവര്‍ വിഭാഗം വിശദീകരിക്കുന്നു.
ഉമര്‍ സുല്ലമിലെ ഐക്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയ നടപടി ഇന്നലെ കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി ഉന്നതാധികാര സമിതിയെ അറിയിച്ചു.കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
ആശയപരമായും സംഘടനാ പരമായും തങ്ങളെ എതിര്‍ക്കുന്നവരെ പാര്‍ശ്വവല്‍കരിച്ച് ഏകപക്ഷീയമായി മുന്നോട്ടുപോകാനാണ് സംഘടനയുടെ നീക്കമെന്നാണ് മര്‍കസുദ്ദഅ്‌വ വിഭാഗം ഇന്നലത്തെ ഉന്നതാധികാര സമിതി യോഗത്തെ വിലയിരുത്തുന്നത്. ഐക്യത്തിനു ശേഷവും ഹുസൈന്‍ മടവൂര്‍ ഒഴികെയുള്ള നേതാക്കള്‍ക്ക് സംഘടനയില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. സി.പി ഉമര്‍ സുല്ലമിക്ക് ഭരണഘടനയില്‍ പെടാത്ത വര്‍ക്കിങ് പ്രസിഡന്റ് എന്ന സ്ഥാനം നല്‍കിയതിലും മര്‍കസുദ്ദഅ്‌വ വിഭാഗത്തിന് അന്നേ പ്രതിഷേധമുണ്ടായിരുന്നു. സുല്ലമിയെ നീക്കിയതോടെ ഏകാധിപത്യസ്വരത്തോടെ സംഘടനയെ മുന്നോട്ടുകൊണ്ടുപോകാനാണ് സി.ഡി. ടവര്‍ വിഭാഗത്തിന്റെ നീക്കമെന്നും ഇവര്‍ ആരോപിക്കുന്നു.
കഴിഞ്ഞ 30 ന് ഉമര്‍ സുല്ലമിക്കെതിരേ നടന്ന നടപടിക്കു പിന്നാലെ കഴിഞ്ഞ ദിവസം കെ.എന്‍.എം പ്രസിഡന്റിന്റെ നാടായ കടലുണ്ടിയില്‍ സി.പി ഉമര്‍സുല്ലമിയുടെ നേതൃത്വത്തില്‍ മര്‍കസുദ്ദഅ്‌വ വിഭാഗത്തിന്റെ പ്രഖ്യാപന സമ്മേളനം നടന്നിരുന്നു. നേരത്തെ മുജാഹിദ് ഐക്യത്തില്‍ നിന്ന് വിട്ടുനിന്ന ലയനവിരുദ്ധ വിഭാഗവുമായി സഹകരിച്ചു പോകാനാണ് സുല്ലമിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ നീക്കമെന്നറിയിരുന്നു.
കെ.എന്‍.എം ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി, എന്‍.വി അബ്ദുറഹ്മാന്‍, ഡോ. ഹുസൈന്‍ മടവൂര്‍, എം. അബ്ദുറഹ്മാന്‍ സലഫി, നൂര്‍ മുഹമ്മദ് നൂര്‍ഷ, മുഹമ്മദ് ഹാഷിം, എം.ടി അബ്ദുസ്സമദ് സുല്ലമി, ഡോ. അബ്ദുല്‍ ഹഖ്, ടി.പി അബ്ദുറസാഖ് ബാഖവി, എ അസ്ഗറലി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനലിൽ ആ കാര്യം ഇന്ത്യക്ക് വലിയ സമ്മർദ്ദങ്ങളുണ്ടാക്കും: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  4 hours ago
No Image

ശമ്പള പരിഷ്കരണത്തിന് സർക്കാർ അംഗീകാരം; തൊഴിലാളി സംഘടനകളുടെ സമരം ഒത്തുതീർപ്പായി

Kerala
  •  5 hours ago
No Image

വിദ്യാർഥികൾക്ക് ആശ്വാസം; പ്രതിഷേധത്തെ തുടർന്ന് വർദ്ധിപ്പിച്ചിരുന്ന ഫീസ് നിരക്കുകൾ കുത്തനെ കുറച്ച് കാർഷിക സർവകലാശാല

Kerala
  •  5 hours ago
No Image

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ സ്ഥലംമാറ്റി

Kerala
  •  5 hours ago
No Image

യുനെസ്കോയുടെ 'ക്രിയേറ്റീവ് സിറ്റി' പട്ടികയിൽ ഇടംപിടിച്ച് മദീനയും റിയാദും

Saudi-arabia
  •  5 hours ago
No Image

'കേരള സവാരി'; ഇനി സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസ്

Kerala
  •  6 hours ago
No Image

ലൈറ്റ് ഓഫ് ആക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ അടിച്ചു കൊലപ്പെടുത്തി

National
  •  6 hours ago
No Image

സംസ്ഥാനത്തെ വിദ്യാർഥിനികൾക്ക് HPV വാക്‌സിനേഷൻ: ഗർഭാശയഗള കാൻസർ പ്രതിരോധവുമായി കേരളം; പദ്ധതിയുടെ തുടക്കം കണ്ണൂരിൽ

Kerala
  •  6 hours ago
No Image

ഇതാ റൊണാൾഡോയുടെ പിന്മുറക്കാരൻ; 16ാം വയസ്സിൽ പറങ്കിപ്പടക്കൊപ്പം നിറഞ്ഞാടി ഇതിഹാസപുത്രൻ

Cricket
  •  6 hours ago
No Image

യുഎഇയിൽ ഡിസംബറിൽ 9 ദിവസം വരെ അവധിക്ക് സാധ്യത; വിമാന ടിക്കറ്റ് നിരക്കുകൾ 50% വരെ വർദ്ധിച്ചേക്കും

uae
  •  6 hours ago