HOME
DETAILS

ട്രംപാണ്, എന്തും സംഭവിക്കാം! ചർച്ചാസംഘത്തിന്റെ സന്ദേശങ്ങൾ രൂപപ്പെടുത്താൻ ഇറാൻ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടി 

  
Web Desk
June 16, 2026 | 3:05 PM

Iran deployed senior psychologists to help crafting messages to Trump

തെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പെരുമാറ്റവും സംസാരവുമൊന്നും ആർക്കും പ്രവചിക്കാൻ പറ്റില്ല. അതുകൊണ്ടുതന്നെ പശ്ചിമേഷ്യയിലെ സമാധാന കരാർ സംബന്ധിച്ച  അവസാനഘട്ട ചർച്ചകളിൽ  ട്രംപിന്റെ അപ്രവചനീയ പെരുമാറ്റങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇറാൻ ഒരു വഴി കണ്ടെത്തി. ട്രംപിന്റെ മാനസികാവസ്ഥ വിലയിരുത്തുന്നതിനും മധ്യസ്ഥർ വഴി അദ്ദേഹത്തിന് കൈമാറുന്ന സന്ദേശങ്ങൾ രൂപപ്പെടുത്തുന്നതിനും ഇറാൻ ചർച്ചാസംഘം മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടി.

"പ്രസിഡന്റ് ട്രംപിനായുള്ള സന്ദേശങ്ങൾ രൂപപ്പെടുത്തുന്നതിനായി ഞങ്ങൾ രണ്ട് മുതിർന്ന മനഃശാസ്ത്രജ്ഞരെ ചർച്ചകളുടെ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സൈക്കോപതിക് പെരുമാറ്റരീതിയെ കൈകാര്യം ചെയ്യുന്ന കോണിലൂടെയാണ് ഞങ്ങൾ അതിനെ കണ്ടത്"- മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് 'ഡ്രോപ്പ് സൈറ്റ്'റിപ്പോർട്ട് ചെയ്തു. ഇരുപക്ഷവും തമ്മിൽ സാധ്യമായ ഒരു ധാരണാപത്രത്തിനായുള്ള നിർദേശങ്ങൾ പരസ്പരം കൈമാറാൻ തുടങ്ങിയതോടെ, ഏപ്രിലിൽ ഇസ്ലാമാബാദിൽ നടന്ന ആദ്യഘട്ട ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് ഈ മനഃശാസ്ത്രജ്ഞർ ഇറാനിയൻ ചർച്ചാസംഘത്തെ സഹായിക്കാൻ തുടങ്ങിയത്.

"ഈ ഉപദേശകരുടെ നിർദേശങ്ങൾ ഞങ്ങളുടെ സന്ദേശങ്ങളിലും എഴുതപ്പെട്ട ആശയവിനിമയങ്ങളിലും ഉൾപ്പെടുത്താൻ തുടങ്ങിയതു മുതൽ ട്രംപിന്റെ പ്രതികരണങ്ങളിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇങ്ങനെ കൈമാറുന്ന രേഖകൾ ഒടുവിൽ ചരിത്രത്തിന്റെ ഭാഗമാകുമെന്നതിനാൽ, വരും വർഷങ്ങളിൽ ഈ ആശയവിനിമയങ്ങൾ പരസ്യമാക്കപ്പെടുകയാണെങ്കിൽ ഓരോ കക്ഷിയുടെയും ചർച്ചാ തന്ത്രങ്ങളുടെ ആപേക്ഷികമായ പ്രാധാന്യവും സൂക്ഷ്മതയും വ്യക്തമാകുന്ന രീതിയിലാണ് ഞങ്ങൾ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നത്"- പരസ്യ പ്രതികരണത്തിന് അധികാരമില്ലാത്ത ഉദ്യോഗസ്ഥൻ 'ഡ്രോപ്പ് സൈ റ്റി'നോട് പറഞ്ഞു. 

​ട്രംപിന്റെ ഏറ്റവും പുതിയ ആരോഗ്യപരിശോധനയുടെ ഭാഗമായി 22 മെഡിക്കൽ വിദഗ്ദ്ധർ അദ്ദേഹത്തെ പരിശോധിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. "ട്രംപ് മുമ്പ്  പ്രസിഡന്റായിരുന്ന കാലത്തെ ആരോഗ്യപരിശോധനകളിൽ പങ്കെടുത്ത വിദഗ്ധരുടെ എണ്ണത്തിന്റെ ഇരട്ടിയോളമാണിത്" എന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരൊറ്റ സന്ദർശനത്തിൽ ഒരു പ്രസിഡന്റിനെ പരിശോധിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഏറ്റവും കൂടിയ മെഡിക്കൽ വിദഗ്ദ്ധരുടെ എണ്ണമാണിത് എന്നത് ശ്രദ്ധേയമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിരീടം നിലനിർത്താൻ മെസ്സി ഇറങ്ങുന്നു; ലോകകപ്പ് ആദ്യ പോരാട്ടത്തിൽ അർജന്റീന നാളെ അൾജീരിയക്കെതിരേ!

Football
  •  2 hours ago
No Image

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍ക്യാമറ നോക്കിയും H എടുക്കാം 

Kerala
  •  2 hours ago
No Image

സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കിയത് 'പത്തുതവണ'; വെളിപ്പെടുത്തി സത്യാകി സവര്‍ക്കര്‍

Kerala
  •  2 hours ago
No Image

സിയോളിലെ കണ്ണീർത്തുളികൾ ന്യൂജഴ്സിയിൽ കനലായി എരിയുമ്പോൾ!

Football
  •  3 hours ago
No Image

മുഹറം 10 (ആശൂറാഅ്) ജൂണ്‍ 26ന് (വെള്ളി)

Kerala
  •  3 hours ago
No Image

'അലി ഖാംനഇയുടെ അനന്തരവന്‍' ഉടന്‍ ഗുജറാത്ത് വിട്ടുപോണം; ഉത്തര്‍പ്രദേശുകാരനായ മുസ്‌ലിം തൊഴിലാളിയെ ആക്രമിച്ച് ബജ്‌റങ്ദള്‍ 

National
  •  3 hours ago
No Image

യുഎഇ നികുതി വരുമാനത്തിൽ വൻ കുതിച്ചുചാട്ടം; ഖജനാവിലേക്ക് ഒഴുകിയത് 46 ബില്യൺ ദിർഹം

uae
  •  3 hours ago
No Image

ലോകകപ്പിലെ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ടീം ഞങ്ങളാണ്'; യു.എസ് വിടാൻ ഉത്തരവ് ലഭിച്ചതിന് പിന്നാലെ ഇറാൻ കോച്ച്

Football
  •  3 hours ago
No Image

ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സില്‍ ഖത്തറിന് തിളക്കമാര്‍ന്ന നേട്ടം; മെന മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യം

qatar
  •  3 hours ago
No Image

നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചക്കേസിലെ പ്രതിക്കും പുനഃപരീക്ഷ എഴുതാം; അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി 

National
  •  3 hours ago