HOME
DETAILS

നെറ്റ് : സംസ്ഥാനത്ത് 38,000 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി

  
Web Desk
July 08 2018 | 21:07 PM

%e0%b4%a8%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-38000-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d

തിരുവനന്തപുരം: ഇന്നലെ നടന്ന നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റി(നെറ്റ്)ല്‍ സംസ്ഥാനത്ത് 38,000 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. മൂന്ന് മേഖലകളില്‍ 90 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. അതേസമയം കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിരവധിപേര്‍ പരീക്ഷയെഴുതാതെ മടങ്ങി.
രാവിലെ 9.30ന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് 7.30നുതന്നെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തണണമെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മുന്‍വര്‍ഷങ്ങളില്‍ മൂന്ന് പേപ്പറുകളായാണ് പരീക്ഷ നടത്തിയിരുന്നതെങ്കില്‍ ഇത്തവണ രണ്ട് പേപ്പറാണ് ഉണ്ടായിരുന്നത്. 9.30 മുതല്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ജനറല്‍ പേപ്പറും 11 മുതല്‍ ഒന്നുവരെ രണ്ടാം പേപ്പറുമാണ് ഉണ്ടായിരുന്നത്. രണ്ട് പരീക്ഷകള്‍ക്കും ഇടയില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രത്തിന് പുറത്തിറങ്ങുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ക്രമക്കേടുകള്‍ തടയാന്‍ വാച്ച്, മെറ്റല്‍ ക്ലിപ്പുകള്‍ തുടങ്ങിയവയും കട്ട് ഷൂ മോഡലിലുള്ള പാദരക്ഷകളും ധരിക്കരുതെന്നും വെള്ളക്കുപ്പികള്‍ കൊണ്ടുവരരുതെന്നും നിര്‍ദേശമുണ്ടായിരുന്നു.
കര്‍ശന പരിശോധനക്കുശേഷമാണ് വിദ്യാര്‍ഥികളെ പരീക്ഷാകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചത്. പരീക്ഷാ ഹാളില്‍ ഹാള്‍ ടിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്.
താലിമാല ഉള്‍പ്പെടെയുള്ളവക്ക് പ്രവേശനഹാളില്‍ വിലക്കേര്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് തിരുവനന്തപുരത്ത് നിരവധി പേര്‍ പരീക്ഷയെഴുതാതെ മടങ്ങി. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒരു വിഭാഗം ഉദ്യോഗാര്‍ഥികള്‍ താലിമാല ഊരാന്‍ വിസമ്മതിച്ചു. പരീക്ഷാ സെന്ററുകളില്‍ ആവശ്യത്തിന് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമില്ലായിരുന്നെന്നും പരാതിയുണ്ട്.
തലസ്ഥാന നഗരിയില്‍ മാത്രം ഒന്‍പത് പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരുന്നു.
തിരുവനന്തപുരത്ത് 14,000 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. തലസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്ത 17,500 വിദ്യാര്‍ഥികളില്‍ 3,500 പേര്‍ പരീക്ഷയക്ക് എത്തിയില്ല. എറണാകുളത്ത് 15,000വും കാസര്‍കോട് 9,000വും വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 days ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 days ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  5 days ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  5 days ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  5 days ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  5 days ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  5 days ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  5 days ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  5 days ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  5 days ago