HOME
DETAILS

30 ലക്ഷം മോചനദ്രവ്യം നൽകിയിട്ടും അക്രമികൾ വിട്ടില്ല; 28കാരന്റെ രക്ഷിക്കുന്നതിൽ അനാസ്ഥ കാട്ടിയ പൊലിസുകാർക്ക് സസ്‌പെൻഷൻ

  
backup
July 24, 2020 | 9:31 AM

national-kidnapped-up-man-killed-4-cops-including-ips-officer-suspended111

കാൺപുർ: തട്ടിക്കൊണ്ടു പോയവർക്ക് 30 ലക്ഷം മോചനവദ്രവ്യം നൽകിയിട്ടും യുവാവിനെ രക്ഷിക്കാനായില്ല. ഉത്തർപ്രദേശിൽ തട്ടിക്കൊണ്ടുപോയ ഇരുപത്തിയെട്ടുകാരനെ കഴിഞ്ഞ മാസം തന്നെ അക്രമികൾ കൊലപ്പെടുത്തിയെന്ന് പൊലിസ് ബന്ധുക്കളെ അറിയിച്ചു. കാൺപുരിൽ ലബോറട്ടറി നടത്തുന്ന സഞ്ജീത് യാദവ് എന്ന യുവാവാണ് ക്രൂരതക്കിരയായത്. എന്നാൽ സഞ്ജീതിന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാൻ കഴിഞ്ഞിട്ടുമില്ല.

യുപി പൊലിസിന്റെ വാക്ക് വിശ്വസിച്ച് അക്രമികൾക്ക് 30 ലക്ഷം രൂപ മോചനദ്രവ്യം നൽകിയ കുടുംബം എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. സഞ്ജീത് തിരികെയെത്തുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ കുടുംബത്തിന് പൊലിസിന്റെ വാക്കുകൾ കനത്ത പ്രഹരമായി. കഴിഞ്ഞയാഴ്ചയാണ് 30 ലക്ഷം രൂപ തട്ടിയെടുത്തു പൊലിസിന്റെ കൺമുന്നിൽനിന്ന് അക്രമികൾ യുവാവിനെ മോചിപ്പിക്കാതെ കടന്നു കളഞ്ഞത്.

ജൂൺ 23നാണ് സഞ്ജീത്തിനെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചത്. 26ന് എഫ്ഐആർ റജിസ്റ്റർ ചെയ്തു. മൂന്നു ദിവസത്തിനു ശേഷമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമിസംഘം ബന്ധുക്കളെ വിളിച്ചത്. തുടർന്ന് യുവാവിന്റെ ചില സുഹൃത്തുക്കളെയും മുൻ സഹപ്രവർത്തകരെയും അറസ്റ്റ് ചെയ്തു. ജൂൺ 26 നോ 27 നോ അക്രമികൾ സഞ്ജീത്തിനെ കൊന്നിരിക്കാമെന്നാണ് പൊലിസ് ഇപ്പോൾ പറയുന്നത്. മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കാൺപുർ എസ്.പി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഐ.പി.എസ് ഓഫീസർ അടക്കം നാലു പേരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയിൽ നിന്നും നഷ്ടപ്പെട്ട സ്വർണ്ണമെത്രയെന്ന വിവരം അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയെ അറിയിക്കും

Kerala
  •  4 days ago
No Image

തൃപ്പൂണിത്തുറയിൽ ആന ഇടഞ്ഞു; രണ്ടാം പാപ്പാന് പരുക്ക്

Kerala
  •  4 days ago
No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  4 days ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  4 days ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  4 days ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  4 days ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  4 days ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  4 days ago