HOME
DETAILS

30 ലക്ഷം മോചനദ്രവ്യം നൽകിയിട്ടും അക്രമികൾ വിട്ടില്ല; 28കാരന്റെ രക്ഷിക്കുന്നതിൽ അനാസ്ഥ കാട്ടിയ പൊലിസുകാർക്ക് സസ്‌പെൻഷൻ

  
backup
July 24, 2020 | 9:31 AM

national-kidnapped-up-man-killed-4-cops-including-ips-officer-suspended111

കാൺപുർ: തട്ടിക്കൊണ്ടു പോയവർക്ക് 30 ലക്ഷം മോചനവദ്രവ്യം നൽകിയിട്ടും യുവാവിനെ രക്ഷിക്കാനായില്ല. ഉത്തർപ്രദേശിൽ തട്ടിക്കൊണ്ടുപോയ ഇരുപത്തിയെട്ടുകാരനെ കഴിഞ്ഞ മാസം തന്നെ അക്രമികൾ കൊലപ്പെടുത്തിയെന്ന് പൊലിസ് ബന്ധുക്കളെ അറിയിച്ചു. കാൺപുരിൽ ലബോറട്ടറി നടത്തുന്ന സഞ്ജീത് യാദവ് എന്ന യുവാവാണ് ക്രൂരതക്കിരയായത്. എന്നാൽ സഞ്ജീതിന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാൻ കഴിഞ്ഞിട്ടുമില്ല.

യുപി പൊലിസിന്റെ വാക്ക് വിശ്വസിച്ച് അക്രമികൾക്ക് 30 ലക്ഷം രൂപ മോചനദ്രവ്യം നൽകിയ കുടുംബം എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. സഞ്ജീത് തിരികെയെത്തുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ കുടുംബത്തിന് പൊലിസിന്റെ വാക്കുകൾ കനത്ത പ്രഹരമായി. കഴിഞ്ഞയാഴ്ചയാണ് 30 ലക്ഷം രൂപ തട്ടിയെടുത്തു പൊലിസിന്റെ കൺമുന്നിൽനിന്ന് അക്രമികൾ യുവാവിനെ മോചിപ്പിക്കാതെ കടന്നു കളഞ്ഞത്.

ജൂൺ 23നാണ് സഞ്ജീത്തിനെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചത്. 26ന് എഫ്ഐആർ റജിസ്റ്റർ ചെയ്തു. മൂന്നു ദിവസത്തിനു ശേഷമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമിസംഘം ബന്ധുക്കളെ വിളിച്ചത്. തുടർന്ന് യുവാവിന്റെ ചില സുഹൃത്തുക്കളെയും മുൻ സഹപ്രവർത്തകരെയും അറസ്റ്റ് ചെയ്തു. ജൂൺ 26 നോ 27 നോ അക്രമികൾ സഞ്ജീത്തിനെ കൊന്നിരിക്കാമെന്നാണ് പൊലിസ് ഇപ്പോൾ പറയുന്നത്. മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കാൺപുർ എസ്.പി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഐ.പി.എസ് ഓഫീസർ അടക്കം നാലു പേരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  3 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  3 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  3 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  3 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  3 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  3 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago