HOME
DETAILS

30 ലക്ഷം മോചനദ്രവ്യം നൽകിയിട്ടും അക്രമികൾ വിട്ടില്ല; 28കാരന്റെ രക്ഷിക്കുന്നതിൽ അനാസ്ഥ കാട്ടിയ പൊലിസുകാർക്ക് സസ്‌പെൻഷൻ

  
backup
July 24, 2020 | 9:31 AM

national-kidnapped-up-man-killed-4-cops-including-ips-officer-suspended111

കാൺപുർ: തട്ടിക്കൊണ്ടു പോയവർക്ക് 30 ലക്ഷം മോചനവദ്രവ്യം നൽകിയിട്ടും യുവാവിനെ രക്ഷിക്കാനായില്ല. ഉത്തർപ്രദേശിൽ തട്ടിക്കൊണ്ടുപോയ ഇരുപത്തിയെട്ടുകാരനെ കഴിഞ്ഞ മാസം തന്നെ അക്രമികൾ കൊലപ്പെടുത്തിയെന്ന് പൊലിസ് ബന്ധുക്കളെ അറിയിച്ചു. കാൺപുരിൽ ലബോറട്ടറി നടത്തുന്ന സഞ്ജീത് യാദവ് എന്ന യുവാവാണ് ക്രൂരതക്കിരയായത്. എന്നാൽ സഞ്ജീതിന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാൻ കഴിഞ്ഞിട്ടുമില്ല.

യുപി പൊലിസിന്റെ വാക്ക് വിശ്വസിച്ച് അക്രമികൾക്ക് 30 ലക്ഷം രൂപ മോചനദ്രവ്യം നൽകിയ കുടുംബം എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. സഞ്ജീത് തിരികെയെത്തുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ കുടുംബത്തിന് പൊലിസിന്റെ വാക്കുകൾ കനത്ത പ്രഹരമായി. കഴിഞ്ഞയാഴ്ചയാണ് 30 ലക്ഷം രൂപ തട്ടിയെടുത്തു പൊലിസിന്റെ കൺമുന്നിൽനിന്ന് അക്രമികൾ യുവാവിനെ മോചിപ്പിക്കാതെ കടന്നു കളഞ്ഞത്.

ജൂൺ 23നാണ് സഞ്ജീത്തിനെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചത്. 26ന് എഫ്ഐആർ റജിസ്റ്റർ ചെയ്തു. മൂന്നു ദിവസത്തിനു ശേഷമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമിസംഘം ബന്ധുക്കളെ വിളിച്ചത്. തുടർന്ന് യുവാവിന്റെ ചില സുഹൃത്തുക്കളെയും മുൻ സഹപ്രവർത്തകരെയും അറസ്റ്റ് ചെയ്തു. ജൂൺ 26 നോ 27 നോ അക്രമികൾ സഞ്ജീത്തിനെ കൊന്നിരിക്കാമെന്നാണ് പൊലിസ് ഇപ്പോൾ പറയുന്നത്. മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കാൺപുർ എസ്.പി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഐ.പി.എസ് ഓഫീസർ അടക്കം നാലു പേരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ചടി നിലച്ചു; റവന്യൂ സ്റ്റാമ്പിന് നെട്ടോട്ടം

Kerala
  •  2 days ago
No Image

പ്രവര്‍ത്തനം താളംതെറ്റിയിട്ടും ഡി.പി.സി കൂടുന്നില്ല; മോട്ടോര്‍ വാഹനവകുപ്പില്‍ ആളില്ലാ കസേരകള്‍ 153

Kerala
  •  2 days ago
No Image

പ്ലസ് വണ്‍: മലബാറിലെ 127 സ്‌കൂളുകളില്‍ അധിക ബാച്ച്; 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും

Kerala
  •  2 days ago
No Image

തെരഞ്ഞെടുപ്പ് തോല്‍വി: സംസ്ഥാന നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുക്കണം; സി.പി.എം കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  2 days ago
No Image

ജെന്‍സികളും സജീവം, വേര്‍തിരിവുകളില്ലാതെ തോളോട് തോള്‍ ചേര്‍ന്ന് സമരക്കാര്‍

National
  •  2 days ago
No Image

രോഹിത് ദീർഘകാലം സ്ഥിരത പുലർത്തിയ താരമായിരുന്നില്ല; പക്ഷേ അനുഭവസമ്പത്ത് സൂപ്പർമാർക്കറ്റിൽ പോയി വാങ്ങാൻ കഴിയില്ലെന്ന് എ.ബി. ഡി വില്ലിയേഴ്‌സ്

Football
  •  2 days ago
No Image

ഇന്റര്‍നെറ്റ് വിലക്കി: ആശയവിനിമയം തടസപ്പെട്ടില്ല, ഓഫ്ലൈന്‍ മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ച് പാറ്റകള്‍

National
  •  2 days ago
No Image

സമരം തണുപ്പിക്കാനുള്ള നീക്കവുമായി മോദി; ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് രാഹുലും സി.ജെ.പിയും

National
  •  2 days ago
No Image

പ്രശസ്ത ഇറ്റാലിയൻ ഫുട്‌ബോൾ മാധ്യമപ്രവർത്തകന്റെ ക്രൂര കൊലപാതകം: അന്വേഷണം കുപ്രസിദ്ധ മാഫിയ സംഘം 'കമോറ'യിലേക്ക്

Cricket
  •  2 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന് : വികസന കേന്ദ്രങ്ങള്‍; ഇന്ത്യ മാറി- കേരളമോ?

Kerala
  •  2 days ago