HOME
DETAILS

30 ലക്ഷം മോചനദ്രവ്യം നൽകിയിട്ടും അക്രമികൾ വിട്ടില്ല; 28കാരന്റെ രക്ഷിക്കുന്നതിൽ അനാസ്ഥ കാട്ടിയ പൊലിസുകാർക്ക് സസ്‌പെൻഷൻ

  
backup
July 24, 2020 | 9:31 AM

national-kidnapped-up-man-killed-4-cops-including-ips-officer-suspended111

കാൺപുർ: തട്ടിക്കൊണ്ടു പോയവർക്ക് 30 ലക്ഷം മോചനവദ്രവ്യം നൽകിയിട്ടും യുവാവിനെ രക്ഷിക്കാനായില്ല. ഉത്തർപ്രദേശിൽ തട്ടിക്കൊണ്ടുപോയ ഇരുപത്തിയെട്ടുകാരനെ കഴിഞ്ഞ മാസം തന്നെ അക്രമികൾ കൊലപ്പെടുത്തിയെന്ന് പൊലിസ് ബന്ധുക്കളെ അറിയിച്ചു. കാൺപുരിൽ ലബോറട്ടറി നടത്തുന്ന സഞ്ജീത് യാദവ് എന്ന യുവാവാണ് ക്രൂരതക്കിരയായത്. എന്നാൽ സഞ്ജീതിന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാൻ കഴിഞ്ഞിട്ടുമില്ല.

യുപി പൊലിസിന്റെ വാക്ക് വിശ്വസിച്ച് അക്രമികൾക്ക് 30 ലക്ഷം രൂപ മോചനദ്രവ്യം നൽകിയ കുടുംബം എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. സഞ്ജീത് തിരികെയെത്തുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ കുടുംബത്തിന് പൊലിസിന്റെ വാക്കുകൾ കനത്ത പ്രഹരമായി. കഴിഞ്ഞയാഴ്ചയാണ് 30 ലക്ഷം രൂപ തട്ടിയെടുത്തു പൊലിസിന്റെ കൺമുന്നിൽനിന്ന് അക്രമികൾ യുവാവിനെ മോചിപ്പിക്കാതെ കടന്നു കളഞ്ഞത്.

ജൂൺ 23നാണ് സഞ്ജീത്തിനെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചത്. 26ന് എഫ്ഐആർ റജിസ്റ്റർ ചെയ്തു. മൂന്നു ദിവസത്തിനു ശേഷമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമിസംഘം ബന്ധുക്കളെ വിളിച്ചത്. തുടർന്ന് യുവാവിന്റെ ചില സുഹൃത്തുക്കളെയും മുൻ സഹപ്രവർത്തകരെയും അറസ്റ്റ് ചെയ്തു. ജൂൺ 26 നോ 27 നോ അക്രമികൾ സഞ്ജീത്തിനെ കൊന്നിരിക്കാമെന്നാണ് പൊലിസ് ഇപ്പോൾ പറയുന്നത്. മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കാൺപുർ എസ്.പി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഐ.പി.എസ് ഓഫീസർ അടക്കം നാലു പേരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓമശ്ശേരിയില്‍ റോഡിലെ വെള്ളക്കെട്ടില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു; അഞ്ച് കുറുനരികള്‍ ഷോക്കേറ്റ് ചത്തു, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  12 hours ago
No Image

125-ാം മിനിറ്റിൽ ഗോൾ; ടൈലെമാൻസിന്റെ ഒറ്റ ​ഗോളിൽ പിറന്നത് ലോക റെക്കോർഡ്

Football
  •  12 hours ago
No Image

വിചാരണ കൂടാതെ ആറുവര്‍ഷം ജയിലില്‍; ഒറ്റപ്പെട്ടു വെന്ന തോന്നലെന്ന് ഉമര്‍ ഖാലിദ്

Kerala
  •  13 hours ago
No Image

ബഹളമയം; ഇടക്ക്‌ മമ്പുറം തങ്ങളും കോന്തുനായരും കടന്നുവന്നു

Kerala
  •  13 hours ago
No Image

വിദേശകുടിയേറ്റം; പെൺകുട്ടികളുടേത് സ്വന്തം ഇഷ്ടപ്രകാരം; ഭൂരിഭാഗവും വായ്പയിൽ

Kerala
  •  13 hours ago
No Image

കൈയേറ്റക്കാരുടെ വാദത്തിന് തിരിച്ചടി; മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെയെന്ന് പുതിയ നിമയമസഭ രേഖ

Kerala
  •  13 hours ago
No Image

സ്റ്റേഷനിൽ 'കിടന്നുറക്കം' വേണ്ട

Kerala
  •  13 hours ago
No Image

പാർലമെന്റ് കൂടി പാസാക്കിയാൽ ഇനി 'കേരളം'

Kerala
  •  13 hours ago
No Image

വഖ്ഫ് രജിസ്‌ട്രേഷൻ; 11 % അപേക്ഷകള്‍ തള്ളി, 88,571 വഖ്ഫ് സ്വത്തുക്കളുടെ ഭാവി അനിശ്ചിതത്വത്തിൽ

National
  •  13 hours ago
No Image

സർക്കാർ അറിഞ്ഞില്ല; അനുമതിയില്ലാതെ കൈമാറ്റം സാധ്യമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  13 hours ago