HOME
DETAILS

നഗരത്തില്‍ അറവുശാലകളില്ല: ഇറച്ചി വിപണി പ്രതിസന്ധിയില്‍

  
Web Desk
April 19 2019 | 04:04 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b1%e0%b4%b5%e0%b5%81%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d

കോട്ടയം: പഴയ അറവുശാല പ്രവര്‍ത്തനം നിലയ്ക്കുകയും ആധുനിക രീതിയിലുള്ള പുതിയതിന്റെ ് നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്യാതെ വന്നതോടെ നഗരത്തില്‍ അംഗീകൃത അറവുശാലകളില്ലാതായി. ഇതോടെ നഗരത്തിലെ ഇറച്ചി വിപണി പ്രതിസന്ധിയിലായി. ഈസ്റ്ററും റമദാനും അടുത്തിരിക്കെ മാട്ടിറച്ചിയുടെ ലഭ്യതക്കുറവ് ബുദ്ധിമുട്ടുണ്ടാക്കും. മാലിന്യ സംസ്‌കരണത്തിലെ അപാകതകള്‍ മൂലമാണ് പഴയ അറവുശാല അടച്ചുപൂട്ടിയത്. അതേസമയം 2008ല്‍ നിര്‍മ്മാണം ആരംഭിച്ച പുതിയ അറവുശാല ഇനിയും പ്രവര്‍ത്തനസജ്ജമായിട്ടില്ല.
മലീനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വ മിഷന്‍ എന്നിവയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പഴയ അറവുശാലയ്ക്ക് പൂട്ട് വീണത്. ഇതോടെ കോട്ടയം നഗരത്തില്‍ അംഗീകൃത അറവുശാല ഇല്ലാതായി. ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്ത ഉരുക്കളെ മാത്രമേ കശാപ്പ് ചെയ്യാന്‍ പാടുള്ളൂ എന്നതിനാല്‍ വ്യാപാരികളും പ്രതിസന്ധിയിലായി. പഴയ അറവുശാല അടച്ചു പൂട്ടിയതിനൊപ്പം ഇവിടെ വ്യാപാരം നടത്തിയിരുന്നവര്‍ക്കും ടെന്‍ഡര്‍ പുതുക്കി ലഭിച്ചില്ല.
കോടിമത പച്ചക്കറി ചന്തയ്ക്ക് സമീപം പുതിയ അറവുശാലയുടെ നിര്‍മ്മാണം 2008ല്‍ ആരംഭിച്ചതാണ്.
കേന്ദ്ര പദ്ധതി പ്രകാരം ഒരു കോടി രൂപ വകയിരുത്തിയിരുന്നെ്ങ്കിലും നിര്‍മാണം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനായില്ല. പിന്നീട് 2 വര്‍ഷത്തിന് ശേഷമാണ് കെട്ടിടം പൂര്‍ത്തീകരിച്ചത്. എന്നാല്‍ ഇവിടേക്ക് വേണ്ട യന്ത്ര സാമഗ്രികള്‍ സ്ഥാപിക്കാത്തതിനാല്‍ ഇവിടെ കശാപ്പ് ആരംഭിക്കാനാവിവില്ല. യന്ത്ര സാമഗ്രികള്‍ക്കായി 70 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും അവ ബാംഗ്ലൂരില്‍ നിന്നും എത്തിച്ച് സ്ഥാപിക്കാന്‍ ഇനിയും സമയമെടുക്കും. നിലവില്‍ പത്തോളം അനധികൃത കശാപ്പുശാലകളാണ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്നത്. വ്യാപാരികള്‍ ഇവിടെ നിന്നും മാംസം വാങ്ങിയാണ് വില്‍പ്പന നടത്തുന്നത്. അറവുശാല ഉടന്‍ തുറന്ന് ഗുണനിലവാരമുള്ള മാംസത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  16 minutes ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  an hour ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  an hour ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  an hour ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  2 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  2 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  2 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  3 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  3 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  3 hours ago