HOME
DETAILS

വിപ്ലവ വനിത

  
Web Desk
August 24 2018 | 20:08 PM

viplava-vanitha

ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ തീപ്പന്തമായി ജ്വലിച്ചുനിന്ന ധീരദേശാഭിമാനിയായിരുന്നു മൗലാനാ മുഹമ്മദലി. ആ ധീരവ്യക്തിത്വത്തിന്റെ പത്‌നിയായിരുന്ന അംജദി ബാനു ബീഗം. രാജ്യം മറന്നുപോയ ആ ധീരവനിതയെ ഇന്ത്യയുടെ എഴുപത്തി ഒന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ നമുക്കു സ്മരിക്കാം.

ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടത്തിനു ഭര്‍ത്താവായ മുഹമ്മദലിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ഒരു വനിതയായിരുന്നു അവര്‍. മൗലാനാ മുഹമ്മദലി സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഏര്‍പ്പെട്ട സമയത്തായിരുന്നു അവരുടെ വിവാഹമുണ്ടായത്. ആദ്യ രാത്രിയില്‍ തന്റെ സഹധര്‍മിണിയോട് അദ്ദേഹം പറഞ്ഞു: ''പ്രിയേ... നിന്നെ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്. നമ്മുടെ ജന്മഭൂമി മുടിക്കുന്ന ബ്രിട്ടീഷു പിശാചുക്കളുമായി സന്ധിയില്ലാ സമരത്തിലാണ് ഞാനെന്നു നിനക്കറിയാമല്ലോ. പ്രിയേ, ഞാന്‍ എന്തും സഹിക്കും. എന്നാല്‍ നിന്റെ കാര്യം ഓര്‍ക്കുമ്പോള്‍....'' മൗലാനാ മുഹമ്മദലി തന്റെ വാക്കുകള്‍ മുഴുമിപ്പിക്കുന്നതിനുമുന്‍പ് ആദര്‍ശവനിതയായിരുന്ന അംജദി ബീഗം പറഞ്ഞു:'' അങ്ങയുടെ പ്രിയതമയാവാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. ഞാന്‍ അസ്മത്തലിഖാന്റെ മകളാണ്. ഏതു സന്നിഗ്ധ ഘട്ടത്തിലും ലാലി ബീഗം അങ്ങയോടൊപ്പമുണ്ടാകും.
മൗലാന മുഹമ്മദലിയുടെ അഭാവത്തില്‍ കുടുംബകാര്യങ്ങളിലും അവര്‍ മികച്ചുനിന്നു. സ്വാതന്ത്ര്യത്തിന്റെ അനിവാര്യതയെ വിളിച്ചോതുന്ന അംജദി ബീഗത്തിന്റെ മഹിളാ വേദികളിലെ പ്രസംഗം ശ്രോതാക്കളെ കോരിത്തരിപ്പിച്ചു. തെക്കെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പര്‍ദ ധരിച്ചുകൊണ്ട് ഈ ധീരവനിത സുന്ദരവും സാരസമ്പൂര്‍ണവുമായി ഉറുദുവില്‍ ചെയ്ത പ്രസംഗം സ്ത്രീ സമൂഹത്തെ സ്വാതന്ത്ര്യത്തിന്റെ സമരമുഖത്തേക്കു കൊണ്ടുവരാന്‍ പര്യപ്തമായതായിരുന്നു.
മഹാത്മാ ഗാന്ധിയുടെ കൂടെ മൗലാനാ മുഹമ്മദലിയും പത്‌നിയും തെക്കെ ഇന്ത്യയിലേക്കു സന്ദര്‍ശനത്തിനായി പുറപ്പെട്ടപ്പോള്‍ വാള്‍ടയര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചു തികച്ചും യാദൃശ്ചികമായി മൗലാന മുഹമ്മദലിയെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തു. ഈ ആകസ്മിക അറസ്റ്റ് ഗാന്ധിജിയെ ഞെട്ടിച്ചു. എന്നാല്‍ ഈ അവസരത്തിലും ധീരയായ അംജദി ബാനു ബീഗം പതറിയില്ല. ആ മഹതി ഭാവപ്പകര്‍ച്ച കൂടാതെ ഭര്‍ത്താവിനെ സൗമ്യസാന്ത്വനോക്തികളോടെ യാത്രയാക്കാനാണു ശ്രമിച്ചത്. അവര്‍ ഗാന്ധിജിയുടെ കൂടെ യാത്ര തുടര്‍ന്നു. ലാലി ബീഗത്തിന്റെ ഈ തന്റേടവും ദൃഢനിശ്ചയവും മഹാത്മാഗാന്ധിയെ അത്ഭുതപ്പെടുത്തി.
1924ല്‍ കോഹാട്ടില്‍ പടര്‍ന്നുപിടിച്ച വര്‍ഗീയ കലാപംമൂലം മഹാത്മാഗാന്ധി മൂന്ന് ആഴ്ചകളോളം മൗലാനയുടെ ഡല്‍ഹിയിലെ വീട്ടില്‍ ഉപവസിച്ചപ്പോള്‍ അംജദി ബീഗത്തിന്റെ അസാമാന്യ ധീരതയും അദ്ദേഹത്തിനു ബോധ്യമായി.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി അതിയായി ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ബീഗത്തെ കുറിച്ച് മഹാത്മാഗാന്ധി 'യങ് ഇന്ത്യ'യില്‍ എഴുതിയത് 'ധീരനായ ഭര്‍ത്താവിന്റെ ധീരയായ ഭാര്യ' എന്നായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്

Kerala
  •  10 days ago
No Image

ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം

National
  •  10 days ago
No Image

സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്‌ഡേറ്റ് പുറത്ത്

Cricket
  •  10 days ago
No Image

കൊൽക്കത്ത കൂട്ടബലാത്സംഗ കേസ്; പ്രതി മനോജിത് മിശ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു നിയമ വിദ്യാർത്ഥിനി

Kerala
  •  10 days ago
No Image

ഇറാന്റെ മിസൈല്‍ ആക്രമണം നടന്ന ദിവസം ചുമത്തിയ എല്ലാ ഗതാഗത പിഴകളും റദ്ദാക്കി ഖത്തര്‍ 

qatar
  •  10 days ago
No Image

18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്‌സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്‍

International
  •  10 days ago
No Image

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കും; പ്രിയങ്ക് ഖാർ​ഗെ

Kerala
  •  10 days ago
No Image

ചാരിറ്റി സംഘടനകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  10 days ago
No Image

“ശല്യം”, പൊലിസുകാർ മാന്ത്രികരോ ദൈവങ്ങളോ അല്ല: വിജയാഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർ‌സി‌ബിക്കെതിരെ ആഞ്ഞടിച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

Kerala
  •  10 days ago
No Image

പറന്നുയർന്ന ഉടനെ 900 അടിയിലേക്ക് വീണ് എയ‍ർ ഇന്ത്യ വിമാനം; അത്ഭുതരക്ഷ

National
  •  10 days ago