HOME
DETAILS

വിപ്ലവ വനിത

  
backup
August 24, 2018 | 8:30 PM

viplava-vanitha

ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ തീപ്പന്തമായി ജ്വലിച്ചുനിന്ന ധീരദേശാഭിമാനിയായിരുന്നു മൗലാനാ മുഹമ്മദലി. ആ ധീരവ്യക്തിത്വത്തിന്റെ പത്‌നിയായിരുന്ന അംജദി ബാനു ബീഗം. രാജ്യം മറന്നുപോയ ആ ധീരവനിതയെ ഇന്ത്യയുടെ എഴുപത്തി ഒന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ നമുക്കു സ്മരിക്കാം.

ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടത്തിനു ഭര്‍ത്താവായ മുഹമ്മദലിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ഒരു വനിതയായിരുന്നു അവര്‍. മൗലാനാ മുഹമ്മദലി സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഏര്‍പ്പെട്ട സമയത്തായിരുന്നു അവരുടെ വിവാഹമുണ്ടായത്. ആദ്യ രാത്രിയില്‍ തന്റെ സഹധര്‍മിണിയോട് അദ്ദേഹം പറഞ്ഞു: ''പ്രിയേ... നിന്നെ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്. നമ്മുടെ ജന്മഭൂമി മുടിക്കുന്ന ബ്രിട്ടീഷു പിശാചുക്കളുമായി സന്ധിയില്ലാ സമരത്തിലാണ് ഞാനെന്നു നിനക്കറിയാമല്ലോ. പ്രിയേ, ഞാന്‍ എന്തും സഹിക്കും. എന്നാല്‍ നിന്റെ കാര്യം ഓര്‍ക്കുമ്പോള്‍....'' മൗലാനാ മുഹമ്മദലി തന്റെ വാക്കുകള്‍ മുഴുമിപ്പിക്കുന്നതിനുമുന്‍പ് ആദര്‍ശവനിതയായിരുന്ന അംജദി ബീഗം പറഞ്ഞു:'' അങ്ങയുടെ പ്രിയതമയാവാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. ഞാന്‍ അസ്മത്തലിഖാന്റെ മകളാണ്. ഏതു സന്നിഗ്ധ ഘട്ടത്തിലും ലാലി ബീഗം അങ്ങയോടൊപ്പമുണ്ടാകും.
മൗലാന മുഹമ്മദലിയുടെ അഭാവത്തില്‍ കുടുംബകാര്യങ്ങളിലും അവര്‍ മികച്ചുനിന്നു. സ്വാതന്ത്ര്യത്തിന്റെ അനിവാര്യതയെ വിളിച്ചോതുന്ന അംജദി ബീഗത്തിന്റെ മഹിളാ വേദികളിലെ പ്രസംഗം ശ്രോതാക്കളെ കോരിത്തരിപ്പിച്ചു. തെക്കെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പര്‍ദ ധരിച്ചുകൊണ്ട് ഈ ധീരവനിത സുന്ദരവും സാരസമ്പൂര്‍ണവുമായി ഉറുദുവില്‍ ചെയ്ത പ്രസംഗം സ്ത്രീ സമൂഹത്തെ സ്വാതന്ത്ര്യത്തിന്റെ സമരമുഖത്തേക്കു കൊണ്ടുവരാന്‍ പര്യപ്തമായതായിരുന്നു.
മഹാത്മാ ഗാന്ധിയുടെ കൂടെ മൗലാനാ മുഹമ്മദലിയും പത്‌നിയും തെക്കെ ഇന്ത്യയിലേക്കു സന്ദര്‍ശനത്തിനായി പുറപ്പെട്ടപ്പോള്‍ വാള്‍ടയര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചു തികച്ചും യാദൃശ്ചികമായി മൗലാന മുഹമ്മദലിയെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തു. ഈ ആകസ്മിക അറസ്റ്റ് ഗാന്ധിജിയെ ഞെട്ടിച്ചു. എന്നാല്‍ ഈ അവസരത്തിലും ധീരയായ അംജദി ബാനു ബീഗം പതറിയില്ല. ആ മഹതി ഭാവപ്പകര്‍ച്ച കൂടാതെ ഭര്‍ത്താവിനെ സൗമ്യസാന്ത്വനോക്തികളോടെ യാത്രയാക്കാനാണു ശ്രമിച്ചത്. അവര്‍ ഗാന്ധിജിയുടെ കൂടെ യാത്ര തുടര്‍ന്നു. ലാലി ബീഗത്തിന്റെ ഈ തന്റേടവും ദൃഢനിശ്ചയവും മഹാത്മാഗാന്ധിയെ അത്ഭുതപ്പെടുത്തി.
1924ല്‍ കോഹാട്ടില്‍ പടര്‍ന്നുപിടിച്ച വര്‍ഗീയ കലാപംമൂലം മഹാത്മാഗാന്ധി മൂന്ന് ആഴ്ചകളോളം മൗലാനയുടെ ഡല്‍ഹിയിലെ വീട്ടില്‍ ഉപവസിച്ചപ്പോള്‍ അംജദി ബീഗത്തിന്റെ അസാമാന്യ ധീരതയും അദ്ദേഹത്തിനു ബോധ്യമായി.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി അതിയായി ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ബീഗത്തെ കുറിച്ച് മഹാത്മാഗാന്ധി 'യങ് ഇന്ത്യ'യില്‍ എഴുതിയത് 'ധീരനായ ഭര്‍ത്താവിന്റെ ധീരയായ ഭാര്യ' എന്നായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  4 hours ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  4 hours ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  5 hours ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  5 hours ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  5 hours ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  5 hours ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  6 hours ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  6 hours ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  6 hours ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  6 hours ago