
ഷില്ലോങ്ങിലെ ഇറച്ചിവെട്ടുകാരികള്‍
ബീഫ് നിരോധനവും അതുമായി ബന്ധപ്പെട്ട നിരവധി കേസുകളും രാജ്യത്താകമാനം ഇപ്പോഴും സജീവ ചര്‍ച്ചാവിഷയമാണ്. എന്നാല്‍, ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം ബീഫ് ചര്‍ച്ചകള്‍ ഒരിക്കല്‍ പോലും ഉയര്‍ന്നുകേട്ടിട്ടില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പോലും ആരും അവിടെ ബീഫിനെക്കുറിച്ചു സംസാരിച്ചിരുന്നതായി കേട്ടിട്ടില്ല. രാജ്യത്താകമാനം ബി.ജെ.പി ബീഫ് രാഷ്ട്രീയം സജീവമാക്കുമ്പോള്‍ അവര്‍ തന്നെ ഭരണം കൈയാളുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫിനെക്കുറിച്ച് ഒരക്ഷരം പറയാന്‍ ഇവര്‍ മറന്നുപോകുന്നു. ഇക്കഴിഞ്ഞ ത്രിപുര തെരഞ്ഞെടുപ്പ് വേളയില്‍ ബീഫ് എന്ന പദം ഒഴിവാക്കിയ ബി.ജെ.പി പക്ഷെ, അധികാരം ലഭിച്ചപ്പോള്‍ ബീഫിനെതിരേ വാളോങ്ങുന്ന കാഴ്ചയുണ്ടായി. എന്നാല്‍, ഒരു വിഭാഗത്തിന്റെ ചെറുത്തുനില്‍പ്പിനു മുന്പില് അവര്‍ പതറുന്ന കാഴ്ച രസാവഹമായിരുന്നു. നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനു മുന്‍പും ശേഷവും ബീഫ് ചര്‍ച്ച ചെയ്യപ്പെട്ടില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് അവിടുത്തുകാരുടെ ഭക്ഷണങ്ങളിലെ മുഖ്യ ഇനമാണ്. ബീഫിനു പുറമെ പന്നിയും പട്ടിയും മറ്റ് ഇഴജന്തുക്കളുമൊക്കെ അവരുടെ ഭക്ഷണത്തിന്റെ അവിഭാജ്യഘടകമാണ്.
ഇറച്ചിവില്പന കേന്ദ്രങ്ങള്‍
മേഘാലയയുടെ തലസ്ഥാന നഗരമായ ഷില്ലോങ്ങ് കാണാനെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗം പേരും ഇവിടുത്തെ കാലാവസ്ഥയും തിരക്കുപിടിച്ച നഗരകാഴ്ചയും കണ്ടു തിരിച്ചുപോകുകയാണു പതിവ്. ഷില്ലോങ്ങ് പട്ടണം കയറ്റങ്ങളും ഇറക്കങ്ങളും കൊടും വളവുകളുമായി തണുത്തു പച്ചയണിഞ്ഞു നില്‍ക്കുന്നതുകൊണ്ടുതന്നെ ധാരാളം സഞ്ചാരികളാണിവിടെ എപ്പോഴും എത്തുന്നത്. കുത്തനെയുള്ള റോഡുകള്‍, അവയ്ക്ക് ഇരുവശത്തുമായി ഭംഗിയുള്ള നടപ്പാതകള്‍, റോഡുകള്‍ക്കു മുകളിലൂടെ കരകളെ ബന്ധിപ്പിക്കുന്ന ചെറിയ പാലങ്ങള്‍, കയറ്റങ്ങള്‍ക്കിടയിലെ കെട്ടിടങ്ങള്‍ക്കിടയിലൂടെ നീളം കൂടിയ ചവിട്ടുപടികള്‍, ഭംഗിയായ കുന്നിന്‍പുറങ്ങളിലെ നിര്‍മിതികള്‍. ഇതൊക്കെ ആസ്വദിച്ചു നാടു കണ്ടുപോയിരുന്നവര്‍ എത്താത്ത ഒരു പ്രദേശമാണ് ഷില്ലോങ്ങ് പട്ടണത്തിനകത്തെ ഇറച്ചിവില്‍പനകേന്ദ്രം (ങലമ േങമൃസല)േ.
ഷില്ലോങ്ങിലെ കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും നീണ്ട ചവിട്ടുപടികളും കയറിയിറങ്ങി പട്ടണത്തിനകത്തെ ഇടുങ്ങിയ വഴികളിലേക്കു പ്രവേശിച്ചാല്‍ ധാരാളം പേരാണ് ഇറച്ചി വാങ്ങാനായി കൂട്ടംകൂടി നില്‍ക്കുന്നത്. പന്നിയും മൂരിയും പോത്തുമൊക്കെ അറുത്തു തൂക്കിവില്ക്കുന്ന തിരക്കിലാണു സ്ത്രീകള്‍. ഇവിടെ സ്ത്രീകള്‍ മാത്രമാണു കച്ചവടക്കാര്‍. എല്ലാവിധ കച്ചവടങ്ങളും നിയന്ത്രിക്കുന്നതു സ്ത്രീകള്‍ തന്നെയാണ്. പുരുഷന്മാര് ഇവിടെ ചുമടുകള്‍ എടുക്കുന്ന ജോലി മാത്രമാണു കൂടുതലും ചെയ്യുന്നത്. തിരക്കേറിയ ഇടുങ്ങിയ വഴികളില്‍ ഇരുന്നു നിരവധി സ്ത്രീകളാണ് ഇവിടെ എല്ലാ സാധനങ്ങളും വില്‍ക്കുന്നത്.
വളരെ കാലങ്ങള്‍ക്കുമുന്‍പുതന്നെ പ്രശസ്തമാണ് മേഘാലയയിലെ ഇറച്ചിവെട്ടുന്ന സ്ത്രീകളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍. ഇവിടുത്തെ ഗാര്‍ബി ഗോത്രവര്‍ഗക്കാരായ സ്ത്രീകളുടെ ഇറച്ചിക്കച്ചവടം വളരെ പ്രശസ്തമാണ്. പന്നി, മൂരി, പോത്ത് തുടങ്ങിയവയെ അറുക്കുന്നതും, ശേഷം അതിന്റെയൊക്കെ തൊലിയുരിഞ്ഞ് ഇറച്ചിയാക്കി മാറ്റി തൂക്കിവില്‍ക്കുന്നതുവരെ സ്ത്രീകളാണിവിടെ ചെയ്യുന്നത്. ഈ ജോലിയില്‍ വ്യാപൃതരായ നിരവധി സ്ത്രീകള്‍ ഷില്ലോങ്ങിലെ മീറ്റ് മാര്‍ക്കറ്റിനെ ലോക പ്രശസ്തിയിലേക്കുയര്‍ത്തിയിട്ടുണ്ട്. ലോകത്ത് ഇത്തരത്തില്‍ മറ്റൊന്നുള്ളത് മംഗോളിയയിലാണ്. ഇന്ത്യയില്‍ ഇത്രയധികം സ്ത്രീകള്‍ ഈ രീതിയില്‍ വില്പന നടത്തുന്ന കേന്ദ്രം മറ്റൊന്നില്ല.
അരോഗദൃഢഗാത്രരായ ആദിവാസി വിഭാഗക്കാരായ ഗാര്‍ബി സ്ത്രീകളാണു കാലികളെ അറുക്കുന്നത്. നൂറു കിലോ മുതല്‍ 400 കിലോ വരെ വരുന്ന അറവുമാടുകളെയും പന്നികളെയുമൊക്കെ തങ്ങള്‍ ഒറ്റയ്ക്കാണ് അറുക്കാറുള്ളതെന്നു കച്ചവടക്കാരിയായ ലെബൊനി ബൊയ്പി പറയുന്നു. പരമ്പരാഗതമായി തുടര്‍ന്നുവരുന്ന തൊഴില്‍ ആയതുകൊണ്ടുതന്നെ ഇതില്‍ അഭിമാനമുണ്ടെന്നും, വില കൊടുത്തു വാങ്ങിക്കൊണ്ടുവരുന്ന കാളകളെ തങ്ങള്‍ തന്നെ അറുത്ത് മാര്‍ക്കറ്റില്‍ കൊണ്ടുവന്നു കച്ചവടം ചെയ്യുകയാണു പതിവെന്നും മറ്റൊരു കച്ചവടക്കാരിയായ പത്മിനി റോംഗ്പിയും പറയുന്നു.
പുരുഷന്മാരാണ് ഈ ജോലി എല്ലായിടത്തും ചെയ്യുന്നത്. എന്നാല്‍, ഇവിടെ മാത്രമാണ് ഇത്തരം കാഴ്ചകള്‍ ഉള്ളതെന്നും നിങ്ങള്‍ക്ക് എങ്ങനെയാണിതിനു കഴിയുന്നതെന്നുമുള്ള ചോദ്യത്തിന് അവരെല്ലാം മറുപടി ഒരു ചിരിയിലൊതുക്കി. തങ്ങള്‍ക്ക് ഈ ജോലി ഒരു ഭാരമായി തോന്നുന്നില്ലെന്നും അദ്ധ്വാനിച്ചു ജീവിക്കുന്ന സമ്പ്രദായമാണു തങ്ങളുടെ ഗോത്രരീതിയെന്നും കാളകളെയും പന്നിയെയുമൊക്കെ അറുക്കുന്നതു കുറ്റകരമായി കാണുന്നില്ലെന്നും അവര്‍ പറയുന്നു. തലക്കടിച്ചോ മയക്കിയോ കൊല്ലുന്ന രീതി തങ്ങള്‍ക്ക് അറിയില്ലെന്നും അറുത്തു കഴിക്കുന്ന ഇറച്ചിക്കേ രുചിയുണ്ടാകുകയുള്ളൂവെന്നും ഇവര്‍ പറയുന്നു. അറുക്കാനായി ഗ്രാമത്തില്‍ പ്രത്യേക അറവുശാലകളുണ്ട്. അവിടെനിന്ന് ഇറച്ചിയാക്കിയേ ഇവിടെ കൊണ്ടുവന്നു വില്‍ക്കാറുള്ളൂ. സ്ഥിരമായി അറവുകാരി എന്ന ഒരാളില്ല. തങ്ങളുടെ ഗ്രാമത്തില്‍ എല്ലാവരും അറവുകാരികളാണെന്നും റാണി തെരാംപി എന്ന സ്ത്രീ പറഞ്ഞു.
രാവിലെ ആറുമണി മുതല്‍ സജീവമാകുന്ന ഷില്ലോങ്ങിലെ മീറ്റ് മാര്‍ക്കറ്റില്‍ നിരവധി പേരുണ്ട് സ്ത്രീ കച്ചവടക്കാരായി. യാതൊരു മടിയുമില്ലാതെ മൃഗങ്ങളുടെ തലയും കാലും കുടലുമൊക്കെ പറയുന്ന രീതിയില്‍ അവര്‍ വൃത്തിയാക്കി തൂക്കിനല്‍കും. വളരെ ദൂരെയുള്ള സ്ഥലങ്ങളില്‍നിന്നെല്ലാം ഇറച്ചി വാങ്ങാന്‍ നിരവധി പേര് ഇവിടെ ഇപ്പോഴും എത്താറുണ്ട്. ദിവസേന ഒന്നും ഒന്നിലധികവും മാടുകളെ അറുത്ത് കച്ചവടം ചെയ്യുന്ന സ്ത്രീകളെയും ഈ മാര്‍ക്കറ്റില്‍ കാണാം. ഇവരെല്ലാം തന്നെ ഗാര്‍ബി വിഭാഗക്കാരാണ്. മറ്റു ഗോത്രവര്‍ഗത്തില്‍പ്പെട്ട സ്ത്രീകളൊന്നും ഈ കച്ചവടം നടത്തുന്നില്ല. ഭൂരിഭാഗം കച്ചവടവും നിയന്ത്രിക്കുന്നതു സ്ത്രീകളായതുകൊണ്ടുതന്നെ ഇവരെല്ലാം കണക്കില്‍ മിടുക്കികളാണ്. ഇംഗ്ലീഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യുന്ന അനേകം സ്ത്രീ കച്ചവടക്കാരെ ഈ മാര്‍ക്കറ്റില്‍ കാണാം.
നിരനിരയായി മാര്‍ക്കറ്റില്‍ തൂക്കിയിട്ടിരിക്കുന്ന മാടുകളുടെ ഇറച്ചിവെട്ടുന്ന ജോലിയില്‍ സംതൃപ്തരാണ് ഈ മാര്‍ക്കറ്റിലെ ഇറച്ചിവെട്ടുകാരികള്‍. ബീഫ് നിരോധനം എന്ന വാക്കുപോലും ഇവര്‍ കേട്ടിട്ടില്ല. ബി.ജെ.പി രാജ്യത്താകമാനം ബീഫിന്റെ പേരില്‍ കലാപം സൃഷ്ടിക്കുമ്പോഴാണ് അവര്‍ തന്നെ ഭരിക്കുന്ന ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിളിലെ ഈ അവസ്ഥയെന്ന് ഓര്‍ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്
Kerala
• 35 minutes ago
'ഫ്ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്
uae
• 42 minutes ago
ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന് ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്
International
• an hour ago
രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും
uae
• an hour ago
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• 2 hours ago
ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• 2 hours ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 3 hours ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 3 hours ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 3 hours ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 3 hours ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 4 hours ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 4 hours ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 4 hours ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 4 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 12 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 12 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 13 hours ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 13 hours ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 4 hours ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 4 hours ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 11 hours ago