HOME
DETAILS

കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി വ്യാജമെന്ന് കണ്ടെത്തി

  
Web Desk
April 27 2019 | 20:04 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%86-%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8


ബംഗളൂരു: ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന സന്ദേശത്തെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയെങ്കിലും ഭീഷണി വ്യാജമാണെന്ന് ബംഗളൂരു പൊലിസ് കണ്ടെത്തി.
ഫോണില്‍ ഭീഷണി മുഴക്കിയയാളെ ബംഗളൂരു പൊലിസ് അറസ്റ്റ് ചെയ്തു. ആവലഹള്ളി സ്വദേശിയായ മുന്‍ സൈനികനും ഇപ്പോള്‍ ലോറി ഡ്രൈവറുമായി ജോലി ചെയ്യുന്ന സ്വാമി സുന്ദരമൂര്‍ത്തിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ട് ബംഗളൂരു സിറ്റി പൊലിസിനാണ് ഭീകരാക്രമണ മുന്നറിയിപ്പ് ലഭിച്ചത്. തമിഴ്‌നാട്, കര്‍ണാടക, കേരള, ആന്ധ്രപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ഡി.ജി.പി ജില്ലാ പൊലിസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.


സ്വാമി സുന്ദര്‍ മൂര്‍ത്തി ഹൊസൂറില്‍നിന്ന് ബംഗളൂരു സിറ്റി പൊലിസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ഭീഷണി സന്ദേശം കൈമാറുകയായിരുന്നു.
തമിഴിലും ഹിന്ദിയിലും സംസാരിക്കുന്നയാള്‍ തനിക്ക് സുപ്രധാനമായ വിവരം പങ്കുവയ്ക്കാനുള്ളതായിട്ടാണ് അറിയിച്ചത്. ട്രെയിനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ആക്രമണമെന്നും അയാള്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ രാമനന്തപുരത്ത് 19 ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്നും അയാള്‍ അവകാശപ്പെട്ടിരുന്നു.
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
റെയില്‍വേ സുരക്ഷ ശക്തമാക്കുകയും ചെയ്തു. വിമാനത്താവളം, ബസ് സ്റ്റാന്‍ഡ്, മാളുകള്‍ എന്നിവയും പൊലീസ് നിരീക്ഷണത്തിലാക്കി. പാര്‍സല്‍ സര്‍വിസുകള്‍ പ്രത്യേകം നിരീക്ഷിക്കാനും തീരുമാനിച്ചിരുന്നു.
നേരത്തെയും വ്യാജ സന്ദേശം നല്‍കിയതിന് സുന്ദരമൂര്‍ത്തി പിടിയിലായിട്ടുണ്ട്. തന്റെ മകന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടയാളാണ്. ശ്രീലങ്കയില്‍ ഭീകരാക്രമണമുണ്ടായിട്ടും ഇന്ത്യ വേണ്ടത്ര ജാഗ്രപുലര്‍ത്തുന്നില്ലെന്ന് തനിക്ക് തോന്നി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  7 minutes ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  13 minutes ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  18 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  27 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  35 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  39 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  an hour ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  an hour ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago