HOME
DETAILS

സഊദിയില്‍ 12 മേഖലകളിലെ കടകളിലെ സഊദിവല്‍ക്കരണം രണ്ടാഴ്ച്ച മാത്രം; വിദേശികള്‍ കടകളൊഴിയുന്നു

  
backup
August 29 2018 | 15:08 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-12-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%9f%e0%b4%95

റിയാദ്: സഊദിയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പുതിയ മേഖലകളിലെ സഊദി വല്‍ക്കരണ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കാന്‍ രണ്ടാഴ്ച്ച സമയം മാത്രം. വിദേശികള്‍ പൂര്‍ണമായോ പാര്‍ട്ണര്‍ഷിപ്പിലൊ നടത്തുന്ന സ്ഥാപനങ്ങളും കടകളുമാണ് മുഹറം ഒന്ന് മുതല്‍ പുതിയ സഊദി വല്‍ക്കരണ പദ്ധതിയില്‍ ഉള്‍പ്പെടുക. ഇതോടെ വിദേശികളായ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. നേരത്തെ ഇവകളില്‍ നൂറു ശതമാനമാണ് സഊദി വല്‍ക്കരണം പ്രഖ്യാപിച്ചിരുന്നതെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകളും ബിസിനസ് മേഖലകളിലുള്ളവരുടെ അഭ്യര്‍ത്ഥനകള്‍ മാനിച്ചും എഴുപത് ശതമാനമാക്കി കുറച്ചിട്ടുണ്ട്.

വസ്ത്രങ്ങള്‍, വാഹനങ്ങള്‍, ഫര്‍ണിച്ചര്‍, പാത്രങ്ങള്‍ എന്നിങ്ങനെ നാലു മേഖലകളിലായി മുപ്പതോളം ഇനങ്ങളാണ് സെപ്റ്റംബര്‍ 12 (മുഹറം ഒന്ന്) മുതല്‍ ആരംഭിക്കുന്ന ആദ്യഘട്ട സ്വദേശിവല്‍ക്കരണത്തിന്റെ പരിധിയില്‍ വരുന്നത്. വിദേശികളുടെ കുത്തകയില്‍ നടന്നിരുന്ന ഇത്തരം സ്ഥാപനങ്ങള്‍ സഊദി വല്‍ക്കരിക്കുന്നതിലൂടെ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സഊദിവല്‍ക്കരണം അടുത്തതോടെ വിദേശികള്‍ നടത്തിപ്പോരുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയോ വില്‍ക്കുകയോ ചെയ്യുന്ന ഒരുക്കത്തിലാണ് വിദേശികള്‍. എഴുപത് ശതമാനമെന്ന തോതില്‍ വിദേശികളെ പിരിച്ചു വിട്ടു സ്വദേശികളെ വെച്ച് സ്ഥാപനം നടത്തി കൊണ്ട് പോകുന്നത് പ്രയാസകരമാണെന്നാണ് സ്ഥാപന ഉടമകളുടെ നിലപാട്. അതിനാല്‍ തന്നെ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് സ്ഥാപനം വില്‍ക്കാനോ കൈമാറാനോ ഉള്ള അവസാന വട്ട ഒരുക്കത്തിലാണ് വിദേശികളായ സ്ഥാപനമുടമകള്‍. എന്നാല്‍, ഈ സമയത്ത് സ്ഥാപനങ്ങള്‍ ഏറ്റെടുക്കാമോ വാങ്ങാനോ ആരും തയ്യാറാകാത്തത് സ്ഥാപനമുടമകള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
നേരത്തെ ജനുവരി 28 നു പ്രഖ്യാപനം വന്നത് മുതല്‍ തന്നെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ കെട്ടിട വാടക പുതുക്കാതെ സമയ പരിധി എത്തിക്കുകയാണ്. കാര്‍ബൈക്ക് ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍പുരുഷ ഉല്‍പന്നങ്ങള്‍, ഫര്‍ണിച്ചര്‍ കടകള്‍, പാത്ര കടകള്‍ എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 12 മുതലും വാച്ച് കടകള്‍, കണ്ണട കടകള്‍ (ഒപ്റ്റിക്കല്‍സ്), ഇലക്ട്രിക്ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവിടങ്ങളില്‍ നവംബര്‍ ഒമ്പതു മുതലും മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, കാര്‍പെറ്റ് കടകള്‍, ചോക്കലേറ്റ് പലഹാര കടകള്‍ എന്നീ സ്ഥാപനങ്ങളില്‍ 2019 ജനുവരി ഏഴു മുതലുമാണ് നേരത്തെ സഊദി വല്‍ക്കരണം പ്രഖ്യാപിച്ചിട്ടുള്ളത്. മലയാളികളടക്കം വിദേശികളുടെ ആധിപത്യത്തിലാണ് ഇതില്‍ ഭൂരിഭാഗം സ്ഥാപനങ്ങളും. ഇവര്‍ക്കെല്ലാം കനത്ത തൊഴില്‍ നഷ്ടമാണ് വരാനിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  3 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  3 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  3 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  3 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  3 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  3 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  3 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  3 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  3 months ago
No Image

മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക?: കേന്ദ്ര ബാലാവകാശ കമ്മീഷന് സുപ്രിംകോടതിയുടെ വിമര്‍ശനം

National
  •  3 months ago