HOME
DETAILS

ഇന്ന് മുഅല്ലിം ഡേ; 'വൈത്തിരി ഉസ്താദ്' കമ്പളക്കാടില്‍ ലയിച്ചിട്ട് അരനൂറ്റാണ്ട്

  
backup
September 01, 2018 | 9:54 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%a1%e0%b5%87-%e0%b4%b5%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

കമ്പളക്കാട്: 'വൈത്തിരി' എന്ന സ്ഥല നാമത്തില്‍ പ്രസിദ്ധനായ സി. അബൂബക്കര്‍ മുസ്‌ലിയാര്‍ കമ്പളക്കാടെത്തിയിട്ട് അരനൂറ്റാണ്ട് പൂര്‍ത്തിയാവാന്‍ ഇനി കേവലം രണ്ടു വര്‍ഷം. എഴുപതുകളുടെ തുടക്കത്തില്‍ മതവിദ്യ തേടിയാണ് വൈത്തിരി കോളിച്ചാല്‍ സ്വദേശി ചന്നിയന്‍ കുഞ്ഞമ്മദിന്റെയും പാത്തുവിന്റെയും മകന്‍ അബൂബക്കര്‍ കമ്പളക്കാട് വലിയപള്ളിയിലെത്തുന്നത്. 

പഠനത്തോടൊപ്പം 73ല്‍ മുല്ല ഹാജി മദ്‌റസയില്‍ അധ്യാപകനായി. 35 രൂപയായിരുന്നു അന്നത്തെ മാസാന്ത ശമ്പളം. അതുതന്നെ രണ്ട് ഗഡുക്കളായാണ് കിട്ടിയതെന്ന് അബൂബക്കര്‍ മുസ്‌ലിയാര്‍ ഓര്‍ക്കുന്നു. ഒരു വര്‍ഷത്തിനു ശേഷം മതാധ്യാപനത്തോടൊപ്പം വലിയ പള്ളിയില്‍ മുഅദിന്‍ ജോലിയും ഏറ്റെടുത്തു. ശമ്പളം രണ്ടും കൂടി 80 രൂപയായി ഉയര്‍ന്നു. പിന്നീട് കമ്പളക്കാട് ടൗണ്‍ പള്ളിയിലേക്കും അന്‍സാരിയാ മദ്‌റസയിലേക്കും സേവനം മാറ്റിയ അബൂബക്കര്‍ മുസ്‌ലിയാര്‍ 40 വര്‍ഷത്തിലധികമായി സേവനം തുടര്‍ന്നു വരികയാണ്. ഒരു പ്രദേശത്തിന്റെ മൂന്ന് തലമുറയുടെ ഈ ഗുരുനാഥനാവാന്‍ ഭാഗ്യം ലഭിച്ചുവെന്നതില്‍ സന്തുഷ്ടനാണിദ്ദേഹം. ജാതി മത ഭേദമന്യേ പ്രദേശത്തുകാരുമായി ഇഴകി ചേര്‍ന്നുവെന്നതാണ് അബൂബക്കര്‍ മുസ്‌ലിയാരുടെ മികവ്. നാട്ടുകാരില്‍, സഹപ്രവര്‍ത്തകരില്‍, ശിഷ്യരില്‍ 99 ശതമാനം പേര്‍ക്കും അറിയില്ല ഉസ്താദിന്റെ പേര് അബൂബക്കറാണെന്ന്. അതുകൊണ്ട് തന്നെ ജാതി മത പ്രായ ഭേദമന്യേ അബൂബക്കര്‍ മുസ്‌ലിയാര്‍ എല്ലാവര്‍ക്കും 'വൈത്തിരി ഉസ്താദാണ്'. ഇന്ന് ജില്ലയിലെ പ്രധാന ടൗണുകളിലൊന്നായ കമ്പളക്കാട് താന്‍ എത്തുമ്പോള്‍ ടെറസിട്ട മൂന്നു റുമുകളുള്ള ഒരേയൊരു ബില്‍ഡിങ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും നിറയെ പുല്ലുമേഞ്ഞ വീടുകളായിരുന്നു വെന്നും അദ്ദേഹം ഓര്‍ക്കുന്നു. പ്രശസ്ത പണ്ഡിതരുടെ നേതൃത്വത്തില്‍ ദറസുകള്‍ നടന്ന പ്രദേശമായിരുന്നു കമ്പളക്കാട്. അതിലൊന്നായിരുന്ന ശ്രീകണ്ഠപുരം അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ ദറസില്‍ ചേരുന്നതിനായാണ് 14ാമത്തെ വയസില്‍ അബൂബക്കര്‍ മുസ്‌ലിയാര്‍ കമ്പളക്കാട്ടെത്തിയത്. തന്റെ 66ാമത്തെ വയസിലും അന്‍സാരിയ മദ്‌റസയിലും കെല്‍ട്രോണ്‍ വളവ് ജുമാ മസ്ജിദിലുമായി സേവനം തുടരുന്ന അബൂബക്കര്‍ മുസ്‌ലിയാരെ മദ്‌റസാ മാനേജ്‌മെന്റിന്റേയും സ്റ്റാഫിന്റെയും നേതൃത്വത്തില്‍ മുഅല്ലിം ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ടിന് അന്‍സാരിയ്യാ കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കുകയാണ്. കോളിച്ചാല്‍ സ്വദേശിയും തന്റെ ബന്ധുകൂടിയായ ഫാത്തിമയാണ് പത്‌നി. മക്കള്‍ രണ്ടാണും രണ്ട് പെണ്ണുമടക്കം നാലുപേര്‍. വ്യത്യസ്ത മേഖലകളില്‍ നിസ്വാര്‍ഥ സേവനം നടത്തിയ പ്രദേശത്തുകാരായ കോയത്തൊടുക അന്ത്രു ഹാജി, കൊളങ്ങോട്ടില്‍ അബൂബക്കര്‍ ഹാജി, എളഞ്ചേരി ബീരാന്‍ ഹാജി, നെല്ലൂക്കണ്ടി അബ്ദുള്ള ഹാജി എന്നിവരേയും ചടങ്ങില്‍ ആദരിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  a month ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  a month ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  a month ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  a month ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  a month ago
No Image

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  a month ago
No Image

രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു

National
  •  a month ago
No Image

ഇന്ത്യൻ ക്യാപറ്റന് 43 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ്; 21-ാം നൂറ്റാണ്ടിലെ 'വില്ലൻ'

Cricket
  •  a month ago
No Image

കുട്ടികൾക്ക് അപകടകരം; 'ലബുബു' കളിപ്പാട്ടം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ കുവൈത്ത്

Kuwait
  •  a month ago
No Image

ഒന്നാം ക്ലാസുകരനോട് ജാതിയധിക്ഷേപം; പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടു, ക്രൂരമായി മര്‍ദ്ദിച്ചു; അധ്യാപകർക്കെതിരെ കേസ് 

National
  •  a month ago