HOME
DETAILS

ഇന്ന് മുഅല്ലിം ഡേ; 'വൈത്തിരി ഉസ്താദ്' കമ്പളക്കാടില്‍ ലയിച്ചിട്ട് അരനൂറ്റാണ്ട്

  
backup
September 01, 2018 | 9:54 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%a1%e0%b5%87-%e0%b4%b5%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

കമ്പളക്കാട്: 'വൈത്തിരി' എന്ന സ്ഥല നാമത്തില്‍ പ്രസിദ്ധനായ സി. അബൂബക്കര്‍ മുസ്‌ലിയാര്‍ കമ്പളക്കാടെത്തിയിട്ട് അരനൂറ്റാണ്ട് പൂര്‍ത്തിയാവാന്‍ ഇനി കേവലം രണ്ടു വര്‍ഷം. എഴുപതുകളുടെ തുടക്കത്തില്‍ മതവിദ്യ തേടിയാണ് വൈത്തിരി കോളിച്ചാല്‍ സ്വദേശി ചന്നിയന്‍ കുഞ്ഞമ്മദിന്റെയും പാത്തുവിന്റെയും മകന്‍ അബൂബക്കര്‍ കമ്പളക്കാട് വലിയപള്ളിയിലെത്തുന്നത്. 

പഠനത്തോടൊപ്പം 73ല്‍ മുല്ല ഹാജി മദ്‌റസയില്‍ അധ്യാപകനായി. 35 രൂപയായിരുന്നു അന്നത്തെ മാസാന്ത ശമ്പളം. അതുതന്നെ രണ്ട് ഗഡുക്കളായാണ് കിട്ടിയതെന്ന് അബൂബക്കര്‍ മുസ്‌ലിയാര്‍ ഓര്‍ക്കുന്നു. ഒരു വര്‍ഷത്തിനു ശേഷം മതാധ്യാപനത്തോടൊപ്പം വലിയ പള്ളിയില്‍ മുഅദിന്‍ ജോലിയും ഏറ്റെടുത്തു. ശമ്പളം രണ്ടും കൂടി 80 രൂപയായി ഉയര്‍ന്നു. പിന്നീട് കമ്പളക്കാട് ടൗണ്‍ പള്ളിയിലേക്കും അന്‍സാരിയാ മദ്‌റസയിലേക്കും സേവനം മാറ്റിയ അബൂബക്കര്‍ മുസ്‌ലിയാര്‍ 40 വര്‍ഷത്തിലധികമായി സേവനം തുടര്‍ന്നു വരികയാണ്. ഒരു പ്രദേശത്തിന്റെ മൂന്ന് തലമുറയുടെ ഈ ഗുരുനാഥനാവാന്‍ ഭാഗ്യം ലഭിച്ചുവെന്നതില്‍ സന്തുഷ്ടനാണിദ്ദേഹം. ജാതി മത ഭേദമന്യേ പ്രദേശത്തുകാരുമായി ഇഴകി ചേര്‍ന്നുവെന്നതാണ് അബൂബക്കര്‍ മുസ്‌ലിയാരുടെ മികവ്. നാട്ടുകാരില്‍, സഹപ്രവര്‍ത്തകരില്‍, ശിഷ്യരില്‍ 99 ശതമാനം പേര്‍ക്കും അറിയില്ല ഉസ്താദിന്റെ പേര് അബൂബക്കറാണെന്ന്. അതുകൊണ്ട് തന്നെ ജാതി മത പ്രായ ഭേദമന്യേ അബൂബക്കര്‍ മുസ്‌ലിയാര്‍ എല്ലാവര്‍ക്കും 'വൈത്തിരി ഉസ്താദാണ്'. ഇന്ന് ജില്ലയിലെ പ്രധാന ടൗണുകളിലൊന്നായ കമ്പളക്കാട് താന്‍ എത്തുമ്പോള്‍ ടെറസിട്ട മൂന്നു റുമുകളുള്ള ഒരേയൊരു ബില്‍ഡിങ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും നിറയെ പുല്ലുമേഞ്ഞ വീടുകളായിരുന്നു വെന്നും അദ്ദേഹം ഓര്‍ക്കുന്നു. പ്രശസ്ത പണ്ഡിതരുടെ നേതൃത്വത്തില്‍ ദറസുകള്‍ നടന്ന പ്രദേശമായിരുന്നു കമ്പളക്കാട്. അതിലൊന്നായിരുന്ന ശ്രീകണ്ഠപുരം അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ ദറസില്‍ ചേരുന്നതിനായാണ് 14ാമത്തെ വയസില്‍ അബൂബക്കര്‍ മുസ്‌ലിയാര്‍ കമ്പളക്കാട്ടെത്തിയത്. തന്റെ 66ാമത്തെ വയസിലും അന്‍സാരിയ മദ്‌റസയിലും കെല്‍ട്രോണ്‍ വളവ് ജുമാ മസ്ജിദിലുമായി സേവനം തുടരുന്ന അബൂബക്കര്‍ മുസ്‌ലിയാരെ മദ്‌റസാ മാനേജ്‌മെന്റിന്റേയും സ്റ്റാഫിന്റെയും നേതൃത്വത്തില്‍ മുഅല്ലിം ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ടിന് അന്‍സാരിയ്യാ കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കുകയാണ്. കോളിച്ചാല്‍ സ്വദേശിയും തന്റെ ബന്ധുകൂടിയായ ഫാത്തിമയാണ് പത്‌നി. മക്കള്‍ രണ്ടാണും രണ്ട് പെണ്ണുമടക്കം നാലുപേര്‍. വ്യത്യസ്ത മേഖലകളില്‍ നിസ്വാര്‍ഥ സേവനം നടത്തിയ പ്രദേശത്തുകാരായ കോയത്തൊടുക അന്ത്രു ഹാജി, കൊളങ്ങോട്ടില്‍ അബൂബക്കര്‍ ഹാജി, എളഞ്ചേരി ബീരാന്‍ ഹാജി, നെല്ലൂക്കണ്ടി അബ്ദുള്ള ഹാജി എന്നിവരേയും ചടങ്ങില്‍ ആദരിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വ്യാപക' പരിശോധന വെറും പ്രഹസനം; സ്റ്റാഫില്ലാതെ പട്ടിണിയിലായി ഭക്ഷ്യസുരക്ഷാ വകുപ്പ്; നോക്കുകുത്തിയായി റാങ്ക് ലിസ്റ്റ്

Kerala
  •  a month ago
No Image

'പീഡനം, ഭീഷണി, ബലാത്സംഗം' തടവറകളിലെ ഇസ്‌റാഈല്‍ ക്രൂരതകള്‍ വിവരിച്ച് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍

International
  •  a month ago
No Image

ആറന്മുളയിലെ വിവാദ ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്

Kerala
  •  a month ago
No Image

തോറ്റുകൊടുക്കാൻ ഹംസ തയ്യാറായില്ല; ഒടുവിൽ മുട്ടുമടക്കി പ്രമുഖ കാർ ഡീലർ; ഉപഭോക്താവിനെ വഞ്ചിച്ചതിന് 29 ലക്ഷം രൂപ നൽകാൻ കോടതി വിധി

Kerala
  •  a month ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം: ചികിത്സയിലായിരുന്ന അമ്പയർ മരണത്തിന് കീഴടങ്ങി; നിരവധി കളിക്കാർക്ക് പരുക്ക്

National
  •  a month ago
No Image

'പൊറോട്ട ഇല്ലാത്തോണ്ടാവും കുട്ടി ബീഫ് കഴിക്കാത്തെ'; 'ദി കേരള സ്റ്റോറി 2' ട്രെയിലറിനെ ട്രോളി സോഷ്യല്‍ മീഡിയ

Kerala
  •  a month ago
No Image

ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിന് ജീവപര്യന്തം 

International
  •  a month ago
No Image

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; പ്രഖ്യാപനവുമായി കെ.ബാബു 

Kerala
  •  a month ago
No Image

മന്ത്രവാദാരോപണം: ഉറങ്ങിക്കിടന്നവർക്ക് മേൽ പെട്രോളൊഴിച്ച് തീ കൊളുത്തി; അമ്മയും രണ്ടുമാസം പ്രായമുള്ള കുഞ്ഞും വെന്തുമരിച്ചു 

National
  •  a month ago
No Image

കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് പി.കെ ശശി; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമെന്ന് സൂചന

Kerala
  •  a month ago