HOME
DETAILS

ഡോക്ടര്‍മാരില്ലാതെ താലൂക്കാശുപത്രി; യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നിരാഹാര സമരത്തിലേക്ക്

  
backup
July 23 2016 | 00:07 AM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82

പൊന്നാനി: ആവശ്യത്തിനു ഡോക്ടര്‍മാരില്ലാതെ ചക്രശ്വാസം വലിക്കുന്ന  പൊന്നാനി താലൂക്കാശുപത്രിയുടെ  അനാസ്ഥയില്‍ പ്രതിഷേധിച്ചു യു ഡി എഫ് കൗണ്‍സിലര്‍മാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര  സമരത്തിലേക്ക്.
 താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ നിരവധി തവണ രേഖാമൂലം  ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ല. മൂന്നു ഡോക്ടര്‍മാരെ നിയമിച്ചതായി 10 ദിവസം മുമ്പ് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഇതുവരെ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. താലൂക്കാശുപത്രിയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു നേരത്തേ യൂത്ത് ലീഗ് ആശുപത്രി  സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു. എന്നിട്ടും പരിഹാര നടപടികള്‍ ഉണ്ടാകാത്ത പശ്ചാത്തലത്തിലാണു നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സമരപരിപാടികള്‍ ശക്തമാക്കാന്‍  തീരുമാനിച്ചത്.
19 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഒന്‍പതു പേര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്.  ഉള്ളവര്‍ തന്നെ കൃത്യസമയത്ത് എത്തുന്നുമില്ല . ഡോക്ടര്‍മാരും ജീവനക്കാരും വൈകിയെത്തുന്നതായി പരാതി  വന്നതിനെത്തുടര്‍ന്നു നേരത്തേ  ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നു. എട്ടിനു ഡ്യൂട്ടിക്കു വരേണ്ട ഡോക്ടര്‍മാര്‍ അടക്കമുള്ള  ജീവനക്കാര്‍ 9.30 നു ശേഷവും  എത്തിയിരുന്നില്ലെന്നു കണ്ടെത്തല്‍
ദിനേനെ ഒ പി യില്‍ ചികില്‍സക്കായി  എത്തുന്നതാകട്ടെ  3000ത്തിലേറെ രോഗികളാണ് . ഇവരെ പരിശോധിക്കാന്‍ ആകെയുള്ളതാകട്ടെ മൂന്നു ഡോക്ടര്‍മാരും. ഡോക്ടര്‍മാരുടെ കുറവു മൂലം പരിശോധന വൈകുന്നതിനാല്‍ ചികില്‍സ തേടിയെത്തുന്നവരും  ആശുപത്രി ജീവനക്കാരും തമ്മില്‍ വാക്കേറ്റം പതിവാകുന്നു.  ചില ഡോക്ടര്‍മാര്‍ അവധിയില്‍  പോയതിനാല്‍ ദുരിതത്തിലാകുന്നതു രോഗികളാണ്. രണ്ടു ദിവസം മുമ്പാണു ഗൈനോക്കോളജി  വിഭാഗം തലവന്‍ ഡോ. സലിം ദീര്‍ഘ അവധിയില്‍ പ്രവേശിച്ചത് .
താലൂക്കാശുപത്രിയിലെ എട്ട്  ഒഴിവുകളില്‍ അഞ്ചെണ്ണം ഓപ്പണ്‍ വാക്കന്‍സിയും മൂന്നെണ്ണം വര്‍ക്ക് അറേഞ്ച്‌മെന്റുമാണ്. നിലവിലുള്ള  ഡോക്ടര്‍മാര്‍ക്ക് കാഷ്വാലിറ്റി, ഇന്‍ പേഷ്യന്റ് എന്നിവിടങ്ങളിലെ പരിശോധനക്കു ശേഷം മാത്രമെ ഒ.പി  പരിശോധനക്കെത്താന്‍ സാധിക്കുന്നുള്ളൂ . ഡോക്ടര്‍മാരുടെ എണ്ണക്കുറവു കാരണം പരിശോധനാ  ക്രമീകരണം നടത്താനും സാധിക്കുന്നില്ല. നൈറ്റ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ പലപ്പോഴും പകല്‍സമയത്തെ ഒ.പി യും കൈകാര്യം ചെയ്യേണ്ട സ്ഥിതിയാണ് . രാത്രിയില്‍ ഒ.പിക്ക് ഒരു ഡോക്ടര്‍ മാത്രമാണുള്ളത് .
   പൊന്നാനി മുതല്‍ പാലപ്പെട്ടിവരെയുള്ള തീരദേശത്തെ നിര്‍ധന കുടുംബങ്ങള്‍ ചികില്‍സക്കായി ആശ്രയിക്കുന്ന  കേന്ദ്രമാണ് താലൂക്ക് ആശുപത്രി. മഴ പെയ്തതോടെ ആശുപത്രി വളപ്പു വെള്ളത്താല്‍ ചുറ്റപ്പെട്ട  നിലയിലാണ്. സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ കാന്റീന്‍  അടച്ചിട്ടിരിക്കുകയാണ്. ആശുപത്രിയിലെ മാലിന്യ  സംസ്‌കരണവും നിലച്ച സ്ഥിതിയാണ് .
   ചികില്‍സതേടിയെത്തുന്നവര്‍ ജീവനക്കാരുമായി കൈയേറ്റം ചെയ്യുന്നതു പതിവു കാഴ്ചയാണ്. ഇത്തരം  സംഭവങ്ങള്‍ വര്‍ധിച്ചതോടെ ആശുപത്രിയില്‍ സി സി ടി വി ക്യാമറ സ്ഥാപിച്ചതോടെ പലരെയും കൈയോടെ  പിടികൂടിയിരുന്നു. പൊന്നാനി താലൂക്കാശുപത്രിയെ സ്‌പെഷ്യാലിറ്റി കേഡര്‍ ആശുപത്രിയായി  കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അത്തരമൊരു പദവിക്കു സഹായകമായ നിലവാര  ഉയര്‍ച്ച ഒരു ഘട്ടത്തിലും ആശുപത്രിക്കു ലഭിച്ചിട്ടില്ല . സര്‍ജന്‍ ഉള്‍പ്പെടെയുള്ള തസ്തികകള്‍ വര്‍ഷങ്ങളായി  ഒഴിഞ്ഞുകിടക്കുകയാണ്. പാരാമെഡിക്കല്‍ ജീവനക്കാരുടെ കുറവ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ  കാര്യമായി ബാധിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്ക് പാരയായി നോര്‍ക്ക റൂട്ട്‌സിന്റെ പുതിയ വെബ്‌സൈറ്റ്; ഉപയോക്തൃ സൗഹൃദമല്ലെന്ന് പരാതി

uae
  •  14 hours ago
No Image

'ഓപറേഷന്‍ സിന്ദൂര്‍ ഭീകരതക്കെതിരേ; പാകിസ്ഥാന്റെ നഷ്ടങ്ങള്‍ക്ക് ഭീകരര്‍ക്കൊപ്പം നിന്ന പാക് സൈന്യം തന്നെയാണ് ഉത്തരവാദി' ഇന്ത്യ

National
  •  14 hours ago
No Image

രാംകേവല്‍ ഉത്തര്‍പ്രദേശിലെ ദലിത് ഗ്രാമത്തില്‍ നിന്ന് ആദ്യമായി പത്താം ക്ലാസ് പാസായ 15കാരന്‍; തിളങ്ങുന്ന ഇന്ത്യയില്‍ ഇങ്ങനെയും ഉണ്ട് കഥകള്‍

National
  •  14 hours ago
No Image

സന്ദർശകർക്ക് ഒരവസരം കൂടി; ഗ്ലോബൽ വില്ലേജ് സീസൺ 29 മെയ് 18 വരെ നീട്ടി

uae
  •  15 hours ago
No Image

ഗവേഷണത്തിൽ ഭാര്യ കോപ്പിയടി നടത്തിയെന്ന ഭർത്താവിന്റെ ആരോപണം : വ്യക്തിപരമായ തർക്കങ്ങൾക്ക് വേദിയല്ലെന്ന് ഹൈക്കോടതി

National
  •  15 hours ago
No Image

തീർത്ഥാടകർക്ക് സേവനമെത്തിക്കാൻ ലക്ഷ്യം; ഗ്രാൻഡ് മോസ്കിലെ സഊദി ഇടനാഴിയിൽ ആദ്യത്തെ ബഹുഭാഷാ കേന്ദ്രം തുറന്നു

Saudi-arabia
  •  15 hours ago
No Image

സഹോദരന്മാർ തമ്മിലുള്ള തർക്കം; വീട്ടിൽ സിസിടിവി സ്ഥാപിക്കാൻ എല്ലാ താമസക്കാരുടെയും അനുമതി വേണമെന്ന് സുപ്രീംകോടതി

National
  •  15 hours ago
No Image

ഹജ്ജ് പെർമിറ്റുകൾ ഇനി ഡിജിറ്റലായി കാണിക്കാം; തീർത്ഥാടകർക്ക് സൗകര്യമൊരുക്കാൻ പുതിയ ആപ്പ് പുറത്തിറക്കി സഊദി

Saudi-arabia
  •  15 hours ago
No Image

നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേദല്‍ ജിന്‍സന്‍ കുറ്റക്കാരന്‍, ശിക്ഷാവിധി നാളെ 

Kerala
  •  16 hours ago
No Image

ഇന്ത്യാ- പാക് സംഘര്‍ഷം:  അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ തുറന്നു; യാത്രാ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും

National
  •  16 hours ago